2012, മേയ് 31

ദാരിദ്ര്യം കുറയ്ക്കാനുള്ള എളുപ്പവഴി

അലൂവാലിയയും അത്ഭുതവിളക്കും എന്ന പേരില്‍ ദില്ലി പോസ്റ്റില്‍ 2012 മാര്‍ച്ച് 21നു പ്രസിദ്ധീകരിച്ച ലേഘനമാണ് ചുവടേ ചേര്‍ത്തിരിക്കുന്നത് ഒരു പുനര്‍ വായനയ്ക്ക് പ്രസക്തിയുണ്ടെന്നു കരുതുന്നതിനാല്‍ അതിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.



എന്താണ് ദാരിദ്ര്യം കുറയ്ക്കാനുള്ള എളുപ്പവഴി? വിഭവ സമാഹരണവും, സമ്പത്തിന്റെ പുനര്‍വിതരണവും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും, ഇതിനെല്ലാമുതകുന്ന തരത്തിലുള്ള നയനിര്‍മാണവും ഒക്കെയാണ് ഉത്തരമെന്നു കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ദില്ലിയിലെ സന്‍സദ് മാര്‍ഗിലെ യോജനാ ഭവനിലിരിക്കുന്ന മഹാപണ്ഡിതരോടു ചോദിച്ചു നോക്കുക. അവര്‍ പറയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള  പോംവഴി മേല്‍പറഞ്ഞതിനേക്കാളെല്ലാം ലളിതമാണെന്ന്. ആദ്യം സര്‍ക്കാരിനു വേണ്ട ഔദ്യോഗിക ദരിദ്രരുടെ എണ്ണം എത്രയായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നിട്ട് ദാരിദ്ര്യ രേഖ ആ എണ്ണത്തിലേക്കു വലിച്ചു താഴ്ത്തുക. ഈ പുതുപുത്തന്‍ ദാരിദ്ര്യരേഖയെ വിദഗ്ദസമിതി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സിദ്ധാന്തവത്കരിക്കുക. ആവശ്യമെങ്കില്‍ ഒന്നുരണ്ടു സത്യവാങ്മൂലവുമാകാം. ശിഷ്ടം ശുഭം.


ഇതു തമാശയോ ആക്ഷേപഹാസ്യമോ അല്ല. മാര്‍ച്ച് 19ന് പ്രധാനമന്ത്രി അധ്യക്ഷനായിരിക്കുന്ന ആസൂത്രണ കമ്മിഷന്‍ പുറത്തിറക്കിയ കണക്കുകള്‍ കണ്ടാല്‍ ഏതു കൊച്ചുകുട്ടിക്കും മനസിലാകും മേല്പറഞ്ഞതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മാര്‍ജന മാര്‍ഗമെന്ന്. ഔദ്യോഗിക കണക്കുകളനുസരിച്ച് 2004-05നും 2009-10നുമിടയില്‍ ഇന്ത്യയില്‍ ദാരിദ്യം ജനസംഖ്യയുടെ 37.2 ശതമാനത്തില്‍ നിന്ന് 29.8 ശതമാനത്തിലേക്കു കുത്തനെ കുറഞ്ഞു. കമ്മിഷന്‍ പറയുന്നത് മേല്പറഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ നഗരങ്ങളിലെ ദാരിദ്ര്യം 25.7 ശതമാനത്തില്‍ നിന്ന് 20.9 ശതമാനത്തിലേക്കും, ഗ്രാമങ്ങളില്‍ അത് 41.8 ശതമാനത്തില്‍ നിന്ന് 33.8 ശതമാനത്തിലേക്കും ഇടിഞ്ഞുവെന്നാണ്. ഒറ്റനോട്ടത്തില്‍ മഹത്തായ നേട്ടം തന്നെയെന്ന് ആരും സമ്മതിക്കും. ഇന്ത്യ ആഗോളവത്കരണ-ഉദാരവത്കരണ (നവലിബറല്‍) നയങ്ങള്‍ സ്വീകരിച്ചതിനു ശേഷം രാജ്യം ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നതെന്ന് വാദിക്കുന്നവരെ സംബന്ധിച്ച് കാതുകളില്‍ സംഗീതമായേക്കാവുന്ന കണക്കുകള്‍.


എന്നാല്‍, ഈ ദാരിദ്ര്യരേഖയെ ആസൂത്രണ കമ്മിഷന്‍ നിര്‍വചിച്ചിരിക്കുന്നത് എങ്ങിനെയെന്ന് ചോദിക്കുന്നിടത്താണ്  കാര്യം. മേല്‍പറഞ്ഞ നേട്ടങ്ങളുടെ കണക്കുകള്‍ രാജ്യത്തെ പാവപ്പെട്ടവരെ അപമാനിക്കാനും കൂടുതല്‍ പീഡിപ്പിക്കാനുമായി ബോധപൂര്‍വം നിര്‍മിച്ചെടുത്തിരിക്കുന്ന കുടിലക്കണക്കുകളാണെന്ന് പതിയെ വെളിവാകുന്നു. ആസൂത്രണ കമ്മിഷന്റെ കണ്ടെത്തലനുസരിച്ച് പ്രതിദിനം 22.40 രൂപ ചിലവാക്കാന്‍ ശേഷിയുള്ള ഗ്രാമവാസിയും, 28.65 രൂപ ചിലവാക്കാന്‍ കഴിയുന്ന നഗരവാസിയും ദരിദ്രരല്ല. ഇതാണ് പുതിയ ദാരിദ്ര്യ രേഖ നിര്‍വചിക്കാനായി കമ്മിഷന്‍ സ്വീകരിച്ചിരിക്കുന്ന വരുമാന പരിധി. ദിവസം 26 രൂപ ചെലവിടാന്‍ കഴിവുള്ള ഗ്രാമീണരെയും 32 രൂപ ചെലവിടാന്‍ ശേഷിയുള്ള നഗരവാസികളെയും ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കണമെന്നാണ് കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഈ പണം കൊണ്ട് എങ്ങിനെയാണ് ഒരാള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കാനാകുക എന്ന് കോടതി അന്ന് തിരിച്ചു ചോദിച്ചിരുന്നു. ഒപ്പം സര്‍ക്കാരിന്റെ ദാരിദ്ര്യ രേഖാ നിര്‍ണയ സംവിധാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നുപോലും പുറകോട്ടു പോയാണ് ദിവസം കേവലം 22.40 രൂപ ചിലവാക്കാന്‍ ശേഷിയുള്ള ഒരു ഗ്രാമവാസി ദാരിദ്ര്യ രേഖയ്ക്കു മുകളിലാണെന്ന് ഇപ്പോള്‍ ആസൂത്രണ കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസത്തേക്ക് 22 രൂപ 40 പൈസ! അതും ഇന്നത്തെ ഇന്ത്യയില്‍. എന്താണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലൂവാലിയ ഈ രാജ്യത്തെ പാവങ്ങളെ പറ്റി കരുതുന്നത്?


Cartoon Courtesy: The Hindu

കഴിക്കാന്‍ ഭക്ഷണമില്ലെന്നു പറഞ്ഞ ജനങ്ങളോട് കേക്ക് തിന്നാന്‍ ആവശ്യപ്പെട്ട ഫ്രഞ്ച് രാജപത്നി ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമൊന്നുല്ല. ജനാധിപത്യ ഇന്ത്യയുടെ യോജനാ ഭവനിലും, എന്തിന് പ്രധാന മന്ത്രിയുടെ ആപ്പീസില്‍ പോലും നിരവധി മേരി അന്റോയിനെറ്റിമാരെ ഇന്നു കാണാന്‍ കഴിയും.


ദൗര്‍ഭാഗ്യവശാല്‍ കൊട്ടാരംവാസികള്‍ പറയുന്നതു അതുപോലെ വിഴുങ്ങാനാണ് ‘ജനപ്രിയ’ മാധ്യമങ്ങള്‍ക്കും പൊതുപണ്ഡിതര്‍ക്കും താത്പര്യം. അതിന്റെ അഹങ്കാരത്തിലാണ് ഇന്ത്യ പോലൊരു രാജ്യത്ത്, നഗരങ്ങള്‍ക്കപ്പുറത്ത് കൊള്ളാവുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ പോലുമില്ലാത്ത ഒരു ഫ്യൂഡല്‍-വിപണി-മുതലാളിത്ത രാജ്യത്ത്, കേവലം ഇരുപതു രൂപ ചിലവാക്കാന്‍ കഴിയുന്നവര്‍ ദരിദ്രരല്ലെന്ന് പറയാന്‍ ഭരണകൂടത്തിനാകുന്നത്.


ആല്‍ മുളയ്ക്കുന്നത് എവിടെ നിന്നായാലും വേണ്ടില്ല തണലു കിട്ടിയാല്‍ മതി എന്നേയുള്ളൂ ഭരിക്കുന്നവര്‍ക്ക്. കമ്മിഷന്റെ അത്ഭുത കണക്കുകളോടുള്ള സര്‍ക്കാര്‍ പണ്ഡിതരുടെ പ്രതികരണം ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും. ആസൂത്രണ കമ്മിഷനിലെ മുഖ്യ ഉപദേശകന്‍ പ്രൊണബ് സെന്നിന്റെ അഭിപ്രായത്തില്‍ 2004-05 മുതലുള്ള അഞ്ചു വര്‍ഷക്കാലത്ത് ഏറ്റവും വേഗമേറിയ തോതില്‍ ദാരിദ്ര്യം കുറയുന്നതാണ് രാഷ്ട്രം കണ്ടതത്രെ. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് ഈ മാന്ത്രിക നേട്ടം കരസ്ഥമാക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല അദ്ദേഹത്തിന്. ഇപ്പോഴത്തെ വളര്‍ച്ചയുടെ പ്രവേഗം നിലനിര്‍ത്തിയാല്‍ വരുന്ന ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്നും ദാരിദ്യം    പൂര്‍ണമായും തുടച്ചു നീക്കാമെന്ന കാര്യത്തില്‍ സെന്‍ ആത്മവിശ്വാസിയുമാണ്. (അത്രയും നാള്‍ കത്തിരിക്കേണ്ടിയൊന്നും വരില്ല. വരുമാന പരിധി ഇപ്പോഴത്തെ ഇരുപത്തിരണ്ടില്‍ നിന്നും അഞ്ചോ പത്തോ രൂപയായി കുറച്ചാല്‍ മതിയാകുമല്ലോ.) ദാരിദിദ്ര്യത്തിലുണ്ടായ കുറവ് വന്‍ നേട്ടം തന്നെയാണെങ്കിലും, ഈ നേട്ടത്തിന്റെ പളപ്പില്‍ ഇന്ത്യ മയങ്ങി പോകരുതെന്നാണ് കണക്കുകളോട് പ്രതികരിക്കവേ സോണിയാ ഗാന്ധിയുടെ നാഷനല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗം എന്‍സി സക്സേന പറഞ്ഞത്. ഇരുപത്തി രണ്ടു രൂപയുടെ ബലത്തില്‍ ദരിദ്രരല്ലാതാകുന്ന ഇന്ത്യാക്കാരെ കുറിച്ച് അഭിമാനം കൊള്ളാന്‍ എത്ര പേരാണെന്നു നോക്കു.



ദാരിദ്ര്യത്തിന്റെ മറുപുറം
സര്‍ക്കാരിന്റെ ദാരിദ്ര്യരേഖാ നിര്‍ണയ രീതി ഇതാദ്യമായല്ല വെല്ലുവിളിക്കപ്പെടുന്നത്. ഇന്ത്യ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം രാജ്യത്ത് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതു പോലെ ദാരിദ്ര്യം കുറയുകയല്ല, മറിച്ച് കൂടുതല്‍ രൂക്ഷമാകുകയാണ് ഉണ്ടായതെന്ന് തെളിവുകള്‍ നിരത്തുന്ന പഠനങ്ങള്‍ നിരവധിയാണ്. വിഖ്യാതമായ അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി റിപോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 77 ശതമാനത്തോളം ആളുകള്‍ ഒരു ദിവസം ഇരുപതു രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. കൂടാതെ, മൂന്നാമത് ദേശീയ കുടുംബാരോഗ്യ സര്‍വേകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചു വയസില്‍ താഴെയുള്ള 46 ശതമാനം കുട്ടികളും പോഷകാഹാര കുറവനുഭവിക്കുന്നവരാണ്.


2010 ജൂലൈയില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് (Oxford Poverty and Human Development Initiative–ഈ പഠനത്തിന് പിന്നീട് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിക്കുകയുണ്ടായി) സബ്-സഹാറന്‍ ആഫ്രിക്കയിലെ ഇരുപത്തിയാറു രാജ്യങ്ങളില്‍ മൊത്തമുള്ളതില്‍ കൂടുതല്‍ ദരിദ്രര്‍ ഇന്ത്യയിലുണ്ട്. പോഷകാഹാരങ്ങളുടേയും, അടിസ്ഥാന സൗകര്യങ്ങളുടേയും ലഭ്യതയും, ആരോഗ്യനിലവാരവും അടിസ്ഥാനമായെടുത്താണ് പ്രസ്തുത പഠനം ദാരിദ്ര്യ രേഖ നിര്‍വചിച്ചിരിക്കുന്നത്. അതനുസരിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളിലേയും സ്ഥിതി ആഫ്രിക്കന്‍ ദാരിദ്ര്യ സാഹചര്യങ്ങളേക്കാള്‍ ഭീതിതമാണ്. ഏഴു കോടി ജനങ്ങളുള്ള മധ്യ പ്രദേശിനെ പഠനം താരതമ്യപ്പെടുത്തുന്നത് മധ്യാഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുമായാണ്. രണ്ടിടത്തേയും ദരിദ്രസാഹചര്യങ്ങള്‍ സമാനമാണെന്നാണ് റിപോര്‍ട്ട് പറയുന്നത്.


ഇതൊന്നും പോരെങ്കില്‍ മാര്‍ച്ച് 14നു പുറത്തിറങ്ങിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ തന്നെ സെന്‍സസ് നോക്കു. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ ഒന്നില്‍ താഴെ മാത്രമേ അണുവിമുക്ത ശുദ്ധജലം ലഭിക്കുന്നുള്ളൂ. രാജ്യത്ത് ആകെയുള്ള 24.6 കോടി ഭവനങ്ങളില്‍ കക്കൂസുള്ളത് ഏകദേശം 47 ശതമാനത്തിനു മാത്രം. ശിഷ്ടമുള്ള 53 ശതമാനത്തില്‍ മൂന്നു ശതമാനത്തില്‍പരം ആളുകള്‍ പൊതു കക്കൂസ് ഉപയോഗിക്കുന്നു. ബാക്കി 47 ശതമാനത്തോളം (ഏകദേശം അമ്പതു കോടി ആളുകള്‍) തുറസായ സ്ഥലത്താണ് കാര്യം സാധിക്കുന്നത്. ഇതാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ആറു പതിറ്റാണ്ടു പിന്നിട്ട ഇന്ത്യയുടെ നേര്‍ചിത്രം.


എന്നാല്‍ ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും ഇന്നു കടന്നുപോകുന്ന ഈ ജീവിത സാഹചര്യങ്ങള്‍ തുറന്നു സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കിടക്കാന്‍ വീടില്ലാത്തവരോ, ഉടുക്കാന്‍ തുണിയില്ലാത്തവരോ, ആരോഗ്യ പരിരക്ഷ ലഭിക്കാത്തവരോ, വിദ്യാഭാസ സൗകര്യങ്ങള്‍ വഹിക്കാന്‍ ത്രാണിയില്ലാത്തവരോ സര്‍ക്കാര്‍ കണക്കില്‍ ഇപ്പോള്‍ ദരിദ്രരല്ല. മറിച്ച്, പ്രതിമാസം ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണത്തിന് ചിലവാക്കേണ്ടി വരുന്ന പണം ചിലവഴിക്കാന്‍ ശേഷിയില്ലാത്തവര്‍ മാത്രമാണ് ദരിദ്രര്‍. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയായ ഉട്സ പട്നായിക്കിന്റെ അഭിപ്രായത്തില്‍ ഇതു ദാരിദ്ര്യ രേഖയല്ല, മറിച്ച് കൊടുംപട്ടിണി രേഖയാണ്. മന്‍മോഹന്‍ സിംഗും അലൂവാലിയയും മറ്റും ചേര്‍ന്ന് വരച്ചെടുക്കുന്ന ഈ പട്ടിണിരേഖ രാജ്യത്തെ പട്ടിണിയുടെ യഥാര്‍ത്ഥ ചിത്രം പോലും തരുന്നില്ലെന്നാണ് ഉട്സയെ പോലുള്ളവര്‍ പറയുന്നത്. ഉദാഹരണത്തിന്, പോഷകാഹാരലബ്ധി പട്ടിണി അളക്കാനുള്ള മാനദണ്ഡമായെടുത്താല്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ശരാശരി ആളോഹരി പോഷകാഹാരലബ്ധി കുറയുകയാണുണ്ടായിരിക്കുന്നത്. ഇന്ന് രാജ്യത്തെ 76 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് (ഏകദേശം 84 കോടിയോളം ജനങ്ങള്‍) ആവശ്യമായ ഊര്‍ജം (2,100 കിലോകലോറി ഒരു നഗരവാസിക്കും, 2,400 കലോറി ഗ്രാമവാസിക്കും എന്ന തോതില്‍) ലഭിക്കുന്നില്ലെന്ന് ഉട്സയുടെ പഠനം തെളിയിക്കുന്നു. അത്രയും ഭക്ഷണം വാങ്ങാനുള്ള പണംപോലും സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഉട്സയുടെ അഭിപ്രായത്തില്‍, ദാരിദ്ര്യ രേഖാ നിര്‍ണയത്തിലെ പാകപ്പിഴകള്‍ക്ക് മൂന്നു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.


യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യ രേഖ നിര്‍ണയിക്കപ്പെട്ടിരുന്നത് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നതിനുള്ള ചിലവു കൂടി കണക്കിലെടുത്തായിരുന്നു. 1979ലെ ഒരു വിഗദ്ഗ സമിതി പഠനം മുന്നോട്ടു വച്ചത് ഒരു വ്യക്തിയുടെ പ്രതിമാസ ഉപഭോഗ ചിലവിന്റെ അടിസ്ഥാനത്തിലായിരിക്കണം ദാരിദ്ര്യരേഖ നിര്‍ണയിക്കേണ്ടത് എന്നായിരുന്നു. ഇതില്‍ ഭക്ഷണത്തിനായി ചിലവാക്കുന്ന പണം പ്രത്യേകം അടയാളപ്പെടുത്തേണ്ടതുണ്ട്. അതായത്, ഒരു ഗ്രാമവാസിക്ക് ഒരു ദിവസം 2,400 കലോറി ഊര്‍ജം ലഭിക്കുന്നതിനാവശ്യമായ പണം ഭക്ഷണയിനത്തില്‍ ചിലവാക്കാന്‍ അയാള്‍ക്ക്/അവള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍, അവര്‍ ദാരിദ്ര്യ രേഖയ്ക്കു മുകളിലാണെന്നു പറയാം. ഈ നിര്‍വചനമനുസരിച്ച് ഒരു നഗരവാസിക്ക് ആവശ്യം വേണ്ട ഊര്‍ജം 2,100 കലോറിയായിരുന്നു. പിന്നീട് ഗ്രാമവാസിയുടെ ഊര്‍ജകണക്ക് 2,200 ആയി കുറയ്ക്കപ്പെട്ടു. ഈ നിര്‍ദേശങ്ങള്‍ അന്ന് ആസൂത്രണ കമ്മിഷന്‍ സ്വീകരിച്ചിരുന്നു. പക്ഷേ, 1973-74ലെ ഉപഭോഗ ചിലവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ നിര്‍വചനമനുസരിച്ച് ദാരിദ്രരുടെ എണ്ണം സര്‍ക്കാര്‍ കണക്കു കൂട്ടിയുള്ളൂ. അന്നത്തെ പോഷകാഹാരാധിഷ്ടിത ദാരിദ്ര്യരേഖയനുസരിച്ച് ഗ്രാമങ്ങളില്‍ 56 ശതമാനവും, നഗരങ്ങളില്‍ 49 ശതമാനവും ദരിദ്രരുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ദാരിദ്ര്യ രേഖ മാറ്റിവരച്ചപ്പോഴൊക്കെ ദരിദ്രര്‍ക്ക് പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തെ ബോധപൂര്‍വം അവഗണിച്ചു. മറിച്ച്, 1973-74ലെ ദാരിദ്ര്യത്തെ നിര്‍ണയിച്ച പ്രതിമാസ വരുമാന പരിധിയെ (49 രൂപ ഗ്രാമങ്ങളിലും 56 രൂപ നഗരങ്ങളിലും) പണപ്പെരുപ്പത്തിനനുസരിച്ച് വിലസൂചികയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റി വരയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതാണ് ഇപ്പോഴത്തെ വരുമാന പരിധിയില്‍ എത്തിനില്‍ക്കുന്നതെന്ന് ഉട്സ പറയുന്നു.



മേല്പറഞ്ഞ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന അളവില്‍ പോഷകാഹാരം ലഭിക്കണമെങ്കില്‍ ഇന്ന് എത്ര രൂപ ദിവസം ചിലവാക്കണം? ഉട്സ നടത്തിയ പഠനമനുസരിച്ച് 2,200 കലോറി ഊര്‍ജം എന്ന തോതില്‍ ഒരു ഗ്രാമവാസിക്ക് ലഭിക്കണമെങ്കില്‍, ഇന്ന് അയാള്‍ ദിവസം 36 രൂപ ചിലവാക്കേണ്ടതുണ്ട്. ഒരു നഗരവാസിക്ക് 2,100 കലോറി ഊര്‍ജം ലഭിക്കാന്‍ ചിലവാക്കേണ്ടി വരിക 60 രൂപയാണ്. അതായത് പ്രതിമാസം ഗ്രാമ-നഗരവാസിക്ക് പട്ടിണിയില്ലാതെ ജീവിക്കാന്‍ മാത്രം വേണ്ട തുക യഥാക്രമം 1,085  രൂപയും 1,800യും. നാലാളുകളുള്ള ഒരു കുടുംബത്തിനാണെങ്കില്‍ ഇത് യഥാക്രമം 4,340 രൂപയും, 7,200 രൂപയുമാകണം. എന്നാല്‍ ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഇന്ന് ഇത്രയും സമ്പാദിക്കാന്‍ കഴിയുന്നുണ്ടോ?ഇതു ഭക്ഷണചിലവു മാത്രമാണെന്നാതാണ് ദുഖകരം. ആരോഗ്യത്തിന് ആരാണ് പണം ചിലവാക്കുക? ദരിദ്രരുടെ കുട്ടികളെ ആരു പഠിപ്പിക്കും? അവര്‍ എവിടെ ഉറങ്ങും? ആസൂത്രണ കമ്മിഷന്‍ മറുപടി പറയുമോ?


വിപണിയുടെ സ്വന്തം
വരുന്ന സാമ്പത്തിക വര്‍ഷത്തേക്കായി ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി മാര്‍ച്ച് 16ന് അവതരിപ്പിച്ച ബജറ്റിന്റെ മുഖ്യ സന്ദേശം ധനകമ്മി വെട്ടി കുറയ്ക്കലായിരുന്നു. സര്‍ക്കാരിന്റെ ചിലവുകള്‍ കുറയ്ക്കണമെന്നത് ഇന്ത്യയിലെ ധനമൂലധനത്തിന്റെ (finance capital) കാലങ്ങളായുള്ള ആവശ്യമാണ്. കമ്മി കൂടിയാല്‍ അതു നികത്തുന്നതിനായി സര്‍ക്കാരിന്റെ കടംവാങ്ങല്‍ കൂടും. അപ്പോള്‍ കോര്‍പറേഷനുകള്‍ക്കും, മറ്റു വന്‍കിട കടമെടുപ്പുകാര്‍ക്കും വേണ്ടത്ര പണം കടവിപണിയില്‍ നിന്നും കണ്ടെത്താന്‍ കഴിയാതാകും. അതുകൊണ്ട് സര്‍ക്കാരിന്റെ ചിലവുകള്‍ക്ക് മൂക്കുകയറിടേണ്ടത് ആവശ്യമാണ്. മാത്രമല്ല, ഒരു നവലിബറല്‍ സര്‍ക്കാര്‍ ചിലവു കുറയ്ക്കുകയെന്നു പറഞ്ഞാല്‍ പ്രത്യക്ഷത്തിലുള്ള അര്‍ത്ഥം പാവങ്ങള്‍ക്കായുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ്. ബജറ്റിലെ ഈ നിര്‍ദേശങ്ങള്‍ നോക്കുക: നടപ്പു വര്‍ഷത്തെ ധനകമ്മി 5.6 ശതമാനമായിരിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇത് 5.1 ശതമാനമായി കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. ഇതിലേക്കായി ഇപ്പോള്‍ ജിഡിപിയുടെ 2.4 ശതമാനമുള്ള സബ്സിഡികള്‍ 1.9 ശതമാനത്തിലേക്കു കുറയ്ക്കും. വിപണിയില്‍ സര്‍ക്കാരിന് ഇടപെടാനുള്ള ഉപകരണങ്ങള്‍ കൂടിയാണ് സബ്സിഡികള്‍. അതു കുറയ്ക്കുന്നതു വഴി വിപണിയില്‍  കോര്‍പറേഷനുകള്‍ക്കുള്ള മേല്‍ക്കൈ അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.



സബ്സിഡികള്‍ വെട്ടികുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം ദരിദ്രരുടെ എണ്ണം കുറച്ച് സബ്സിഡികള്‍ ശേഷിക്കുന്ന ദരിദ്രര്‍ക്കു മാത്രമായി നിജപ്പെടുത്തുക എന്നതാണ്.  നന്ദന്‍ നിലേകാനി കമ്മിഷന്‍ സര്‍ക്കാരിനോട് പരോക്ഷമായി ആവശ്യപ്പെട്ടിരിക്കുന്നതും അതു തന്നെ. അര്‍ഹമായവര്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ എന്നാണ് നിലേകാനി കമ്മിഷനും, കോര്‍പറേഷനുകളും പാടിക്കൊണ്ടിരിക്കുന്നത്. അര്‍ഹമായവരുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചാല്‍ പിന്നെ കൊടുക്കുന്ന ആനുകൂല്യങ്ങളുടെ എണ്ണവും കുറയുമെന്ന് ഇന്‍ഫോസിസിന്റെ തലപ്പത്തിരുന്നിരുന്ന നിലേകാനിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അവിടെയാണ് ആസൂത്രണ കമ്മിഷനും, സര്‍ക്കാരും, സര്‍ക്കാര്‍ പണ്ഡിതരുമെല്ലാം പാവങ്ങള്‍ക്കെതിരായ കോര്‍പറേഷനുകളുടെ യുദ്ധത്തില്‍ കക്ഷി ചേരുന്നത്. ദരിദ്രരുടെ എണ്ണം കൃത്രിമമായി വെട്ടിക്കുറച്ചത് ദാരിദ്ര്യം കുറച്ചു എന്നു മേനി നടിക്കാന്‍ വേണ്ടി മാത്രമല്ല. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മനുഷ്യത്വവിരുദ്ധമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി കൂടിയാണ്. അതിനായി മന്‍മോഹന്‍ സര്‍ക്കാരിന്റെ കയ്യിലുള്ള അത്ഭുത വിളക്കാണ് ആസൂത്രണ കമ്മിഷന്‍. അലൂവാലിയ മന്‍മോഹന്റെ അലാവുദീനും.

(ഇത് ഞാന്‍ എഴുതിയതല്ല കോപ്പി പേസ്റ്റ് ചെയ്തതാ​‍ണ് - അതിനാല്‍ തന്നെ എന്റെ ശൈലിയില്‍ നിന്നും വെത്യസ്തമായി വിവരങ്ങള്‍ സമഗ്രമായി സ്ഥിതിവിവര കണക്കുകളോടെ അവതരിപ്പിച്ചിരിക്കുന്നു.)

2012, മേയ് 29

ഇന്നലത്തെ നിസാര വാര്‍ത്തകള്‍


ഇന്നലത്തെ വാര്‍ത്തകള്‍ കേട്ടില്ലേ ഒരു കോണ്‍ഗ്രസ് എം‌ പി. അപ്പന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നാല്‍പത്തി മൂവായിരം കോടി രൂപ കള്ളപ്പണം സമ്പാദിക്കുന്നു അന്ന് പൊതുമുതല്‍ കൊള്ളയടിക്കാന്‍ അവന്‍ ഒത്താശ ചെയ്ത് കൊടുത്തവര്‍ അവന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി കോണ്‍ഗ്രസിനു ഭീഷണിയാകുന്നു (ആന്ധ്രാ കുലംകുത്തി) എന്നു കണ്ടപ്പോള്‍ CBI യെ വിട്ട് കേസെടുക്കുന്നു.


കേന്ദ്ര മന്ത്രിമാര്‍ പറയുന്നു എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണ്‍ അവരെ സഹായിക്കണം എണ്ണ വില കൂട്ടണം. എണ്ണക്കമ്പനികള്‍ പറയുന്നു ഞങ്ങള്‍ അന്യായ ലാഭത്തിലാണെന്ന്. ആരെ വിശ്വസിക്കും?


കേന്ദ്ര മന്ത്രിമാരില്‍ പതിനഞ്ച് പേര്‍ കൊടിയ അഴിമതി വീരന്മാരാണെന്നതിനു തെളിവുകളുമായി അരവിന്ദ് കെജ്രിവാള്‍, ആ തെളിവോന്നും ഞങ്ങക്ക് വേണ്ടന്ന് CBI,

കുറ്റകൃത്യങ്ങളില്‍ കേരളം ഒന്നാമത്‌


ശ്രീപത്മനാഭക്ഷേത്ര നിധി: മൂല്യനിര്‍ണയ സിഡി വിദേശത്തേക്കു ചോര്‍ന്നു.

കേന്ദ്ര കേരള ആഭ്യന്തര മന്ത്രിമാര്‍ കമ്യൂണിസ്റ്റുകാരെ ചീള് കേസില്‍ കുടുക്കാന്‍ വിറളി പിടിച്ച് പായുമ്പോള്‍ നിലവറയിലെ നിധിയുടെ കണക്ക് ഇറ്റലിയിലെത്തി. നിധി സ്വിസ്സ് ബാങ്ക് നിലവറകളിലെത്തിയ വാര്‍ത്ത ഉടനേ കേള്‍ക്കാം.


ആനക്കൊമ്പ് തനിക്ക് അമ്മായി അപ്പന്‍ തന്നതാണെന്ന് സൂപ്പര്‍ താരം, അല്ല ആനക്കൊമ്പ് സ്വന്തമായി ഉള്ള ഒരാള്‍ അത് സൂക്ഷിക്കാന്‍ സൂപ്പറിനെ ഏല്‍പ്പിച്ചതാണെന്നു വനം മന്ത്രി.(ആനയേക്കാള്‍ വലിയ ആനപ്പിണ്ടം)


മൂന്നു പേരെ തട്ടിയെന്നു മണി, മണിക്കെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു, നാലുപേരെ തട്ടിയെന്നു എമ്മെം ഹസ്സന്‍, ഹസ്സനെതിരേ കേസുമില്ല ഒരു കോപ്പുമില്ല ഹസ്സന് അടുത്ത തവണ പരംവീര്‍ചക്ര നല്‍കാന്‍ തീരുമാനം എടുക്കാന്‍ സാധ്യത.



ഓട്ടോ കാസ്റ്റിന്റെ സ്ഥലത്ത് ഇനി ഓട്ടോ സ്റ്റാന്റ് മതിയെന്ന് കേന്ദ്രന്മാര്‍ തീരുമാനിച്ചു നമ്മുടെ കുഞ്ഞൂഞ്ഞും കുട്യോളും അത് സമ്മതിക്കേം ചെയ്തു, ഇനി ആ സ്ഥലം എന്നാണ് ഞമ്മന്റെ പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടദാനം കൊടുക്കുന്നതെന്നു മാത്രം അറിഞ്ഞാല്‍ മതി.


മൂഴിയാര്‍ നവീകരണത്തിന്റെ മറവില്‍ ജനറേറ്ററുകളിലെ ഉപകരണങ്ങള്‍ അനാവശ്യമായി മാറ്റി വി.എടെക്‌ എന്ന സ്വകാര്യ കമ്പനി നേടിയത്‌ കോടികള്‍. ഉപകരണങ്ങള്‍ മാറ്റേണ്ട ആവശ്യമില്ലെന്നും നല്ല നിലവാരത്തിലുള്ളതാണെന്നുമുള്ള രണ്ടു റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ്‌ ഉന്നതര്‍ ഗൂഢാലോചന നടത്തി  കമ്പനിക്ക്‌ അധികതുക അനുവദിച്ചത്‌.


മുല്ലപ്പെരിയാറില്‍ കേന്ദ്ര സേനയെ വിന്യസിച്ചില്ലെങ്കില്‍ തമിഴ്നാട് പോലീസിനെ വിന്യസിക്കുമെന്നു ജയലളിത.


കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്കൊക്കെ ഇന്നലെ വരെ കൊലപാതകക്കേസിന്റെ കാര്യം പത്ര സമ്മേളനം നടത്താന്‍ നൂറു നാവായിരിന്നു ജയലളിതയുടെ ഇണ്ടാസ് കണ്ടതോടെ ചെറ്റകളുടെ ഒക്കെ വായില്‍ ഇപ്പം പിന്നേം ഏത്തപ്പഴം തിരുകിയ പോലെയായി. ഈ കൊള്ളക്കാരുടെ ...അടിമകളായിരിക്കുന്നതിലും മെച്ചമായിരുന്നിരിക്കും പഴയ വെള്ളക്കാരോടുള്ള അടിമത്വം. ലളിതാമ്മ പേടിപ്പിച്ച ഉടനേ അണ്ണി  പറയുന്നതെല്ലാം ഉടനേ (ഡാമില്‍) ചെയ്തു കൊടുക്കാന്‍ നമ്മുടെ ജല വിഭവ വകുപ്പിന്റെ ഉത്തരവും ഇറങ്ങി,


എടോ ഉറക്കമില്ലാത്തവനേ ഉണ്ണാക്കന്‍ മന്ത്രീ ആകാശ പീഡനക്കാരാ തനിക്കൊന്നു പോയി ആത്മഹത്യ ചെയ്യാമോ?


(കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ നിന്നു കിട്ടിയത് - ഇവിടെ ഉപയോഗിക്കുന്നതില്‍ കാര്‍ട്ടൂണിസ്റ്റിനു വിരോധം ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യാം)

2012, മേയ് 26

ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാര്‍

ഒരു ലിറ്റര്‍ പെട്രോളിന് ഏഴര രൂപ വില വര്‍ധിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ള എണ്ണക്കമ്പനികള്‍ ജനങ്ങളെ സഹായിച്ചത്. ഇത്രയേറെ വലിയ തോതിലുള്ള വിലവര്‍ധന ഇതിനു മുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇതേച്ചൊല്ലി പ്രതിഷേധം ഉയരുക സ്വാഭാവികം. ഏഷ്യയിലെ ക്രൂഡോയില്‍ വില ഏറ്റവും കുറഞ്ഞ ദിവസം തന്നെയാണ് ഇന്ത്യയില്‍ പെട്രോള്‍ വില ക്രമാതീതമായി വര്‍ധിപ്പിച്ചതെന്നതാണ് വസ്തുത.


അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നെന്നും ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ രൂപയുടെ മൂല്യം താഴേക്കു പോയെന്നുമൊക്കെയുള്ള ന്യായങ്ങള്‍ നിരത്തിയാണ് എണ്ണക്കമ്പനികള്‍ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് വില കുത്തനെ കയറ്റിയത്. യഥാര്‍ത്ഥ ചിത്രം ഈ പറയുന്നതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണെന്ന് തെളിയിക്കപ്പെടാന്‍ ഈ വാര്‍ത്ത തന്നെ ധാരാളം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സംഭവിക്കുന്നതും ഇവിടെ സംഭവിക്കുന്നതുമായി വലിയ ബന്ധമൊന്നുമില്ല.


നിലവില്‍ എണ്ണക്കമ്പനികളുടെ നഷ്ടത്തിനു കാരണം ക്രൂഡോയിലിന്റെ വിലയിലെ വര്‍ധനയൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വലിയ നിരക്കിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റി സുഖജീവിതം നയിക്കുന്ന കുറേ വെള്ളാനകളെ തീറ്റിപ്പോറ്റാനാണ് വലിയ പണച്ചെലവുള്ളത്. ഇക്കാരണത്താല്‍തന്നെ കമ്പനി ഓരോ ദിവസവും നഷ്ടത്തിലേക്കു വീഴുകയും ചെയ്യുന്നു. ഇതെല്ലാം അറിയുന്ന സര്‍ക്കാര്‍, കമ്പനികള്‍ക്ക് കൂടുതല്‍ അധികാരം പകര്‍ന്നു നല്‍കി കടമയില്‍ നിന്നു പിന്തിരിഞ്ഞു നില്‍ക്കുമ്പോള്‍ ജനം ആരെയാണ് ആശ്രയിക്കേണ്ടത്. സുഹൃദ് രാഷ്ട്രമായ ഇറാനില്‍ നിന്നും നിര്‍‌ലോഭം ലഭിച്ചുകൊണ്ടിരിക്കുന്ന എണ്ണയുടെ ഇറക്കുമതി അമേരിക്കയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി നിറുത്തിവെച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. കഴിഞ്ഞ ദിവസം എണ്ണവിലയിലുണ്ടായ വര്‍ധനയുടെ പേരില്‍  കേരളത്തില്‍ ഹര്‍ത്താല്‍ ആയിരുന്നു. പ്രാകൃതമായ ഈ സമരമുറയെ ജനം ഇന്നലെ അംഗീകരിച്ചു. അതിനു കാരണം മറ്റൊന്നുമല്ല, സര്‍ക്കാരിന്റെ കയ്യില്‍ നിന്നു മുഖത്തടച്ചു കിട്ടിയ അടി തന്നെ.


എണ്ണക്കമ്പനികള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ വില കയറ്റിയിട്ടും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നവര്‍ നിശബ്ദരായി ഇരിക്കുന്നു. ജനങ്ങളോട് എന്തു പ്രതിബദ്ധതയാണ് യുപിഎ സര്‍ക്കാരിനുള്ളത്? തോന്നിയതു പോലെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തത് യുപിഎ സര്‍ക്കാര്‍ തന്നെ. വില നിര്‍ണയാധികാരം പൂര്‍ണമായി കമ്പനികള്‍ക്ക് ഏല്പിച്ചു കൊടുത്തതിലൂടെ എന്തു പരിഷ്കരണമാണ് യുപിഎ സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്നു കൂടി ജനങ്ങളോടു പറയുക. സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഒരു സര്‍ക്കാരില്‍ നിന്ന് കിട്ടിയ അടിയായതിനാല്‍ത്തന്നെയാണ് ഇന്നലെ നടന്ന ഹര്‍ത്താലിനോട് ജനം സഹകരിച്ചത്. വളരെപ്പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതു വലിയ ജനദ്രോഹം തന്നെ. അതിനേക്കാള്‍ വലിയ ദ്രോഹത്തില്‍ പ്രതിഷേധിക്കാനാണ് എന്നതിനാല്‍ ജനം ഇടതുപക്ഷത്തോടും ബിജെപിയോടും സഹകരിച്ചു.


പതിവു പോലെ സംസ്ഥാനം അധികനികുതി വേണ്ടെന്നു വച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ക്കൂടി ഇളവു പ്രഖ്യാപിച്ചാല്‍ കുറയ്ക്കാവുന്നതേയുള്ളൂ പെട്രോള്‍ വില. പക്ഷേ, അതിന് ആരും തയാറല്ല. വില നിര്‍ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്കു നല്‍കുക എന്ന ചരിത്രപരമായ അബദ്ധം ചെയ്തതിന്റെ പ്രായശ്ചിത്തമായെങ്കിലും നികുതിയിളവു പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറാവണം. പെട്രോളിന്റെ വില വര്‍ധിക്കുന്നതിലൂടെ കഷ്ടപ്പാട് അനുഭവിക്കുക വാഹനയുടമകള്‍ മാത്രമല്ല. ജീവിതത്തിന്റെ സമസ്തമേഖലകളെയും ദോഷകരമായി ബാധിക്കുന്നതാണ് ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധന. പെട്രോളിനു പുറമേ ഡീസലിന് നാലു രൂപയും പാചകവാതകത്തിന് നാനൂറു രൂപയും വരെ വില വര്‍ധിപ്പിച്ചാല്‍ കൊള്ളാമെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍. അതിനു കൂടിയുള്ള അവസരം അവര്‍ക്കു നല്‍കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കണം.


ഇന്ധനവില ഓരോ തവണയും വര്‍ധിപ്പിക്കുമ്പോള്‍ വലിയ ലാഭം കൊയ്യുന്ന ഒരു വിഭാഗമുണ്ട്. പെട്രോള്‍ പമ്പുടമകള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ പമ്പുകളില്‍ മിക്കവയും സന്ധയ്ക്കു തന്നെ അടച്ചുപൂട്ടി. രാത്രി പന്ത്രണ്ടു മണിക്കു മുമ്പ് ഒരു ലിറ്റര്‍ പോലും വില്‍ക്കാതിരിക്കാനായിരുന്നു ശ്രമം.  മിക്ക പമ്പുകളിലും വന്‍ തിരക്കാണ് സന്ധയ്ക്ക് അനുഭവപ്പെട്ടത്. പലയിടത്തും പൊലീസ് വരെ ഇടപെടേണ്ടി വന്നു.


കോട്ടയം നഗരത്തിലെ കോടിമതയിലുള്ള പമ്പ് തുറപ്പിക്കാന്‍ ഇടതുപക്ഷ യുവജനസംഘടനകളും (DYFI) പൊലീസും രംഗത്തെത്തേണ്ടി വന്നതു മാത്രം മതി പമ്പുടമകളുടെ തെറ്റായ പ്രവര്‍ത്തനരീതിയെക്കുറിച്ച് അറിയാന്‍. വില കൂടുമ്പോള്‍ പൂഴ്ത്തി വയ്ക്കുന്ന ഇവരാരും വില കുറയുമ്പോള്‍ അതു കുറയ്ക്കാന്‍ തയാറല്ല. വില വര്‍ധന പ്രഖ്യാപിക്കുന്നത് അതേ ദിവസം അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ്. കുറയ്ക്കുമ്പോഴാകട്ടെ കൂടുതല്‍ സമയം നല്‍കിയും. അതു തന്നെയാണ് ജനത്തോടു ചെയ്യുന്ന വലിയ കുറ്റം.

പെട്രോളിന്റെ വില ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ മൂന്നാം ലോക രാജ്യങ്ങളുടെ പട്ടികയിലെ ഏറ്റവും ദരിദ്രമായ രാജ്യമായി ഇന്ത്യ മാറുമെന്നതില്‍ തര്‍ക്കമില്ല. എണ്ണക്കമ്പനികളെ നിയന്ത്രിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതേ രീതിയില്‍ അധികാരത്തില്‍ തുടരേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കുന്നതു നന്നായിരിക്കും. സബ്‌സിഡികള്‍ എടുത്തുകളയാനുള്‍പ്പെടെയുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് അറിയുന്നത്. അതായത്, സാധാരണ ജനത്തിനു വേണ്ടി മുന്‍കാലങ്ങളിലെ ഭരണകര്‍ത്താക്കള്‍ കരുതലോടെ നടപ്പാക്കിയ പല പദ്ധതികളും പിന്‍വലിക്കാന്‍ പോകുന്നു.


സര്‍ക്കാര്‍ എന്നാല്‍ ജനത്തിന്റെ ജീവിതം ദുരിതത്തിലാക്കുന്നവര്‍ എന്ന നിര്‍വചനം രൂപപ്പെടാന്‍ മാത്രമേ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. ചരിത്രത്തിലേക്ക് എഴുതി ചേര്‍ക്കപ്പെടുമ്പോള്‍ ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാര്‍ എന്ന വിശേഷണമാകും മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനു യോജിക്കുക.


ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ നിന്നും എടുത്തത്, കടപ്പാട് കഷ്ടപ്പെട്ട് കാരിക്കേച്ചറും കൊളാഷും പോസ്റ്റ് ചെയ്തവര്‍ക്ക്. കൂടാതെ ബാലചന്ദ്രന്‍ ചീറോത്തിനും.

2012, മേയ് 16

Let us also contribute whatever possible manner to save the life of this boy.

Dear friends,
Please read the request below and do all possible help to them as they are very much in need of our help morally and financially!!!

One of my friend/ neighbor Vijayalakshmi's 8 yr old son is admitted in Rashid Hospital Dubai for the treatment of Brain Tumor.
Already underwent 2 surgeries and still in ICU under observation. The parents, Sunil kumar and Vijayalakshmi in need of prayer... and all possible help to recover their little prince back to normal. Their details are:- Sunilkumar.K & Vijayalakshmi-mobile 050 5649790
Contact no. of Mr. Sunil (Child's father) is 050 5726096

His account details are as follows
RAK Bank
Account no.: 0012122806001
IBAN No: AE090400000012122806001
Account name : Sunil Kumar K
Thank you very much!

The bill so far has come up to AED 92,000/-. The child is still in the ICU and the charges for the ICU is AED 3500/- per day. (Rashid Hospital -Ward No. 17, 2A, Trauma Centre 1st Floor)  As per the Doctors, he needs to go in for another surgery whereby the bills are going to soar higher.   They can’t afford to pay the bills and are looking for some good souls to come forward and help.
 
I would appreciate if we all can come forward once again and help this family.  All details, including contact Number is given in below, so any of you who wish to contact them directly, can do so.
 
I know times are tough and difficult, but as we always believe and say, this world is surrounded with good people like you all and hence there is still hope.  We are all blessed and are sure together we can bring some solace to this family.
 
Let us also contribute whatever possible manner to save the life of this boy.

Sunil's mob no is 050 5726096 and Vijayalakshmi’s mob no is 050 5649790
Account details are as follows
 Contact no. of Mr. Sunil (Child's father) is 050 5726096
 His account details are as follows

RAK Bank
 Account no.: 0012122806001
 IBAN No: AE090400000012122806001
 Account name : Sunil Kumar K

You can also deposit your contribution to Sunil’s friend Mr.Sandeep’s (Mob: 050 6876213) account

Bank Account Details

Mr. SANDEEP KUNNUMPURATH GEETHA
RAK Bank, UMM HURRAIR BRANCH, DUBAI
A/C: No.0033-388549-001   
Iban No: AE10400000033388549001

See the news published in Gulf news daily on 16th May 2012 in this regard



2012, മേയ് 15

പാലം കടക്കുവോളം

പെട്രോള്‍ വില ലിറ്ററിന് എട്ടു രൂപ വരെ വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായാണു റിപ്പോര്‍ട്ട്. അതായത്, കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 75 രൂപ വിലയാകും. കുറേ മാസങ്ങളായി എണ്ണക്കമ്പനികള്‍ ഈ ആവശ്യം ഉന്നയിച്ചു വരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് തീരുമാനം വൈകിപ്പിക്കുകയായിരുന്നത്രേ.


എന്താണ് ഇതിനര്‍ത്ഥം? തെരഞ്ഞെടുപ്പു വേളയില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് അധികാരത്തിലെത്തുന്നതിനു തടസമാകുമെന്ന് രാഷ്ട്രീയക്കാര്‍ക്ക് അറിയാം. പാലം കടക്കുവോളം നാരായണ അതു കഴിഞ്ഞാല്‍ കൂരായണ എന്ന പഴയ ചൊല്ല് വളരെ കൃത്യമായി അറിയാവുന്നവരാണ് രാഷ്ട്രീയ നേതാക്കള്‍. തെരഞ്ഞെടുപ്പു വേള എന്നാല്‍ ജനങ്ങള്‍ യജമാനന്മാരാകുന്ന അപൂര്‍വം അവസരമാണ്. ആ സമയത്ത് ജനത്തിനു വേണ്ടി മാത്രം വാദിക്കാന്‍ മത്സരിക്കുന്നവര്‍ ഫലപ്രഖ്യാപനം വരുന്നതോടെ അവരുടേതായ ഉന്നത ലോകത്തേക്ക് മാറുന്നു.


അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും ജനത്തിനു മുന്നില്‍ കൈകൂപ്പി വരും. അപ്പോഴേക്കും എല്ലാം മറന്ന ജനം വോട്ടു ചെയ്യാന്‍ നിരനിരയായി നില്‍ക്കും. ജനത്തിന്റെ മറവിയാണ് രാഷ്ട്രീയക്കാരുടെ ചോറ്. 500 കോടിയുടെ നഷ്ടം നികത്താനാണേ്രത പെട്രോളിയം കമ്പനികള്‍ വിലവര്‍ധനയ്ക്കു തയാറെടുക്കുന്നത്. ജനത്തിന്റെ കയ്യില്‍ നിന്ന് അഞ്ഞൂറു കോടി രൂപ പിരിച്ചെടുക്കുന്നു എന്നര്‍ത്ഥം. വില കൂട്ടുന്നത് എട്ടു രൂപയാണെങ്കിലും നികുതിയടക്കം ഒമ്പതു രൂപയിലേറെയാകും ഫലത്തില്‍ വര്‍ധന. അതായത്, ജനത്തിന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുമ്പോള്‍ പത്തു രൂപയോളം ഇനിയും അധികം മുടക്കേണ്ടി വരും.


കോടിക്കണക്കായ ജനത്തിന്റെ കയ്യിലുള്ള പണത്തില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് എണ്ണക്കമ്പനികളിലെ വെള്ളാനകളും രാഷ്ട്രീയ മേലാളന്മാരും സുഖജീവിതത്തിന് പണമുണ്ടാക്കുക? ഇതിന്റെ പേരാണ് ജനാധിപത്യം.
പെട്രോളിന്റെ വില നിയന്ത്രണം എടുത്തു കളഞ്ഞതില്‍പ്പിന്നെ പതിനഞ്ചു ദിവസത്തിലൊരിക്കലാണ് വിലനിര്‍ണയം നടത്തിപ്പോന്നത്. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് രാഷ്ട്രീയ നേതാക്കള്‍ കമ്പനിക്കാരുടെ കാല്‍ പിടിച്ചതിനാല്‍ അത് കുറേ മാസത്തേക്ക് നിര്‍ത്തിവച്ചെന്നു മാത്രം. ഓരോ പതിനഞ്ചു ദിവസത്തിലും അഞ്ചോ പത്തോ രൂപ വീതം വര്‍ധിപ്പിക്കുന്നതിലൂടെ കമ്പനികളെ നിലനിര്‍ത്താന്‍ സാധിച്ചേക്കാം. പക്ഷേ, അതിനോടകം ശരാശരി ഇന്ത്യക്കാരന്‍ കുത്തുപാളയെടുത്തിരിക്കും.


ഇന്ധനവില വര്‍ധിക്കുന്നത് വാഹനങ്ങളുള്ളവരെ മാത്രമല്ല ബാധിക്കുക എന്നതാണു വാസ്തവം. പെട്രോള്‍ വില കൂട്ടുന്നതിന് സമമായി ഓട്ടോ നിരക്കുകളും വര്‍ധിപ്പിക്കേണ്ടി വരും. സാധാരണക്കാരന്റെ വരുമാനത്തില്‍ നല്ലൊരു പങ്ക് പെട്രോളിനു വേണ്ടി ചെലവാക്കേണ്ടി വരുന്നതോടെ വേതന വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരം തുടങ്ങും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചാല്‍ അതും നല്‍കേണ്ടി വരിക സാധാരണ ജനം തന്നെ. അതിലൂടെ വീണ്ടും ജനത്തിന്റെ ജീവിതം ദുരിതത്തിലാകും. അതോടെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരും സമരം തുടങ്ങും. ഒടുവില്‍ കമ്പനികള്‍ പലതും അടച്ചു പൂട്ടലിന്റെ പാതയിലേക്കാകും എത്തിച്ചേരുക. വ്യവസായങ്ങള്‍ നശിക്കുന്ന നാട്ടില്‍ പുരോഗതിയുണ്ടാവില്ല. നാടിന്റെ സര്‍വതോമുഖമായ അധോഗതി തന്നെയാകും ഇതിന്റെയെല്ലാം ആത്യന്തിക ഫലം. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതിനു പിന്നാലെ ഡീസലിന്റെ വിലനിര്‍ണയാവകാശവും ഭാഗികമായി എണ്ണക്കമ്പനികള്‍ക്കു നല്‍കാനുള്ള നീക്കമാണ് യുപിഎ സര്‍ക്കാര്‍ നടത്തുന്നത്. അതിലൂടെ ചരക്കുനീക്കമടക്കം വന്‍ ചെലവുള്ളതായിത്തീരും. ഇതിന്റെ ഫലമായി നിത്യോപയോഗ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമടക്കം വിലക്കയറ്റമുണ്ടാകും.


അപ്പോഴും സാധാരണക്കാരന് സമരമാര്‍ഗത്തിലേക്കു തിരിയേണ്ടിവരുമെന്നതെങ്കിലും സര്‍ക്കാര്‍ ഓര്‍ക്കണം. യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതില്‍പ്പിന്നെ സാധാരണക്കാരെ വലയ്ക്കുന്ന നിരവധി നടപടികളുണ്ടായി. പലതും പ്രത്യക്ഷത്തില്‍ സാധാരണ ജനത്തെ ബാധിക്കുന്നില്ലെങ്കിലും, പെട്രോളിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതിലൂടെ ജനത്തിന്റെ മുഖമടച്ചുള്ള അടി തന്നെയാണ് സമ്മാനമായി നല്‍കിയത്.


നീണ്ട നിരയില്‍ അച്ചടക്കത്തോടെ നിന്ന് വോട്ടു ചെയ്തു ജയിപ്പിച്ചു വിട്ടവര്‍ പരസ്യമായി മുഖത്ത് അടിക്കുമ്പോള്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രമേ സാധാരണ ജനത്തിനു സാധിക്കുന്നുള്ളൂ. പ്രതിപക്ഷമാകട്ടെ, അവരുടേതായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്നെ സമയമില്ലാത്ത അവസ്ഥയില്‍ വലയുന്നു. ഇവിടെ ആരെയാണ് ജനങ്ങള്‍ ആശ്രയിക്കേണ്ടത്? സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജനം ആരെ വിശ്വസിക്കണം? അധികാരത്തിന്റെ സുഖശീതളിമയില്‍ മയങ്ങുന്ന കുറേ ഭരണാധികാരികളും അവര്‍ക്കൊപ്പം നിന്ന് സ്വന്തം ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുന്ന പ്രതിപക്ഷവും ചേര്‍ന്ന് ശരാശരി ഇന്ത്യക്കാരന്റെ ജീവിതം കൊണ്ട് പന്താടുകയാണ്.


അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കൂടുന്നു എന്ന കാരണം പറഞ്ഞാണ് ഓരോ തവണയും ഇവിടെ പെട്രോള്‍ വില കൂട്ടുന്നത്. അതേസമയം, ഇടയ്ക്കിടെ, ക്രൂഡോയില്‍ വില കുറയാറുമുണ്ട്. അതു ചൂണ്ടിക്കാട്ടി  ഇടയ്ക്കിടെ പെട്രോളിന്റെ വില കുറച്ച ചരിത്രമില്ല.


സര്‍ക്കാര്‍ നല്‍കുന്ന സമ്മതത്തോടെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടുമ്പോള്‍ പതിവായി സംഭവിക്കുന്ന ഒന്നു മാത്രമുണ്ട്. അതിനെ ഹര്‍ത്താല്‍ എന്നോ ബന്ദ് എന്നോ വിളിക്കാം. രണ്ടും ഒന്നു തന്നെ. ഈ സമരമാര്‍ഗത്തിലൂടെ ഒരിക്കലും എന്തെങ്കിലും നേടിയ ചരിത്രമില്ല ഒരു ദിവസത്തേക്ക് നാടാകെ നിശ്ചലമാകുന്നതിലൂടെ വന്‍തുകയുടെ നഷ്ടം സംഭവിക്കുന്നു എന്നു മാത്രം. അതു നികത്താന്‍ വീണ്ടും വില കൂട്ടേണ്ടി വരുന്നു. തികച്ചും പ്രാകൃതമായ സമരമുറകളും ധിക്കാരം നിറഞ്ഞ ഭരണ നടപടികളും മാത്രമാണ് ഇന്ത്യയില്‍ കാണുന്നത്. ഇത്തരം തെറ്റുകളെയെല്ലാം ജനാധിപത്യം എന്ന പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍.


ഇനി ഒരു പൈസ പോലും പെട്രോളിനു വില കൂട്ടരുത്. അതിനുള്ള എന്തെങ്കിലും ആലോചന യുപിഎ സര്‍ക്കാരിനുണ്ടെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരെങ്കിലും അതിനെ എതിര്‍ക്കണം. ജനങ്ങളാണ് തെരഞ്ഞെടുത്തയച്ചിരിക്കുന്നത് എന്നെങ്കിലും എംപിമാര്‍ ഓര്‍മിക്കുക. നിങ്ങള്‍ സുഖമായി ജീവിക്കുന്നതിനു മാര്‍ഗം കാട്ടിത്തന്നെത് നിരനിരയായി നിന്നു വോട്ടു ചെയ്ത സാധാരണക്കാര്‍ തന്നെയാണ്. അവരുടെ മുഖം ഒരു നിമിഷത്തേക്കെങ്കിലും മനസിലേക്കു കൊണ്ടുവരിക.


അല്ലാത്തപക്ഷം, ചിലപ്പോള്‍ ജനത്തിനും ബുദ്ധിയുദിച്ചെന്നു വരാം. അടുത്ത തെരഞ്ഞെടുപ്പുകാലത്ത് ചിരിച്ച മുഖവും കൂപ്പുകൈകളുമായി നിങ്ങള്‍ തെരുവുകളിലൂടെ പ്രയാണം നടത്തുമ്പോള്‍ അവര്‍ ചോദ്യം ചെയ്യും. അന്ന് പറയാന്‍ ഉത്തരമില്ലാതെ വിയര്‍ക്കാതിരിക്കാന്‍ ഇപ്പോള്‍ ജനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക.

2012, മേയ് 8

ആരാണ് ആനയെ കണ്ട കുരുടന്‍?

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജസ്റ്റിസ് കെടി തോമസ് സ്വീകരിച്ച നിലപാടാണ് പുതിയ ചര്‍ച്ചാവിഷയം. താന്‍ കേരളത്തിന്റെ പ്രതിനിധിയല്ലെന്നാണ് ജസ്റ്റിസ് തോമസ് പറയുന്നത്. അതു ശരിയല്ലെന്ന് മന്ത്രി പിജെ ജോസഫും പറയുന്നു.


മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ആശങ്ക തന്നെയാണ്. മലയാളിയായി പിറന്ന എല്ലാവരും ഒരേ മനസോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു നീക്കി പുതിയതു നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഈ ഘട്ടത്തിലാണ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.


കേരളം മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും പൂര്‍ണമായി തള്ളിക്കളഞ്ഞുള്ള റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളില്‍ നിന്നും സാധാരണ ജനങ്ങളില്‍ നിന്നുമുയര്‍ന്ന അഭിപ്രായപ്രകടനങ്ങളെ അസഹിഷ്ണുതയോടെ ആരും വീക്ഷിക്കരുത്. റൂര്‍ക്കി ഐഐടിയുടെ പഠന റിപ്പോര്‍ട്ട് തികച്ചും ഏകപക്ഷീയമായി നിരസിച്ചുകൊണ്ടാണ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് സൂചന. അതായത്, കേരളത്തിന് അനുകൂലമായി ഭവിച്ചേക്കാവുന്ന എല്ലാ പഴുതുകളും അടച്ചു.


ജസ്റ്റിസ് കെ.ടി തോമസ് കേരളത്തെ ഒറ്റിക്കൊടുത്തു എന്ന് ആരും പറയുന്നില്ല. പക്ഷേ, സമിതിയില്‍ കേരളത്തിനെതിരായ അഭിപ്രായസമന്വയമുണ്ടാകുമ്പോള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ അദ്ദേഹം തയാറാകേണ്ടതായിരുന്നു. ഒരു മലയാളിയെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് അത് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ തമിഴ്‌നാട് ഹൗസില്‍ താമസിച്ചതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹത്തിലേക്ക് സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നു എന്ന അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാനാവില്ല. എങ്കിലും, കേരളത്തിന്റെ വാദമുഖങ്ങള്‍ തകര്‍ക്കാന്‍ തമിഴ്‌നാട് നടത്തിയ ശക്തമായ നീക്കങ്ങളില്‍ അറിയാതെ അദ്ദേഹവും പങ്കാളിയായോ എന്ന സംശയം ഉയരുക സ്വാഭാവികം. അതില്‍ ആരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.


സംസ്ഥാന മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരും കേ പീ സീ സീ പ്രസിഡണ്ട് രമേശ് ചെന്നിത്തലയും ഇതേ വിഷയത്തില്‍ വിരുദ്ധാഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജസ്റ്റിസ് കെടി തോമസിനെ മന്ത്രി പി.ജെ ജോസഫ് വിമര്‍ശിച്ചപ്പോള്‍ അതു ശരിയായില്ലെന്ന തരത്തിലാണ് കെ.സി ജോസഫും ചെന്നിത്തലയും പ്രതികരിച്ചത്. കേരളത്തിന്റെ പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ് പിജെ ജോസഫ് അഭിപ്രായപ്രകടനം നടത്തിയത്. അതിനെതിരേ കോടതിയെ സമീപിക്കുമെന്ന് ജസ്റ്റിസ് കെടി തോമസ് പറഞ്ഞിട്ടുമുണ്ട്.


ഇതിനിടെ, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ നടത്തിയ പ്രസ്താവനയാണ് വാസ്തവം. അണക്കെട്ടിനെക്കുറിച്ച് അറിയാവുന്ന ആരെങ്കിലുമാകണം അതെക്കുറിച്ച് അഭിപ്രായം പറയാന്‍ എന്നാണ് കൃഷ്ണയ്യര്‍ പറഞ്ഞത്. ഓരോ രംഗത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയുന്നവര്‍ അതാതു രംഗങ്ങളിലെ വിദഗ്ധരായിരിക്കണം. നിയമവിദഗ്ധര്‍ക്ക് അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ആധികാരികമായി എങ്ങനെയാണ് പറയാന്‍ സാധിക്കുക?

പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ തമിഴ്‌നാടിന് അനുകൂലമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു പോന്നത്. അക്കാരണത്താല്‍ത്തന്നെ കോണ്ടഗ്രസ് മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്നു വളരെപ്പെട്ടെന്ന് പിന്നോക്കം പോകുന്ന കാഴ്ചയും ഇവിടുള്ളവര്‍ കണ്ടിരുന്നു. ഇപ്പോള്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തമിഴ്‌നാടിനു വേണ്ടിയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും അതിനെതിരേ പ്രതികരിക്കാന്‍ സംസ്ഥാനത്തെ കോണ്ടഗ്രസ് നേതാക്കള്‍ തയാറായിട്ടില്ല.


ഇപ്പോള്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോണ്ഗ്രസിന്റെ അറിവോടെയുള്ളതു തന്നെയാണെന്ന് ന്യായമായും സംശയിക്കേിയിരിക്കുന്നു. റിപ്പോര്‍ട്ടിനെ അനുകൂലിച്ച് മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ.സി കെ.സി ജോസഫും, കേ പീ സീ സീ പ്രസിഡണ്ട് ചെന്നിത്തലയും നടത്തിയ അഭിപ്രായപ്രകടനം വിരല്‍ ചൂണ്ടുന്നത് ഈ വഴിക്കു തന്നെ. മുഖ്യമന്ത്രിയടക്കം റിപ്പോര്‍ട്ടിനെക്കുറിച്ച് മൗനം ഭജിക്കുന്നു. ജസ്റ്റിസ് കെടി തോമസ് സ്വീകരിച്ച നിലപാട് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞു തന്നെയാകാനാണ് സാധ്യത.


കോണ്ടഗ്രസിന്റെ അജന്‍ഡ തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് ലക്ഷക്കണക്കായ മലയാളികളുടെ ജീവന്‍ നഷ്ടമാകുന്നതിനേക്കാള്‍ വലുതാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പിന്തുണയെന്നു കോണ്ടഗ്രസ് കേന്ദ്രനേതൃത്വം വിശ്വസിക്കുന്നു എന്നാണ് തോന്നുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പിന്തുണയടക്കം നിരവധി കാര്യങ്ങളില്‍ കേരളത്തേക്കാള്‍ ആവശ്യം തമിഴ്‌നാടിനെയാണെന്ന ചിന്ത കോണ്ടഗ്രസിനെ ഭരിക്കുന്നുണ്ടാകാം.


കേരളത്തിലെ പിന്തുണ ഏതായാലും ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. തമിഴ്‌നാട്ടില്‍ സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയത്തേക്കാള്‍ വലുതാണ് തമിഴന്റെ ഭാഷാസ്‌നേഹവും നാടിനോടുള്ള അഭിനിവേശവും. അതു കേരളത്തിലില്ല. തമിഴ്‌നാട്ടിലെ ഏതെങ്കിലും നേതാവ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ കേരളത്തിലെ നേതാക്കള്‍ സ്വീകരിച്ചതു പോലുളള നടപടിയെടുത്താല്‍ അവര്‍ പിന്നീട് അവിടെയുണ്ടാവില്ല. അതാണ് തമിഴന്റെ വര്‍ഗസ്‌നേഹം. തട്ടേയെപ്പോലുള്ള ഉന്നതാധികാര സമിതിയംഗങ്ങള്‍ തുടക്കം മുതല്‍ കേരളത്തിനെതിരേ നിലപാടെടുത്തപ്പോഴും എതിര്‍ക്കാന്‍ കൂട്ടാക്കാതെ രാഷ്ട്രീയം നോക്കിയിരിപ്പായിരുന്നു കേരള സര്‍ക്കാര്‍. സമാനമായ സമീപനം തമിഴ്‌നാട് സര്‍ക്കാരാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ജയലളിത എന്നേ വീട്ടിലിരുന്നേനെ.


കേരളത്തില്‍ മാത്രം കണ്ടുവരുന്ന പ്രതിഭാസമാണിത്. നാടിനോടുള്ള സ്‌നേഹത്തേക്കാള്‍ വലുതായി രാഷ്ട്രീയത്തിലെ തങ്ങളുടെ മേലാള•ാരുടെ പ്രീതിയെ കാണുന്ന കുറേ നേതാക്കളുടെ തെറ്റായ പ്രവര്‍ത്തനത്തിന്റെ അനന്തരഫലം അനുഭവിക്കുകയാണ് കേരളീയര്‍. ഇവിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് മലയാളികളാകെ ചത്തൊടുങ്ങിയാലും, ഡല്‍ഹിയിലിരിക്കുന്ന ഉന്നത നേതാക്കളുടെ മുഖം വാടരുത് എന്നു കരുതുന്ന കോണ്ടഗ്രസ് നേതാക്കളുള്ള നാട്ടില്‍ ഇതല്ലേ സംഭവിക്കൂ.


അത്യന്തം ലജ്ജാകരവും അപമാനകരവുമായ സ്ഥിതിവിശേഷമാണു നിലിവിലുള്ളത്. ആനയെ കണ്ട കുരുടന്‍ ആരെന്ന് കെ.സി ജോസഫും, ചെന്നിത്തലയും കൂട്ടരും വൈകാതെ മനസിലാക്കുമെന്നു മാത്രം പ്രത്യാശിക്കാം.