2013, നവം 17

മോങ്ങാനിരുന്ന നായുടെ തലയില്‍ വീണ തേങ്ങ

   
കേരളത്തി പശ്ചിമഘട്ട സംരക്ഷണത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയര്ന്നിരിക്കുന്നു. അതിന്റെ പ്രതിഫലനമാണു കേരളത്തിന്റെ മലയോര മേഖലകളിലുണ്ടായ പ്രതിഷേധങ്ങ. ജനങ്ങളുടെ ആശങ്കകളുടെ ആഴവും തീവ്രതയും കണക്കിലെടുക്കാതെയാണു വിഷയത്തെ കേന്ദ്ര മന്ത്രാലയം സമീപിക്കുന്നതെന്നാണു മലയോര ജനതയുടെ ആക്ഷേപം. ചട്ടപ്പടി ഭാഷയിലും സാങ്കേതിക സ്വഭാവത്തിലുമുള്ള നിര്ദേശങ്ങള്നല്കുമ്പോള്‍, അതിന്റെ കാര്യകാരണങ്ങള്സുവ്യക്തമായി പറയാനോ മാധ്യമങ്ങളോടെങ്കിലും വിശദീകരിക്കാനോ മന്ത്രാലയം തയാറായില്ല. മറിച്ചായിരുന്നെങ്കില്‍, ഇപ്പോഴുണ്ടായിരിക്കുന്ന തരം പ്രതികരണങ്ങള്ഉണ്ടാകുമായിരുന്നില്ല.


 പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍, ഉത്തരവ് പുറപ്പെടുവിച്ച   നവംബര്‍ 13 മുതല്‍ ഖനനംക്വാറി പ്രവര്ത്തനംതാപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്മിതികളോ ഉണ്ടാക്കുന്നത് എന്നിവ നിരോധിച്ചിട്ടുണ്ട്.

50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്ഷിപ്പും വികസനപദ്ധതികളും ‘ചുവപ്പ്’ വിഭാഗത്തില്പ്പെടുന്ന വ്യവസായങ്ങളും ഇവിടെ നിരോധിച്ചു.

ഏപ്രില്‍17- മുമ്പ്,  മന്ത്രാലയത്തിന്റെ പരിസ്ഥിതിപ്രത്യാഘാതവിലയിരുത്തല്‍ സമിതിയുടെയോ സംസ്ഥാനപരിസ്ഥിതി പ്രത്യാഘാതവിലയിരുത്തല്‍ വകുപ്പിന്റെയോ പരിഗണനയിലിരിക്കുന്ന കേസുകള്‍ ഇവയില്‍ നിന്ന് ഒഴിവാക്കിഅപേക്ഷ നല്കിയ സമയത്ത് നിലവിലുള്ള മാര്ഗനിര്ദേശങ്ങള്‍ മാത്രമേ ഇവയ്ക്ക് ബാധകമാകൂ.

ചുവപ്പ്’ വിഭാഗത്തില്പ്പെടുന്ന വ്യവസായങ്ങളില്‍ കേന്ദ്രമലിനീകരണനിയന്ത്രണ ബോര്ഡിന്റെ പട്ടികയില്പ്പെട്ടവ മാത്രമല്ലസംസ്ഥാനമലിനീകരണ നിയന്ത്രണബോര്ഡിന്റെ പട്ടികയില്പ്പെട്ടവയും ഉള്പ്പെടുന്നതായി ഉത്തരവില്‍ പറയുന്നുണ്ട്.

പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും മനുഷ്യര്‍ കുടിയേറുകയും തോട്ടങ്ങളും മറ്റും സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞതായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്ട്ടില്‍ പറഞ്ഞിട്ടുണ്ട്. 40 ശതമാനം മാത്രമാണ് സ്വാഭാവികനിലയിലുള്ളത്ജൈവപരമായി സമ്പന്നമായതും തുടര്ച്ച നിലനിര്ത്തുന്നതുമായ ഭൂഭാഗം ഏതാണ്ട് 59,940 ചതുരശ്രകിലോമീറ്റര്‍ വരുംഅതായത് 37 ശതമാനംഇവിടെയാണ് സംരക്ഷിതവനങ്ങളും ലോകപൈതൃകപ്രദേശങ്ങളും കടുവ – ആന ഇടനാഴികളും മറ്റുമുള്ളത് മേഖലയാണ് സമിതി പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയിരിക്കുന്നത്.


പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്ട്ട് നടപ്പിലാക്കി കേന്ദ്രപരിസ്ഥിതിമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചുകസ്തൂരിരംഗന്‍ സമിതി പരിസ്ഥിതിലോല മേഖലകള്ക്കായി മുന്നോട്ടുവച്ച അഞ്ചു വ്യവസ്ഥകള്‍ നിര്ദേശരൂപത്തില്‍ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതോടെ സംസ്ഥാനത്തു പരിസ്ഥിതി നിയന്ത്രണങ്ങള്‍ ബാധകമായ 123 വില്ലേജുകള്‍ ഉള്പ്പെട്ട മലയോരമേഖല കടുത്ത ആശങ്കയിലായികരടു വിജ്ഞാപനം ഇറങ്ങുന്നതിനു മുന്പുതന്നെ റിപ്പോര്ട്ടിലെ അഞ്ചു കാര്യങ്ങള്‍ നടപ്പാക്കാന്‍ നിര്ദേശം വന്നതാണു കേരളത്തില്‍ പരിസ്ഥിതിലോല മേഖലയില്‍ കഴിയുന്നവരുടെവിശേഷിച്ചും മലയോര കര്ഷകരുടെ ആധിക്കു കാരണം.

കസ്തൂരി രംഗ കമ്മീഷനി ഒരിടത്തും സാധാരണക്കാരനെ കുടിയൊഴിപ്പിക്കാനോ സാധാരണക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു ശുപാശയും ഇല്ല എന്നാണ് മനസിലാക്കുന്നത് . നമ്മുടെ   കട തീരവും, പുഴയും, തോടും അതിറെ തീരങ്ങളും വയലും, കുളവും, ജലവും എല്ലാം ഇതിനോടകം നശിപ്പിച്ചു. ഇനി കിഴക്കേ അരികി ഒരു ചില വന പ്രദേശങ്ങ മാത്രം. അതും കൂടി വെട്ടി തെളിച്ചാ എല്ലാവക്കും  സമാധാനo. കസ്തൂരി രംഗ റിപ്പോട്ടിനെ ജനങ്ങക്കിടയി തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളുടെ വികാരം ഇളക്കിവിട്ടു സ്വാഥനേട്ടങ്ങക്ക്വേണ്ടി വൃത്തികെട്ട രാഷ്ട്രീയനാടകം കളിക്കുന്നവ പ്രകൃതിയെല്ലാം നശിച്ചു ജീവ നിലനിത്താ കേഴുന്ന വരുംതലമുറയോട് മറുപടിയും കണക്കും പലിശ സഹിതം പറയേണ്ടി വരും.


അവിടെ കൃഷി വേണ്ട എന്നോ വികസനം വേണ്ട എന്നോ ഒന്നുമല്ല. പക്ഷെ, പ്രകൃതിയോടു ഇണങ്ങുന്ന രീതിയില്വേണം അത് നടപ്പിലാക്കാന്എന്നത് മാത്രമാണ് ആവശ്യം. പശ്ചിമഘട്ടതിനോട് ചേര്ന്ന മലനിരകളില്നൂറുകണക്കിന് കരിങ്കല്ക്വാറികള്ഉണ്ട്. അവ ഉണ്ടാക്കുന്ന പാരിസ്ഥിക ആഘാതങ്ങള്ആദ്യം ബാധിക്കുക അവിടെ ജീവിക്കുന്ന ജനങ്ങളെയാണ്. വരും തലമുറക്കും നമുക്ക് കിട്ടിയ സൌഭാഗ്യങ്ങളും വെള്ളവും ഭക്ഷണവും നല്ല കാലാവസ്ഥയും മണ്ണും നല്കുക എന്നത് നമ്മുടെ കടമ മാത്രമാണ്‌. സുസ്ഥിര വികസനം സാധ്യമാകണം എങ്കില്അത് പ്രകൃതിയോടും മനുഷ്യനോടും ഇണങ്ങുന്ന രീതിയില്വിഭാവനം ചെയ്യണം. അല്ലെങ്കില്പരിണിത ഫലങ്ങള്ഭീകരമായിരികും.


പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കസ്തൂരിരംഗന്സമിതി നല്കിയ നിര്ദേശങ്ങളില്കേന്ദ്രത്തിനു സ്വീകാര്യമായവ ഉള്പ്പെടുത്തിയുള്ള കരട് വിജ്ഞാപനത്തിനു മറുപടി നല്കാന്സംസ്ഥാനങ്ങള്ക്കു നാലു മാസം സമയം നല്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം പുറത്തിറക്കിയതു പരിസ്ഥിതി ലോല മേഖലയിലെ (ESA ) നിയന്ത്രണങ്ങള്ക്കുള്ള അഞ്ചു നിര്ദേശങ്ങള്മാത്രമാണ്.



പാരിസ്ഥിതിക അനുമതിക്കു മാധവ് ഗാഡ്ഗില്സമിതിയുടെ നിര്ദേശങ്ങള്ബാധകമായിരിക്കുമെന്നു നിര്ദേശിക്കണമെന്ന ഗോവ ഫൌണ്ടേഷന്റെ ഹര്ജിയില്ദേശീയ ഹരിത ട്രൈബ്യൂണല്‍(NGD) കഴിഞ്ഞ വര്ഷം സെപ്റ്റംബര്‍ 20ന് ഇടക്കാല നിര്ദേശം നല്കിയിരുന്നു. പശ്ചിമഘട്ടം മുഴുവന്പരിസ്ഥിതി ലോലമെന്നു പ്രഖ്യാപിക്കണമെന്നതുള്പ്പെടെ നിര്ദേശങ്ങളുള്ള ഗാഡ്ഗില്സമിതി റിപ്പോര്ട്ട് അങ്ങനെ പ്രാബല്യത്തിലായി.


എന്നാല്‍, കഴിഞ്ഞ 12ന് എന്ജിടി പഴയ ഉത്തരവില്ഭേദഗതികള്വരുത്തി. ഗാഡ്ഗില്സമിതി റിപ്പോര്ട്ടിലെ നിര്ദേശങ്ങള്മാത്രം പാലിക്കണമെന്നു നിര്ബന്ധമില്ലെന്നും കസ്തൂരിരംഗന്റിപ്പോര്ട്ടും മറ്റു കാര്യങ്ങളും കണക്കിലെടുത്ത് പാരിസ്ഥിതിക അനുമതി സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണു പുതിയ ഉത്തരവില്വ്യക്തമാക്കിയത്. നിര്ദേശം മുതലാക്കി, കര്ശന വ്യവസ്ഥകളുള്ള ഗാഡ്ഗില്റിപ്പോര്ട്ടിനെ മറികടക്കാനാണ് കഴിഞ്ഞ ദിവസത്തെ നിര്ദേശത്തിലൂടെ ശ്രമിച്ചതെന്നാണു പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്സൂചിപ്പിക്കുന്നത്. അതായത്, കഴിഞ്ഞ വര്ഷം സെപ്റ്റംബര്‍ 20 മുതല്കഴിഞ്ഞ ദിവസംവരെ ഗാഡ്ഗില്റിപ്പോര്ട്ടിലെ നിര്ദേശങ്ങളാണ് നിലവിലുണ്ടായിരുന്നത്. അതിപ്പോള്ഇല്ലാതായി.


പശ്ചിമഘട്ടം മുഴുവനും പരിസ്ഥിതി ലോലമെന്നും, മൂന്നു മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്ഏര്പ്പെടുത്തണമെന്നും ഗാഡ്ഗില്നിര്ദേശിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമിറക്കിയ നിര്ദേശമനുസരിച്ച് പശ്ചിമഘട്ടത്തിലെ 37% പ്രദേശം മാത്രമാണ് പരിസ്ഥിതി ലോലം. അപ്പോള്‍, കഴിഞ്ഞ 14 മാസമായി നിലവിലുണ്ടായിരുന്നതിനേക്കാള്ഉദാരമായ വ്യവസ്ഥകളാണ് ഇപ്പോള്നിര്ദേശിച്ചിട്ടുള്ളത്.
പശ്ചിമഘട്ടത്തിന്റെ അതിരുകള്‍, നിയന്ത്രണ വ്യവസ്ഥകള്തുടങ്ങിയവ ഉള്പ്പെടുത്തിയുള്ള കരടു വിജ്ഞാപനം ഉടനെ പുറത്തുവരുമെന്നാണു സൂചന. കഴിഞ്ഞ 12ന് എന്ജിടി ഗോവ ഫൌണ്ടേഷന്റെ കേസ് പരിഗണിച്ചപ്പോള്‍, തങ്ങള്കഴിഞ്ഞ മാസം 19നു പുറത്തിറക്കിയ ഒാഫിസ് മെമ്മോറാണ്ടം പരിസ്ഥിതി മന്ത്രാലയം ഫയല്ചെയ്തിരുന്നു. കരട് വിജ്ഞാപനം പരസ്യപ്പെടുത്തി അഭിപ്രായം കേട്ടശേഷമാവും അന്തിമ വിജ്ഞാപനമിറക്കുകയെന്നും നിര്ദേശങ്ങള്നടപ്പാക്കുന്നതിനു മേല്നോട്ടം വഹിക്കാന്സമിതിയെ നിയോഗിക്കുമെന്നും ഇതില്പറഞ്ഞിട്ടുണ്ട്.


എന്നാല്‍, വിജ്ഞാപനത്തിന്റെ സ്വഭാവം, സമയപരിധി, മേല്നോട്ട സമിതിയുടെ പ്രവര്ത്തന രീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്ഫി ഓഫീസ് മെമ്മോറാണ്ടത്തില്വ്യക്തതയില്ലെന്ന് എന്ജിടി വിലയിരുത്തി. അതിനാല്‍, കാര്യങ്ങള്വ്യക്തമാക്കിയുള്ള സത്യവാങ്മൂലം അടുത്ത മാസം 14-നകം ഫയല്ചെയ്യണമെന്നാണ് കേന്ദ്രത്തിനുള്ള നിര്ദേശം. അടുത്ത മാസം 17-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കസ്തൂരിരംഗന്സമിതി റിപ്പോര്ട്ട് തത്വത്തില്അംഗീകരിക്കാന്കേന്ദ്ര സര്ക്കാര്തീരുമാനിച്ച സാഹചര്യത്തില്‍, ഗാഡ്ഗില്സമിതി നിര്ദേശങ്ങള്നടപ്പാക്കണമെന്ന ഗോവ ഫൌണ്ടേഷന്റെ കേസ് കാലഹരണപ്പെട്ടെന്ന് എന്ജിടിയില്കേരളം വാദമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും അടുത്ത തവണ പരിഗണിക്കും.


ഉദ്ദേശിക്കുന്ന നടപടികള്സംബന്ധിച്ചു മന്ത്രാലയം വ്യക്തമാക്കിയ കാര്യങ്ങളില്അവ്യക്തതയുണ്ടെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്ജിടി) പോലും കഴിഞ്ഞദിവസം വിമര്ശിച്ചു. പ്രശ്നത്തിന്റെ നിയമവശങ്ങള്പരിശോധിക്കുന്ന ട്രൈബ്യൂണലിനുപോലും കാര്യങ്ങള്വ്യക്തമാകുന്നില്ലെങ്കില്പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ? കസ്തൂരിരംഗന്സമിതി ശുപാര്ശകളുടെ പശ്ചാത്തലത്തിലുയര്ന്ന ആശങ്കകളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിനു രൂപീകരിക്കപ്പെട്ട സമിതിയുടെ പ്രസക്തി എന്തെന്ന ചോദ്യംപോലും പലരും ഉന്നയിച്ചതു മന്ത്രാലയത്തിന്റെ നടപടികള്വേണ്ടത്ര വ്യക്തത ഉറപ്പാക്കിയുള്ളതല്ലെന്ന ആരോപണത്തിന് അടിവരയിടുന്നു.


അന്തിമ തീരുമാനമെടുക്കുന്നതിനു മുന്പു സംസ്ഥാനങ്ങളുടെ മറുപടിക്കു കേന്ദ്രം നാലുമാസത്തെ സമയം ഇന്നലെ നല്കിയിട്ടുണ്ട്. കരടു വിജ്ഞാപനം തന്നെ കേരളമുള്പ്പെടെയുള്ള സംസ്ഥാനങ്ങളുടെ, സംസ്ഥാനങ്ങളിലെ ജനങ്ങളുടെ, വിശേഷിച്ചു ലക്ഷക്കണക്കായ കര്ഷകരുടെ ആശങ്കകളും നിര്ദേശങ്ങളും പരിഗണിച്ചശേഷം തയാറാക്കണമെന്നു സംസ്ഥാന സര്ക്കാര്തീര്ച്ചയായും ആവശ്യപ്പെടേണ്ടതാണ്. ഇതിനായി സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം കേന്ദ്രത്തില്തുടര്ച്ചയായി സമ്മര്ദംചെലുത്തണം. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കാര്ഷിക താല്പര്യങ്ങള്പൂര്ണമായി സംരക്ഷിക്കപ്പെടുകയും വേണം.

ബന്ധപ്പെട്ടവരുമായെല്ലാം ചര്ച്ച നടത്തി അവരുടെ ആശങ്കകള്പരിഹരിക്കാനാണ് ഇനി സംസ്ഥാന സര്ക്കാര്മുന്നിട്ടിറങ്ങേണ്ടത്. സംസ്ഥാനത്തു പലയിടത്തും ഇപ്പോള്ഉയരുന്ന വൈകാരിക പ്രതികരണങ്ങളും അക്രമങ്ങളും ഇക്കാര്യത്തിനൊരു പരിഹാരമാവില്ല. പൊതുസ്വകാര്യ സ്വത്തുക്കള്നശിപ്പിച്ചുകൊണ്ടുള്ള സമരപരിപാടികള്സാമൂഹികവിരുദ്ധരുടെ കൈകളിലെത്താനും പ്രക്ഷോഭം അങ്ങനെ കൈവിട്ടുപോകാനുമുള്ള സാധ്യത കാണാതിരുന്നുകൂടാ. കൂടിയാലോചനകളിലൂടെയും അഭിപ്രായസമന്വയത്തിലൂടെയും പ്രശ്നപരിഹാരത്തിനുള്ള സൌമനസ്യമാണ് എല്ലാ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്.


കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, തൊടുപുഴ, ഉടുമ്പഞ്ചോല, കണ്ണൂര്ജില്ലയിലെ തലശ്ശേരി, കൊല്ലം ജില്ലയിലെ പത്തനാപുരം, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ , കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, വടകര, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്ക്കാട്, പത്തനംതിട്ടയിലെ കോഴഞ്ചേരി, റാന്നി, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിന്കര, തൃശ്ശൂര്ജില്ലയിലെ മുകുന്ദപുരം , വയനാട് ജില്ലയിലെ മാനന്തവാടി, വൈത്തിരി എന്നീ താലൂക്കുകളിലാണ് പരിസ്ഥിതി ലോലപ്രദേശങ്ങള്രേഖപ്പെടുത്തിയിട്ടുള്ളത്. മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിക്കപ്പെടുകയാണെങ്കില്‍ 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം നിയമനടപടിയുണ്ടാകുമെന്നും ഉത്തരവില്പറയുന്നുണ്ട്.
കസ്തൂരിരംഗന്സമിതി റിപ്പോര്ട്ട് പ്രകാരമുള്ള പരിസ്ഥിതിലോലപ്രദേശങ്ങള്

(വില്ലേജ്, ജില്ലാ അടിസ്ഥാനത്തില്‍)
തിരുവനന്തപുരംനെടുമങ്ങാട് താലൂക്ക്: പെരിങ്ങമ്മല, തെന്നൂര്‍, വിതുര, മണ്ണൂര്ക്കര. നെയ്യാറ്റിന്കര താലൂക്ക്: വാഴിച്ചാല്‍, കള്ളിക്കാട്, അമ്പൂരി.

കൊല്ലം- പത്തനാപുരം താലൂക്ക് : പുന്നല, പിറവന്തൂര്‍, ഇടമണ്‍, തെന്മല, ആര്യങ്കാവ്, തിങ്കള്ക്കരിക്കകം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട.

കോട്ടയം- കാഞ്ഞിരപ്പള്ളി താലൂക്ക് : കൂട്ടിക്കല്‍. മീനച്ചില്താലൂക്ക്: മേലുകാവ്, തീക്കോയി, പൂഞ്ഞാര്തെക്കേക്കര.

ഇടുക്കിദേവികുളം താലൂക്ക് : മറയൂര്‍, കീഴാന്തൂര്‍, കണ്ണന്ദേവന്ഹില്സ്, കുട്ടമ്പുഴ, കൊട്ടകാമ്പൂര്‍, കാന്തല്ലൂര്‍, വട്ടവട, മാങ്കുളം, മന്നാംകണ്ടം, പള്ളിവാസല്‍, ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍. പീരുമേട് താലൂക്ക് : ഉപ്പുതറ, കുമിളി, മഞ്ഞുമല, പെരിയാര്‍, കൊക്കയാര്‍, പീരുമേട്, മേപ്പാറ, പെരുവന്താനം. തൊടുപുഴ താലൂക്ക്: കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, ഇടുക്കിയുടെ ഭാഗം, അറക്കുളം.
ഉടുമ്പന്ചോല താലൂക്ക് : ചിന്നക്കനാല്‍, ബൈസണ്വാലി, രാജകുമാരി, പൂപ്പാറ, രാജാക്കാട്, കൊന്നത്തൊടി, ശാന്തന്പാറ, കാന്തിപ്പാറ, വാത്തിക്കുടി, ചതുരംഗപാറ, ഉടുമ്പന്ചോല, ഉപ്പുതോട്, പാറത്തോട്, കല്ക്കൂന്തല്‍, തങ്കമണിയുടെ ഭാഗം, അയ്യപ്പന്കോവില്‍, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടന്മേട്, ആനക്കര, ആനവിലാസം, ചക്കുപള്ളം.

പത്തനംതിട്ട -കോഴഞ്ചേരി താലൂക്ക്: തണ്ണിത്തോട്, അരുവാപ്പുലം. റാന്നി താലൂക്ക്: ചിറ്റാര്‍-സീതത്തോട്, കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര.

തൃശ്ശൂര്‍ – മുകുന്ദപുരം താലൂക്ക്: പരിയാരം.

പാലക്കാട്ആലത്തൂര്താലൂക്ക്: കിഴക്കഞ്ചേരി-1. ചിറ്റൂര്താലൂക്ക്: മുതലമട-1, മുതലമട-2, നെല്ലിയാമ്പതി. മണ്ണാര്ക്കാട് താലൂക്ക്: പുതൂര്‍, പാടവയല്‍, അഗളി, കോട്ടത്തറ, കല്ലാമല, ഷോളയാര്‍, പാലക്കയം. പാലക്കാട് താലൂക്ക്: പുതുപ്പരിയാരം-1, മലമ്പുഴ-1, പുതുശ്ശേരി ഈസ്റ്റ്.

മലപ്പുറംനിലമ്പൂര്താലൂക്ക്: ചുങ്കത്തറ, കുറുമ്പിലങ്ങോട്, വഴിക്കടവ്, അകമ്പാടം, കരുളായ്, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട്.

കോഴിക്കോട്കോഴിക്കോട് താലൂക്ക് : കെടവൂര്‍, പുതുപ്പാടി, നെല്ലിപ്പൊയില്‍, കോടഞ്ചേരി, തിരുവമ്പാടി. കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, ചക്കിട്ടപാറ. വടകര താലൂക്ക്: തിനൂര്‍, കാവിലുമ്പാറ.

വയനാട്മാനന്തവാടി താലൂക്ക് : തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടര്നാട്. സുല്ത്താന്ബത്തേരി താലൂക്ക്: കിടങ്ങനാട്, നൂല്പ്പുഴ. വൈത്തിരി താലൂക്ക്: തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടിയുടെ ഭാഗം, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല.

കണ്ണൂര്‍ -തലശ്ശേരി താലൂക്ക്: ആറളം, കൊട്ടിയൂര്‍, ചെറുവാഞ്ചേരി


കടപ്പാട് 

 ഫാ.ജോണ്സണ് പുഞ്ചക്കോണത്തിന്. ഈ പോസ്റ്റ് പൂര്‍ണ്ണമായും അദ്ദേഹം എഴുതിയ ലേഘനത്തില്‍ നിന്നും കോപ്പി ചെയ്തതതാകുന്നു


താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വായിക്കുവാന്‍ സാധിക്കുന്നതാണ്




നിരീക്ഷണം:

കസ്തരി രംഗന്‍ റിപ്പോര്‍ട്ടിന് എതിരായ സമരം പലര്‍ക്കും അസുലഭമായ അവസരങ്ങളാണ് തുറന്നു കൊടുത്തിരിക്കുന്നത്

ഇടതു പക്ഷത്തിന് കര്‍ഷക സ്നേഹം മറയാക്കി കത്തോലിക്കാ സഭയുമായി സന്ധി ചെയ്യുന്നതിനുള്ള അവസരം

മാണിക്കോണ്‍ഗ്രസിന് മുങ്ങുന്ന കപ്പലായ യൂഡിയെഫില്‍ നിന്നും ചാടി അടുത്ത ലോൿസഭാ ഇലക്ഷനിലെ കോണ്‍ഗ്രസ് വിരുദ്ധ തരംഗം മുതലാക്കണം, ഇടതു പിന്തുണയുള്ള മൂന്നാം മുന്നണി സര്‍ക്കാരില്‍ മകനെ മന്ത്രിയാക്കണം.

കത്തോലിക്കാ സഭയ്ക്ക് അടുത്ത ലോൿസഭാ ഇലക്ഷനു ശേഷം തങ്ങളെ പിണക്കിയതുകൊണ്ടാണ് കോണ്‍ഗ്രസ് തറപറ്റിയതെന്നും, തങ്ങള്‍ പിന്തുണച്ചതുകൊണ്ടാണ് ഇടതു പക്ഷം വിജയിച്ചതെന്നും പറഞ്ഞ് എട്ടുകാലി മമ്മൂഞ്ഞ് ഞെളിയണം

ഇവര്‍ക്കെല്ലാവര്‍ക്കും പൊതുവായി പീസീ ജോര്‍ജ്ജിനെപ്പോലുള്ള വമ്പന്‍ ക്വാറി മുതലാളിമാരുടെയും മണല്‍ / മണ്ണ്, നിലം നികത്തല്‍, മലതുരക്കല്‍ മാഫിയകളുടെയും താല്‍പര്യങ്ങള്‍ സം‌രക്ഷിക്കണം.

പുതിയ സാഹചര്യങ്ങളില്‍ യധാര്‍ഥ കര്‍ഷകര്‍ നേരിടുന്ന ഭീകരമായ പ്രശ്നം ഗാഡ്ഗില്‍ / കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ അതേപടി നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ റവന്യൂ / വനം ഉദ്യോഗസ്ഥര്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കും. റിപ്പോര്‍ട്ട് ഉപേക്ഷിച്ചാല്‍ അത് എന്തും ചെയ്യാന്‍ തങ്ങള്‍ക്കുള്ള അധികാരമായി കണക്കിലെടുക്കുന്ന ക്വാറി, മണല്‍ / മണ്ണ്, നിലം നികത്തല്‍, മലതുരക്കല്‍ മാഫിയകള്‍ പശ്ചിമഘട്ട മലനിരകള്‍ തുരന്നു തിന്നുവാന്‍ വേണ്ടി യധാര്‍ഥ കര്‍ഷകരെ കുടിയൊഴിപ്പിക്കും.

2013, നവം 11

ബിനാമി

വര്ഷങ്ങളായി നമ്മുടെ നാടിന് പരിചിതമായ വാക്കാണ്ബിനാമി”. പദത്തിന്റെ കൃത്യമായ അര്ത്ഥം സമൂഹത്തിലെ എല്ലാവര്ക്കും അറിയില്ലെങ്കിലും ഒരാള്ക്ക് വേണ്ടി തട്ടിപ്പ് നടത്താനായി ഉപയോഗിക്കുന്ന മറ്റൊരു വ്യക്തിയുടെ പേരാണിതെന്ന് എല്ലാവര്ക്കും അറിയാം. പേര്ഷ്യന്ഭാഷയില്നിന്നുമുണ്ടായ ബിനാമി എന്ന പദത്തിന്റെ അര്ത്ഥം ഇത്രമാത്രം “A property without a name”. എന്നാല്പണ്ടുകാലം മുതല്ക്ക് തന്നെ നികുതി തട്ടിപ്പ് നടത്തുന്നത് ലക്ഷ്യമാക്കി. വസ്തുക്കളും മറ്റും വാങ്ങി കൂട്ടാനും കള്ളപ്പണത്തിന്റെ ചിലവഴിക്കല്സുഗമമാക്കാനുമാണ് ബിനാമികളെ പലരും ഉപയോഗിച്ചിരുന്നത്. ബിമാനികള്നാടിന് ആപത്താകുന്നു.

കള്ളപ്പണത്തിന്റെ സംവേദനം കൂടുതല്കാര്യക്ഷമമാകുന്നുവെന്ന് കണ്ടത്തോടെ 1988 -ല്തന്നെ ബിനാമി ട്രാന്സാക്ഷന്‍ (പ്രൊഹിബിഷന്‍) ആക്ട് നിലവില്കൊണ്ടു വന്നിരുന്നു. ഇതനുസരിച്ച് ബിനാമി ഇടപാടുകള്നിരോധിക്കുന്നുവെന്ന് മാത്രമല്ല. ബിനാമിവല്കരണത്തിലൂടെയുള്ള ഒരു വസ്തുവും ഉടമയ്ക്ക് കൈമാറ്റം ചെയ്യാന്അവകാശവുമുണ്ടാകില്ല. ഇരുപത്തിയഞ്ച് വര്ഷത്തില്കൂടുതലായി ശക്തമായ ഒരു നിയമം ഇവിടെയുണ്ടായിട്ടും. നമ്മുടെ നാടിനെ വികസനത്തെ കാര്ന്ന് തിന്നുന്ന ബിനാമിവത്കരണ പ്രക്രിയയ്ക്ക് എന്തുകൊണ്ടാണ് അറുതിവരാത്തത്.

ബിനാമിവത്കരണം നമ്മുടെ രാജ്യത്തെ എല്ലാ മേഖകളിലും സജീവമാണെങ്കിലും രാഷ്ട്രീയത്തില്ഇതിനു ലഭിക്കുന്ന സജീവ സാന്നിദ്ധ്യം ഏറ്റവും അധികം ബാധിക്കുന്നത് സമൂഹത്തെ തന്നെയാണ്. രാഷ്ട്രീയകാര്രാജ്യത്തെ സേവിക്കുകയും, സേവിക്കുമ്പോള്ലഭിക്കുന്ന കമ്മീഷനുകള്കള്ളപ്പണമായി കൂട്ടുകയും ചെയ്യുന്നു. ഇത്തരത്തില്കുന്നുകൂടുന്ന കള്ളപ്പണം എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുമ്പോഴാണ് ബിനാമികള്ഉടലെടുക്കുന്നത്. കോടികണക്കിന് രൂപയ്ക്ക് വസ്തുക്കള്വാങ്ങുന്നു. ബിസിനസ്സുകള്ആരംഭിക്കുന്നു. എന്നാല്ബിനാമിയുടെ പേരില്‍. ഇപ്പോള്ഭരണത്തിലിരിക്കുന്ന കോണ്ഗ്രസ്സുകാരില്മിക്കവരും 80 ശതമാനം കമ്മീഷന്പറ്റുന്നവരാണെന്ന് സര്ക്കാറിന്റെ തന്നെ ഭാഗമായ് ചീഫ് വിപ്പ് പറഞ്ഞത് അത്ര ലളിതമായി തള്ളി കളയാവുന്ന ഒരു കാര്യമല്ലഇത്തരത്തില്ലഭിക്കുന്ന കമ്മീഷന്തുക ചിലവാക്കണമെങ്കില്വിശ്വസ്തര്വേണം. വിശ്വസ്തര്വഴി ചെയ്യുന്ന അനധികൃത കച്ചവടങ്ങള്നാട്ടില്എല്ലാവര്ക്കും അറിയാമായിരിക്കും. എന്നാല്നീതിപീഠമോ, നീതിന്യായ വ്യവസ്ഥയോ ഇത് കാണാറില്ല. കണ്ടാലും മിണ്ടാറില്ല. അതാണ് ബിനാമിയും ബിനാമിയ്ക്ക് പിന്നിലുള്ള വന്ശക്തികളുടെയും പ്രഭാവം.

ഒരാള്ഒരു ഉന്നതന്റെ ബിനാമിയാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെടണമെങ്കില്തെളിവുകള്വേണം. അതല്ല കോടതിയുടെ തലപ്പത്തിരിക്കുന്ന ജസ്റ്റിസിന് മനസ്സില്അത്തരം ഒരു തോന്നല്ഉണ്ടായിട്ടും കാര്യമില്ല. അത് പരാമര്ശത്തില്ഒതുക്കാന്മാത്രമേ കഴിയുകയുള്ളൂ. ഭൂമി തട്ടിപ്പ് കേസില്‍ 200 കോടിയില്പരം രൂപ ഒരു കോണ്സ്റ്റബില്ചിലവാക്കുക. അതിനുള്ള വരുമാനമില്ലാത്ത ഇദ്ദേഹം ഒരു വന്ശക്തിയുടെ ബിനാമിയാണോയെന്ന് കോടതി ചോദിച്ചു എന്നാല്അദ്ദേഹം ആരുടെ ബിനാമിയാണെന്നും കോണ്സ്റ്റബില്ണേ കൂടാതെ ഇദ്ദേഹത്തിന് വേറെയും വിശ്വസ്തരായ ബിനാമിക ഉണ്ടെന്നും  കേരളത്തിലുള്ള എല്ലാവര്ക്കും പകല്പോലെ വ്യക്തമായി അറിയാവുന്ന ഒരു സത്യം മാത്രം. പക്ഷേ, കോടതികള്ക്കും പരിമിതികള്ഉണ്ടാകും. ഭരണവും നീതിപാലകരും സ്വന്തം കൈത്തണ്ടയില്വച്ച് അമ്മാനമാടുന്നവര്ക്കെതിരെ ഒരിക്കലും തെളിവുകള്ഉണ്ടാകില്ല. അഥവാ ഉണ്ടായാലും അതൊന്നും നീതി പീഠത്തിന്റെ മുന്നിലെത്തില്ല. ഇത്തരമൊരു സാഹചര്യം നിലനിക്കുന്നിടത്തോളം കാലം ഒരു ബിനാമികളും, ബിനാമികളെ സൃഷ്ടിക്കുന്നവരും ശിക്ഷിക്കപ്പെടില്ല.

ബിനാമിയെന്ന സങ്കല്പ്പത്തിന് ഇപ്പോള്ലക്ഷ്യം ഒന്നുമാത്രമാണ് അവിഹിത സമ്പാദ്യശേഖരണവും അഴിമതി നടത്തലും. അഴിമതി പണം മറയ്ക്കുന്നതിനുള്ള ബിനാമിയെന്ന മറയെ രാജ്യത്ത് നിന്നും എന്നന്നേയ്ക്കുമായി ഇല്ലാതാക്കുന്നതിനുള്ള വഴികളാണ് ആരായേണ്ടത്. നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന പല ഇടപാടുകളും കള്ളപ്പണത്തിന്റെ മറവിലാണെന്നത് എല്ലാവര്ക്കും അറിയാവുന്ന സത്യമാണ്. കള്ളപ്പണം സൃഷ്ടിക്കുന്നത് സാമ്പത്തിക അസമത്വം മാത്രമല്ല, മറിച്ച് പണം പല രാജ്യദ്രോഹ പ്രവൃത്തികള്ക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇരുപത് കോടിരൂപയ്ക്ക് ഒരു ബിസിനസ്സ് സംരംഭം വാങ്ങുന്നയാള്രേഖകളില്‍ 10 കോടിയെന്ന് കാണിക്കുകയും അവശേഷിക്കുന്ന പത്ത് കോടി കള്ളപ്പണമായി നല്കുകയും ചെയ്യുന്നത് ഇത്തരം അഴിമതി പണങ്ങളാണ്.

നമ്മുടെ ഖജനാവിലേക്ക് വരേണ്ട നികുതി പണങ്ങള്ബിനാമികള്വഴി അട്ടിമറിക്കപ്പെടുന്നു അല്ലെങ്കില്ഏതെങ്കിലും നിക്ഷിപ് വ്യക്തികളില്കുമിഞ്ഞു കൂടുന്നു. സലീം രാജ് കേസില്ബിനാമിയെ മുന്നിര്ത്തി കളിക്കുന്ന ഉന്നതനിലേക്ക് അന്വേഷണം വ്യാപിക്കുമെന്ന് ഉറപ്പായതോടെ കേസിന്റെ സുപ്രധാന രേഖകള്കാണാതായി. കല്ക്കരിപ്പാടം അഴിമതി കേസിലും പ്രധാനമന്ത്രി മന്‍‌മോഹന്സിങും ഭരണകൂടവും പ്രതിസന്ധിയിലായതോടെ കേസുമായി ബന്ധപ്പെട്ട ആയിരകണക്കിന് സുപ്രധാന രേഖകള്കാണാതായിരുന്നു. ഇതില്ലെല്ലാം ബിനാമികളുടെ സ്വാധീനം ഒഴിച്ചു നിര്ത്താന്കഴിയുന്നതല്ല.


അഴിമതി കുംഭകോണങ്ങളില്നിന്നും ജനദ്രോഹ നടപടികളില്നിന്നും വിമുക്തമല്ല ബിനാമി ഇടപാടുകള്‍. ഇത്തരം ഇടപാടുകളെയും ഇടപാടുകാരെയും ഇല്ലാതാക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്. വന്ഇടപാടുകള്നടക്കുമ്പോള്ഉണ്ടാകുന്ന സുതാര്യതയില്ലായ്മയാണ് അഴിമതി സാഹചര്യങ്ങള്സൃഷ്ടിക്കപ്പെടാന്മുഖ്യകാരണം. 1988 ല്കൊണ്ടുവന്ന ബിനാമി നിയമങ്ങളുടെ പഴുതുകള്അടച്ച് 2011-ല്‍ (2ജി ഇടപാട് അഴിമതി പുറത്ത് വന്ന കാലത്ത്) പുതിയ നിയമം പ്രതിസ്ഥാപിക്കപ്പെട്ടെങ്കിലും അതും നടപ്പില്വരുത്താന്സര്ക്കാറിന് കഴിയുന്നില്ല. തട്ടിപ്പ് നടത്താന്‍, തട്ടിപ്പിന്റെ പര്യായമായി ബിനാമികള്ഇന്നും നമ്മുടെ നാടിനെ കാര്ന്നുതിന്നുക്കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടില്നിന്നും വസൂരി ഇല്ലാതാക്കിയത് പോലെ ബിനാമികളെയും ബിനാമി ഇടപാടുകളെയും തുടച്ചു നീക്കേണ്ടതാണ്.