കേരളത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയര്‍ന്നിരിക്കുന്നു. അതിന്റെ പ്രതിഫലനമാണു
കേരളത്തിന്റെ മലയോര മേഖലകളിലുണ്ടായ പ്രതിഷേധങ്ങൾ. ജനങ്ങളുടെ ആശങ്കകളുടെ ആഴവും തീവ്രതയും കണക്കിലെടുക്കാതെയാണു വിഷയത്തെ കേന്ദ്ര മന്ത്രാലയം സമീപിക്കുന്നതെന്നാണു മലയോര ജനതയുടെ ആക്ഷേപം.
ചട്ടപ്പടി ഭാഷയിലും സാങ്കേതിക സ്വഭാവത്തിലുമുള്ള നിര്‍ദേശങ്ങള്‍ നല്കുമ്പോള്, അതിന്റെ കാര്യകാരണങ്ങള്‍ സുവ്യക്തമായി
പറയാനോ മാധ്യമങ്ങളോടെങ്കിലും വിശദീകരിക്കാനോ മന്ത്രാലയം തയാറായില്ല.
മറിച്ചായിരുന്നെങ്കില്‍,
ഇപ്പോഴുണ്ടായിരിക്കുന്ന തരം പ്രതികരണങ്ങള്‍
ഉണ്ടാകുമായിരുന്നില്ല.
50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്‍ഷിപ്പും വികസനപദ്ധതികളും ‘ചുവപ്പ്’ വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളും ഇവിടെ നിരോധിച്ചു.
ഏപ്രില്‍17- മുമ്പ്, മന്ത്രാലയത്തിന്റെ പരിസ്ഥിതിപ്രത്യാഘാതവിലയിരുത്തല്‍ സമിതിയുടെയോ സംസ്ഥാനപരിസ്ഥിതി പ്രത്യാഘാതവിലയിരുത്തല്‍ വകുപ്പിന്റെയോ പരിഗണനയിലിരിക്കുന്ന കേസുകള്‍ ഇവയില്‍ നിന്ന് ഒഴിവാക്കി. അപേക്ഷ നല്കിയ സമയത്ത് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമേ ഇവയ്ക്ക് ബാധകമാകൂ.
ചുവപ്പ്’ വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളില്‍ കേന്ദ്രമലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ പട്ടികയില്പ്പെട്ടവ മാത്രമല്ല, സംസ്ഥാനമലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പട്ടികയില്പ്പെട്ടവയും ഉള്‍പ്പെടുന്നതായി ഉത്തരവില്‍ പറയുന്നുണ്ട്.
പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും മനുഷ്യര്‍ കുടിയേറുകയും തോട്ടങ്ങളും മറ്റും സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞതായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 40 ശതമാനം മാത്രമാണ് സ്വാഭാവികനിലയിലുള്ളത്. ജൈവപരമായി സമ്പന്നമായതും തുടര്‍ച്ച നിലനിര്‍ത്തുന്നതുമായ ഭൂഭാഗം ഏതാണ്ട് 59,940 ചതുരശ്രകിലോമീറ്റര്‍ വരും. അതായത് 37 ശതമാനം. ഇവിടെയാണ് സംരക്ഷിതവനങ്ങളും ലോകപൈതൃകപ്രദേശങ്ങളും കടുവ – ആന ഇടനാഴികളും മറ്റുമുള്ളത്. ഈ മേഖലയാണ് സമിതി പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയിരിക്കുന്നത്.
പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കി കേന്ദ്രപരിസ്ഥിതിമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതിലോല മേഖലകള്‍ക്കായി മുന്നോട്ടുവച്ച അഞ്ചു വ്യവസ്ഥകള്‍ നിര്ദേശരൂപത്തില് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതോടെ സംസ്ഥാനത്തു പരിസ്ഥിതി നിയന്ത്രണങ്ങള്‍ ബാധകമായ 123 വില്ലേജുകള്‍ ഉള്‍പ്പെട്ട മലയോരമേഖല കടുത്ത ആശങ്കയിലായി. കരടു വിജ്ഞാപനം ഇറങ്ങുന്നതിനു മുന്‍പുതന്നെ റിപ്പോര്‍ട്ടിലെ അഞ്ചു കാര്യങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശം വന്നതാണു കേരളത്തില്‍ പരിസ്ഥിതിലോല മേഖലയില്‍ കഴിയുന്നവരുടെ, വിശേഷിച്ചും മലയോര കര്‍ഷകരുടെ ആധിക്കു കാരണം.
കസ്തൂരി രംഗൻ കമ്മീഷനിൽ ഒരിടത്തും സാധാരണക്കാരനെ കുടിയൊഴിപ്പിക്കാനോ സാധാരണക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു ശുപാർശയും ഇല്ല എന്നാണ് മനസിലാക്കുന്നത് . നമ്മുടെ കടൽ തീരവും, പുഴയും, തോടും അതിൻറെ തീരങ്ങളും വയലും, കുളവും, ജലവും എല്ലാം ഇതിനോടകം നശിപ്പിച്ചു. ഇനി കിഴക്കേ അരികിൽ ഒരു ചില വന പ്രദേശങ്ങൾ മാത്രം. അതും കൂടി വെട്ടി തെളിച്ചാൽ എല്ലാവർക്കും സമാധാനo. കസ്തൂരി രംഗൻ റിപ്പോർട്ടിനെ ജനങ്ങൾക്കിടയിൽ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളുടെ വികാരം ഇളക്കിവിട്ടു സ്വാർഥനേട്ടങ്ങൾക്ക് വേണ്ടി വൃത്തികെട്ട രാഷ്ട്രീയനാടകം കളിക്കുന്നവർ പ്രകൃതിയെല്ലാം നശിച്ചു ജീവൻ നിലനിർത്താൻ കേഴുന്ന വരുംതലമുറയോട് മറുപടിയും കണക്കും പലിശ സഹിതം പറയേണ്ടി വരും.
അവിടെ കൃഷി വേണ്ട എന്നോ വികസനം വേണ്ട എന്നോ ഒന്നുമല്ല. പക്ഷെ, പ്രകൃതിയോടു ഇണങ്ങുന്ന രീതിയില്‍ വേണം അത് നടപ്പിലാക്കാന്‍ എന്നത് മാത്രമാണ് ആവശ്യം. പശ്ചിമഘട്ടതിനോട് ചേര്‍ന്ന മലനിരകളില്‍ നൂറുകണക്കിന് കരിങ്കല്‍ ക്വാറികള്‍ ഉണ്ട്. അവ ഉണ്ടാക്കുന്ന
പാരിസ്ഥിക ആഘാതങ്ങള്‍
ആദ്യം ബാധിക്കുക അവിടെ ജീവിക്കുന്ന ജനങ്ങളെയാണ്. വരും തലമുറക്കും നമുക്ക് കിട്ടിയ സൌഭാഗ്യങ്ങളും വെള്ളവും ഭക്ഷണവും നല്ല കാലാവസ്ഥയും മണ്ണും നല്‍കുക എന്നത് നമ്മുടെ കടമ മാത്രമാണ്. സുസ്ഥിര വികസനം സാധ്യമാകണം എങ്കില്‍ അത് പ്രകൃതിയോടും
മനുഷ്യനോടും ഇണങ്ങുന്ന രീതിയില്‍
വിഭാവനം ചെയ്യണം.
അല്ലെങ്കില്‍ പരിണിത ഫലങ്ങള്‍ ഭീകരമായിരികും.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കസ്തൂരിരംഗന്‍
സമിതി നല്കിയ നിര്‍ദേശങ്ങളില്‍ കേന്ദ്രത്തിനു സ്വീകാര്യമായവ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനത്തിനു മറുപടി നല്കാന് സംസ്ഥാനങ്ങള്‍ക്കു നാലു മാസം സമയം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയതു പരിസ്ഥിതി ലോല മേഖലയിലെ
(ESA ) നിയന്ത്രണങ്ങള്‍ക്കുള്ള അഞ്ചു നിര്‍ദേശങ്ങള്‍ മാത്രമാണ്.
പാരിസ്ഥിതിക അനുമതിക്കു മാധവ് ഗാഡ്ഗില്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കുമെന്നു
നിര്‍ദേശിക്കണമെന്ന ഗോവ ഫൌണ്ടേഷന്റെ ഹര്‍ജിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍(NGD) കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20ന് ഇടക്കാല നിര്‍ദേശം നല്‍കിയിരുന്നു. പശ്ചിമഘട്ടം മുഴുവന്‍ പരിസ്ഥിതി ലോലമെന്നു പ്രഖ്യാപിക്കണമെന്നതുള്പ്പെടെ നിര്‍ദേശങ്ങളുള്ള ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് അങ്ങനെ പ്രാബല്യത്തിലായി.
എന്നാല്‍, കഴിഞ്ഞ
12ന് എന്‍ജിടി പഴയ ഉത്തരവില്‍ ഭേദഗതികള്‍ വരുത്തി. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ മാത്രം പാലിക്കണമെന്നു നിര്‍ബന്ധമില്ലെന്നും കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടും മറ്റു കാര്യങ്ങളും കണക്കിലെടുത്ത് പാരിസ്ഥിതിക അനുമതി സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണു പുതിയ ഉത്തരവില്‍
വ്യക്തമാക്കിയത്. ഈ നിര്‍ദേശം മുതലാക്കി, കര്‍ശന വ്യവസ്ഥകളുള്ള ഗാഡ്ഗില്‍
റിപ്പോര്‍ട്ടിനെ മറികടക്കാനാണ് കഴിഞ്ഞ ദിവസത്തെ നിര്‍ദേശത്തിലൂടെ ശ്രമിച്ചതെന്നാണു പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍
സൂചിപ്പിക്കുന്നത്. അതായത്, കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20 മുതല്‍ കഴിഞ്ഞ ദിവസംവരെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളാണ് നിലവിലുണ്ടായിരുന്നത്. അതിപ്പോള്‍ ഇല്ലാതായി.
പശ്ചിമഘട്ടം മുഴുവനും പരിസ്ഥിതി ലോലമെന്നും, മൂന്നു മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഗാഡ്ഗില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമിറക്കിയ
നിര്‍ദേശമനുസരിച്ച് പശ്ചിമഘട്ടത്തിലെ
37% പ്രദേശം മാത്രമാണ് പരിസ്ഥിതി ലോലം.
അപ്പോള്‍, കഴിഞ്ഞ 14 മാസമായി നിലവിലുണ്ടായിരുന്നതിനേക്കാള്‍
ഉദാരമായ വ്യവസ്ഥകളാണ് ഇപ്പോള്‍
നിര്‍ദേശിച്ചിട്ടുള്ളത്.
പശ്ചിമഘട്ടത്തിന്റെ അതിരുകള്‍, നിയന്ത്രണ വ്യവസ്ഥകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള കരടു വിജ്ഞാപനം ഉടനെ പുറത്തുവരുമെന്നാണു സൂചന.
കഴിഞ്ഞ 12ന് എന്‍ജിടി ഗോവ ഫൌണ്ടേഷന്റെ കേസ് പരിഗണിച്ചപ്പോള്‍, തങ്ങള്‍ കഴിഞ്ഞ മാസം 19നു പുറത്തിറക്കിയ ഒാഫിസ് മെമ്മോറാണ്ടം പരിസ്ഥിതി മന്ത്രാലയം ഫയല്‍
ചെയ്തിരുന്നു. കരട് വിജ്ഞാപനം പരസ്യപ്പെടുത്തി അഭിപ്രായം കേട്ടശേഷമാവും അന്തിമ വിജ്ഞാപനമിറക്കുകയെന്നും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ഇതില്‍
പറഞ്ഞിട്ടുണ്ട്.
എന്നാല്‍, വിജ്ഞാപനത്തിന്റെ സ്വഭാവം,
സമയപരിധി, മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തന രീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്ഫി ഓഫീസ് മെമ്മോറാണ്ടത്തില്‍
വ്യക്തതയില്ലെന്ന് എന്‍ജിടി വിലയിരുത്തി. അതിനാല്‍, കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള സത്യവാങ്മൂലം
അടുത്ത മാസം
14-നകം
ഫയല്‍ ചെയ്യണമെന്നാണ് കേന്ദ്രത്തിനുള്ള നിര്‍ദേശം. അടുത്ത മാസം 17-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍, ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന ഗോവ ഫൌണ്ടേഷന്റെ കേസ് കാലഹരണപ്പെട്ടെന്ന് എന്‍ജിടിയില്‍ കേരളം വാദമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും അടുത്ത തവണ പരിഗണിക്കും.
ഉദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ചു മന്ത്രാലയം വ്യക്തമാക്കിയ കാര്യങ്ങളില്‍
അവ്യക്തതയുണ്ടെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍
(എന്‍ജിടി) പോലും കഴിഞ്ഞദിവസം വിമര്‍ശിച്ചു. പ്രശ്നത്തിന്റെ നിയമവശങ്ങള്‍ പരിശോധിക്കുന്ന ട്രൈബ്യൂണലിനുപോലും കാര്യങ്ങള്‍
വ്യക്തമാകുന്നില്ലെങ്കില്‍
പിന്നെ
സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ?
കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകളുടെ പശ്ചാത്തലത്തിലുയര്ന്ന ആശങ്കകളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിനു രൂപീകരിക്കപ്പെട്ട സമിതിയുടെ പ്രസക്തി എന്തെന്ന ചോദ്യംപോലും പലരും ഉന്നയിച്ചതു മന്ത്രാലയത്തിന്റെ നടപടികള്‍
വേണ്ടത്ര വ്യക്തത ഉറപ്പാക്കിയുള്ളതല്ലെന്ന ആരോപണത്തിന് അടിവരയിടുന്നു.
അന്തിമ തീരുമാനമെടുക്കുന്നതിനു മുന്‍പു സംസ്ഥാനങ്ങളുടെ മറുപടിക്കു കേന്ദ്രം നാലുമാസത്തെ സമയം ഇന്നലെ നല്‍കിയിട്ടുണ്ട്. കരടു വിജ്ഞാപനം തന്നെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ, ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ,
വിശേഷിച്ചു ലക്ഷക്കണക്കായ കര്‍ഷകരുടെ ആശങ്കകളും നിര്‍ദേശങ്ങളും പരിഗണിച്ചശേഷം തയാറാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ തീര്‍ച്ചയായും ആവശ്യപ്പെടേണ്ടതാണ്. ഇതിനായി സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം കേന്ദ്രത്തില്‍ തുടര്‍ച്ചയായി സമ്മര്ദംചെലുത്തണം. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കാര്‍ഷിക താല്പര്യങ്ങള് പൂര്‍ണമായി സംരക്ഷിക്കപ്പെടുകയും വേണം.
ബന്ധപ്പെട്ടവരുമായെല്ലാം ചര്‍ച്ച നടത്തി അവരുടെ ആശങ്കകള്‍ പരിഹരിക്കാനാണ് ഇനി സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങേണ്ടത്. സംസ്ഥാനത്തു പലയിടത്തും ഇപ്പോള്‍ ഉയരുന്ന വൈകാരിക പ്രതികരണങ്ങളും അക്രമങ്ങളും ഇക്കാര്യത്തിനൊരു പരിഹാരമാവില്ല.
പൊതു – സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചുകൊണ്ടുള്ള സമരപരിപാടികള്‍
സാമൂഹികവിരുദ്ധരുടെ കൈകളിലെത്താനും പ്രക്ഷോഭം അങ്ങനെ കൈവിട്ടുപോകാനുമുള്ള സാധ്യത കാണാതിരുന്നുകൂടാ.
കൂടിയാലോചനകളിലൂടെയും അഭിപ്രായസമന്വയത്തിലൂടെയും പ്രശ്നപരിഹാരത്തിനുള്ള സൌമനസ്യമാണ് എല്ലാ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്.
കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, തൊടുപുഴ, ഉടുമ്പഞ്ചോല, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൊല്ലം ജില്ലയിലെ പത്തനാപുരം, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ , കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, വടകര, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, പത്തനംതിട്ടയിലെ കോഴഞ്ചേരി, റാന്നി, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം , വയനാട് ജില്ലയിലെ മാനന്തവാടി, വൈത്തിരി എന്നീ താലൂക്കുകളിലാണ് പരിസ്ഥിതി ലോലപ്രദേശങ്ങള്‍
രേഖപ്പെടുത്തിയിട്ടുള്ളത്.
മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിക്കപ്പെടുകയാണെങ്കില്‍
1986-ലെ പരിസ്ഥിതി
(സംരക്ഷണ) നിയമപ്രകാരം നിയമനടപടിയുണ്ടാകുമെന്നും ഉത്തരവില്‍
പറയുന്നുണ്ട്.
കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരമുള്ള പരിസ്ഥിതിലോലപ്രദേശങ്ങള്
(വില്ലേജ്, ജില്ലാ അടിസ്ഥാനത്തില്‍)
തിരുവനന്തപുരം – നെടുമങ്ങാട് താലൂക്ക്: പെരിങ്ങമ്മല, തെന്നൂര്‍, വിതുര, മണ്ണൂര്‍ക്കര. നെയ്യാറ്റിന്‍കര താലൂക്ക്: വാഴിച്ചാല്‍, കള്ളിക്കാട്, അമ്പൂരി.
കൊല്ലം- പത്തനാപുരം താലൂക്ക്
: പുന്നല, പിറവന്തൂര്‍, ഇടമണ്‍, തെന്മല, ആര്യങ്കാവ്, തിങ്കള്ക്കരിക്കകം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട.
കോട്ടയം- കാഞ്ഞിരപ്പള്ളി താലൂക്ക്
: കൂട്ടിക്കല്‍. മീനച്ചില്‍ താലൂക്ക്: മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര.
ഇടുക്കി – ദേവികുളം താലൂക്ക്
: മറയൂര്‍, കീഴാന്തൂര്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, കുട്ടമ്പുഴ, കൊട്ടകാമ്പൂര്‍, കാന്തല്ലൂര്‍, വട്ടവട, മാങ്കുളം, മന്നാംകണ്ടം, പള്ളിവാസല്‍, ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍. പീരുമേട് താലൂക്ക് : ഉപ്പുതറ, കുമിളി, മഞ്ഞുമല, പെരിയാര്‍, കൊക്കയാര്‍, പീരുമേട്, മേപ്പാറ, പെരുവന്താനം. തൊടുപുഴ താലൂക്ക്: കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, ഇടുക്കിയുടെ ഭാഗം, അറക്കുളം.
ഉടുമ്പന്‍ചോല താലൂക്ക്
: ചിന്നക്കനാല്‍, ബൈസണ്‍വാലി, രാജകുമാരി, പൂപ്പാറ, രാജാക്കാട്, കൊന്നത്തൊടി, ശാന്തന്‍പാറ, കാന്തിപ്പാറ, വാത്തിക്കുടി, ചതുരംഗപാറ, ഉടുമ്പന്‍ചോല, ഉപ്പുതോട്, പാറത്തോട്, കല്ക്കൂന്തല്, തങ്കമണിയുടെ ഭാഗം, അയ്യപ്പന്‍കോവില്‍, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടന്മേട്, ആനക്കര, ആനവിലാസം, ചക്കുപള്ളം.
പത്തനംതിട്ട -കോഴഞ്ചേരി താലൂക്ക്:
തണ്ണിത്തോട്, അരുവാപ്പുലം. റാന്നി താലൂക്ക്: ചിറ്റാര്‍-സീതത്തോട്, കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര.
തൃശ്ശൂര്‍ – മുകുന്ദപുരം താലൂക്ക്:
പരിയാരം.
പാലക്കാട് – ആലത്തൂര്‍
താലൂക്ക്: കിഴക്കഞ്ചേരി-1. ചിറ്റൂര്‍ താലൂക്ക്: മുതലമട-1, മുതലമട-2, നെല്ലിയാമ്പതി. മണ്ണാര്‍ക്കാട് താലൂക്ക്: പുതൂര്‍, പാടവയല്‍, അഗളി, കോട്ടത്തറ, കല്ലാമല, ഷോളയാര്‍, പാലക്കയം. പാലക്കാട് താലൂക്ക്: പുതുപ്പരിയാരം-1, മലമ്പുഴ-1, പുതുശ്ശേരി ഈസ്റ്റ്.
മലപ്പുറം – നിലമ്പൂര്‍
താലൂക്ക്: ചുങ്കത്തറ, കുറുമ്പിലങ്ങോട്, വഴിക്കടവ്, അകമ്പാടം, കരുളായ്, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട്.
കോഴിക്കോട് – കോഴിക്കോട് താലൂക്ക്
: കെടവൂര്‍, പുതുപ്പാടി, നെല്ലിപ്പൊയില്‍, കോടഞ്ചേരി, തിരുവമ്പാടി. കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, ചക്കിട്ടപാറ. വടകര താലൂക്ക്: തിനൂര്, കാവിലുമ്പാറ.
വയനാട് – മാനന്തവാടി താലൂക്ക്
: തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടര്‍നാട്. സുല്‍ത്താന്‍ ബത്തേരി താലൂക്ക്: കിടങ്ങനാട്, നൂല്‍പ്പുഴ. വൈത്തിരി താലൂക്ക്: തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടിയുടെ ഭാഗം, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല.
കണ്ണൂര്‍ -തലശ്ശേരി താലൂക്ക്:
ആറളം, കൊട്ടിയൂര്‍, ചെറുവാഞ്ചേരി
കടപ്പാട്
ഫാ.ജോണ്സണ് പുഞ്ചക്കോണത്തിന്. ഈ പോസ്റ്റ് പൂര്‍ണ്ണമായും അദ്ദേഹം എഴുതിയ ലേഘനത്തില്‍ നിന്നും കോപ്പി ചെയ്തതതാകുന്നു
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും കസ്തൂരി രംഗന് റിപ്പോര്‍ട്ട് വായിക്കുവാന്‍ സാധിക്കുന്നതാണ്
നിരീക്ഷണം:
കസ്തരി രംഗന് റിപ്പോര്‍ട്ടിന് എതിരായ സമരം പലര്‍ക്കും അസുലഭമായ അവസരങ്ങളാണ് തുറന്നു കൊടുത്തിരിക്കുന്നത്
ഇടതു പക്ഷത്തിന് കര്‍ഷക സ്നേഹം മറയാക്കി കത്തോലിക്കാ സഭയുമായി സന്ധി ചെയ്യുന്നതിനുള്ള അവസരം
മാണിക്കോണ്ഗ്രസിന് മുങ്ങുന്ന കപ്പലായ യൂഡിയെഫില് നിന്നും ചാടി അടുത്ത ലോൿസഭാ ഇലക്ഷനിലെ കോണ്‍ഗ്രസ് വിരുദ്ധ തരംഗം മുതലാക്കണം, ഇടതു പിന്തുണയുള്ള മൂന്നാം മുന്നണി സര്‍ക്കാരില്‍ മകനെ മന്ത്രിയാക്കണം.
കത്തോലിക്കാ സഭയ്ക്ക് അടുത്ത ലോൿസഭാ ഇലക്ഷനു ശേഷം തങ്ങളെ പിണക്കിയതുകൊണ്ടാണ് കോണ്‍ഗ്രസ് തറപറ്റിയതെന്നും, തങ്ങള്‍ പിന്തുണച്ചതുകൊണ്ടാണ് ഇടതു പക്ഷം വിജയിച്ചതെന്നും പറഞ്ഞ് എട്ടുകാലി മമ്മൂഞ്ഞ് ഞെളിയണം
ഇവര്‍ക്കെല്ലാവര്‍ക്കും പൊതുവായി പീസീ ജോര്‍ജ്ജിനെപ്പോലുള്ള വമ്പന്‍ ക്വാറി മുതലാളിമാരുടെയും മണല്‍ / മണ്ണ്, നിലം നികത്തല്‍, മലതുരക്കല്‍ മാഫിയകളുടെയും താല്പര്യങ്ങള് സംരക്ഷിക്കണം.
പുതിയ സാഹചര്യങ്ങളില്‍ യധാര്‍ഥ കര്‍ഷകര്‍ നേരിടുന്ന ഭീകരമായ പ്രശ്നം ഗാഡ്ഗില്‍ / കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ അതേപടി നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ റവന്യൂ / വനം ഉദ്യോഗസ്ഥര്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കും. റിപ്പോര്‍ട്ട് ഉപേക്ഷിച്ചാല്‍ അത് എന്തും ചെയ്യാന്‍ തങ്ങള്‍ക്കുള്ള അധികാരമായി കണക്കിലെടുക്കുന്ന ക്വാറി, മണല്‍ / മണ്ണ്, നിലം നികത്തല്‍, മലതുരക്കല്‍ മാഫിയകള്‍ പശ്ചിമഘട്ട മലനിരകള്‍ തുരന്നു തിന്നുവാന്‍ വേണ്ടി യധാര്‍ഥ കര്‍ഷകരെ കുടിയൊഴിപ്പിക്കും.
ഇടതു പക്ഷത്തിന് കര്‍ഷക സ്നേഹം മറയാക്കി കത്തോലിക്കാ സഭയുമായി സന്ധി ചെയ്യുന്നതിനുള്ള അവസരം
മാണിക്കോണ്ഗ്രസിന് മുങ്ങുന്ന കപ്പലായ യൂഡിയെഫില് നിന്നും ചാടി അടുത്ത ലോൿസഭാ ഇലക്ഷനിലെ കോണ്‍ഗ്രസ് വിരുദ്ധ തരംഗം മുതലാക്കണം, ഇടതു പിന്തുണയുള്ള മൂന്നാം മുന്നണി സര്‍ക്കാരില്‍ മകനെ മന്ത്രിയാക്കണം.
കത്തോലിക്കാ സഭയ്ക്ക് അടുത്ത ലോൿസഭാ ഇലക്ഷനു ശേഷം തങ്ങളെ പിണക്കിയതുകൊണ്ടാണ് കോണ്‍ഗ്രസ് തറപറ്റിയതെന്നും, തങ്ങള്‍ പിന്തുണച്ചതുകൊണ്ടാണ് ഇടതു പക്ഷം വിജയിച്ചതെന്നും പറഞ്ഞ് എട്ടുകാലി മമ്മൂഞ്ഞ് ഞെളിയണം
ഇവര്‍ക്കെല്ലാവര്‍ക്കും പൊതുവായി പീസീ ജോര്‍ജ്ജിനെപ്പോലുള്ള വമ്പന്‍ ക്വാറി മുതലാളിമാരുടെയും മണല്‍ / മണ്ണ്, നിലം നികത്തല്‍, മലതുരക്കല്‍ മാഫിയകളുടെയും താല്പര്യങ്ങള് സംരക്ഷിക്കണം.
പുതിയ സാഹചര്യങ്ങളില്‍ യധാര്‍ഥ കര്‍ഷകര്‍ നേരിടുന്ന ഭീകരമായ പ്രശ്നം ഗാഡ്ഗില്‍ / കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ അതേപടി നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ റവന്യൂ / വനം ഉദ്യോഗസ്ഥര്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കും. റിപ്പോര്‍ട്ട് ഉപേക്ഷിച്ചാല്‍ അത് എന്തും ചെയ്യാന്‍ തങ്ങള്‍ക്കുള്ള അധികാരമായി കണക്കിലെടുക്കുന്ന ക്വാറി, മണല്‍ / മണ്ണ്, നിലം നികത്തല്‍, മലതുരക്കല്‍ മാഫിയകള്‍ പശ്ചിമഘട്ട മലനിരകള്‍ തുരന്നു തിന്നുവാന്‍ വേണ്ടി യധാര്‍ഥ കര്‍ഷകരെ കുടിയൊഴിപ്പിക്കും.