2016, നവം 22

എന്തിനായിരുന്നു നോട്ടു നിരോധനം?

കള്ളപ്പണം  ഒന്നുമായിരുന്നില്ല യഥാര്‍ഥ വിഷയം, 

അല്ലെങ്കിലും കള്ളപ്പണക്കാരാല്‍ കള്ളപ്പണക്കാര്‍ക്കു വേണ്ടി ഭരിക്കുന്നവര്‍ കള്ളപ്പണത്തിനെതിരായി നടപടി എടുക്കുന്നു എന്നു പറയുന്നതിനെ ആരു വിശ്വസിക്കും?

കോര്‍പറേറ്റുകളിടെ സഹസ്രകോടികളായാ കിട്ടാക്കടം എഴുതി തള്ളുകയും, "നിഷ്‌ക്രിയ ആസ്ഥികളായി" മരവിച്ചു പോകുകയും ചെയ്തതോടെ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വായ്പകള്‍ വാരിക്കോരി നല്‍കുന്ന പുതു തലമുറ സ്വകാര്യ ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും കരുതല്‍ ധന അനുപാതത്തില്‍ അതിഭയങ്കര ഇടിവുണ്ടാവുകയും കയറ്റുമതി, ഉത്പാദന മേഘലകളുടെ മാന്ദ്യം കൂടി ആയതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പുതു തലമുറ സ്വകാര്യ ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും അന്താരാഷ്ട്ര റേറ്റിങ്ങ് ഇടിയുകയും ചെയ്യുന്ന സാഹചര്യം ആണ് നിലവിലുള്ളത്. 
                    
                          Image result for vijay mallya 

അടുത്ത റേറ്റിങ്ങ് പുറത്തു വിടുന്ന ഡിസംബര്‍ മുപ്പതിനു മുന്‍പ് ജനങ്ങളുടെ അലമാരികളിലും ഉത്പന്ന വിപണികളിലും ഉണ്ടായിരുന്ന പണം ബാങ്കുകളില്‍ എത്തിച്ച്  കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വായ്പകള്‍ വാരിക്കോരി നല്‍കുന്ന പുതു തലമുറ സ്വകാര്യ ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും പക്കല്‍  ആവശ്യമായ നിക്ഷേപം എത്തിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിപണിയില്‍ ഏറ്റവും അധികം കൈമാറ്റം ചെയ്യപ്പെട്ടിരുന്ന 500 - 1000 നോട്ടുകള്‍ നിരോധിക്കുകയും അതേസമയം ബാങ്കില്‍ കിടക്കുന്ന പണം ജനം പിന്‍‌വലിക്കാതിരിക്കുന്നതിന് ഇടപാടുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ മോദി അടിച്ചേല്‍പ്പിച്ചതും. 

                                Image result for modi crying

അതുപോലെ ഈ സാഹചര്യത്തില്‍ ജനം തങ്ങളുടെ പണം തങ്ങള്‍ക്ക് ഏറ്റവും എളുപ്പം സമീപിക്കാന്‍ സാധിക്കുന്ന ഏറ്റവും വിശ്വാസ്യതയുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ ഈ രഹസ്യ അജണ്ട നടപ്പിലാക്കുവാന്‍ സാധിക്കില്ല എന്നു മനസിലാക്കിയവരാണ് ഈ അടിയന്തിര സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനുള്ള സഹകരണ ബാങ്കുകളുടെ ഗ്രാമങ്ങള്‍ തോറും ലഭ്യമായ വിപുലമായ സംവിധാനങ്ങളെ പണമിടപാടുകളില്‍ നിന്നും ഡിസംബര്‍ മുപ്പതു വരെ വിലക്കിയും സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയെ തകര്‍ത്ത് അവിടത്തെ നിക്ഷേപങ്ങള്‍ കൂടി പുതു തലമുറ സ്വകാര്യ ബാങ്കുകളില്‍ എത്തിക്കാനുള്ള കള്ളക്കളികളും വ്യാജപ്രചരണങ്ങളും അഴിച്ചു വിട്ടതും.

                           Image result for ernakulam cooperative bank ATM

ഡിസംബര്‍ മുപ്പതിനു ശേഷം ക്രെഡിറ്റ് റേറ്റിങ്ങ് പുറത്തു വരികയും പുതു തലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് മികച്ച റേറ്റിങ്ങ് ലഭിക്കുകയും അതേസമയം ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് അദാനിക്കും അംബാനിക്കും മറ്റ് വമ്പന്‍ കോര്‍പറേറ്റുകള്‍ക്കും വിദേശങ്ങളിലെ പ്രൊജക്റ്റുകളില്‍ നിക്ഷേപിക്കാന്‍ തക്കവണ്ണമുള്ള വലിയ വായ്പകള്‍ നല്‍കാന്‍ തക്കവണ്ണം ഫണ്ടുകള്‍ ലഭ്യമാകുകയും ചെയ്യുന്നതോടെ ഇപ്പോഴുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കപ്പെടുകയും പുതിയ 500 - 1000 നോട്ടുകള്‍ പ്രചാരത്തില്‍ വരികയും ചെയ്യും. ഒരുപക്ഷേ മോദി നിരോധിച്ച നോട്ടുകള്‍ പോലും തിരികെ വിളിക്കപ്പെടാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല.

         Image result for flying indian note

അപ്പോഴും ഈ മോദി തുഗ്ലക്ക് പരിഷ്കാരം മൂലം രാജ്യത്തെ സാമ്പത്തിക മേഘലയ്ക്ക് ഉണ്ടായ അപരിഹാര്യമായ പരുക്ക് വരുന്ന ഒരു വ്യാഴവട്ടക്കാലത്തേക്ക് സാധാരണക്കാരന്റെ മേല്‍ ഏല്‍പ്പിക്കാന്‍ പോകുന്ന പ്രഹരം ഇപ്പോള്‍ കണക്കുകൂട്ടാന്‍ സാധിക്കുന്നതിലും അപ്പുറമായിരിക്കും, ഇതുവരെ പണം പിന്‍‌വലിക്കാന്‍ ക്യൂവില്‍ നിന്നു മരിച്ചവര്‍ എണ്‍പതാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായി കേന്ദ്ര സര്‍ക്കാരിനാല്‍ കൊലചെയ്യപ്പെടാന്‍ പോകുന്നവര്‍ ആയിരങ്ങളോ ലക്ഷങ്ങളോ ആവാനിടയുണ്ട്.

                                   Image result for note demonestation chaos

(ഗാട്ടുകരാറില്‍ നമുക്കാവശ്യമായ മാറ്റങ്ങള്‍ വരുത്താതെ, വേണ്ട മുന്നൊരുക്കങ്ങളില്ലാതെ, അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ടപ്പോഴും ഇവിടത്തെ ദീര്‍ഘദര്‍ശികളായ സാമ്പത്തിക വിദഘ്ദരെയും ജനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെയും അവരുടെ മുന്നറിയിപ്പുകളെയും പ്രതിഷേധത്തെയും ചൊല്ലി കളിയാക്കിയവര്‍ അതിന്റെ അനന്തരഫലങ്ങള്‍ സാധാരണ ജനത്തോടൊപ്പം ഇപ്പോള്‍ അനുഭവിക്കുന്നു എന്നു മാത്രം ഓര്‍മിപ്പിക്കട്ടെ)

2016, നവം 17

ATM മെഷീനുകള്‍ കാലിയാക്കുന്ന കമ്യൂണിസ്റ്റുകാര്‍

കേരളത്തിലെ ATM കൗണ്ടറുകള്‍ക്കു മുന്നില്‍ പണം പിന്‍‌വലിക്കാന്‍ നില്‍ക്കുന്നതു മുഴുവന്‍ കമ്യൂണിസ്റ്റുകാരാണെന്നു പറഞ്ഞതിനു നിങ്ങളെല്ലാം കൂടി ആ ചന്തി മോഹന്‍‌ദാസിനെ എന്തിനാണ് പൊങ്കാലയിടുന്നത്??

അയാള്‍ പറഞ്ഞത് സത്യമല്ലേ?
അയാള്‍ പറഞ്ഞത് സത്യമല്ലേ?
അയാള്‍ പറഞ്ഞത് സത്യമല്ലേ?

ഏതെങ്കിലും വട്ടിപ്പലിശക്കാരനെയോ, കള്ളനോട്ടടിക്കാരനയോ, ക്വട്ടേഷന്‍ ഗുണ്ടയേയോ, കുഴല്‍‌പണ ഇടപാടുകാരനെയോ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍‌വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??

ഏതെങ്കിലും കള്ളപ്പണക്കാരനെയോ വമ്പന്‍ മുതലാളിയേയോ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍‌വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??

     Image result for indian business men que to meet obama

ഏതെങ്കിലും ബാര്‍ മുതലാളിയേയോ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെയോ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരേയോ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍‌വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??

                                     

ചുരുക്കത്തില്‍, ഇതുവരെ ഒരൊറ്റ BJP നേതാവിനെ ഏതെങ്കിലും ATM കൗണ്ടറിന്റെ മുന്നില്‍ പണം പിന്‍‌വലിക്കാന്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നുവോ??



ഇല്ല !!!
ഇല്ല !!!

അവരൊക്കെ മുന്നേ തന്നെ ത്രികാല ജ്ഞാനത്താല്‍ ഈ സാഹചര്യം മുങ്കൂട്ടി അറിഞ്ഞ് ആവശ്യത്തിനുള്ള പണം മറ്റു ഡിനോമിനേഷനുകളിലേക്ക് മാറ്റി സൂക്ഷിച്ചു വെച്ചിട്ടുണ്ട്, അവര്‍ക്ക് ഇങ്ങനെ വെയിലത്തും തിരക്കിലും ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല.



Image result for bjp leader with 2000 note bundle



അതേസമയം പച്ചക്കറിക്കച്ചവടക്കാര്‍, മറ്റു ചെറുകിട കച്ചവടക്കാര്‍ മത്സ്യത്തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വീട്ടമ്മമ്മാര്‍, കേരള സര്‍ക്കാര്‍ വീട്ടില്‍ എത്തിച്ചു കൊടുക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ ഉപയോഗിച്ച് ജീവിക്കുന്നവര്‍ തുടങ്ങി തുശ്ചമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരും വിദ്യാര്‍ഥികളും അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുമാണ് തങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം പിന്‍‌വലിക്കാന്‍ ATM മെഷീനുകള്‍ക്കു മുന്‍പില്‍  മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നവര്‍

                          Image result for long que in atm kerala

അവരില്‍ ഒരാള്‍ പോലും BJP യെ അംഗീകരിക്കുന്നവരല്ലെന്നും, മറിച്ച് ഭൂരിഭാഗവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ അംഗങ്ങളും ബാക്കിയുള്ളവരെല്ലാം ജനങ്ങളോടൊപ്പം എന്നും ഏതു സാഹചര്യത്തിലും ഉറപ്പോടെ നിലകൊള്ളുന്ന കമ്യൂണിസ്റ്റുകാരെ പിന്തുണയ്ക്കുന്നവരുമാണെന്ന്‍ ചന്തി മോഹന്‍‌ദാസിനെപ്പോലുള്ള  എല്ലാ BJP നേതാക്കള്‍ക്കും വ്യക്തമായി അറിയാം, 

                                  Image result for thomas isaac with people
                         

ഓരോ വിഷയത്തിലും കല്ലുവെച്ച നുണകള്‍ പറയാനും ഒന്നോരണ്ടോ നിഷ്കളങ്കരെയെങ്കിലും  ആശയക്കുഴപ്പത്തിലാക്കാനും തെറ്റിദ്ധരിപ്പിക്കാനും സാധിക്കും എന്ന വിശ്വാസത്തില്‍ ബീജേപി ചില ഗീബല്‍സിന്റെ കുഞ്ഞുങ്ങളെ ചാണകമൂട്ടി വളര്‍ത്തുന്നുണ്ട്.



സങ്കികളുടെ താത്വികാചാര്യനും വികടത്തരം എഴുന്നള്ളിച്ച് പൊങ്കാല വാങ്ങിക്കൂട്ടുന്ന ഉളുപ്പില്ലായ്മയില്‍ ഉള്ളി സുരുവിനെ തോല്‍പ്പിക്കുന്നതില്‍ ആത്മ നിര്‍വൃതി അടയുന്ന ആളുമായ ചന്തി മോഹന്‍ദാസിനെ ഊഴപ്രകാരം  അവര്‍ ഇക്കാര്യത്തിനു നിയോഗിച്ചെന്നേ ഉള്ളു.

അടുത്ത വികടത്തരം എഴുന്നള്ളിക്കുവാന്‍ അടുത്ത ആള്‍ ചെസ്റ്റ് നമ്പര്‍ എടുത്ത് തയ്യാറായി നില്‍ക്കുന്നുണ്ടാവും. ഉടനേ ആ കോമാളി സ്റ്റേജിലെത്തി മൈക്ക് കയ്യില്‍ വാങ്ങുന്നതായിരിക്കും.

(ഓഫ് ടോപിക് :-  ഉള്ളതിനും ഇല്ലാത്തതിനും സകല വ്യാജ പ്രചരണങ്ങള്‍ക്കു പോലും സോഷ്യല്‍ മീഡിയകളിലും ഓണ്‍‌ലൈന്‍ പത്രങ്ങളുടെ കമന്റ് ബോക്സിലും ചാണകം വിതറുന്ന സങ്കികളില്‍ ഒരാള്‍ പോലും ബീജേപിയുടെ സീനിയര്‍ നേതാവും കേന്ദ്ര മന്ത്രിസഭയിലെ ഏക മാനുഷിക മുഖവുമായ സുഷമ സ്വരാജിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ അവര്‍ക്ക് സൗഖ്യം ആശംസിച്ച് ഒരു പോസ്റ്റ് പോലും ഇട്ടു കണ്ടില്ല. അദ്വാനി ഗ്രൂപ്പിലെ നേതാവിനോടുള്ള ചൊരുക്ക് തീര്‍ക്കേണ്ടത് അവര്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണൊ സുഹൃത്തുക്കളേ)

2016, നവം 16

വായ്പ WRITE OFF - ചില ചോദ്യങ്ങള്‍ ഉത്തരങ്ങളെ തേടി നടക്കുന്നു

സങ്കികളൊക്കെ ഇത്ര വലിയ സാമ്പത്തിക വിദഗ്ദര്‍ ആണെന്ന്‍ മല്യയുടെ വായ്പ എഴുതി തള്ളിയതിനെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ കണ്ടപ്പോഴാണ് മനസിലായത്.

ഇത്രയും സാമ്പത്തിക വിദഗ്ദര്‍ കൂടെ ഉണ്ടായിട്ടും നോട്ട് പിന്‍‌വലിക്കലില്‍ വാലു കുടുങ്ങിയ മോദിയെ രക്ഷിക്കാന്‍ നിങ്ങള്‍ സഹായിക്കാതിരുന്നത് മോശമായിപ്പോയി.

സിമ്പിളായ 6 ചോദ്യങ്ങള്‍ക്ക് ഉത്തരം കൂടി തരുമോ?

1) മല്യയും അംബാനിയും അടക്കം ഇന്ന്‍ വായ്പ എഴുതി തള്ളപ്പെട്ടവര്‍ വായ്പ എടുത്തിരുന്നോ?
2) എടുത്ത വായ്പ തിരിച്ചടച്ചോ?
3) എടുത്ത വായ്പയുടെ ഇരട്ടിയില്‍ അധികം പലിശ അടച്ചോ?
4) മുതലോ പലിശയോ അടയ്ക്കുന്നത് രണ്ടോ മൂന്നോ മാസം മുടങ്ങിയപ്പോഴേ വരെ കരിം പട്ടികയില്‍ പെടുത്താനും തുക ഈടാക്കി എടുക്കാനും നടപടി എടുത്തോ? എന്തു നടപടി?
5) മല്യയുടെയും അംബാനിയുടെയും വായ്പ " WRITE OFF " ചെയ്യുന്നതിനു മുന്‍പ് ഇതേ മാതൃകയില്‍ നൂറുകണക്കിനായ കര്‍ഷകരുടെ ലോണും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പയും " " WRITE OFF "" ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളോട് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?
6) ഇപ്പോഴും IPL ഇല്‍ കോടികള്‍ മുടക്കി കളിക്കാരെ വാങ്ങി കളിപ്പിക്കുന്ന വിജയ് മല്യയാണോ കൃഷിനാശം നേരിട്ട കര്‍ഷകരും തൊശില്‍ രഹിതരായ യുവജനങ്ങളുമാണോ " " WRITE OFF "" നു അര്‍ഹരായവര്‍.

Image result for vijay mallyaImage result for debt farmer vidarbhaImage result for student debt


(വളരെ സങ്കീര്‍ണ്ണമായ സാമ്പത്തിക ശാസ്ത്രം ഒന്നും ആരും ഇവിടെ പോസ്റ്ററൊട്ടിക്കണ്ട - ലളിതമായി മുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ പറയുക.)


അതിര്‍ത്തി, പട്ടാളം, തണുപ്പ്..... :)

നോട്ടു പിൻവലിക്കൽ വിഷയത്തിലെ എന്റെ നിലപാടുകളെ കളിയാക്കുന്നവർ അറിയുക, എനിക്കീ വിഷയത്തിൽ ഒരൊറ്റ നിലപാടെയുള്ളൂ- കള്ളപ്പണം പീടികൂടുക എന്ന നല്ല ഉദ്ദേശം ഉണ്ടെങ്കില്‍ നോട്ടു പിൻവലിക്കാനുള്ള തീരുമാനം വളരെ നല്ലതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ( മുന്നു വര്‍ഷം മുന്‍പ് 2005 നു മുന്‍പുള്ള നോട്ടുകള്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ റിസര്‍വ് ബാങ്ക് പിന്‍‌വലിച്ച കാര്യം ഇവിടെ ഓര്‍ക്കുക)


എന്നാൽ ഇപ്പോള്‍ ബീജേപി സര്‍ക്കാര്‍ അത് നടപ്പിലാക്കിയ തുഗ്ലക്കിയന്‍ രീതികളും അനാവശ്യ രഹസ്യവും, എന്നാല്‍ കള്ളപ്പണക്കാര്‍ക്ക് ഇക്കാര്യം മുങ്കൂര്‍ ചോര്‍ത്തി നല്‍കിയതും അതിന്റെ പേരിൽ ജനങ്ങളെ ബന്ദിയാക്കുന്ന രീതിയും തുടര്‍ച്ചായെടുത്ത ഓരോ വിഡ്ഡി തീരുമാനങ്ങളും, ബീജേപി നേതാക്കളും അണികളും ബാങ്ക് ജീവനക്കാരെയും ദുരിതം അനുഭവിക്കുന്ന സാധാരന ജനങ്ങളെയും തുടര്‍ച്ച്യായി ആക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒട്ടും ശരിയല്ല. അതുപോലെ സഹകരണ ബാങ്കുകളോടുള്ള നിലപാടിനെ ഒരു തരത്തിലും ഞാൻ യോജിക്കുന്നില്ല. ഈ നിലപാടാണ് ഞാൻ എല്ലാ പോസ്റ്റുകളിലും എടുത്തത്.


തോമസ് ഐസക്കിനേപ്പോലുള്ള വിവരമുള്ളവരെ കാര്യഗൗരവം മുന്‍‌കൂടി കണ്ട് അത് ആദ്യം തന്നെ പറഞ്ഞതിന്റെ പേരില്‍ ആക്ഷേപിക്കുകയും ഭ്ത്സിക്കുകയും ചെയ്ത ഇപ്പോള്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന സങ്കി നിസഹായരോട് ഒന്നേ പറയാനുള്ളു.


അതിര്‍ത്തി, പട്ടാളം, തണുപ്പ്..... :) അതിര്‍ത്തി, പട്ടാളം, തണുപ്പ്..... :) ഒക്കെ ഇനിയും ധാരാളം പ്രയോഗിക്കേണ്ടി വരും
ഈ കുടുക്കില്‍ നിന്ന്‍ ഒന്നൂരിക്കിട്ടാന്‍


2016, നവം 12

സെക്യൂരിറ്റി ത്രെഡില്ലാതെ നോട്ടിറക്കിയ അബദ്ധം


പുതിയ നോട്ടിൽ അക്ഷരത്തെറ്റ് ...

അവസാനം 
അതും തെളിഞ്ഞു...
അക്ഷാരാഭ്യാസമില്ലാത്ത
സംഘികൾ തന്നെ നിർമിച്ചതാണ് 
"ചിപ്പ് ഉള്ള" രണ്ടായിരത്തിന്റെ നോട്ട് ...


ഭീമമായ ഒരു അബദ്ധം പറ്റിയത് നാട്ടുകാരറിയാതെ ഒതുക്കാന്‍ ശ്രമിച്ച് അടുത്ത അബദ്ധത്തില്‍ ചാടിയ അഭിനവ തുഗ്ലക്കുമാര്‍ അധവാ വലിയ ബുദ്ധിമാന്മാരും, "ഭാര്യയുടെ ദേഹത്ത് ഭാസ്കര പട്ടേലസുടെ സെന്റിന്റെ മണം ആസ്വദിച്ച് ആ സുഗന്ധത്തെ പുകഴ്തുന്ന തൊമ്മിമാരും"  ചേര്‍ന്ന്‍  നോട്ടുമാറാന്‍ നെട്ടോട്ടമോടുന്ന നാട്ടുകാരെ കള്ളപ്പണക്കാരെന്നു വിളിച്ച് ആക്ഷേപിച്ച് രസിക്കുമ്പോള്‍, ഉള്ളാലെയെങ്കിലും സങ്കി തൊമ്മിമാര്‍  പറയുന്നുണ്ടാവണം "നാ... മോ.." എന്ന്‍. എന്തായാലും ഈ പരിഷ്കാരം അദ്ദേഹത്തിന്റെ പിതാവിനെ രാജ്യം മുഴുവന്‍ സ്മരിക്കാന്‍ ഇടയാക്കിയ "ശര്‍ദിക്കല്‍ സ്റ്റ്രോക്കായി പോയി" 

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു അതിപ്രശസ്തനായ തെഹല്‍കാ ഫെയിം മാത്യൂ സാമുവലിന്റെ നാരദാ ന്യൂസ് പുറത്തു കൊണ്ടുവന്ന വാര്‍ത്ത ചുവടേ ചേര്‍ക്കുന്നു.
സെക്യൂരിറ്റി ത്രെഡില്ലാതെ നോട്ടിറക്കിയ അബദ്ധം തിരുത്താനാണ് ഈ അഭ്യാസം.....
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത് റിസർവ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും പറ്റിയ വീഴ്ച പരിഹരിക്കാനാണെന്ന് സംശയം.
'കള്ളപ്പണം’ തടയാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ധീരമായ കാൽവെപ്പി’നെ സംഘപരിവാറിനേക്കാൾ ഉഷാറിൽ സംഘിവിരുദ്ധരും ശ്ലാഘിച്ചുകൊണ്ടിരിക്കെയാണ് മോദി ടീമിന്റെ പഴയ കയ്യബദ്ധം വീണ്ടും പുറത്തുവരുന്നത്.
റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നാണ് കഴിഞ്ഞ വർഷാവസാനം ഗുരുതരമായ അബദ്ധം പിണഞ്ഞിരുന്നത്. മുപ്പതിനായിരം കോടി രൂപയുടെ ആയിരത്തിന്റെ നോട്ടുകൾ വിപണിയിലിറക്കിയത് സെക്യൂരിറ്റി ത്രെഡ് ഇല്ലാതെയായിരുന്നു.
എത്ര മൂല്യത്തിനുള്ള നോട്ടുകളാണ് അബദ്ധം പിണഞ്ഞ് അടിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ലെങ്കി ലും ഏതു സീരീസിൽ പെട്ടവയാണ് പണി തന്ന നോട്ടുകളെന്ന് ദേശീയ മാധ്യമങ്ങൾ എഴുതിയിരുന്നു. 5AG, 3AP സീരീസിൽ പെട്ടവയായിരുന്നു അക്കിടി പറ്റിയ നോട്ടുകൾ എന്ന് സിഎൻഎൻ-ഐബിഎൻ 2016 ജനുവരി 19ന് റിപ്പോർട്ട് ചെയ്തിരുന്നു.
കയ്യബദ്ധം അറിഞ്ഞയുടൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും പ്രത്യേക നിർദേശം നൽകി. ഇത്തരം നോട്ടുമായി വരുന്ന ഉപഭോക്താക്കൾക്ക് നോട്ടിന്റെ മൂല്യം അനുവദിച്ചു കൊടുക്കണമെന്നായിരുന്നു നിർദേശം.
സാധാരണ നിലയിൽ, സെക്യൂരിറ്റി ത്രെഡ് അടക്കമുള്ള സുരക്ഷാ ചിഹ്നങ്ങളില്ലാത്ത നോട്ടുമായി ആരു ബാങ്കിൽ വന്നാലും അവ കയ്യോടെ നശിപ്പിക്കുന്ന സ്ഥാനത്താണ് ‘കള്ളനോട്ട് ‘ അംഗീകരിച്ചുകൊടുക്കണമെന്ന് റിസർവ് ബാങ്ക് മറ്റു ബാങ്കുകളോട് നിർദേശിച്ചത്.
മധ്യപ്രദേശിലെ ഹോഷംഗബാദിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സെക്യൂരിറ്റി പേപ്പർ മിൽ) ആണ് തെറ്റുപറ്റിയ നോട്ടുകൾ അച്ചടിച്ചത്. ജാഗ്രതക്കുറവിനെ കുറ്റപ്പെടുത്തി സെക്യൂരിറ്റി പേപ്പർ മിൽ മാനേജിങ്ങ് ഡിറക്ടർക്ക് റിസർവ് ബാങ്ക് 2015 ഡിസംബർ 14ന് കത്തും എഴുതിയിരുന്നു.
അബദ്ധത്തെ അതീവ ഗുരുതരമായാണ് കേന്ദ്ര സർക്കാർ കണ്ടിരുന്നത്. സെക്യൂരിറ്റി പേപ്പർ മിൽ രണ്ടു ഉന്നതോദ്യോഗസ്ഥരെ വീഴ്ചയുടെ പേരിൽ സസ്പെന്റ് ചെയ്തിരുന്നു.
സെക്യൂരിറ്റി പേപ്പർ മില്ലിൽ നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി പ്രത്യേകം ആരംഭിച്ച വിഭാഗത്തിൽ നിയമിതരായ രണ്ടു ഉന്നതോദ്യോഗസ്ഥരാണ് സസ്പെൻഷനിലായത് – മാനേജർ എച്ച്.കെ.വാജ്പേയിയും ഡെപ്യൂട്ടി മാനേജർ രവീന്ദർ സിങ്ങും. സംഭവം അന്വേഷിക്കാൻ ധനമന്ത്രാലയം നിയോഗിച്ച അഞ്ചംഗ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നായിരുന്നു സസ്പെൻഷൻ.
ധനമന്ത്രാലയം നിയമിച്ച "വിദഗ്ധ"? സംഘത്തിന്റെ റിപ്പോർട്ടിന്മേലുള്ള തുടർനടപടികളിൽപ്പെട്ടതാണ് ഇപ്പോഴത്തെ നോട്ടു പിൻവലിക്കലെന്നറിയുന്നു..
എന്നാൽ, മോദി മാജിക് ആയി നോട്ടു പിൻവലിക്കലിനെ അവതരിപ്പിച്ചതുവഴി, സ്വന്തം അബദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മുഴുവൻ പൊതുജനശ്രദ്ധയിൽനിന്ന് മറയ്ക്കാൻ കേന്ദ്ര സർക്കാരിനായി. സംഘികളെ വെല്ലുന്ന ആവേശത്തിൽ ‘മോദി വിരുദ്ധരും’ മോദിക്ക് കയ്യടിയുമായി ഇറങ്ങിയതോടെ ഇത്തരം അഭ്യാസങ്ങൾക്കുള്ള തുടർവിജയ സാധ്യതയും മോഡി ഉറപ്പിച്ചു.
(കടപ്പാട് - നാരദാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ നിന്നും പകര്‍ത്തിയത്)

1000/500 നോട്ടുകള്‍ അസാധുവാക്കിയ മോദിയുടെ പ്രഖ്യാപനത്തിനു തൊട്ടു മുന്‍പ് ഒരു കോടി രൂപ ബിജെപിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ആരോപണം. എട്ടാം തീയതി വൈകിട്ടാണു മോദിയുടെ പ്രഖ്യാപനമുണ്ടായത്. അന്നു തന്നെ ബിജെപിയുടെ ബംഗാള്‍ യൂണിറ്റ് അക്കൗണ്ടിൽ ചിത്തരഞ്ജന്‍ അവന്യു ബാങ്ക് ശാഖയില്‍ പണമിട്ടെന്ന് ബംഗാളി പത്രം ഗണശക്തിയിലെ ലേഖനം പറയുന്നു..


അതേസമയം മുന്നേ നോട്ട് പി‌ന്‍‌വലിക്കല്‍ വിവരം ലഭിച്ച് കള്ളപ്പണമെല്ലാം 2000 നോട്ടാക്കി മാറ്റിയ അദാനിയും അംബാനിയും മുതലുള്ള മോദി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കോര്‍പറേറ്റു മുതലാളിമാരും ഉന്നത ബീജേപി നേതാക്കളും ഒഴികെയുള്ള സാധാരണ ജനങ്ങളുടെ ദുരിതം നാ​‍ലാം ദിവസവും തുടരുകയാണ്. 

ചാനലുകളിലെ തീയറി ക്ലാസ്സ് പോലെയും മുഖപുസ്തകത്തിലെ ജയ് വിളികൾ പോലെയും അത്ര സുഖമുള്ള ഏർപ്പാടല്ല പുതിയ നോട്ടിന് വേണ്ടി ദിവസവും ATM / ബാങ്ക് ക്യൂവിൽ വെയില് കൊണ്ട് തളർന്ന് വീഴുന്നവരുടേയും വെറും കയ്യോടെ തിരികെ പോകുന്നവരുടേയും അവസ്ഥ.



ക്യൂവില്‍ കുഴഞ്ഞു വീണ് മരിക്കുന്നവരുടെയും വിവാഹം തുടങ്ങിയ ധാരാളം പണം ചിലവാകുന്ന ആവശ്യങ്ങള്‍ മാറ്റിവെക്കുന്നവരുടെയും വാര്‍ത്തകള്‍ തുടരെ വരുന്നതുകൂടാതെ ഗതികെട്ട ജനം റേഷന്‍‌കട കൊള്ളയടിക്കുന്ന വാര്‍ത്തകള്‍ വരെ മധ്യപ്രദേശില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും വന്നു തുടങ്ങി. 

രാജാവ് നഗ്നനാണെന്ന്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുമ്പോഴും ആ നഗ്നതയെ സ്തുതിക്കുന്നവരുടെ അടിമത്തവും ചങ്ങലയോടുള്ള പ്രണയവുമാണ് കൂടുതല്‍  അത്ഭുതപ്പെടുത്തുന്നതും നിരാശപ്പെടുത്തുന്നതും.



വാല്‍ക്കഷണം :-  നല്ല കാര്യത്തിനല്ലേ നോട്ട് മാറാൻ കാത്തിരിക്കാൻ തയ്യാറാണെന്ന് പറയുന്നവരും പൗരബോധത്തിന്റെ ക്ലാസ് നയിക്കുന്നവരും ആ ക്യൂവിൽ നിന്ന് തിക്കിത്തിരക്കാതെ മാറി നിന്നിരുന്നെങ്കിൽ കാശിന് അത്യാവശ്യമുള്ളവർക്ക് ഉപകാരപ്പെട്ടേനേ...

2016, നവം 11

നമ്മുടെ സഹകരണ ബാങ്കുകളെ തകര്‍ക്കേണ്ടത് ആര്‍ക്ക്?








ന്യൂജെനറേഷന്‍ ബാങ്കുകള്‍ എന്ന പല അഭിനവ അറവുശാലകള്‍ക്കു പതിറ്റാണ്ടുകള്‍ക്കിപ്പുറവും കേരളത്തില്‍ അവര്‍ ഉദ്ദേശിച്ച രീതിയിലുള്ള ലോണ്‍ വിതരണ ടാര്‍ഗെറ്റ് തികയ്ക്കാന്‍ പറ്റാതെ പോയത് പ്രാധമിക സഹകരണ ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി ഇവിടെ ഉണ്ടായിരുന്നതാണ്.

Image result for farmers suiciding in gujarat

ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒക്കെ നാഷണലൈസ്ഡ് / ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ലോണ്‍ ലഭ്യത നിബന്ധനകള്‍ക്ക് പുറത്തു നിന്ന കര്‍ഷകരാണ് ആദ്യം സ്വകാര്യ ഉടമസ്ഥതയിലുള്ള  ന്യൂജെന്‍ ബാങ്കുകളുടെ കുടുക്കിലും പിന്നീട് കടം പലിശയുടെ ഗുണിതങ്ങളായുള്ള വളര്‍ച്ച മനസിലാക്കാനാവാതെ മരണക്കുടുക്കിലുമായി തൂങ്ങിയാടിയത്. 

                                         Image result for farmers suiciding in gujarat

കേരളത്തിലെ പ്രാധമിക സഹകരണ, കാര്‍ഷിക വികസന ബാങ്കുകളില്‍ നിന്നും കടമെടുത്ത ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല എന്നത്, നമ്മുടെ സഹകരണ മേഘലയുടെ മാനുഷിക മുഖവും അവ ഇനിയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുമാണ് ചൂണ്ടി ക്കാണിക്കുന്നത്.

Image result for kerala cooperative bank

ഇന്ന്‍ 500 നോട്ട് നിരോധനം എന്ന നാടകത്തിന്റെ മറവില്‍ മുത്തൂറ്റിന്റെയും മണപ്പുറത്തിന്റെയും ഐസിഐസിഐ യുടെയും ഒക്കെ അച്ചാരം വാങ്ങിയാണ് സഹകരണ ബാങ്കുകള്‍ക്കെതിരായ നുണപ്രചരണവുമായി സങ്കികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഒരു കാര്യം കൂടി ഉറപ്പിക്കാം അദാനിയുടെയോ അംബാനിയുടെയോ 100% ഉടമസ്ഥതയില്‍ ഏതോ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട് അതിനായാണ് അഭിനവ ശിഖണ്ടികളെ ഇറക്കി സഹകരണ ബാങ്കുകള്‍ക്കെതിരായ പ്രചണ്ഡമായ നുണപ്രചരണം അഴിച്ചു വിടുന്നത്.


Image result for sbi reliance payment bankImage result for ambani's bank      Image result for ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും ഒരു ശതമാനം എങ്കിലും ഉപഭോക്താക്കളെ ഇത്തരം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ എത്തിച്ച് അതിന്റെ ഉടമകളില്‍ നിന്നും മുന്‍‌കൂര്‍ പറഞ്ഞുറപ്പിച്ചിരിക്കുന്ന ക്വട്ടേഷന്‍ തുക വാങ്ങിയെടുക്കുക എന്ന ഉദ്ദേശമാണ് ഉള്ളി സുരയെപോലെയുള്ള നാലാംകിട  മുതല്‍ അവരെ വിലയ്ക്കുവാങ്ങി പാവകളിപ്പിക്കുന്ന ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ വരെയുള്ള സകല ചാണക സങ്കികളുടെയും ഉദ്ദേശം.

                                    Image result for ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍

ആയിരക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം രാജ്യത്തിനകത്തു തന്നെ കണ്ടെത്തിയ മുത്തൂറ്റിനും സ്വിസ് ബാങ്ക് ലീക്സ് വഴി പുറത്തറിഞ്ഞ അംബാനിമാര്‍ മുതല്‍  മനോരമകുടുംബം വരെയുള്ളവരുടെയും മേല്‍ ഒരു ചെറു നടപടി പോലും എടുക്കാന്‍ ധൈര്യമില്ലാത്തവരാണ് കയ്യില്‍ ഏതാനും നോട്ടുകള്‍ ഉള്ളതിന്റെ പേരില്‍ നാട്ടിലെ സാധാരണ ജനത്തെ വെയിലത്ത് ക്യൂ നിറുത്തിയതും കള്ളപ്പണക്കാര്‍ എന്നു വിളിച്ച് അപമാനിച്ചതും.

Image result for bank ക്യൂImage result for bank ക്യൂ

രാജ്യത്തുടനീളം ഇന്നുവരെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പ്രാധമിക സഹകരണ സംഘം പോലും സ്ഥാപിക്കാനോ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം നടത്തി സഹായിക്കാനോ സാധിക്കാത്തവരാണ് ചിലരുടെ ക്വട്ടേഷനെടുത്ത് സഹകണ സംഘങ്ങളെ തകര്‍ക്കാന്‍ മുക്രയിട്ടു നോക്കുന്നത്. നമ്മുടെ സഹകരണ രംഗത്ത് ഷെയര്‍ വാങ്ങി മുതല്‍ മുടക്കിയവരും, നിക്ഷേപിച്ചവരും കടമെടുത്തവരുമായ മുഴുവന്‍ മാന്യ സഹകാരികളെയും കള്ളപ്പണക്കാര്‍ എന്ന്‍ അവരാണ് ആക്ഷേപിക്കുന്നത്. 

                          Image result for ernakulam district co operative bank ATM

രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് തന്നെ മാതൃകാപരം എന്നു പല തവണ തെളിയിക്കപ്പെട്ടിട്ടുള്ളതും ദേശീയവും അന്തര്‍ദേശീയവുമായ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ളതും അതിലുപരിയായി, പ്രാധമിക കാര്‍ഷിക ഉപകരണ, ഉത്പന്ന വിപണന കേന്ദ്രങ്ങള്‍മുതല്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, നെല്ല്, മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം, പ്രോസസിങ്ങ് മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനം ബ്രാന്റിങ്ങ്, വിപണനം, ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍, മികച്ച സഹകരണ കോളജുകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളെയും സ്പര്‍ശിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സാമ്പത്തിക ചലനാത്മകതയുടെ നാഡീഞരമ്പായി വര്‍ത്തിക്കുന്ന സഹകണ സ്ഥാപനങ്ങള്‍ക്കെതിരായി നട്ടാല്‍ കുരുക്കാത്ത നുണകളുമായി ആക്രമണം നടത്താന്‍ ഇറങ്ങിയിരിക്കുന്നവര്‍ ഉന്നമിടുന്നത് അവര്‍ക്ക് ഇഷ്ടമില്ലാത്ത ഒന്നോ രണ്ടോ സഹകരണ ബാങ്കുകളെ മാത്രമല്ല. 

Image result for rubco logo Image result for Co-operative Institutions in KeralaImage result for Co-operative  in Kerala Image result for neethi medical store Image result for kerala dinesh foods Image result for cooperative handloom society

ഇന്നു കേരളം എത്തിനില്‍ക്കുന്ന രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനം എന്ന കൊതിപ്പിക്കുന്ന സ്ഥാനത്തില്‍ അസൂയ പൂണ്ടവരുടെ കൊതിക്കറുവാണ് ആ അഭിമാനം തകര്‍ക്കാനുള്ള ശകുനികളുടെ ദുരാഗ്രഹമാണ് കഴിഞ്ഞ കുറേ കാലമായി സഹകരണ സംഘങ്ങള്‍ക്കെതിരായ അവരുടെ ഒളിപ്പോരിനു പിന്നില്‍. ഗുജറാത്തും ജാര്‍ഘണ്ഡും പോലുള്ള സങ്കി ഭൂരിപക്ഷ മേഘലകള്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്ത നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഘലകളും തകര്‍ക്കുവാന്‍ തങ്ങളാലാവുന്ന സകല ദ്രോഹവും ഇവര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്നു കാണാം.

                                          Image result for farmers suiciding in gujarat

മാനവ വികസന സൂചികയില്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളോടു പോലും കിടപിടിക്കുന്ന റെക്കോഡുകള്‍ സ്വന്തമായുള്ള കേരളത്തെ  സോമാലിയ എന്നു വിളിച്ചത് ഒരു നാക്കു പിഴ ആയിരുന്നില്ല എന്നും സോമാലിയ ആക്കുമെന്നുള്ള പ്രതിജ്ഞ ആയിരുന്നെന്നും മനസിലാക്കി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ  സങ്കി അജണ്ടകളെ തള്ളിക്കളഞ്ഞതുപോലെ  ഈ പുതിയ നിക്കത്തെ വെറുതെ തള്ളിക്കളഞ്ഞാല്‍ മാത്രം പോര, ഇനിയും മറ്റൊരു കള്ളക്കളിയുമായി കേരള ജനതയ്ക്ക് എതിരായി വരാന്‍ ഒരു ഗുജറാത്തി സങ്കിക്കും ധൈര്യം വരാത്ത വിധം മുഴുവന്‍ മലയാളികളും ഒന്നിച്ച് സകല ഊര്‍ജവും എടുത്ത് അവരെ പൊരുതി തോല്‍പ്പിക്കേണ്ടതുണ്ട്.



2016, നവം 9

കള്ളപ്പണക്കാരന്റെ 500 ന്റെ നോട്ട്

ഇന്നു തോമസ് ഐസക്ക് പറഞ്ഞതു വിശ്വസിക്കാതെ അദ്ദേഹത്തെ പുശ്ചിച്ച് കമന്റിട്ട് 

മോദി ഏതോ വമ്പന്‍ കള്ളപ്പണക്കാരനെ ചൂണ്ടയിട്ട് പിടിച്ചു എന്നു തെറ്റിദ്ധരിക്കുന്നവര്‍ ഡിസംബര്‍ 30 വരെ ഇവിടൊക്കെ തന്നെ കാണണം.

മുംബായിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, 2004 ഇലും 2009 ഇലും ഏതാണ്ട് താഴെക്കൊടുത്തിരിക്കുന്ന വിധമുള്ള ഒരു നികുതി പരിഷ്കാര നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു അന്ന്‍ അത് സ്വീകരിച്ച സര്‍ക്കാര്‍ അതിന്റെ പ്രായോഗികത സംബന്ധിച്ച പഠനത്തിനായി വിവിധ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏല്‍പിച്ചു എന്നാണറിവ്.

താഴെ കൊടുത്ത വളരെ സരളമായ അഞ്ചു നിര്‍ദേശങ്ങളോടൊപ്പം അവ സര്‍ക്കാരിനും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുകൂടാതെ നടപ്പാക്കാനുള്ള വളരെ വിപുലമായ നടപടി നിര്‍ദേശങ്ങളും അവര്‍ നല്‍കിയ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നു എന്നാണ് വായിച്ചിട്ടുള്ളത്. 

എന്നാല്‍ ആ നടപടി നിര്‍ദേശങ്ങള്‍ ഒന്നും നടപ്പാക്കാതെ പരിഷ്കരണ നിര്‍ദേശങ്ങളിലെ രണ്ടാം നമ്പര്‍ നിര്‍ദേശം, അതും ഭാഗികമായി മാത്രം നാടകീയമായി പ്രഖ്യാപിച്ചതാണ് ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചത്, അങ്ങിനെ ഉന്നത സാമ്പത്തിക വിദഗ്‌ദരുടെ സംഘടന തയ്യാറാക്കി മുന്നോട്ടു വെച്ച ഒരു മികച്ച നികുതി പരിഷ്കരണ നിര്‍ദേശത്തെ വികല പ്രയോഗത്തിലൂടെ തകര്‍ത്തു തരിപ്പണമാക്കിയ വങ്കത്തരമാണ് ഇന്നലെ രാത്രിയില്‍ ഇന്ത്യയില്‍ സംഭവിച്ചത്.

നിര്‍ദേശങ്ങള്‍

1.എല്ലാ നിലയിലുമുള്ള 56 ഇനം നികുതികൾ വേണ്ടന്നുവക്കുക 

2.1000,500,100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക.

3.വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക

4.ക്യാഷ് ഇടപാടുകൾക്ക്‌ പരിധി ഏർപ്പെടുത്തുക.

5. ഗവണ്മെന്റിന് റവന്യുവിനു വേണ്ടി 
ബാങ്ക് ഇടപാടുകൾക്ക്‌ 0.7% മുതൽ 
2%വരെ ടാക്സ് ഏർപ്പെടുത്തുക.

*ഗുണങ്ങൾ*

1.പെട്രോളിയം ഉൽപ്പന്നങ്ങൾ മുതൽ എല്ലാ സാധനങ്ങളുടെയും വില 30% മുതൽ 55% വരെ കുറയും.

2.നികുതിവെട്ടിപ്പിന്റെ പ്രശ്നം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ കള്ളപ്പണവും ഉണ്ടാകുന്നില്ല.

3.പണം മുഖേനയുള്ള അഴിമതി 100% വും ഇല്ലാതാകും.

4.പണത്തിനായുള്ള തട്ടിക്കൊണ്ടു പോകൽ പോലുള്ളവ ഇല്ലാതാകും.

5.കള്ളനോട്ടുകൾ ഇല്ലാതാകും. (ചെറിയ നോട്ടുകൾ അച്ചടിക്കുന്നത് 
ലഭകാരമല്ലാത്തതിനാൽ)

6.ശമ്പളക്കാരായവർ കൂടുതൽ പണം വീട്ടിലെത്തിക്കും. 
അത് കുടുംബത്തിന്റെ പർച്ചെസിങ് പവർ കൂട്ടും.

7.തിരഞ്ഞെടുപ്പ് ചെലവ് കുറയും.
രാഷ്ട്രിയം അഴിമതി മുക്തമാകും

8.ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.

9.വ്യാപാര വ്യവസായ മേഖലകളിൽ വൻ ഉയർച്ചയുണ്ടാകും. തൊഴിലവസരങ്ങൾ കൂടും.

10. നികുതിപിരിവടക്കം 
പല ഡിപ്പാർട്മെന്റുകളും ഉദ്യോഗസ്ഥൻമാരും
ഇല്ലാതാകും. 

11.ബാങ്കിംഗ് ട്രാൻസാക്ഷൻ ചാർജ് വളരെ കുറവായതിനാൽ ജനം ഇഷ്ടപ്പെടും.

12.ഇപ്പോൾ സർക്കാരിന് ലഭിക്കുന്ന 
നികുതി 14 ലക്ഷം കോടി. ഈ നിർദ്ദേശം നടപ്പാക്കിയാൽ കിട്ടുന്ന ടാക്സ് 800 ലക്ഷം കോടി.

13. സമൂഹം ചീത്ത കീഴ് വഴക്കങ്ങളിൽ നിന്നും മോചിതമാവും.


വാല്‍ കഷണം - ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ഇറക്കാന്‍ കോടികളുടെ കള്ളപ്പണം 1000 ന്റെ കെട്ടാക്കി സൂക്ഷിച്ച ബീജേപി ഇതര പാര്‍ട്ടികള്‍ക്കാണ് ഏറ്റവും വലിയ അടി കിട്ടിയത് ആ നോട്ടുകള്‍ എന്തു ചെയ്യും, ബീജേപിയാണെങ്കില്‍ ഈ പണി കൊടുക്കുന്നതിനു മുന്‍പ് തന്നെ തങ്ങളുടെ മുഴുവന്‍ കള്ളപ്പണവും 100 ഇന്റെ നോട്ടാക്കി സൂക്ഷിച്ചിട്ടുമുണ്ട്. അതായത് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബീജേപിക്കാര്‍ പുട്ടു തിന്നുമ്പോള്‍ മറ്റുള്ളവര്‍ പൊടി വാരി തിന്നേണ്ടി വരുമെന്നു സാരം.

2016, ഓഗ 18

മോദി ശ്രദ്ധതിരിക്കാന്‍ പടക്കമെറിയുമ്പോള്‍

സാധാരണ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ രാജ്യത്തിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങളേയും നമുക്കു മുന്നിലുള്ള കൊതിപ്പിക്കുന്ന ലക്ഷ്യങ്ങളേയും പറ്റിയാണ് സംസാരിക്കുക 


എന്നാല്‍  ഭരണം രണ്ടുവര്‍ഷം പിന്നിട്ടിട്ടും എടുത്തു പറയത്തക്ക ഭരണ നേട്ടങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ഗംഗാശുചീകരണത്തിനുള്‍പടെ ചിലവാക്കി എന്നു പറയുന്ന സഹസ്രകോടികള്‍ ജലരേഖകളായതും
രാജ്യത്ത് ജാതി മത വര്‍ഗ്ഗ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകക്ഷി എമ്പീമാര്‍ അടക്കം മുന്‍ നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന തരത്തില്‍  പരാജയങ്ങള്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്ന അവസരത്തില്‍ അവയില്‍ നിന്നും ഒക്കെ ശ്രദ്ധ വഴിതെറ്റിക്കാന്‍ 


ഇന്ത്യ പോലെ മഹത്തായ ഒരു രാജ്യ തലവന്‍ തെരുവില്‍ മയിലെണ്ണ വില്‍ക്കുന്ന ലാടന്റെ  തന്ത്രം അനുസ്മരിപ്പിക്കുന്ന വിധം അന്താരാഷ്ട്ര തലത്തിലെ രാജ്യത്തിന്റെ യശസ്സും സമാധാന പ്രിയരുടെ രാജ്യം എന്ന അന്തസും തകര്‍ക്കുന്ന വിധം വാചോടാപം ചെയ്യുന്നത് എന്തു തരം നയതന്ത്രമാണോ ആവോ?


യുദ്ധവും ആഭ്യന്തര കലഹങ്ങളും ദരിദ്രമാക്കിയ 70 കളിലെ ഇന്ത്യയില്‍ നിന്നും ഇന്നത്തെ നിലയില്‍ രാജ്യത്തെ എത്തിക്കാന്‍ കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ രാജ്യത്തെ നയിച്ചവര്‍ വളരെ അധികം അധ്വാനിച്ചിട്ടുണ്ട്, 


തങ്ങളുടെ ഭരണ പരാജയം ചര്‍ച്ചയാവാതിരിക്കാനുള്ള ചിലരുടെ കുറുക്കുവഴിയായി തീവ്ര ദേശീയത കത്തിച്ചെടുക്കാന്‍ അയല്‍ രാജ്യങ്ങളുമായി പ്രകോപനം സൃഷ്ടിച്ച് വീണ്ടും മറ്റൊരു യുദ്ധം അടിച്ചേല്‍പിച്ച് മറ്റൊരു ഇറാന്‍ / ഇറാക്ക് ആയിത്തീരുകയല്ല നമുക്ക് ആവശ്യം. 


പരസ്പര പോരും ആഭ്യന്തര യുദ്ധങ്ങളും മൂലം പട്ടിണിയില്‍ കഴിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെ നോക്കുക അതുപോലെ രാജ്യാതിര്‍ത്തിയില്‍ ഒരു കമ്പിവേലിയോ ചെൿപോസ്റ്റോ പോലും ഇല്ലാ​‍ത്ത സമാധാനവും സംതൃപ്തിയും നിറഞ്ഞ   സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളേയും!! 


ഏതു മാതൃക സ്വീകരിക്കണം എന്നു തീരുമാനിക്കുന്നതിലൂടെ ഭരണാധികാരിയുടെ സ്വന്തം രാജ്യത്തെ ജനങ്ങളോളുള്ള പ്രതിബദ്ധതയും വിവേചന ബുദ്ധിയും അളക്കാന്‍ സാധിക്കും.


ശത്രുവിന്റെ കാലാളിനെ വെട്ടിയെടുക്കാൻ വേണ്ടി സ്വന്തം മന്ത്രി യെ ബലി കൊടുക്കുന്ന വിഡ്ഢിയായ ചതുരംഗ കളിക്കാരന്റെ റോളിൽ ആണ് നമ്മുടെ പ്രധാന മന്ത്രി എന്ന് ഒരു പക്ഷെ കാലം തെളിയിക്കും .



തദ്ദേശ വാസികളുടെ ഹിതം എതിരായാൽ കൂടി തന്ത്ര പരമായ കാശ്മീർ പ്രദേശം കൈ വിട്ടു പോകുക എന്നത് ഇന്ത്യക്കു ചിന്തിക്കാൻ കൂടി കഴിയില്ല . അതുകൊണ്ടാണ് കാശ്മീർ തങ്ങളുടെ ആഭ്യന്തര കാര്യം എന്ന നയം നാം പിന്തുടർന്നത് . നാം മറ്റാരുടെ കാര്യത്തിലും ഇടപെടില്ല , ആരും നമ്മുടെ കാര്യത്തിലും തല ഇടരുത് എന്ന ലളിതമായ നയം .


അതെ സമയം ബലൂചിസ്ഥാൻ എന്ന പ്രദേശത്തിന്റെ സ്വാതന്ത്ര്യ മോഹത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുമ്പോൾ അതേ അർഹത തന്നെ കാശ്മീർ ജനതക്കും കൊടുക്കാൻ അന്താരാഷ്‌ട്ര വേദികളിൽ നമുക്ക് സമ്മർദ്ദം ഉണ്ടാകും . 


സൈനിക ശക്തിയിലൂടെ പാക്കിസ്ഥാനെ അടിയറവു പറയിക്കാന്‍ നമുക്കാവും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല, ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് രണ്ടോ മൂന്നോ മാസത്തിനപ്പുറം നീണ്ടു നില്‍ക്കുകയുമില്ല.

എന്നാല്‍ ഒരു യുദ്ധത്തിനു തിരികൊളുത്തിയവര്‍ എന്ന നിലയില്‍ യുദ്ധം വരുത്തിവെയ്ക്കുന്ന പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ  കെടുതികളെയും സാമ്പത്തികം മുതല്‍ സഞ്ചാരം വരെയുള്ള വിവിധ രംഗങ്ങളില്‍ അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ള ഉപരോധങ്ങളെയും ആഗോള വല്‍കൃത സാമ്പത്തിക ക്രമം പിന്തുടരുന്ന ഒരു രാജ്യവും അതിജീവിക്കുക അത്ര എളുപ്പമല്ല


വലുപ്പത്തിലും സൈനിക ശക്തിയിലും തങ്ങളോട് താരതമ്യത്തിനു പോലും ഇല്ലാത്ത കുവൈത്തിനെ ആക്രമിക്കാന്‍ പോയ മധ്യപൂര്‍വ ദേശത്തെ ഏറ്റവും കരുത്തരായ രാജ്യമായിരുന്നു ഇറാക്ക്. എന്നാല്‍ ഇന്നത്തെ ഇറാക്കില്‍ ഭൂരിഭാഗം പ്രദേശവും ലോകത്തെ ഏറ്റവും ക്രൂരന്മാരായ ISIS ഭീകരരുടെ നിയന്ത്രണത്തിലാണെന്നും, നമ്മുടെ ഇന്ത്യയിലും അവരുടെ ഇന്ത്യന്‍ പതിപ്പായ RSS തക്കം പാര്‍ത്ത് ഇരിപ്പുണ്ടെന്നും മറന്നുകൂടാ.


ഇന്നത്തെ ലോകത്തിന്റെ എല്ലാഭാഗത്തും അഭ്യസ്ത വിദ്യരായ വിദഗ്‌ധ തൊഴിലാളികള്‍ എന്ന നിലയില്‍ ഇന്നു അഭിമാന പുരസ്സരം തലയുയര്‍ത്തി കടന്നെത്തുന്ന ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരായ നമ്മള്‍ പകരം ഉപരോധങ്ങളും യുദ്ധജന്യമായ ദാരിദ്രവും നിമിത്തം അഭയാര്‍ഥികളായി പലായനം ചെയ്യുന്ന അവസ്ഥ ഉണ്ടാകാതെ നോക്കേണ്ടുന്നത് ബുദ്ധിയും നയചാതുരിയും ദേശസ്നേഹവും ജനങ്ങളോട് പ്രബുദ്ധതയും ഉള്ള ഓരോ ഭരണാധികാരിയുടെയും ഉത്തമ ലക്ഷണവും  ഉത്തരവാദിത്വവും ആണ്.

2016, മേയ് 5

പിശാചുക്കളുടെ വിഹാരഭൂമി.

ഇന്നലെ ഉച്ചയ്ക്കു ശേഷം സോഷ്യല്മീഡിയയിലേക്ക് മടങ്ങിവന്ന കോണ്ഗ്രസുകാരും, സങ്കികളും ജിഷയുടെ ഘാതകരെ ചില അവയവങ്ങള്ചേദിച്ച ശേഷം ഉടനടി തൂക്കി കൊല്ലണം, സ്ഥലത്തെ MLA എന്ന നിലയില്സാജൂപോളിനെ പ്രതി ചേര്ക്കണം എന്നൊക്കെ വാതോരാതെ ആക്രോശിക്കുന്നുണ്ട്,   പൈശാചിക കൃത്യം ചെയ്തവനെ, അവനാരായലും, ഇന്ത്യന്നീതിന്യായ വ്യവസ്ഥ അനുവദിക്കുന്ന പരമാവധി ശികഷ നല്കണം എന്ന ആഗ്രഹം എനിക്കുമുണ്ട്

എങ്കിലും ഒരു സംശയം, പ്രതികളെ പിടിക്കാതെ എങ്ങിനെയാണ് അവരെ ശിക്ഷിക്കാന്സാധിക്കുക, പൈശാചികമായ കൊലപാതകം നടന്ന്ആറുദിവസത്തിനു ശേഷം കുറിപ്പെഴുതുന്ന നിമിഷം വരെ പ്രതികളെകുറിച്ച് പോലീസിന് വ്യക്തമായ ഒരു സൂചനയും ലഭിച്ചതായി അറിവില്ല, ജനങ്ങളുടെ കണ്ണില്പൊടിയിടാനായി നടത്തിയ മുഖംപൊത്തിക്കളി പരാജയപ്പെടുകയും ചെയ്തു

ഇതുവരെ പുറത്തുവന്ന വാര്ത്തകള്‍ (സത്യം എന്തെന്ന്ഇപ്പോഴും നമുക്ക് തീര്ച്ചയില്ല)അനുസരിച്ച് മ്രിതദേഹം കണ്ടെത്തിയ സമയം മുതല്എന്തൊക്കെയോ ഒളിപ്പിക്കാനും തെളിവു നശിപ്പിക്കാനും പോലീസിന്റെ ഭാഗത്തുനിന്നും ബോധപൂര്വമായ ശ്രമം നടന്നിട്ടുണ്ട്.

ആത്മാര്ഥതയുണ്ടെങ്കില്ഒരു കുറ്റകൃത്യം നടന്നാല്മണിക്കൂറുകള്ക്കുള്ളില്തെളിവുകള്ശേഖരിക്കാനും പ്രതികളെ പിടിക്കാനും കഴിവും പരിചയവുമുള്ളവര്ധാരാളമുള്ള സേനയാണ് കേരളാ പോലീസ് അത് അവര്പലപ്രാവശ്യം തെളിയിച്ചിട്ടുമുണ്ട്.

ഇവിടെ ബോധപൂര്വമുള്ള അലംഭാവം ഉണ്ടായിട്ടുണ്ടെങ്കില്അതിനു പിന്നിലുള്ള മോട്ടീവ് എന്താണെന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു.

ജിഷയുടെ പൈശാചികമായ കൊലപാതകം കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായ ഏക / ആദ്യ സംഭവമല്ല , കഴിഞ്ഞ ദിവസം  വര്ക്കലയില്യുവതിയെ ബലാല്സംഗം ചെയ്ത പ്രതികള്ആരെന്ന്തീവ്രപരിചരണ വിഭാഗത്തില്കഴിയുന്ന പെണ്‍‌കുട്ടി മൊഴി നല്കിയിട്ടും പ്രതികളെ അറസ്റ്റുചെയ്യാന്ഇതുവരെ സാധിച്ചിട്ടില്ല.

മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്തവണ്ണം ക്രമസമാധാന നില അത്യന്തം തകരാറിലായ അഞ്ചു വര്ഷങ്ങളാണ് കടന്നു പോയിട്ടുള്ളത്,

കെടുകാര്യസ്ഥതയും, അധികാരമോഹവും തമ്മിലടിയും, നിമിത്തം ഉണ്ടായ ക്രമസമാധാന തകര്‍ച്ചയ്ക്കെതിരേ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ അതിജീവിക്കാനാവാതെ  മുഖ്യമന്ത്രി അടക്കം രണ്ട് മന്ത്രിമാര്ക്ക് ആഭ്യന്തരവകുപ്പ് ഒഴിയേണ്ടി വരികയും മൂന്നാമതായി അധികാരം ഏറ്റെടുത്ത ആഭ്യന്തരമന്ത്രിയും അഴിമതിയുടെയും കോഴയുടെയും, കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും ബാധ്യതപേറുന്നതുമായ അഞ്ചു വര്ഷങ്ങളാണ്കടന്നു പോകുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്തന്നെ കൊച്ചു കേരളത്തില്‍  പത്തിലധികം കേസുകളാണ് ബലാല്സംഗങ്ങളും കൊലപാതകങ്ങളുമായി പുറത്തറിഞ്ഞത്,

എന്തുകൊണ്ടാണ് കുറ്റവാളികള്ക്ക് നിര്ഭയമായി ഇങ്ങനെ വിഹരിക്കാന്സാധിക്കുന്നത്?

ഒറ്റ ഉത്തരമേയുള്ളു ഇവിടത്തെ പോലീസ് സംവിധാനം നാധനില്ലാകളരി ആക്കിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്,

ഋഷിരാജ് സിങ്ങിനെയും ജേക്കബ് തോമസിനെയും പോലെയുള്ള സത്യസന്ധരും കഴിവു തെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ തരം താഴ്താനും അപമാനിക്കാനും ഉള്ള എല്ലാ അവസരവും അന്വേഷിക്കുന്ന ഭരണകൂടം കുറ്റവാളികള്ക്ക് നല്കുന്ന സന്ദേശം എന്താണ്.

കുറ്റം ചെയ്തവനെ പിടികൂടാനും ശിക്ഷിക്കാനും നിശ്ചയമുള്ള ഒരു ഗവര്മെന്റ് ഇവിടെ ഉണ്ടെന്ന്മനസിലായാല്ഒന്നാമത് 80% കുറ്റവാളികളും സ്വയം നിയന്ത്രിക്കും ബാക്കി 20% കുറ്റം ചെയ്താല്പോലീസ് ഉടന്അവരെ പിടികൂടി ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും.

ഇവിടെ എന്താണ് നിലവിലെ സാഹചര്യം?

മുഖ്യമന്ത്രിയും മൂന്ന്മന്ത്രിമാരും പത്തിലധികം ഭരണകക്ഷി MLA മാരും സ്ത്രീപീഡനത്തിന്റെ ആരോപണം നേരിടുന്നവര്‍, അവര്ക്കെതിരേ പീഡനത്തിനിരയായ സ്ത്രീ നേരിട്ടു മാധ്യമങ്ങള്ക്കു മുന്നില്നടത്തിയ വെളിപ്പെടുത്തലുകള്സംബന്ധിച്ച് ഒരു പോലീസ് കോണ്സ്റ്റബിളിന്റെ അന്വേഷനത്തിനു പോലും തയ്യാറാകാത്ത ആഭ്യന്തരമന്ത്രി.


 ഇങ്ങനെ ഒരു ഭരണകൂടത്തിനു കീഴില്കൊലപാതക ബലാല്സംഗ വീരന്മാര്അഴിഞ്ഞാടുന്നത് അത്ഭുതമല്ല.

സംസ്ഥാനത്തെ ഒരു മുതിര്ന്ന മാധ്യമ പ്രവര്ത്തകയെ ബലാല്സംഗം ചെയ്യുമെന്ന്പരസ്യമായി ഭീഷണിപ്പെടുത്തിയവര്അതിനു സമൂഹമാധ്യമങ്ങളില്വ്യാപകമായി ആഹ്വാനം നല്കിയവര്ഒക്കെ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയും

കോടതി ഇടപെടലിനേതുടര്ന്ന്അറസ്റ്റിലായവര്പോലും റിമാന്റ് കാലാവധി കഴിഞ്ഞ് ജാമ്യത്തില്ഇറങ്ങിയപ്പോള്ബലാല്സംഗ വീരന്മാര്ക്ക് യുദ്ധം ജയിച്ചു പരുന്ന പടനായകര്ക്കു നല്കുന്നവണ്നം സ്വീകരനം ഏര്പ്പാടു ചെയ്ത സംഘടനകള്പ്രവര്ത്തിക്കുകയും ചെയ്യുന്ന നാട്ടില്ഒരു ഭരണകൂടം ഉണ്ട് എന്ന്കരുതാനാവുമോ.   നാട്ടില്ബലാല്സംഗികളും, കൊലപാതകികളും അഴിമതിക്കാരും പിടികൂടപ്പെടുമോ? ശിക്ഷിക്കപ്പെടുമോ?


ഇങ്ങനെയൊരു ഭരണകൂടം ഇവിടെ ഉണ്ടെന്നു മനസിലാകുന്നത് പിഞ്ചുകുഞ്ഞുങ്ങളെ അടക്കം അനേകം സ്ത്രീകളെ ലൈംഗിക വൈകൃതങ്ങള്ക്ക് വിധേയരാക്കി അവയുടെ നീലച്ചിതരം റെക്കോഡ് ചെയ്ത് സൂക്ഷിച്ചതിന് അഞ്ചുവര്ഷം മുന്പ് സഖാവ് വീയെസ് നയിച്ച ഗവര്മെന്റ് തുറുങ്കിലടച്ച സന്തോഷ് മാധവനെപോലെയുള്ളവര്ക്ക്  സര്ക്കാര്വക മിച്ചഭൂമി പതിച്ചുകൊടുക്കുന്ന വാര്ത്തകള്പുരത്തു വരുമ്പോള്മാത്രമാണെന്നത് എത്ര ലജ്ജാവഹമാണ്.



നമ്മുടെ നീതി നിര്വഹണ സംവിധാനങ്ങല്ക്ക് ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നു രോഗത്തിനു കാരണമായ അഴിമതി, കെടുകാര്യസ്ഥത, ആര്ത്തി, പക്ഷപാതം തുടങ്ങിയ രോഗാണുക്കള്പരത്തുന്ന പെരുച്ചാഴികളായ നേതാക്കളാണ് യൂഡിയെഫ് എന്ന മാലിന്യക്കുഴി നിറയേ. പെരുച്ചാഴികളേ തുരത്താതെ രോഗം ഭേദമാവില്ല

രോഗം ഭേദമാക്കി  കേരളത്തെ വീണ്ടും ദൈവത്തിന്റെ സ്വന്തം നാടാക്കാന്‍, അഴിമതിയുടെ ദുര്ഭൂതങ്ങലെ ഇവിടെ നിന്നും ആട്ടിപ്പായിക്കാന്‍, കോലീബീ സഖ്യത്തെ കേരളത്തിന്റെ മണ്ണില്നിന്നും തുടച്ചു നീക്കാന്നമുക്ക് മുന്നിട്ടിറങ്ങാം.

2016, ഏപ്രി 25

മദ്യനയം

മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം സജീവമായിരിക്കുകയാണല്ലോ.

മദ്യ നിരോധനമാണോ നല്ലത് 
മദ്യവര്‍ജനമാണോ നല്ലത്?
ബാറുകള്‍ പൂട്ടിയാല്‍ മദ്യ ഉപഭോഗം കുറയുമോ?
വ്യാജമദ്യം വിപണി പിടിച്ചടക്കുമോ?

ആകെപ്പാടെ ഒരു ജഗപൊകയാണ് മദ്യം ഒരു വില്ലനായി മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ചര്‍ച്ച്കള്‍ കത്തിക്കയറുകയാണ്!!

എല്ലാവരും ഇപ്പോള്‍ അബദ്ധത്തില്‍ നടപ്പിലായ മദ്യനയത്തിന്റെ മെറിറ്റും ഡീമെറിറ്റും അതിനു പിന്നില്‍ നടന്ന കോഴക്കണക്കുകളും ചില നേതാക്കള്‍ തമ്മിലുള്ള ഈഗോക്ലാഷും ഒക്കെ ഇഴകീറി പരിശോധിക്കുകയാണ്. എന്നാല്‍ ഫലപ്രദമായ ഒരു മദ്യനയത്തെപ്പറ്റി ഒരു ബദല്‍ നിര്‍ദേശവും ആരും മുന്നോട്ട് വയ്ക്കുന്നും ഇല്ല.

ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചു പൂട്ടുക എന്നത് മദ്യനിരോധനം അല്ലെങ്കില്‍ മദ്യവര്‍ജനം എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് ഒരു ഗുണവും ചെയ്യുകയില്ല എന്നു മാത്രമല്ല ദൂരവ്യാപകമായ ദോഷം ചെയ്യും.

ഫൈവ്സ്റ്റാറില്‍ പോകാന്‍ തക്ക വരുമാനം ഇല്ലാത്ത മദ്യപര്‍ ബിവറേജ് കോര്‍പറേഷന്റെ  ചില്ലറവില്‍പനശാലകളില്‍ നിന്നും വാങ്ങി പൊതു സ്വകാര്യ ഇടങ്ങളില്‍ കൂട്ടം കൂടി മദ്യപിക്കുന്ന സാഹചര്യം ഇപ്പോള്‍ തന്നെ സംജാതമായിട്ടുണ്ട്.

പൊതു സ്ഥലങ്ങളിലെ മദ്യപാനം ലെവല്‍ വിട്ടു മറ്റുള്ളവര്‍ക്ക് ശല്യമായി തുടങ്ങിയതോടെ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമാകും അതോടെ മദ്യപാനം അരങ്ങത്തു നിന്നും അടുക്കളയിലേക്ക് എന്ന അവസ്ഥയിലേക്കു നീങ്ങുകയാണ്. ഈയൊരു സാഹചര്യം കുടുംബ അന്തരീക്ഷത്തില്‍ വളരെ പ്രതിലോമകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഇപ്പോള്‍ തന്നെ വൃത്തികെട്ട സാമൂഹ്യവിരുദ്ധ  സീരിയലുകളുടെ സ്വാധീനത്തില്‍ കലുഷിതമായ സന്ധ്യാസമയം കൂടുതല്‍ മോശമാകാനും കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും മോശമായി ബാധിക്കും. മദ്യപാനം ഒരു മോശം ശീലമല്ല എന്ന ധാരണ വളര്‍ന്നുവരുന്ന കുട്ടികളില്‍ വേരുറപ്പിക്കാനും കാരണമാകും.

അതിനാല്‍ ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകളുടെ പ്രവര്‍ത്തനാനുമതി കര്‍ശന ഉപാധികളോടെ പുനസ്ഥാപിച്ചു കൊടുക്കണം. അതേസമയം അവര്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും ഗുണമമ്ന്മ കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യണം

എല്ലാവര്‍ക്കും അറിയാവുന്ന എന്നാല്‍ ആരും ഇതുവരെ പരിഗണിക്കാന്‍ എടുത്തിട്ടില്ലാത്ത ഒരു ബദല്‍ നിര്‍ദേശം ഞാന്‍ ഇവിടെ ചര്‍ച്ചയ്ക്ക് മുന്നോട്ട് വെക്കുകയാണ്.

ഞാന്‍ ഈ രംഗത്തെ ഒരു വിദഗ്ദനല്ല, എന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമല്ല, ഉള്ളവതന്നെ ഗുണവും ദോഷവും ആയേക്കാവുന്ന വിവിധ വശങ്ങള്‍ പരിഗണിച്ചിട്ടില്ല. ഒരു പൊതു ചര്‍ച്ചയ്ക്ക് ഈ നിര്‍ദേശങ്ങള്‍ വിധേയമാക്കപ്പെട്ട് ഒഴിവാക്കെണ്ടവ ഒഴിവാക്കി കൂടുതല്‍ മെച്ചപ്പെട്ട ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഏറ്റവും സ്വീകാര്യമായവ അധികാരസ്ഥാനങ്ങളില്‍ എത്തിക്കാന്‍ നമുക്ക് ശ്രമിക്കാം

പല വികസിത രാജ്യങ്ങളിലും ഫലപ്രദമായി അനേകം വര്‍ഷങ്ങളായി നിലവിലുള്ള സംവിധാനമാണ് പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ലിക്വര്‍ ലൈസന്‍സ് കാര്‍ഡ് - ഏതാണ്ട് നമ്മുടെ സായുധ സേനാംഗങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും ലഭിക്കുന്ന "ക്വാട്ടാ" ബുക്കിന്റെ വിപുലവും പരിഷ്കൃതവുമായ രൂപം - ദുബായില്‍ ഈ സംവിധാനം ഉപയോഗിക്കുന്ന മലയാളികള്‍ ഏറെയുള്ളതിനാല്‍ മലയാളികളെ സംബന്ധിച്ച് ഈ സംവിധാനം അപരിചിതം എന്ന്‍ പറയാനാവില്ല.





ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പോലെ, അല്ലെങ്കില്‍ പഴയ "മണ്ണെണ്ണ പെര്‍മിറ്റ് പോലെ" മദ്യം വാങ്ങാന്‍ ഉള്ള അനുമതി പത്രം ആണ് ഈ സ്മാര്‍ട് കാര്‍ഡ്, 

ദുബായില്‍ ഇത് ലഭിക്കുന്നതിനുള്ള മാനദണ്ഡം, അപേക്ഷകന്‍ മദ്യപാനം നിഷിദ്ധമായ മുസ്‌ലീം സമുദായാംഗം അല്ല, അപേക്ഷകന്റെ വരുമാനം, സ്പോണ്‍സറുടെ അനുമതി എന്നിവയാണ്. 

എന്തെങ്കിലും ക്രിമിനല്‍ ഒഫന്‍സുകള്‍, മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടിയിലാവുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ ലിക്വര്‍ ലൈസന്‍സ് പോലീസ് സീഐഡി വിഭാഗം ക്യാന്‍സല്‍ ചെയ്യും. 





ഇപ്പോഴത്തെ കേരളത്തിലെ സാഹഹര്യത്തില്‍ ഈ സംവിധാനം കുറേക്കൂടി വിപുലവും സാങ്കേതിക തികവോടെയും പരിഷ്കരിച്ച് നടപ്പിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

ഉന്നത സാങ്കേതിക സൗകര്യങ്ങള്‍ ആവശ്യമുള്ളതും അതേസമയം വിവിധ വകുപ്പുകളുടെ കൃത്യമായ  ഏകോപനം ആവശ്യമുള്ളതുമായ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ആദ്യമായി ഉയര്‍ന്നു വരുന്ന തടസവാദം അതിനാവശ്യമായ പണത്തിന്റെ ലഭ്യതയെ സംബന്ധിച്ചാണ്. 

പ്രത്യേകിച്ചും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ വായ്പയെടുത്ത് ശമ്പളം കൊടുക്കുകയും പദ്ധതി ചിലവുകള്‍ വകമാറ്റുകയും, ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി കുടിശ്ശിഖ ആയിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് ഈ പദ്ധതി അവതരിപ്പിക്കുമ്പോളും ആ ആശങ്കക്ക് അടിസ്ഥാനം ഇല്ലാതില്ല.


ലൈസന്‍സ് ഫീസ് പുതുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുവര്‍ഷക്കാലം നടക്കുന്ന വാദ പ്രതിവാദങ്ങളും കോഴ ആരോപനങ്ങളില്‍ നിന്നും മനസിലാക്കുന്നത് ഒരു വര്‍ഷത്തേക്ക് വാലിഡിറ്റി ഉള്ള ലൈസന്‍സ് പുതുക്കാന്‍ മാത്രം പതിനഞ്ചുകോടിയോളം രൂപ കോഴയിനത്തില്‍ മുടക്കാന്‍ തയ്യാറായ ബാര്‍ ഉടമകളില്‍ നിന്നും 

ലൈസന്‍സ് സംവിധാനം നടപ്പില്‍ വരുത്തുന്നതിന് വളരെ വിപുലമായ  സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ തുക ചിലവഴിപ്പിക്കുവാന്‍ പ്രയാസം ഉണ്ടാവുകയില്ല.

ഈ സംവിധാനത്തിന്റെ വാര്‍ഷിക നടത്തിപ്പിനാവശ്യമായ തുകയും വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ആനുപാതികമായി ബാറുടമകളില്‍ നിന്നും ബിവറേജ് കോര്‍പറേഷനില്‍ നിന്നും സര്‍ക്കാരിനു ഓരോ വര്‍ഷവും  ഈടാക്കുവാന്‍ സാധിക്കും.

കോട്ടയത്തും കൊച്ചിയിലും സ്വകാര്യ ബസുകളില്‍ ഉപയോഗിക്കുന്ന ലൈവ് അപ്ഡേറ്റിംഗ് ഉള്ള  ഇലക്ട്രോണിക് പയ്മെന്റ് കാര്‍ഡ് പോലെ ഒരു കേന്ദ്രീകൃത സെര്‍വറുമായി ബന്ധിപ്പിച്ച, കുറച്ചുകൂടി അധികം വിവരങ്ങള്‍ ഉള്‍കൊള്ളിച്ച (ആധാര്‍ കാര്‍ഡ് പോലെ) സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ആയിരിക്കണം ലിക്വര്‍ ലൈസന്‍സ് ആയി വിതരണം ചെയ്യേണ്ടുന്നത്.

ഈ കാര്‍ഡ് സ്വയിപ്പ് ചെയ്യുന്ന ടെര്‍മിനലുകള്‍ വിവിധ വകുപ്പുകളുമായി / അവരുടെ പ്രത്യേക സെര്‍വറുകളുമായി ജീപിയെസ് മാതൃകയില്‍ സാറ്റലൈറ്റ് മുഖേനയോ മൊബൈല്‍ ടവറുകള്‍ മുഖേനയോ ബന്ധിപ്പിച്ചിരിക്കണം. 


എക്സൈസ് പോലീസ് അധികാരികളോ അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രി അധികൃതരോ ഈ കാര്‍ഡ് ചെക്ക് ചെയ്തു നോക്കിയാല്‍ ലൈസന്‍സിയുടെ പേരും മൊബൈല്‍നമ്പറും അഡ്രസും മുതല്‍ ബ്ലഡ് ഗ്രൂപ്പ്, അസുഖം ഉള്ള വ്യക്തി ആണെങ്കില്‍ ചികിത്സാ ഹിസ്റ്ററി, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കോണ്ടാക്റ്റ് നമ്പറുകള്‍ ഇതുവരെ എത്ര അളവില്‍ എത്ര മദ്യം ഏതു മദ്യം എവിടെനിന്നൊക്കെ വാങ്ങി ഉപയൊഗിച്ചിട്ടുണ്ടെന്നും അവസാനം എപ്പോള്‍ എവിടെ നിന്നും എന്തു മദ്യമാണ് വാങ്ങിയതെന്നും അടക്കം വിപുലമായ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന സംവിധാനം ഈ കാര്‍ഡ് സംവിധാനത്തില്‍ ഉള്‍ക്കൊള്ളിക്കണം.