2017, ഓഗ 24

കൊടും ഭീകരനായ സീപിയെം നേതാവ്.

നിരന്തരമായി കോടതി പരാമർശങ്ങൾ വന്നപ്പോഴാണ് ബാലാവകാശ കമ്മീഷൻ ആയി LDF സർക്കാർ തിരഞ്ഞെടുത്ത കൊടും ക്രിമിനൽ ആയ സുരേഷിനെ പറ്റി അന്വേഷിക്കുന്നത്. വസ്തുത മുഴുവന്‍ പുറത്തു വന്നാൽ പിണറായി സർക്കാരിനെ പിരിച്ചുവിടാൻ തക്ക കാരണമാകും ഇത് എന്നത് കൊണ്ടാണ് ആരും ഇതുവരെ ബാലാവകാശ കമ്മീഷൻ ആയി തിരഞ്ഞെടുത്ത സുരേഷിന്റെ കേസുകളെ കുറിച്ച് വിശദമായി പരമാര്ശിക്കാത്തത്.
12 കേസുകൾ ആണ് ബാലാവകാശ കമ്മീഷനില്‍ അപേക്ഷ നല്‍കുമ്പോള്‍ ഇയ്യാള്‍ക്കെതിരെ റിപ്പോർട് ചെയ്തത്. റിപ്പോർട് ചെയ്യുക എന്ന് പറഞ്ഞാൽ പോലീസ് വെരിഫിക്കേഷൻ സമയത്തു പോലീസ് കൊടുത്ത റിപ്പോർട്ടിൽ ഉള്ളത്. ഇതിൽ 9 കേസുകളും മുന്നേ കോടതി, വിചാരണ സമയത്തു തന്നെ ഒഴുവാക്കി. പിന്നെ ഉള്ളത് 3 കേസുകൾ ആണ്. അതിൽ രണ്ടെണ്ണം വിചാരണ നടക്കുന്നു, 1 കേസിൽ ഈ കാലയളവിൽ ശിക്ഷിച്ചു.
ആ കേസുകൾ ആണ് താഴെ പറയുന്നത്:-
Case No: 1
പണ്ട് വയനാട് ഒരു കർഷകൻ കാർഷിക വായ്പയുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ അയാളെ അറസ്റ് ചെയ്ത വാർത്ത നിങ്ങള്ക്ക് ഓർമ്മ കാണുമല്ലോ അല്ലെ. ആ അറസ്റ്റിൽ പ്രതിഷേധിച്ചു ഇരുളം ടൗണിൽ സ്ഥിതിചെയ്യുന്ന കേരളം ഗ്രാമീണ ബാങ്ക് ഉപരോധിച്ചു.
Case No: 2
കല്‍പ്പറ്റ SMC ഭൂമിയില്‍ തോട്ടം തൊഴിലാളികള്‍ ഭൂമികെട്ടി സമരം നടത്തിയപ്പോള്‍ അത് ഒഴിപ്പിക്കാന്‍ വന്ന പോലീസിനെ തടഞ്ഞു മുദ്രാവാക്യം വിളിച്ചു.
Case No: 3
വയനാട് പുലി ഇറങ്ങിയ സമയത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചു, റോഡ്‌ ഉപരോധിച്ചു, മുദ്രവാക്യം വിളിച്ചു. ഈ കേസില്‍ ഒരു ദിവസത്തെ വെറും തടവിനു ശിക്ഷിച്ചു. അതായത് കോടതി പിരിയും വരെ അവിടെ നില്‍ക്കാന്‍ പറഞ്ഞു
ഇത് മൂന്നും ആണ് ആണ് ബാലാവകാശ കമ്മീഷൻ ആയി LDF സർക്കാർ തിരഞ്ഞെടുത്ത സുരേഷിനെ കൊടും കുട്ടവാളിയാക്കിയ കേസുകള്‍, മുദ്രാവാക്യം വിളിച്ചപ്പോള്‍ ശബ്ദം കൂടി, റോഡില്‍ കൂടെ പ്രകടനം നടത്തി, തുടങ്ങി കയ്യുയര്‍ത്തി മുദ്രാവാക്യം വിളിച്ചു എന്ന് വരെ ഉള്ള കേസുകള്‍ ആണ് ഒഴുവാക്കിയ 9 എണ്ണം.
ഇത്ര വല്യ ഭീകരനെ ആണ് പിണറായി സർക്കാർ ബാലാവകാശ കമ്മീഷൻ അംഗം ആക്കിയത്. സത്യത്തിൽ ഈ വിഷയത്തില്‍ മന്ത്രി രാജെവേക്കുക അല്ല വേണ്ടത്, പകരം മന്ത്രിസഭ തന്നെ പിരിച്ചു വിടുകയാണ് ചെയ്യേണ്ടത്.
KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിലെ "മാരാര്‍ജി ബ്ലോക്കില്‍" ഇരിക്കുന്ന നേതാക്കള്‍ ഒന്ന് മോദിയെ
കണ്ടു പരാതി പറഞ്ഞാല്‍ മതി. സര്‍ക്കാരിനെ പിരിച്ചുവിട്ടു കുമ്മനത്തെ ഗവര്‍ണര്‍ ആക്കാന്‍ കാരണം അന്വേഷിച്ചു നടക്കുന്ന അമിത് ഷാ പരാതി ഉടന്‍ പരിഹരിച്ചു തരും
കടപ്പാട്

2017, ജൂൺ 19

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റും ട്രാവന്‍‌കൂര്‍ സിമിന്റ്സിലെ ഡ്രഡ്‌ജറും

Related imageRelated image
ഇപ്പോള്‍ ഏതോ കോര്‍പറേറ്റ് പെട്രോളിയം കമ്പനിയുടെ അച്ചാരം വാങ്ങി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക സംഭരണ ശാലയ്ക്കെതിരേ നടക്കുന്ന സമരവും ഏകദേശം പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു പൊതുമേഘലാ സ്ഥാപനമായ ട്രാവങ്കൂര്‍ സിമിന്റ്സ് ലിമിറ്റഡിനെ തകര്‍ക്കാന്‍ അവരുടെ കക്കാ വെട്ടുന്ന ഡ്രഡ്ജര്‍ ഉപരോധിച്ചുകൊണ്ട് വടുതല കായലില്‍ നടന്ന സമരവും തമ്മില്‍ സാമ്യങ്ങള്‍ ഏറെയുണ്ട് 

അന്ന്‍ സമരക്കാര്‍ക്ക് ഊര്‍ജം പകര്‍ന്നുകൊടുക്കാന്‍ ഒരു നരനായാട്ട് നടത്തി സര്‍ക്കാരിനെതിരായി ജനരോഷം സൃഷ്ടിച്ചുകൊടുക്കാന്‍ അകത്തുനിന്നും കളിക്കുന്ന യതീഷ്‌ചന്ദ്രയെയും സെന്‍‌കുമാറിനെയും പോലുള്ള കുഴിപ്പുളവന്മാരുടെ സാന്നിധ്യം ഒഴികെ ബാക്കി തിരക്കഥകള്‍ ഒക്കെ സമാനം തന്നെയായിരുന്നു.

കക്കാവെട്ടിയാല്‍ കായലിലെ മത്സ്യസമ്പത്തു നശിച്ചുപോകുമെന്നും കായലില്‍ അഗാധ ഗര്‍ത്തങ്ങളും ചുഴികളും രൂപപ്പെടുമെന്നും മത്സ്യത്തൊഴിലാളികളെയും തീരവാസികളെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രചരണം അതേസമയം ട്രഡ്ജര്‍ ഉപരോധിക്കാന്‍ ദിവസവും ട്രഡ്ജറിനു ചുറ്റും നങ്കൂരമിട്ട വള്ളങ്ങള്‍ ഒരിക്കലും മത്സ്യ ബന്ധനത്തിനുപയോഗിക്കുന്നവയോ അവയില്‍ ദിവസക്കൂലിക്ക് വന്ന്‍ സമരം ചെയ്തവര്‍ മത്സ്യത്തൊഴിലാളികളോ ആയിരുന്നില്ല. പിന്നില്‍ മറഞ്ഞിരുന്ന്‍ കളിച്ച്, ഉദ്പാദനം സ്തംഭിപ്പിച്ച്, മാര്‍ക്കറ്റില്‍ നിന്നും വേമ്പനാട് വൈറ്റ് സിമിന്റിനെ തുരത്തി ലോകത്ത് കക്കയില്‍ നിന്നും വൈറ്റ് സിമിന്റ് ഉദ്പാദിപ്പിക്കുന്ന ഏക കമ്പനിയായ ട്രാവങ്കൂര്‍ സിമിന്‍സിനെ നഷ്ടത്തിലേക്ക് തള്ളിവിട്ട് ആ മാര്‍ക്കറ്റ് തട്ടിയെടുക്കാനും കഴിയുമെങ്കില്‍ കമ്പനി തന്നെ സ്വന്തമാക്കാനും ഉള്ള ശ്രമം Image result for travancore cements kottayam

അവിടത്തെ തൊഴിലാളികളും അഭ്യുദയകാംഷികളും അതു മനസിലാക്കുകയും ഒറ്റക്കെട്ടായി നിന്നുകൊണ്ട്, തെറ്റിദ്ധരിക്കപ്പെട്ട വടുതലയിലെ യഥാര്‍ഥ മത്സ്യത്തൊഴിലാളികളെയും തീര നിവാസികളെയും സത്യം ബോധ്യപ്പെടുത്തുകയും സമരത്തൊഴിലാളികളെയും വലിയ തുകകള്‍ വാങ്ങി പരിസ്ഥിതി സമരം നടത്തിക്കൊടുത്ത് ജീവിക്കുന്ന കപട പരിസ്ഥിതിവാദികളെയും തുറന്നുകാണിക്കുകയും ചെയ്തതോടെയാണ് ആ സമരനാടകം അവസാനിപ്പിച്ച് ബാഹ്യശക്തികള്‍ പിന്നാക്കം വലിഞ്ഞത്. ഇപ്പോഴും എപ്പോള്‍ വേണമെങ്കിലും വരാവുന്ന പാരകളോട് ജാഗ്രതപാലിച്ചുകൊണ്ടാണ് അവിടെ ഉത്പാദനം നടക്കുന്നത്.

ഇപ്പോള്‍ മാര്‍ക്കറ്റില്‍ അനിഷേധ്യസ്ഥാനമുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉപഭോക്താക്കളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന പാചകവാതക ആവശ്യം നിറവേറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതു തടസപ്പെടുത്താനും വിപണിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സിലിണ്ടറുകള്‍ക്ക് ക്ഷാമം സൃഷ്ടിച്ച് ഉപഭോക്താക്കളെ സ്വകാര്യ പാചകവാതക വിതരണ കമ്പനികള്‍ക്ക് ഉപഭോക്താക്കളെ എത്തിച്ചുകൊടുക്കാനുമായി കൊട്ടേഷന്‍ എടുത്തത് ആരാണെന്ന്‍ ആദ്യം കണ്ടെത്തണം,

ജനങ്ങളില്‍ അനാവശ്യമായ ഭീതി വിതയ്ക്കാനും വ്യാജ പ്രചരണങ്ങള്‍ നടത്താനും നിയോഗിക്കപ്പെട്ടവര്‍ ആരൊക്കെ എന്നു കണ്ടെത്തണം, അതിനായി എത്ര കോടികള്‍ മറിഞ്ഞു എന്നും അതില്‍ ആരൊക്കെ പങ്കുപറ്റുന്നു എന്നും കണ്ടു പിടിക്കണം.

അതിനൊക്കെ മുന്‍പേ ആ യതീഷ് ചന്ദ്രയെ സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്യുകയും കേസെടുത്ത് തുറുങ്കിലടയ്ക്കുകയും ചെയ്യാന്‍ ഡിജിപി തയ്യാറാകണം.

അതേസമയം യഥാര്‍ഥ പരിസരവാസികളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും അവരുടെ ഭീതിയകറ്റാനും അവരെ വസ്തുതകള്‍ ബോധ്യപ്പെടുത്താനും പ്ലാന്റില്‍ സ്വീകരിച്ചിരിക്കുന്ന സുരക്ഷാസംവിധാനങ്ങക്ക്ല്‍ സംബന്ധിച്ച് സേഫ്റ്റി രംഗത്തെയും പെട്രോളിയം രംഗത്തെയും വിദഗ്‌ധരെയും ജനസമ്മതരായ പൊതു പ്രവര്‍ത്തകരെയും സെലിബ്രിറ്റികളെയും ഉള്‍പെടുത്തി ഒരു വിപുലമായ സംഘത്തെ നിയോഗിക്കുകയും വേണം.

ജനകീയ സമരത്തെ രക്തത്തില്‍ മുക്കിക്കൊല്ലുക ഇടതുപക്ഷ ജനകീയ സര്‍ക്കാരിന്റെ നയമല്ല, ആ നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അതു കമ്മീഷണറായാലും ഡീജീപി ആയാലും അനുവദിക്കാന്‍ പാടില്ല.

2017, മേയ് 2

വേങ്ങരയും വനിതാലീഗും.



തുണികെട്ടി മറച്ച സദസിലെ നിശ്ശബ്ദ പങ്കാളിത്തത്തിനും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റില്‍ മുഖം മറച്ചു മത്സരിക്കുന്ന ലീഗു നേതാവിന്റെ ഭാര്യക്കുമപ്പുറം ജനറല്‍ സീറ്റില്‍ ജയമുറപ്പുള്ള (ലീഗിനെ സംബന്ധിച്ചിടത്തോളം  അതിസുരക്ഷിതമായ) വേങ്ങര മണ്ഡലത്തില്‍ ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ വനിതാലീഗിന് അവസരം ലഭിക്കുമോ? 

ജയപരാജയങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ അവസരമില്ലാത്ത ഒരു തിരഞ്ഞെടുപ്പില്‍ സ്ത്രീവിരുദ്ധ പാര്‍ട്ടി എന്ന ഇമേജ് തിരുത്തിയെഴുതിക്കൊണ്ട് വരുന്ന തിരഞ്ഞെടുപ്പിനെ കേരള രാഷ്ട്രീയത്തില്‍ ലീഗ് രാഷ്ട്രീയത്തില്‍ സുവര്‍ണ്ണ ലിപികളില്‍ ആലേഘനം ചെയ്യപ്പെടുന്ന വിധം ആദരണീയയായൊരു  വനിതാ നേതാവിനെ നിയമസഭയില്‍ എത്തിക്കുവാന്‍ ലീഗിനെ സഹായിക്കുവാന്‍ വനിതാ ലീഗിനു ലഭിച്ചിരിക്കുന്ന അപൂര്‍വ അവസരമാണ് കുഞ്ഞാലിക്കുട്ടിയുടെ രാജിയിലൂടെ വന്നുചേര്‍ന്നിരിക്കുന്നത്.

പക്ഷേ തിരഞ്ഞെടുപ്പ് പടനയിച്ചു ജയിക്കുന്നതിനേക്കാള്‍ ദുഷ്കരരമായിരിക്കും വനിതാ ലീഗിന് സ്ഥാനാര്‍ഥിത്വം നേടിയെടുക്കാന്‍ എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ചു മായിന്‍ ഹാജിയേപ്പോല്ലുള്ള പ്രഖ്യാപിത സ്ത്രീവിരുദ്ധര്‍ ലീഗ് നേതൃത്വത്തില്‍ മുനീറിനേയും സമദാനിയേയും പോലെയുള്ള കുറേയെങ്കിലും സമത്വ ചിന്താഗതിയുള്ളവരേക്കാള്‍ ശക്തരായി നിലകൊള്ളുന്ന നിലവിലെ സാഹചര്യത്തില്‍.

സ്ത്രീ സമത്വവാദത്തിനു ലീഗില്‍ പ്രസക്തിയില്ല എന്ന പൊതുബോധത്തിനപ്പുറം ഇപ്രാവശ്യം മറിയുമ്മ എന്നൊരു വനിതാ നാമം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നു എന്നത് അത്ഭുതത്തിനപ്പുറം ലീഗ് ഭൂരിപക്ഷ മേഘലകളില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളില്‍ പരിഹാരമെത്തിക്കുന്നതിലും തന്റേതായ നിലയ്ക്ക് പോരാട്ടം നടത്തിയ  അസാധാരണ ഇഛാശക്തിയുള്ള ഒരു മുസ്ലീം വനിതയുടെ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ലാത്ത ചലനങ്ങള്‍ സമൂഹത്തിലും സമുദായത്തിലും സൃഷ്ടിച്ചിട്ടുണ്ട് എന്നതിന്റെ ബഹിസ്‌ഫുരണമായി വേണം മനസിലാക്കുവാന്‍. 

മലപ്പുറത്തിന്റെ മണ്ണില്‍ സീപിയെമ്മിന്റെ ചെങ്കൊടികളുടെ എണ്ണവും ഡിവൈഎഫ്‌ഐയുടെയും എസ്സെഫൈയുടെയും ജനാധിപത്യ വനിതാ അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന ഇക്കാലത്ത്, ഇക്കഴിഞ്ഞ പാര്‍‌ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ പുതുതായി വോട്ടുചെയ്ത ഒരുലക്ഷത്തോളം കന്നി വോട്ടുകള്‍ ഇടതുപക്ഷത്തിനു പോയി എന്ന്‍ വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ അതില്‍ പകുതിയിലധികം വരുന്ന പെണ്‍കുട്ടികള്‍ പുരോഗമന പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം കാട്ടാനുള്ള കാരണം ഇടതുപക്ഷം പ്രത്യേകിച്ചു സീപിയെം വനിതകള്‍ക്ക് നല്‍കുന്ന വര്‍ധിച്ച പ്രാതിനിധ്യം ആണെന്ന്‍ വനിതാലീഗുകാരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാവും. അത് സ്ഥാനാര്‍ഥിത്വം ആയാലും മന്ത്രിസ്ഥാനം ആയാലും മറ്റേതു രാഷ്ട്രീയപ്പാര്‍ട്ടികളേക്കാള്‍ അവസരസമത്വം സീപിയെം നല്‍കുന്നത് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മനസിലാക്കുന്നുണ്ട്.

ഒരു വനിതാ സ്ഥാനാര്‍ഥിക്കുള്ള ഏറ്റവും അനുകൂല സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ലീഗിനുള്ളിലെ ശാക്തികചേരികളുടെ വടംവലികളെയും സ്ത്രീ വിരുദ്ധരുടെ എതിര്‍പ്പുകളെയും അതിജീവിച്ചാല്‍ പോലും കോണ്‍ഗ്രസില്‍ നിന്നും യൂഡിയെഫിലെ മറ്റു പല ഘടകകക്ഷികളില്‍ നിന്നും ലീഗിനെയും ബാധിച്ച കാന്‍സറായ കുടുംബ വാഴ്ച കൂടി മറികടന്നാലേ എത്ര തന്നെ ശക്തയായാലും പൊതു സമ്മതയായാലും ഒരു വനിതാസ്ഥാനാര്‍ഥിക്ക് വേങ്ങര സീറ്റ് നേടിയെടുക്കാന്‍ സാധിക്കുകയുള്ളു എന്നതാണ് നിലവിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം.

കാരണം നിലവില്‍ ലീഗിലെ ഏറ്റവും വലിയ ശാക്തിക കേന്ദ്രമായ കുഞ്ഞാലിക്കുട്ടി താന്‍ ഒഴിച്ചിട്ടു പോകുന്ന സുരക്ഷിത മണ്ഡലം ലീഗിലെ മറ്റൊരു നേതാവിനും കൈമാറ്റം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ സഹോദരപുത്രനായ അസ്ലുവിനെ ആ സീറ്റില്‍ തനിക്കുപകരം ഇരുത്താന് ഉള്ള തീരുമാനം ഇതിനോടകം എടുത്തുകഴിഞ്ഞൈട്ടുള്ളതായാണ് മനസിലാക്കുന്നത്. കുഞ്ഞാലിക്കുട്ടി എടുക്കുന്ന ഒരു തീരുമാനം ഇപ്പോള്‍ ലീഗിനുള്ളില്‍ ചോദ്യം ചെയ്യാന്‍ തക്ക ആരും നിലവിലില്ല എന്നറിയാവുന്നതിനാല്‍ മജീദ് അടക്കമുള്ള സ്ഥാനാര്‍ഥി മോഹികള്‍ ആശയടക്കി കഴിയുകയാണ്. മക്കള്‍ രാഷ്ട്രീയത്തെയും കുടുംബ വാഴ്ചയെയും ചര്‍ച്ചയാക്കാന്‍ പോലുമാവാത്തവിധം കുടുംബവാഴ്ചയുടെ  വേരുകള്‍ ആഴത്തില്‍ ലീഗില്‍ പതിഞ്ഞുകിടക്കുകയാണ് അതില്‍ ബഷീറിനെയും മുനീറിനെയും പോലുള്ള വന്മരങ്ങളും ഉള്‍പ്പെടുന്ന സ്ഥിതിക്ക് അതിനെതിരേ ഒരു മര്‍മരം പോലും ഉയരുമെന്നും പ്രതീക്ഷിക്കുകവയ്യ.

ചുരുക്കത്തില്‍ ജൂണില്‍ പൂക്കുന്ന മാവിലെ മാമ്പൂക്കള്‍ പോലെ ഫലമെത്താതെ കൊഴിയാനുള്ള വിധിമാത്രമേ ഇപ്രാവശ്യവും വനിതാ ലീഗിന്റെ സ്ഥാനാര്‍ഥി മോഹങ്ങള്‍ക്കും ഉണ്ടാവുകയുള്ളു, മറിച്ചൊരു തീരുമാനം വരണമെങ്കില്‍ ചരിത്രം കുറിക്കുന്ന തീരുമാനമെടുക്കാനുള്ള ചിന്താശേഷിയും കരളുറപ്പും പാണക്കാട്ടെ തങ്ങള്‍മാര്‍ക്ക് പടച്ചവന്‍ സുബര്‍ക്കത്തില്‍ നിന്നും നേരിട്ടിറക്കി കൊടുക്കേണ്ടി വരും.

2017, ഏപ്രി 25

അശ്വഥാമാ ഹത: കുന്‍‌ജരസ്യ

 ഇന്നലെ മന്ത്രി എം എം മണിയുടെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചത്  സോഷ്യല്‍ മീഡിയ പേയ്ഡ് മീഡിയക്കു മേല്‍ നേടിയ വിജയമാണ്. 

വലതുപക്ഷ മാധ്യമങ്ങള്‍ "അശ്വഥാമാ ഹത: കുന്‍‌ജരസ്യ" മാതൃകയില്‍ മന്ത്രി മണിയുടെ പ്രസംഗം വക്രീകരിച്ച് പ്രക്ഷേപണം ചെയ്തത് പൊളിച്ചടുക്കാനും തുറന്നുകാട്ടാനും സോഷ്യല്‍ മീഡിയക്ക് വേണ്ടിവന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം. അതും കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കി എന്നതാണ് അതിന്റെ ഹൈലൈറ്റ്, 

വലതുപക്ഷ സാമ്പാര്‍ സഖ്യത്തിനു സമ്പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ടിരിക്കുന്ന മാതൃഭൂമി അവരുടെ സൈറ്റില്‍ തലേദിവസം പോസ്റ്റ് ചെയ്ത എന്നാല്‍ പിറ്റേദിവസം എഡിറ്റുചെയ്ത വീഡിയോ പുറത്തു വിടുന്നതിനു മുന്‍പ് റിമൂവ് ചെയ്യാന്‍ മറന്നുപോയ വീഡിയോ എടുത്താണ് ഏഷ്യാനെറ്റ് നേതൃത്വം നല്‍കുന്ന വരേണ്യ മദ്യപാനികളുടെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ കള്ളത്തരം സാമൂഹ്യ മാധ്യമങ്ങളിലെ ആര്‍ജവമുള്ള യുവാക്കള്‍ പൊളിച്ചടുക്കിയത്. 
എങ്കില്‍ പോലും ദുഷ്പ്രചരണം ആഘോഷിച്ചവര്‍ക്ക് ആ നാലോ അഞ്ചോ മണിക്കൂറുകള്‍ ധാരാളമായിരുന്നു. സഖാക്കള്‍ ടി എന്‍ സീമ മുതല്‍ പിണറായി വിജയന്‍ വരെ അതോടൊപ്പം മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരടക്കം ധാരാളം ജനങ്ങള്‍ ആ കള്ളപ്രചരണത്തില്‍ വിശ്വസിക്കുകയും ആ വീഡിയോയുടെ അടിസ്ഥാനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുകയും മണിയാശാനെ സംശയിക്കുകയും ചെയ്തു.

വെറുതേ നമുക്ക് കുറച്ചുകാലം പിന്നോട്ട് നടന്ന്‍ ഈ വിഷയം ഒന്നു സങ്കല്‍പിച്ചു നോക്കാം, ഒരു പതിനഞ്ചു വര്‍ഷം മുന്‍പാണ് മണിയാശാന്‍ ഈ പ്രസംഗം നടത്തിയിരുന്നതെങ്കില്‍ പ്രസംഗത്തിന്റെ യഥാര്‍ഥ വീഡിയോ ആരും കാണുവാന്‍ സാധ്യതയുണ്ടാകുമായിരുന്നില്ല എന്നു മാത്രമല്ല ഫാബ്രിക്കേറ്റഡ് വീഡിയോയുടെ അടിസ്ഥാനത്തില്‍ ഒരുപക്ഷേ മണിയാശാന്‍ രാജിവെക്കേണ്ടി പോലും വന്നേന്നെ.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ എന്നപേരില്‍ അപവാദകൊട്ടേഷന്‍ സംഘം മദ്യപിച്ച് മദോന്മത്തരായി കയ്യേറ്റ റിസോര്‍ട്ടില്‍ കാട്ടിക്കൂട്ടുന്ന കൂത്താട്ടത്തിന്റെ ദൃശ്യങ്ങളും "അക്കൂട്ടത്തില്‍ തന്നെയുണ്ടായിരുന്നവര്‍" തന്നെ പുറത്തുവിട്ടു, സഖാവ് മണി പ്രസംഗത്തില്‍ യഥാര്‍ഥത്തില്‍ എന്താണൊ പറഞ്ഞത് അവയൊക്കെ അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന വീഡിയോകളാണ് പുറത്തായത്.

ഏഷ്യാനെറ്റ് ഇത്തരം ഫാബ്രിക്കേറ്റഡ് സെന്‍സേഷണല്‍ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത് ആദ്യമല്ല മുന്‍പ് കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നപേരില്‍ രാജസ്ഥാനിലെവിടെയോ നടന്നൊരു പീഡനത്തിന്റെ വീഡിയോ പുറത്തു വിട്ട് നിരപരാധിയായൊരു ചെറുപ്പക്കാരനെ ആത്മഹത്യ ചെയ്യിപ്പിച്ചത് മറക്കുവാന്‍ സമയമായോ?

അതുപോലെ മുന്‍പൊരിക്കല്‍ 2011 ഇലക്ഷന്‍ പ്രചരണ സമയത്ത് സഖാവ് ജയരാജനെ പ്രകോപിപ്പിച്ച് വീഡിയോ ഷൂട്ട് ചെയ്തിട്ട് പ്രകോപിപ്പിക്കുന്ന ഭാഗം ഒഴിവാക്കി പ്രക്ഷേപനം ചെയ്തതും നാം കണ്ടതാണ് (ആ വിഷയത്തില്‍ ഞാന്‍ ബ്ലോഗിലെഴുതിയ ലേഘനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം)

പറഞ്ഞു വന്നത് ചില ഗൂഡ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ അര്‍ധസത്യങ്ങളും കല്ലുവെച്ച നുണകളും പ്രചരിപ്പിക്കുവാന്‍ കോലീബിഉത്തമ സാമ്പാര്‍ സഖ്യവും അവരുടെ പിണിയാളുകളായ മാധ്യമ സിന്‍ഡിക്കേറ്റും കിണഞ്ഞു ശ്രമിക്കുന്നുണ്ട് എല്ലാം ശരിയാക്കുവാ​‍ാന്‍ നിശ്ചയദാര്‍ഡ്യത്തോടെ നിലവില്‍ വന്ന ജനങ്ങളുടെ സ്വന്തം ഇടതുപക്ഷ ജനകീയ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് അവരുടെ പ്രധമ ഉന്നം. അതിനു നേതൃത്വം കൊടുക്കുന്ന സീപിയെമ്മിനെ തകര്‍ക്കുക എന്ന ആത്യന്തിക ലക്ഷ്യം നേടുവാന്‍ അവര്‍ എന്തും ചെയ്യും അതിനായി എന്തു നെറികേടും അവര്‍ പുറത്തെടുക്കും കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ ജനങ്ങളെ ഇളക്കിവിടുവാന്‍ അവര്‍ എന്തും ചെയ്യും.  അവയെ ഏതു നിമിഷവും പൊളിച്ചടുക്കുവാനും അവരെ തുരത്തുവാനും നാം ജാഗരൂകരായി ഇരിക്കണം.

ഗൂഡാലോചനക്കാരുടെ പരിണാമഗുപ്തി



  1. ഇടുക്കിയില്‍ മണിയാശാന്റെ കരണക്കുറ്റിക്ക് അടിക്കാന്‍ പോയ ഭീകര സംഘടനയുടെ വനിതാ നേതാവിന്റെ "പിതാവിനെ" നിറുത്താതെയുള്ള "തുമ്മല്‍" കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത                                                                                                   
  2. പാവപ്പെട്ട തോട്ടം തൊഴിലാളിസ്ത്രീകളുടെ ചെരുപ്പിനടി കൊള്ളും എന്ന സ്ഥിതി ലോകത്ത് ശോഭയല്ലാതെ മറ്റൊരു വനിതാ നേതാവിനും ഉണ്ടായിട്ടില്ല

2017, ഏപ്രി 21

കുട്ടുസന്റെ തന്ത്രങ്ങള്‍ തുടരുന്നു. (കയ്യേറ്റം, ഒഴിപ്പിക്കല്‍, വിമോചന സമരം)

കയ്യേറ്റഭൂമിയിലെ കുരിശു നീക്കം ചെയ്യുന്നതിനു മുന്‍പ് സര്‍ക്കാര്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമായിരുന്നെന്നു കെസിബിസി, 

ഞാം സിര്‍ച്ച് സിര്‍ച്ച് മര്‍ച്ച്. 

കുരിശു സ്ഥാപിക്കുന്നതിനുമുന്‍പ് ആ സ്ഥലം വിലയ്ക്കുവാങ്ങി, നിര്‍മാണപ്രവര്‍ത്തികള്‍ക്ക് പഞ്ചായത്തിന്റെയും ഹൈറേഞ്ച് ഡെവലപ്മെന്റ് അതോറിറ്റിയുടെയും ഒക്കെ നിയമപരമായ എല്ലാ  അനുമതികളും വാങ്ങി ആണോ കുരിശ് സ്ഥാപിച്ചത്?

അല്ലയോ കേസീബീസിക്കാരാ താങ്കളുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണക്കട്ടികള്‍ ഒരാള്‍ വന്ന്‍ മോഷ്ടിക്കുന്നതു കണ്ടാല്‍ താങ്കള്‍ ആളെക്കൂട്ടി ആ കള്ളനെ പിടിക്കുമോ അതോ അയാള്‍ സ്വര്‍ണവുമായി കടന്നുകളയുന്നത് നോക്കി ആസ്വദിച്ചിട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള ജില്ലാക്കോടതി ബഞ്ചില്‍ പരാതി കൊടുക്കുമോ.

Image may contain: sky and outdoor

ഉമ്മ കുമ്മന കാന ത്രയങ്ങള്‍, രാജീവ്ചന്ദ്രശേഖറെയും വീരേന്ദ്രകുമാറിനെയും രാജന്‍ മാത്യുവിനെയും കൂട്ടി നടത്തിയ വ്യക്തമായ ഗൂഡാലോചന, കുരിശ് തകര്‍ക്കുക അതു ലൈവായി പ്രക്ഷേപനം ചെയ്യുക, പ്രതികരിക്കാന്‍ കടുത്ത സീപിയെം വിരുദ്ധരായ കത്തനാരന്മാരെ ചാനല്‍ സ്റ്റുഡിയോകളില്‍ തയാറാക്കി നിറുത്തുക, ഒരു മാസ് നുണപ്രചരണം നടത്തുക രണ്ടാം വിമോചന സമരം സംഘടിപ്പിക്കുക. 

പക്ഷേ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത കാട്ടണം എന്ന മുഖ്യമന്ത്രിയുടെ ഒറ്റ പ്രതികരണത്തോടെ രണ്ടാം വിമോചന സമര സംഘാടകസമിതി മൂഞ്ചിപ്പോയി.

രണ്ടാം വിമോചന സമര ഗ്യാപ്പില്‍ വന്‍‌കിട കയ്യേറ്റക്കാരെ സംരക്ഷിക്കുക എന്ന തന്ത്രം ഏറ്റില്ല

ഒഴിപ്പിക്കരുത് എന്ന് പിണറായി പറഞ്ഞോ..?? 
ഇല്ല... 
ഒഴിപ്പിക്കാൻ പാടില്ല എന്ന് പിണറായി പറഞ്ഞോ..??
ഇല്ല...
പിന്നെയെന്താ പിണറായി പറഞ്ഞ നിലപാട്..??

സര്‍ക്കാര്‍ ഭൂമിയെന്ന് ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

കുരിശു മാറ്റാൻ പാടില്ല എന്ന് പിണറായി പറഞ്ഞു എന്ന് പറഞ്ഞു ഈ വഴി വരുന്നവർ തെളിവും കൊണ്ട് വരിക !! 


ഇടുക്കിയില്‍ കയ്യേറ്റഭൂമി ഏറ്റെടുത്ത് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടുന്നതിനു പകരം ചാനലുകാരെ വിളിച്ച് കുരിശുതകര്‍ക്കല്‍ ലൈവ് സം‌പ്രേക്ഷണം നടത്താന്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ ഇടുക്കിയില്‍ നിന്നും ഹൈറേഞ്ച് വികസന സമിതിയും ഇടുക്കിയിലെ കര്‍ഷകരും ചേര്‍ന്ന്‍ കെട്ടുകെട്ടിച്ച കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ അടുത്ത ബന്ധു എന്ന വാര്‍ത്ത ശരിയാണോ? മറ്റൊരു വിമോചന സമരം നടത്താനുള്ള കുതന്ത്രങ്ങള്‍ ആരാണ് നിയന്ത്രിക്കുന്നത്. 

ആ അജണ്ട നടപ്പാക്കണ്ട എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കൃത്യമായ നിലപാട്. കയ്യേറ്റം തിരിച്ചു പിടിച്ച് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടും, അതേസമയം ഉമ്മനും കുമ്മനും വര്‍ഗീയ കലാപം നടത്തി മുതലെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാരണം ഉണ്ടാക്കി കൊടുക്കേണ്ടതില്ല.


പിണറായി പറഞ്ഞത് ഇതാണ്, ഇതിൽ എന്താണ് തെറ്റ്?




Image may contain: people standing, sky, outdoor and nature

Image may contain: outdoor and nature

Image may contain: outdoor and nature

Image may contain: mountain, sky, nature and outdoor


ഉദ്യോഗസ്തര്‍ വാര്‍ത്താ മൂല്യം കിട്ടാന്‍ പാവപ്പെട്ട കുടിയേറ്റ കര്‍ഷകരുടെ കുടിലുകള്‍ തകര്‍ക്കുന്നത് നിറുത്തി വെക്കുക അതിനു മുന്‍പ് സര്‍ക്കാര്‍ ഭൂമിയില്‍ നാട്ടിയിരിക്കുന്ന സകല കുരിശുകളും ശൂലങ്ങളും കയ്യേറ്റക്കാരെക്കൊണ്ട് തന്നെ നിക്കം ചെയ്യിച്ച് (പറിക്കാന്‍ വരുമ്പോള്‍ പ്രസ്താവന ഇറക്കുന്നവരെ കയ്യേറ്റക്കാരനായി കണക്കാക്കുക) ഭൂമി തിരിച്ച് സര്‍ക്കാ​രില്‍ മുതല്‍ക്കൂട്ടുക അതോടൊപ്പം ടാറ്റയും റാം ബഹാദൂര്‍ താക്കൂറും ഹാരിസണും അടക്കമുള്ള വര്‍‌കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ റവന്യൂ മന്ത്രി നേരിട്ട് നടപടി തുടങ്ങട്ടെ അതിനെയും ഇന്നലത്തെ ലൈവ് കുരിശുപറിക്കല്‍ സപ്പോര്‍ട്ടുകാരെല്ലാം സപ്പോര്‍ട്ട് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.


ഇതാ ആദ്യം ഒഴിപ്പിക്കാനുള്ള, സര്‍ക്കാരില്‍ മുതല്‍ക്കൂ​‍ട്ടാനുള്ള ഏതാനും ചില കയ്യേറ്റങ്ങള്‍ (ലിസ്റ്റ് പൂര്‍ണ്ണമല്ല)

1. മൂന്നാര്‍ വില്ലേജ് കോളനി റോഡില്‍ ഏഴുനില കെട്ടിടം
2. മൂന്നാര്‍ വില്ലേജില്‍ പോതമേടില്‍ നിര്‍മ്മിച്ചിക്കുന്ന ഒന്‍പതുനിലകെട്ടിടം
3. പള്ളിവാസല്‍ പൈപ്പ് ലൈനില്‍ കോതമംഗലം സ്വദേശി മല തുരന്നു പണിയുന്ന ഒന്‍പതുനില കെട്ടിടം
4. പള്ളിവാസലില്‍ സര്‍വ്വേ നമ്പര്‍ 35/12-ല്‍ കുത്തനെയുള്ള കുന്നു നിരത്തി പണിയുന്ന എട്ടുനില കെട്ടിടം
5. പള്ളിവാസലില്‍ സര്‍വ്വേ നമ്പര്‍ 216/12-ല്‍ മുവാറ്റുപുഴ സ്വദേശികള്‍ പണിയുന്ന 12 നില കെട്ടിടം
6. പള്ളിവാസല്‍ വില്ലേജ് രണ്ടാംമൈല്‍ സര്‍വ്വേ നമ്പര്‍ 19/1-ല്‍ കീഴക്കാംതൂക്കായ സ്ഥലത്തു നിര്‍മ്മിക്കുന്ന ഒന്‍പതുനില കെട്ടിടം
7. പള്ളിവാസലില്‍ത്തന്നെ പൈപ്പ് ലൈനില്‍ സര്‍വ്വേ നമ്പര്‍ 1/14-ല്‍ കോവളം സ്വദേശികള്‍ നിര്‍മ്മിക്കുന്ന പത്തുനില കെട്ടിടം (ജില്ലാ കലക്ടര്‍ സ്‌റ്റേ ചെയ്തിട്ടും വെള്ളത്തൂവല്‍ പൊലീസില്‍ റവന്യു വകുപ്പ് രണ്ടു കേസ് റജിസ്റ്റര്‍ ചെയ്തിട്ടും നിര്‍മ്മാണം പുരോഗമിക്കുന്നു).
8. ചിന്നക്കനാല്‍ ലോവര്‍ സൂര്യനെല്ലിയില്‍ സര്‍വ്വേ നമ്പര്‍ 20/1-ല്‍ ഒരു ഏക്കറിലധികം സ്ഥലത്ത് ഒന്‍പതുനിലകളിലായി പണിയുന്ന കെട്ടിടം.
9. ചിന്നക്കനാല്‍ ലോവര്‍ സൂര്യനെല്ലിയില്‍ സര്‍വ്വേ നമ്പര്‍ 56/6-ല്‍ മലയിടിച്ചു പണിയുന്ന ആറുനില കെട്ടിടം
10. പൂപ്പാറ ആനയിറങ്കലില്‍ സര്‍വ്വേ നമ്പര്‍ 12/2-ല്‍ എറണാകുളം പൂണിത്തുറ സ്വദേശികള്‍ പണിതുകൊണ്ടിരിക്കുന്ന ഏഴുനില കെട്ടിടം (കുത്തനെയുള്ള മലഞ്ചെരുവ് ഇടിച്ചു പണിതത്).
(കടപ്പാട് ജോർജ് മുണ്ടക്കയം ...)


കഴിഞ്ഞ അഞ്ചു വര്‍ഷം യൂഡിയെഫ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ കയ്യേറ്റഭൂമികളില്‍ നിന്നും പറിച്ചു കളഞ്ഞ കുരിശുകളുടെയും ശൂലങ്ങളുടെയും ലിസ്റ്റ് കൈവശമുള്ളവര്‍ കമന്റായി ഇവിടെ തരാന്‍ അഭ്യര്‍ഥിക്കുന്നു.

അതുപോലെ കുട്ടിക്കാനത്തും, മൂന്നാറിലും, പീരുമേട്ടിലും തുടങ്ങി കേരളത്തിലഞ്ഞോളമിങ്ങോളമുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന ബാക്കി കയ്യേറ്റ കുരിശുകളും ശൂലങ്ങളും ഔലിയാക്കളെയും കൂടി  തള്ളിപ്പറയാനും അവ ഉടനേ പറിച്ചുകളയാനും കേസീബീസിയും, വിശ്വഹിന്ദുപരിഷത്തും, ജമായത്തെ ഇസ്ലാമിയും ഒത്തുചേര്‍ന്ന്‍ ഇന്നു തന്നെ മുന്നോട്ടുവരും എന്നു പ്രതീക്ഷിക്കുന്നു.

2017, ജനു 26

രക്തദാഹം മതിയാകാതെ



പരസ്പരം കൊന്നു തിന്നിട്ട് രക്തദാഹം മതിയാകാതെയാണോ? സഖാക്കളെ ആക്രമിക്കാന്‍  ബോംബേറുമായി വീണ്ടും RSS നരഭോജികള്‍ ഇറങ്ങിയിരിക്കുന്നത്?

Image result for rss SURENDRAN

കേരളത്തിലെ മുഴുവന്‍ സാമൂഹ്യ വിരുദ്ധര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ നികുതിപ്പണവും സുരക്ഷാ സേനയുടെ കാവലും പാഴാക്കി വൈ കാറ്റഗറി സുരക്ഷയുടെ കവചം തീര്‍ത്തു നല്‍കിയ വാര്‍ത്ത പുറത്തുവന്നപ്പോഴേ കരുതിയതാണ് അത് കേരളത്തിലെ സി പി എമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളില്‍ ചിലരെ വധിക്കാനുള്ള ആറെസ്സെസ്സിന്റെ ഗൂഢാലോചനയുടെ ഭാഗമായിരിക്കുമെന്ന്‍.
Image result for rss VV RAJESHRelated imageImage result for rss VV RAJESHImage result for rss SURENDRAN

ഇന്ന്‍ തിരുവനന്തപുരത്ത് ആറെസ്സെസ് നേതാവിനെ തന്നെ ഇരുട്ടറയില്‍ അടച്ച് കൊന്നു തള്ളി അതിന്റെ കുറ്റം സീപിയെമ്മിനുമേല്‍ ആരോപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബാക്കി പ്ലാനിങ്ങും പുറത്താകുന്നതിനു മുന്‍പ് കൊടിയേരിയെ എങ്കിലും വധിക്കാനുള്ള ആറെസ്സെസ് നരഭോജികളുടെ  ശ്രമമാണ് പാളിപ്പോയിരിക്കുന്നത്.




ഇനിയും രക്തദാഹം തീരാത്ത സങ്കികള്‍ വരും സഖാക്കളുടെ രക്തം കുടിക്കാനും മാംസം ഭക്ഷിക്കാനും, കിട്ടിയില്ലെങ്കില്‍ അവരുടെ വലയില്‍ അകപ്പെട്ട പിന്നോക്കക്കാരെ കൊന്നു തിന്ന്‍ അവര്‍ രക്തം കുടിക്കും.