2019, ഡിസം 18

മുതുമുത്തച്ഛന്റെ ബർത്ത് സർട്ടിഫിക്കറ്റ്

*CAB, NRC എന്നിവ നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല,* നുഴഞ്ഞ് കയറി വന്ന ചിലർക്ക് മാത്രമേ പ്രശ്നമുള്ളൂ എന്ന രീതിയിൽ അറിഞ്ഞോ അറിയാതെയോ അവതരിപ്പിക്കുന്ന, അത് ശരിയാണെന്ന് വിചാരിച്ച്
നിസ്സംഗത പാലിക്കുന്നവർ ഇത് വായിച്ചാൽ നന്നായിരിക്കും. കാരണം *ഇത് ഏതെങ്കിലും നിലക്ക് ബാധിക്കാത്തവർ ഇന്ത്യയിൽ ആരുമുണ്ടാവില്ല.*


1. *രാജ്യത്ത് നിലവിൽ താമസിക്കുന്ന മുഴുവൻ ആളുകളുടെയും* രേഖകൾ പരിശോധിച്ചു പൗരത്വം ഉറപ്പ് വരുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്ന പ്രോസസ് ആണ് NRC.

2. ഇതിന് വേണ്ടി രാജ്യത്തുടനീളം പ്രത്യേക NRC ട്രിബ്യൂണലുകൾ സ്ഥാപിക്കും.

3. 2024ഓട് കൂടി ഈ പ്രോസസ് പൂർത്തിയായി സമ്പൂർണ പൗരത്വ രെജിസ്റ്റർ പ്രസിദ്ധീകരിക്കും.

4. രേഖകൾ പ്രകാരം തെളിയിക്കപ്പെടുന്നത് വരെ *നിങ്ങൾ പൗരൻ അല്ല എന്ന് മനസ്സിലാക്കുക*.

5. അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ട് ഇവിടെ ജീവിച്ചു വരുന്ന നമ്മളെന്തിന് പേടിക്കണം എന്ന വിചാരം നിഷ്കളങ്കമാണെങ്കിലും യാഥാർഥ്യ ബോധമില്ലാത്തതാണ്.

6. 1951ന് മുമ്പ് തന്നെ നിങ്ങൾ/ നിങ്ങളുടെ മുൻതലമുറ ഇവിടെ സ്ഥിരതാമസക്കാർ ആയിരുന്നു എന്നാണ് തെളിയിക്കേണ്ടത്.

7. *നിങ്ങൾ മുപ്പത് വയസ്സുള്ള ഒരു യുവാവ് ആണെന്നും* നിങ്ങൾ ജനിക്കുന്നത് നിങ്ങളുടെ അച്ഛന് മുപ്പത് വയസ്സുള്ളപ്പോൾ ആണെന്നും വെക്കുക. അപ്പോൾ നിങ്ങൾ ജനിച്ചത് 1989ലും നിങ്ങളുടെ അച്ഛൻ ജനിച്ചത് 1959ലും.
അപ്പോൾ

a. 1929ൽ ജനിച്ച നിങ്ങളുടെ അപ്പൂപ്പന്റെ രേഖകൾ നിങ്ങൾ കണ്ടു പിടിക്കണം. 1929ൽ ജനിച്ച നിങ്ങളുടെ അപ്പൂപ്പന്റെ ജനന സർട്ടിഫിക്കറ്റ് നിങ്ങളുടെ കയ്യിലുണ്ടോ? ഉണ്ടാവില്ല, കാരണം രജിസ്‌ട്രേഷൻ ഓഫ് ബർത്ത് ആൻഡ് ഡെത് ആക്ട് നിലവിൽ വന്നത്1969ലാണ്.


b. ഇനി നിങ്ങളുടെ അപ്പൂപ്പന്റെ സ്‌കൂൾ അഡ്മിഷൻ രെജിസ്റ്ററിന്റെ കോപ്പി സംഘടിപ്പിക്കാൻ സാധിക്കുമോ എന്ന് നോക്കുക. മഹാമാരിയും ക്ഷാമവും മുഖമുദ്ര ആയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സ്‌കൂളിൽ ചേർന്ന് പഠിച്ചവർ എത്ര ശതമാനം കാണും? ഇനി അഥവാ ചേർന്ന് പഠിച്ചിരുന്നുവെങ്കിൽ തന്നെ എണ്പത്തിയഞ്ചു വർഷം പഴക്കമുള്ള ആ സ്‌കൂൾ രെജിസ്റ്റർ ഇപ്പോൾ കേടുപാടുകൾ കൂടാതെ കിട്ടാൻ വല്ല സാധ്യതയുമുണ്ടോ?

c. നിങ്ങൾ ജാതി കൊണ്ട് അവർണനാണെങ്കിൽ നിങ്ങളുടെ പൂർവികരിൽ എത്ര പേർക്ക് സ്‌കൂളിൽ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് കൂടി ആലോചിച്ചു നോക്കുക.
അതായത് സ്‌കൂൾ സർട്ടിഫിക്കറ്റ് എന്ന രേഖ ഹാജരാക്കി പൗരത്വം തെളിയിക്കാൻ സാധിക്കുന്നവർ നന്നേ ചുരുക്കം.

8. ഇനിയുള്ള രേഖ തൊണ്ണൂറു വയസ്സുള്ള നിങ്ങളുടെ അപ്പൂപ്പന്റെ പാസ്‌പോർട്ട്, ഡ്രൈവിങ്ങ് ലൈസൻസ് തുടങ്ങിയ രേഖകളാണ്. അതും എത്ര പേർക്ക് കാണുമെന്നു നിങ്ങൾ തന്നെ ആലോചിച്ചു നോക്കുക.

9. മറ്റൊന്ന് 1951ലെ വോട്ടർ പട്ടികയിൽ നിങ്ങളുടെ അപ്പൂപ്പന്റെ പേരുണ്ടോ എന്ന് നോക്കലാണ്. 1951ൽ നിങ്ങളുടെ അപ്പൂപ്പൻ കേരളത്തിൽ ഏത് നിയോജക മണ്ഡലത്തിലെ ഏത് ബൂത്തിലെ വോട്ടറായിരുന്നു എന്ന് കണ്ടു പിടിക്കണം. നിങ്ങളുടെ അപ്പൂപ്പൻ ഒരു കുടിയേറ്റ കർഷകൻ ആണെങ്കിൽ? ഇതിന്റെയൊക്കെ രേഖ ഒന്ന് പോലും നഷ്ടപ്പെടാതെ ഇലക്ഷൻ കമ്മീഷന്റെ കൈവശം ഉണ്ടാകും എന്നതിന് ഒരു ഉറപ്പും ഇല്ല.

10. ഇനി അവസാനം നിങ്ങൾക്ക് ഹാജരാക്കാൻ ശ്രമിക്കാവുന്നത് ഭൂരേഖയാണ്. അതായത് 1951ന് മുമ്പ് തന്നെ 1929ൽ ജനിച്ച നിങ്ങളുടെ അപ്പൂപ്പന് ഭൂമിയുണ്ടായിരുന്നു എന്നതിന്, അത് കരമടച്ചു കൈവശം വച്ചിരുന്നു എന്നതിന്റെ തെളിവ്. അപ്പോൾ നിങ്ങൾ മിക്കവാറും അപ്പൂപ്പന്റെ അപ്പന്റെ ഭൂരേഖ തപ്പി പോവേണ്ടി വരും. കാരണം വെറും ഇരുപത്തിരണ്ട് വയസ്സിൽ സ്വന്തമായി ഭൂമി വാങ്ങി കൈവശം വെക്കാൻ മാത്രം ശേഷിയുമുള്ള ഒരാൾ ആവാനുള്ള പ്രോബബിലിറ്റി നിങ്ങളുടെ അപ്പൂപ്പന് ഉണ്ടാവില്ല.
അപ്പോൾ നിങ്ങൾ വീണ്ടും ഒരു തലമുറ കൂടി പിന്നോട്ട് സഞ്ചരിക്കണം.


11. ഈ രേഖകൾ ഒക്കെ നിങ്ങൾ സംഘടിപ്പിച്ചാലും നിങ്ങളുടെ പൂർവികരും നിങ്ങളുമായുള്ള ബന്ധം അഥവാ ലീനിയേജ് തെളിയിക്കാൻ സാധിക്കണം. അതും അത്യാവശ്യം അദ്ധ്വാനം ആവശ്യമുള്ള ജോലിയാണ്.

ഇനി പൊതുവായ ചില കാര്യങ്ങൾ കൂടി പറയാം. ഭൂപരിഷ്കരണം വരുന്നതിന് മുമ്പ് ഭൂമിയുടെ അവകാശം ഏറെക്കുറെ സവർണ്ണരിൽ നിക്ഷിപ്‌തമായിരുന്നു.
അവർണന്റെ മക്കൾക്ക് സ്‌കൂളിൽ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവർണരിൽ തന്നെ ദളിതർക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നു.

അത് കൊണ്ട് തന്നെ പിന്നോട്ട് പോവും തോറും അവർണൻ തെളിവില്ലാത്തവനാകും.


അങ്ങനെ രേഖകൾ ഒന്നുമില്ലാതെ പൗരത്വ പട്ടികക്ക് പുറത്താവുന്ന *നിങ്ങൾക്ക്* (അമുസ്ലിംകൾക്ക്) വേണ്ടിയാണ് *അമിത് ഷായുടെ CAB.* കാരണം നിങ്ങൾ മുസ്‌ലിം അല്ലല്ലോ!! *നിങ്ങൾ പാക്കിസ്ഥാനിൽ നിന്ന് മതപീഢനം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ ആളാണെന്നും 2015 ജനുവരി ഒന്നിന് മുമ്പേ ഇവിടെ ഉണ്ടെന്നും എഴുതി കൊടുക്കണം*

അപ്പോൾ രേഖകൾ പരിശോധിച്ചു അഞ്ച് വർഷം ഇന്ത്യയിൽ നിയമപരമായ അവകാശത്തോടെ *അഭയാർത്ഥി* ആയി താമസിക്കാൻ അവർ നിങ്ങളെ അനുവദിക്കും. ഈ അഞ്ച് വർഷം നിങ്ങളുടെ 'നല്ലനടപ്പ്' വിലയിരുത്തി ആറാം വർഷം നിങ്ങൾക്ക് പൗരത്വം തരും. 

(ഇങ്ങനെയൊരു നല്ല നടപ്പു സർട്ടിഫിക്കറ്റും പൗരത്വവും ലഭിക്കുന്നതിന് 130 കോടി ജനങ്ങൾ ക്യൂ നിൽക്കുമ്പോൾ ലോകത്തു അഴിമതിയുടെ കാര്യത്തിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്കു എത്ര പണം കൈക്കൂലിയായി നൽകേണ്ടി വരും? പാസ്പോര്ട് വെരിഫിക്കേഷന് വരുന്ന സാദാ  പോലീസുകാരൻ അഞ്ഞൂറ് രൂപ പടി ആവശ്യപ്പെടുന്ന നാടാണിതെന്നു ഓർക്കണം  )

*അപ്പോൾ ഈ ഔദാര്യം കിട്ടാത്ത ഒരേ ഒരു കൂട്ടരേ ഇവിടെയുണ്ടാകൂ...* മുസ്ലിംകൾ. അവർക്ക് അയൽ രാജ്യത്ത് നിന്ന് വന്നതാണെന്ന് സർട്ടിഫിക്കറ്റും ശിക്ഷയും റെഡിയായിരിക്കും.
നിസ്സംഗത പാലിക്കുന്നവരോട് ചോദിക്കാനുള്ളത് ഇത്ര മാത്രം. *ഒരു വിഭാഗത്തെ ബോഗിയിൽ നിന്ന് പിടിച്ചു പുറത്താക്കാനുള്ള ഈ പരിപാടിക്ക് വേണ്ടി നിങ്ങളുടെ ബെർത് കളഞ്ഞു കുളിക്കണമോ?*
ഇനിയും നിസംഗമായിരിക്കണോ?
ഒറ്റ വായനയിൽ എല്ലാം മനസ്സിലാകാത്തവർ മനസ്സിലാകുന്നത് വരെ വായിക്കുക. *കാരണം ഇത് ചെറിയ കളിയല്ല!*




കടപ്പാട്   - പ്രിയ സുഹൃത്ത് സനീഷ് മുണ്ടക്കയത്തിന്റെ ഫേസ്ബുക് പോസ്റ്റ്


NB:- മോദിയുടെ ഡിഗ്രി  സർട്ടിഫിക്കറ്റ്   പോലെ 1920  ലെ മുത്തച്ഛന്റെ ബർത്ത് സര്ടിഫികറ് ഫോട്ടോഷോപ്പിൽ ഉണ്ടാക്കി ലേസർ കളർ പ്രിന്റ് എടുത്തു സെറ്റപ്പാക്കാം ഏന് ചിന്തിക്കുന്ന സങ്കപുത്രന്മാർക്കുവേണ്ടി മാത്രം ഒരു ഓർമ്മപ്പെടുത്തൽ, അന്ന് കംപ്യുട്ടറും പ്രിന്ററും മാത്രമല്ല ഐക്യകേരള സംസ്ഥാനം പോലും ഉണ്ടായിരുന്നില്ല.

അന്നത്തെ തിരുവിതാംകൂർ രാജ്യമാണെങ്കിൽ ദാരിദ്ര്യത്തിന്റെ കൂത്തരങ്ങായിരുന്നതുകൊണ്ടു പിരിച്ചെടുത്തിരുന്ന തലക്കരത്തിനും മുലക്കരത്തിനും പോലും  റെസീപ്റ്റ് നല്കിയിരുന്നുമില്ല.  
Image result for *CAB, NRC

2019, ഡിസം 14

ചങ്ങലയ്ക്കു ഭ്രാന്ത് പിടിക്കുമ്പോൾ

CAD ബിൽ ഒറ്റയ്ക്കാണെങ്കിൽ കുഴപ്പമില്ല കാരണം ഇപ്പോൾ ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമൊന്നും ഇന്ത്യയിലേക്ക് അഭയാർഥികളായി പുതുതായി ആരും വരുന്നില്ല കാരണം ഒന്ന് ബംഗ്ലാദേശികൾ പത്തു വര്ഷം മുൻപ് വരെ  അഭയാർഥികളായി തൊഴിലും നല്ല ജീവിത സാഹചര്യങ്ങളും അന്വേഷിച്ചു കടന്നു വന്നത് പശ്ചിമബംഗാളിലേക്കായിരുന്നു ഇന്ന് പശ്ചിമ ബംഗാളിനേക്കാൾ മികച്ച ജീവിത സാഹചര്യങ്ങളും തൊഴിൽ സാഹചര്യങ്ങളും ധാക്കയിൽ ഉണ്ട് മുൻപ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും തുണിയും തുണി ഉത്പന്നങ്ങളും കയറ്റി അയച്ചിരുന്നത് നമ്മുടെ മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ആയിരുന്നെങ്കിൽ ഇന്നത് ധാക്കയിൽ നിന്നും ചിറ്റഗോങ്ങിൽ നിന്നുമാണ്. ആരോ എന്ന അമേരിക്കൻ ബ്രാന്റും കളർ പ്ലസ് എന്ന ഇന്ത്യൻ ബ്രാന്റും പോലും ഇപ്പോൾ വരുന്നത് ധാക്കയിൽ നിന്നുമാണെന്നു പറഞ്ഞാൽ നമ്മൾ വിശ്വസിക്കുമോ? 

ഇന്ന് പശ്ചിമ ബംഗാളിൽ നിന്നും വിദ്യാഭ്യാസമുള്ള ആളുകൾ അതിർത്തികടന്നു ബംഗ്ലാദേശിൽ പോയി ജോലി ചെയ്യുന്ന സാഹചര്യമുണ്ട്

പാക്കിസ്ഥാനിൽ നിന്നും പുതുതായി ഒരു അഭയാര്ഥിയും ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല കാരണം പാക്കിസ്ഥാനിൽ നിന്നും അമേരിക്കയിലേക്കും ക്യാനഡയിലേക്കും കുടിയേറ്റത്തിനു അപേക്ഷിക്കുന്നവരുടെ പേപ്പറുകൾ  അവർ വളരെ അനുഭാവപൂര്ണമാണ് പരിഗണിക്കുന്നത് കാരണം എന്താണെന്നു വിശദമായി എനിക്കറിയില്ല

ഈ നിയമത്തിൽ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറാൻ താൽപര്യപ്പെടുന്ന തമിഴരെപ്പറ്റി പരാമര്ശിക്കാത്തതു എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല

CAD നിയമം ദേശീയ പൗരത്വ രെജിസ്റ്ററുമായി കൂട്ടിച്ചേർത്തു പ്രയോഗിക്കുമ്പോഴാണ് അതൊരു കരിനിയമമായി രൂപാന്തരപ്പെടുന്നു കാരണം 1971 മുൻപുള്ള നമ്മുടെ പൗരത്വ രേഖകളാണ് അവർ ആവശ്യപ്പെടുന്നത് അത് ഹാജരാക്കാൻ രാജ്യത്തു എത്ര പേർക്ക് സാധിക്കും എന്നതാണ് പ്രധാന പ്രശ്‍നം.

ഉദാഹരണത്തിന്  ഇപ്പോൾ ആധാറും പാസ്‌പോർട്ടും പാൻ കാർഡും വരെയുള്ള ഒരാളുടെ  അപ്പൻ നന്നേ ചെറുപ്പത്തിൽ ആലപ്പുഴയിൽ  നിന്നും കോട്ടയത്തു വന്നു പണിയെടുക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്തതാണ് എന്നാൽ സ്വന്തം പേരിൽ ഒരു ചെറിയ വീടും സ്ഥലവും അയാളുടെ  അപ്പൻ വാങ്ങിയതും ആ അഡ്രസ്‌ വെച്ച് റേഷൻ കാർഡും ഡ്രൈവിങ് ലൈസൻസും കിട്ടിയതും 1966 ഇൽ ആയിരുന്നു ഇപ്പോഴത്തെ പൗരത്വ രെജിസ്ടരിന്റെ കട്ടോഫ് ഡേറ്റ് ആറു വര്ഷം പുറകോട്ടു മാറ്റിയാൽ അയാളും  അഭയാര്ഥിയാകും.

 കാരണം തന്റെ പൂര്വികരുമായി ബന്ധപ്പെട്ട തീയതി ചേർത്തിട്ടുള്ള ഒരു സർക്കാർ ഡോകുമെന്റ് സ്വന്തം കയ്യിലും അതിന്റെ റെക്കോർഡ് ഏതെങ്കിലും സർക്കാർ ഓഫിസിലെ രെജിസ്ടരിലും ഉള്ളത് അപ്പൻ ആദ്യമായി വാങ്ങിയ വീടിന്റെ ആധാരമാണ് അപ്പനുമായി ഉള്ള ബന്ധം തെളിയിക്കാൻ SSLC  ബുക്കും പാസ്‌പോർട്ടും ഉണ്ട് 

ഇടുക്കിയിൽ തോട്ടങ്ങളുടെ ലയങ്ങളിൽ താമസിച്ചിരുന്ന 2300 കുടുംബങ്ങൾക്ക് പട്ടയം കിട്ടിയത് ഇന്നലെയാണ് ഒരുപക്ഷെ അഞ്ചു വര്ഷം പഴക്കമുള്ള ആധാർ കാർഡോ ഏറ്റവും  അവസാനം ഇഷ്യൂ ചെയ്ത റേഷൻ കാർഡോ അവരുടെ കൈവശം ഉണ്ടായേക്കാം എന്നാൽ 1971 നു മുൻപുള്ള ഡേറ്റ് വെച്ച എന്ത് ഡോക്യുമെന്റ് ആയിരിക്കും അവരുടെ കൈവശം ഉണ്ടാവുക

അതായത് കേരളത്തിൽ ജനിച്ചു വളർന്ന കുമളിക്കും പാറശാലയ്ക്കും അപ്പുറം പോയിട്ടില്ലാത്ത,  പാക്കിസ്ഥാനും ബംഗ്ലാദേശു ഇതുവരെ മാപ്പിലും ഗ്ലോബിലും മാത്രം കണ്ടിട്ടുള്ളവരുടെ പിന്തലമുറക്കാർ പോലും  അവർ ബംഗ്ലാദേശില്നിന്നും പാക്കിസ്ഥാനില്നിന്നും കുടിയേറിയവരല്ല എന്ന് തെളിയിക്കേണ്ടി വന്നേക്കാം 

ഇപ്പോൾ അസമിൽ പൈലറ്റ് പ്രോജക്ടായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമപ്രകാരം അത്രയും പഴയ രേഖകൾ കൈവശമില്ലാത്തവരെല്ലാം ഇവിടെ അനധികൃത കുടിയേറ്റക്കാരാണ്

അങ്ങനെയുള്ള അനധികൃത കുടിയേറ്റക്കാരെല്ലാം ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിന് പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരും അങ്ങനെ അപേക്ഷ സമർപ്പിക്കുമ്പോൾ മുസ്ലിംകൾ അല്ലാത്തവരുടെ അപേക്ഷ സ്വീകരിക്കാനും മുസ്ലിംകളുടെ അപേക്ഷ നിരസിക്കാനും ഉള്ള വകുപ്പുണ്ടാക്കലാണ് പുതിയ CAD നിയമം - അതായതു തനിയെ കുടിച്ചാൽ ശരീരത്തിന് ഗുണം ചെയ്യുന്ന ശുദ്ധജലം വിസ്കിയോടൊപ്പം കലർത്തി കുടിച്ചാൽ പൂസാകുന്നതുപോലെയുള്ള ഒരു സെറ്റപ്പ്.

Related image

കഴിഞ്ഞ ഒരു വർഷമായി അസ്തിത്വം തെളിയിക്കാൻ  അപ്പൂപ്പന്റെ ജനന സർട്ടിഫിക്കറ്റും 1965 ലെ റേഷന്കാര്ഡും ഭാഗപത്രം വഴികിട്ടിയ സ്വത്തിന്റെ മുന്നാധാരവും ഒക്കെ തേടി ഓഫിസുകൾ തോറും കയറിയിറങ്ങുന്ന  ആസാമികൾക്കു എരിതീയിൽ എണ്ണയൊഴിക്കുന്ന പുതിയ ബില്ലിന്റെ ഭീകരത പെട്ടെന്ന് മനസിലായി അതുകൊണ്ടാണവർ സങ്കികളെ അടിച്ചോടിക്കുന്നതും  സങ്കികളുടെ അധോലോക നിലവറകൾക്കു തീയിടുന്നതും.  മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇപ്പോൾ കേട്ടറിയുകയും കണ്ടറിയുകയുമാണ് ഇനിയത് കൊണ്ടറിയാൻ തുടങ്ങുമ്പോൾ അവരും ആസാമികളെക്കാൾ ശക്തമായി പ്രതികരിക്കുന്നത് കാണാം.

Image result for assam nrc protest

കോളേജിൽ ചേർന്ന സമയത്തു SSLC ബുക്കിലെയും റേഷൻ കാർഡിലെയും പേരിൽ ഉണ്ടായ ചെറിയ വിത്യാസം പരിഹരിക്കാൻ വില്ലേജിലും താലൂക്കിലുമായി ഒന്നരമാസം കയറിയിറങ്ങിയത് ഇപ്പോഴും ഓർമ്മയുണ്ട് ആ നിലയ്ക്ക് ഞാൻ ഉണ്ടാകുന്നതിനു മുൻപ് മരിച്ചുപോയ വല്യപ്പന്റെ ജനന സർട്ടിഫിക്കറ്റും  ആ വല്യപ്പനുമായി   ഒരു വര്ഷം മുൻപ് മരിച്ച അപ്പനുള്ള ബന്ധം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റും  ഒക്കെ ഉണ്ടാക്കാനുള്ള ഓട്ടം എവിടെനിന്നും എവിടം വരെ  എത്രനാൾ ഓടേണ്ടി വരും ? 

ജനങ്ങൾ ഇങ്ങനെ പൗരത്വം തെളിയിക്കാൻ രേഖകൾ തേടി  നെട്ടോട്ടമോടുന്ന സമയം കൊണ്ട് കേന്ദ്രം ഭരിക്കുന്ന   ഹിപ്പോപൊട്ടാമസുകൾ രാജ്യത്തിൻറെ അടിവേര് വരെ കോർപറേറ്റുകൾക്ക് വിറ്റു മുടിക്കും  അവസാനം വിൽക്കാൻ പൊതുമുതൽ ഒന്നും ബാക്കിയില്ലാതെ വരുമ്പോൾ  ജനങ്ങളുടെ കിഡ്‌നി  മുറിച്ചു വിൽക്കും 

2019, ഒക്ടോ 18

തമ്പാക്ക് ഉപയോഗിക്കുന്ന നേതാവ്




കർണാടക നിയമസഭയിൽ ബേജാറ് ചർച്ച നടക്കുന്ന വേളയിൽ സീറ്റിലിരുന്നു നീലച്ചിത്രം കണ്ട പ്രതിനിധികളുടെ പാർട്ടിയുടെ, തൊട്ടടുത്ത സംസ്ഥാനത്തെ സംസ്ഥാന അധ്യക്ഷപദത്തിലേക്കു പോലും ഒരുവേള പരിഗണിക്കപ്പെട്ടിരുന്ന നേതാവാണയാൾ എന്ന യാഥാർഥ്യം ഓർത്താൽ തീരുന്ന ഞെട്ടൽ മാത്രമേ തൽക്കാലം ആവശ്യമുള്ളു എന്നാണ് അയ്യന്റെ പൂങ്കാവനത്തിൽ നിരോധിത ലഹരിപദാര്ഥം ഉപയോഗിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ വ്രണിതഹൃദയരായി അസ്വസ്ഥരാകുന്ന വിശ്വാസി സമൂഹത്തെ ആശ്വസിപ്പിക്കാനായി ഇപ്പോൾ പറയാനുള്ളു,


Image may contain: 3 people
Image may contain: 2 people, text


ഇത്തരം സ്വഭാവദൂഷ്യങ്ങൾ ആരെങ്കിലുമൊക്കെ ഉയർത്തിക്കാട്ടി ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചതുകൊണ്ടാവാം അന്ന് സംസ്ഥാന അധ്യക്ഷപദത്തിലേക്കു നിയമിക്കാൻ അരിമോഷണക്കേസിൽ ജോലി നഷ്ടപ്പെട്ടൊരു വൃദ്ധനെ മറ്റൊരു സംഘടനയിൽ നിന്നും കെട്ടിയിറക്കേണ്ടി വന്നത്



Image may contain: 2 people

കേരളത്തിലെ പൊതുപ്രവർത്തകരുടെ നിരയിലേക്ക് ഏതോ ബാഹ്യ പ്രേരണയാലോ പ്രലോഭനങ്ങളാലോ ഏഷ്യാനെറ്റ് പോലെയുള്ള ചില മാധ്യമങ്ങൾ വിളിച്ചു കയറ്റി ഇരുത്തിയ ഒരു സാദാ സാമൂഹ്യവിരുദ്ധൻ മാത്രമാണ് താനെന്നു ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് കേരളത്തിൽ വില്പനയും ഉപഭോഗവും നിരോധിച്ചിട്ടുള്ള ഒരു ലഹരിപദാര്ഥം പുണ്യപരിപാവനമായ ഒരു തീർത്ഥാടന കേന്ദ്രത്തിൽ പോലും ഉപയോഗിക്കുന്ന അയാളുടെ ഹീന പ്രവൃത്തി








കഴിഞ്ഞ തീർത്ഥാടനകത്ത് സന്നിധാനത്തും നിലയ്ക്കലും കാനനപാതയിലെ മറ്റിടത്താവളങ്ങളിലും ഉണ്ടായ അനിഷ്ട സംഭവങ്ങൾ, അമ്മമാരെപോലും അതിക്രൂരമായി ആക്രമിക്കുന്നത്, ഒക്കെ കണ്ട സ്വബോധമുള്ള ജനങ്ങൾ ഒന്നടങ്കം ആ സംഭവങ്ങളിൽ ചില ഭീകര സംഘടനകളുടെ സ്വാധീനവും ആ സംഘടനയ്ക്ക് വലിയ സംഘബലമുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന കഞ്ചാവും വിവിധതരം പുകയിലക്കൂട്ടുകളും അടക്കമുള്ള ഇത്തരം നാർക്കോട്ടിക് ലഹരിപദാര്ഥങ്ങളുടെ ഇവിടേക്കുള്ള കടത്തിക്കൊണ്ടു വരവും വിതരണവും ഉപഭോഗസാധ്യതയും ചൂണ്ടിക്കാണിച്ചിരുന്നതാണ്.


Image may contain: 7 people, text



അന്നത്തെ ആശങ്കകൾ വെറും സംശയങ്ങൾ ആയിരുന്നില്ല എന്ന് വെളിവാക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഇവരൊക്കെ ചില സംഘടനകളുടെ ജില്ലാ നേതൃത്വത്തിലേക്കും സംസ്ഥാന നേതൃത്വത്തിലേക്കും ഒക്കെ കടന്നുവന്ന കാലഘട്ടങ്ങളെ ക്രോണോളജിക്കലായും ജിയോഗ്രഫിക്കലായും വിശകലനം ചെയ്താൽ അതെ കാലഘട്ടങ്ങളിൽ തന്നെയാണ് കേരളത്തിലെ പൊതു സമൂഹത്തിലും ഇത്തരം ലഹരിപദാര്ഥങ്ങളുടെ ഉപഭോഗം പ്രചരിച്ചതും വര്ധിച്ചുവന്നതും എന്ന് മനസിലാക്കാം


Image may contain: 3 people, people smiling, meme and text


ഇത്തരം വിഷവൃക്ഷങ്ങളെ കേരളത്തിന്റെ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയേണ്ടത് നമ്മുടെ പൊതു സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമാണ്, അതിപ്പോൾ സർക്കാർ കേസെടുക്കട്ടെ ലഹരിവിമോചന പ്രവർത്തകർ ബോധവത്കരണ പരിപാടികൾ നടത്തട്ടെ എന്നൊക്കെ പറഞ്ഞു കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ല 



Image may contain: 3 people, people smiling


കാരണം ഇത്തരം ലഹരി പദാർത്ഥങ്ങളും അവ ഉപയോഗിക്കുന്നവരും കടത്തിക്കൊണ്ടുവന്നു വിതരണം ചെയ്യുന്നവരും ആദ്യം അടിമപ്പെടുത്തുന്നത് നമ്മുടെ നാടിൻറെ വർണ്ണപുഷ്പങ്ങളായ കൗമാരക്കാരെയും യുവജനങ്ങളെയുമാണ്.


Image may contain: text


അതുകൊണ്ട് ഇനിയും സമയം കളയാതിരിക്കുക പ്രതികരിക്കുക നമുക്ക് സാധ്യമായ എല്ലാ വിധത്തിലും എല്ലാ അവസരങ്ങളിലും ശക്തമായി പ്രതികരിക്കുക ലഹരിമരുന്ന് മാഫിയകളെ നമുക്കൊന്നായി ഈ കേരളത്തിന്റെ മണ്ണിൽനിന്നും തൂത്തെറിയാം.


2019, സെപ്റ്റം 29

ചെന്നിത്തലയുടെ ബൂമറാങ് - തലവെച്ച കേരളത്തിലെ ബിജെപിക്ക് ഗുരുതര പരിക്ക്



ശബരിമല വിഷയത്തിൽ ബിജെപി കളിച്ച സകല കള്ളക്കളികളും  അവർക്കു ബൂമറാങ്ങായി തിരികെ കൊള്ളുകയാണ്. സർക്കാരിനെ വെട്ടിലാക്കാൻ ഒരു പ്രത്യേക രീതിയിൽ വന്ന വിധി മുതൽ ഓർഡിനൻസ് ഇറക്കുമെന്നു പറഞ്ഞു വഞ്ചിച്ചതുവരെയുള്ള വിഷയത്തിലെ നാൾവഴികൾ ശ്രദ്ധയോടെ വീക്ഷിക്കുന്ന വിവരമുള്ള കേരളത്തിലെ അയ്യപ്പഭക്തർ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു അതുകൊണ്ടാണ് 2016 ഇൽ ബിജെപി പാലായിൽ നേടിയ വോട്ടിന്റെ മുപ്പതു ശതമാനത്തോളം വോട്ടുകൾ അവർക്കു ഇത്തവണ നഷ്ടമായത്.  



അതുപോലെ സമാനമായ വളരെ ദുർഘടം പിടിച്ച മരട് ഫ്ലാറ്റ്  വിഷയവും പിറവം പള്ളിവിഷയവും ഏറ്റവും സംയമനത്തോടെ സുപ്രിം കോടതി വിധികൾ നടപ്പിലാക്കുവാൻ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനകിയ സർക്കാർ കാണിച്ച ആർജവവും തന്മയത്വവും പൊതു സമൂഹം ഒന്നാകെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് അതിന്റെ ഏറ്റവും പ്രത്യക്ഷ ഉദാഹരണമാണ് ജോസഫും പിസി ജോര്ജും ഇടതുപക്ഷത്തു നിന്നിരുന്ന സമയത്തു പോലും ഇളക്കം തട്ടാത്ത പാലാ ഇക്കുറി ഇടതുപക്ഷത്തിന് ചരിത്ര വിജയം നൽകിയത്‌  



പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഭവന രഹിതർക്കുള്ള ലൈഫ് പദ്ധതിക്കും ഏറ്റവും കുറവ് ഗുണഫോക്താക്കളുള്ള ഒരു മണ്ഡലമായിരുന്നു പാലാ, അവിടെ പോലും മറ്റു മണ്ഡലങ്ങളിൽ വലിയ തോതിൽ  നടപ്പാക്കിയ ഈ പദ്ധതികളും പൊതു വിദ്യാഭ്യാസരംഗം നവീകരണത്തിന് സവീകരിച്ച വലിയ ശ്രദ്ധയും ആരോഗ്യരംഗത്തെയും വൈദ്യുതി വിതരണ രംഗത്തെയും വലിയ തോതിലുള്ള ആധുനിക വൽക്കരണവും കിഫ്‌ബി ഫണ്ടുപയോഗിച്ചുള്ള അടിസ്ഥാന വികസന പദ്ധതികളും  വലിയ തോതിൽ സ്വാധിനം ചെലുത്തിയെങ്കിൽ  വികസനപ്രവർത്തനങ്ങൾ  നേരിട്ട് അനുഭവിക്കുന്ന മണ്ഡലങ്ങളിൽ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന പിന്തുണ പതിന്മടങ്ങായി ലഭിക്കുമെന്ന് നിശ്ചയം - 

മൂന്ന് വര്ഷം

രണ്ട് പ്രളയം !!

കേന്ദ്രത്തിന്റെ കടുത്ത  അവഗണന !! എന്നിട്ടും 
ഇവിടെ ഒരു സംസ്ഥാനം ആരോഗ്യരംഗത്തും, വിദ്യാഭാസ രംഗത്തും  രാജ്യത്തു ഒന്നാം സ്ഥാനത്തു നിൽക്കുന്നു രാജ്യവ്യാപകമായ സാമ്പത്തിക മാന്ദ്യത്തെ മികച്ച ധനകാര്യ മാനേജുമെന്റുകൊണ്ട് പ്രതിരോധിക്കുന്നു 
മുൻ സർക്കാർ ഉപേക്ഷിച്ച കൂടംകുളം ഇടമൺ കൊച്ചി  500 മെഗാവാട്ട് പവർ ഹൈവേ,  ഗെയിൽ പൈപ്പ് ലൈൻ, ദേശീയ റോഡു വികസനത്തിനുള്ള  സ്ഥലമെടുപ്പു പൂർത്തിയാക്കി ,ദാരിദ്യം അനുഭവിക്കുന്ന  ജനങ്ങൾക്ക് പാർപ്പിടം ,ക്ഷേമപെൻഷൻ, ഹൈടെക് സ്കൂളുകൾ..... അങ്ങനെ അങ്ങനെ  വാക്കുകൾ പാലിക്കാനുള്ളതാണ് 



പാലാ ഒരു അടിസ്ഥാന ശിലയായി നിർത്തി നിലവിലെ പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ ഭാവിയിലെ ലാവണമാകാനുള്ള പാർട്ടിയും പണം കൊടുത്താൽ എന്ത് നെറികേടും പ്രചരിപ്പിക്കുന്ന ചില മാധ്യമ മാഫിയകളും  ചേർന്ന് നടത്തിയ ഗുഡാലോചനയുടെ ബാബേൽ ഗോപുരങ്ങൾ  പാലായിലെ പ്രബുദ്ധരായ ജനങ്ങൾ കല്ലോട് കല്ല് ശേഷിപ്പിക്കാതെ ഇടിച്ചു നിരത്തികളഞ്ഞു. 

Related image

അതിന്റെ ഷോക്കിൽ നിന്നും  അവർ ഇതുവരെ മുക്തരായിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ്  കഴിഞ്ഞ രണ്ട് ദിവസമായി രമേശ് ചെന്നിത്തലയും മനോരമയും ഏഷ്യാനെറ്റും കാണിക്കുന്ന സ്ഥലജല വിഭ്രാന്തി. 




ഈ ഗുഡാലോചന പദ്ധതി കാണിച്ചു വിശ്വസിപ്പിച്ചു പണം വാങ്ങിയ ഗോസായിമാരോട് ഇനിയെന്ത് സമാധാനം പറയുമെന്ന ഉത്ക്കണ്ഠയും  കേരളത്തിലെ ഇടതുപക്ഷ ജനകിയ സർക്കാരിനെതിരെ ഇനിയെന്ത് മലം വാരിയെറിയുമെന്നും ഏതു തരത്തിലുള്ള നുണപ്രചാരണം നടത്തുമെന്നുമുള്ള ആധിയും അവരെ അലട്ടുന്നുണ്ടാവാം 



കോലീബിസു സഖ്യത്തിന്റേതു ഗംഭീരമായ പ്ലാനിങ്ങായിരുന്നു.


6 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളപ്പോൾ കഴിഞ്ഞ 50 വർഷത്തിലധികമായി UDF കോട്ടയായിരുന്ന, പാർലമെന്റ് തിരഞ്ഞെടുപ്പിൽ UDF നു 34,000 വോട്ട് ലീഡ് നൽകിയ പാലായിൽ മാത്രം തിരഞ്ഞെടുപ്പ് നടത്തുക 20,000 വോട്ട് ഭൂരിപക്ഷത്തിൽ എങ്കിലും ജയിക്കുക. എന്നിട്ട് അതുപയോഗിച്ച് സംസ്ഥാന സർക്കാരിനെതിരേ വലിയ ജനരോഷം ഉണ്ടെന്നു വിലയ്ക്കെടുത്ത മാധ്യമങ്ങൾ ഉപയോഗിച്ച് ബാക്കിയുള്ള മണ്ഡലങ്ങളിൽ പ്രചണ്ഡമായ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എങ്ങനെ എങ്കിലും വിജയിക്കുക.


പക്ഷേ ചതി തിരിച്ചറിഞ്ഞ പാലായിലെ പ്രബുദ്ധരായ ജനങ്ങൾ കോലീബിസു സഖ്യക്കാരുടെ പ്ലാൻ വലിച്ചു കീറി മീനച്ചിലാറ്റിൽ ഒഴുക്കി. കേരളത്തിലെ ഇടതുപക്ഷ ജനകീയ സർക്കാരിനും ക്യാപ്റ്റൻ പിണറായിക്കും ചരിത്ര വിജയം നൽകി. ചെന്നിത്തലയുടെ അധോലോക സംഘത്തെ പൂഞ്ഞാർ വഴി ഓടിച്ചു.


ഇടതുപക്ഷ ജനകീയ സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ മികവോടെ തുടരുവാൻ കൂടുതൽ കരുത്ത് നൽകി. ഇനി വരുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള മണ്ഡലങ്ങളിലെ ജനങ്ങൾക്കു കൃത്യമായ സന്ദേശം നൽകി.


ആ സന്ദേശം കേരളം ജനതയൊന്നാകെ ഏറ്റെടുക്കുകയാണ്  നെഞ്ചിലേറ്റുകയാണ്.



കേരളത്തിന്റെ തനതായ സാംസ്‌കാരിക ഔന്നത്യത്തെ, സ്നേഹത്തെ, സൗഹാർദത്തെ, പരസ്പരമുള്ള കരുതലിനെ തകർത്തു ഭിന്നിപ്പിന്റെ വിഷം ചൊരിയാനെത്തുന്ന - വെറുപ്പിന്റെ, ഇരുട്ടിന്റെ, രക്തരൂക്ഷിത കലാപങ്ങളുടെ ആസൂത്രകർക്കു പിണിയാളുകളായി പ്രവർത്തിക്കുന്നവർക്കും അവർക്കു പരവതാനി വിരിക്കുന്നവർക്കും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് ഉറക്കെ പ്രസ്താവിക്കുവാൻ,  

മാനവ സ്നേഹത്തിന്റെ, പരസ്പര കരുതലിന്റെ, നേരിന്റെ, നെറിയുടെ  ചെമ്പതാക വാനിലുയർത്തി പിടിക്കുവാൻ കേരള ജനത ഒറ്റകെട്ടായി മുന്നോട്ടു വരികയാണ്  

2019, സെപ്റ്റം 23

ഒരുകെട്ട് പുകയിലക്കു വേണ്ടി തറവാട് പണയപ്പെടുത്തുന്ന കാരണവർ

അമേരിക്കയുടെ താല്പര്യപ്രകാരം ഭരണമാറ്റം നടന്ന, അമേരിക്കൻ കമ്പനികളുടെയും മറ്റു കോർപ്പറേറ്റു കമ്പനികളുടെയും താല്പര്യപ്രകാരം പാവ ഭരണാധികാരികളെ അവരോധിച്ച രാജ്യങ്ങളെപ്പറ്റി സമീപകാല ചരിത്രത്തിലൂടെ ഒന്ന് തിരഞ്ഞു നോക്കാം 

പാകിസ്ഥാൻ ഒഴികെ, അഫ്ഗാനിസ്ഥാൻ മുതൽ ലിബിയയും ഇറാഖും വരെ എടുത്താൽ ഒരുകാലത്തു വ്യാവസായിക ഉത്പാദനത്തിലും  സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും  അതാതു ഭൂമിശാസ്ത്ര മേഖലകളിൽ ഏറ്റവും മുന്നിൽ നിന്ന രാജ്യങ്ങളായിരുന്നു അവ എന്ന് കാണാം. 

അമേരിക്ക തങ്ങളുടെ ചില പ്രത്യേക  വാണിജ്യ താല്പര്യങ്ങളോ സൈനിക താല്പര്യങ്ങളോ സംരക്ഷിക്കുന്നതിൽ ആ രാജ്യങ്ങൾ തടസമാകുന്നു എന്നുകണ്ട് മാധ്യമങ്ങൾ ഉപയോഗിച്ച പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തി ആ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന ഭരണകൂടങ്ങളെ അപകീർത്തിപ്പെടുത്തി പ്രതിപക്ഷത്തു സായുധ മിലിറ്റന്റ് സംഘങ്ങളെ എത്തിച്ചു  അട്ടിമറിച്ചു. തങ്ങളുടെ താല്പര്യങ്ങൾ വായമൂടി അനുസരിക്കുന്ന പ്രോക്സി ഭരണകൂടങ്ങളെ അവരോധിച്ചു. 

ആ ഭരണകൂടങ്ങൾക്കു പൊതുവായി ഉണ്ടായിരുന്ന ഒരു പ്രധാന സ്വഭാവം ആധുനിക കാലത്തെ പുരോഗമന ആശയങ്ങളെ, മാനുഷിക മൂല്യങ്ങളെ, മനുഷ്യാവകാശങ്ങളെ തന്നെയും നിരാകരിക്കുന്ന തീവ്ര മതസംഘടനകളാൽ നിയന്ത്രിക്കപ്പെട്ട കരുണയില്ലാത്ത  ഭരണകൂടങ്ങളായിരുന്നു അവ എന്നതായിരുന്നു.

ഭരണമാറ്റത്തിന് ശേഷം ആ രാജ്യങ്ങൾക്കു സംഭവിച്ചതെന്താണ്?

ഭരണത്തിലെത്തിയവർ ആദ്യമായി ചെയ്തത് ആ രാജ്യങ്ങൾക്കു നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന സാംസ്കാരിക ഐഡന്റിറ്റി തകർക്കുകയായിരുന്നു ജനങ്ങൾ തമ്മിലുണ്ടായിരുന്ന സ്നേഹത്തിലും സഹകരണത്തിലും ഭാഷയുടെയും നിറത്തിന്റെയും ഗോത്രത്തിന്റെയും മതത്തിന്റെയും പേരിൽ വിള്ളൽ ഉണ്ടാക്കുകയായിരുന്നു.

രണ്ടാമതായി പ്രാദേശികമായി ഉണ്ടായിരുന്ന സാങ്കേതികവിദ്യകളെയും വ്യാവസായിക ക്ലസ്റ്ററുകളെയും  അടച്ചു പൂട്ടിക്കുന്ന വ്യാവസായിക ധന നയങ്ങൾ നടപ്പിലാകുകയായിരുന്നു മൂന്നാമതായി പശ്ചാത്തല  സൗകര്യ വികസനങ്ങളിലും അധികാരസ്ഥാനങ്ങളിലും കടുത്ത പക്ഷപാതിത്വം നടപ്പിലാക്കുകയായിരുന്നു 

അതോടൊപ്പം രാജ്യത്തു നിർമാണപ്രവർത്തനങ്ങൾ മുതൽ ഭക്ഷ്യധാന്യ വിതരണത്തിൽ വരെ അമേരിക്കൻ കമ്പനികൾക്കും പുത്തൻ ഭരണക്കാരെ പിന്നിൽ നിന്നും നിയന്ത്രിക്കുന്ന കുത്തക മുതലാളിമാർക്കും അപ്രമാദിത്വം ലഭിച്ചു 

മറ്റു മതങ്ങളിലോ ഗോത്രങ്ങളിലോ പെട്ട ജനവിഭാഗങ്ങൾ കടുത്ത വിവേചനത്തിനിരയായി  ഇറാഖിലെ യസീദികളെയും ഇറാനിലെ ബലൂചി / സുന്നികളെയും നമുക്കറിയാം ലിബിയയിലെ ന്യുനപക്ഷ ആദിവാസി വിഭാഗങ്ങൾ അഫ്ഗാനിലെ പഷ്ത്തൂണുകൾ എന്നിവരും പാർശ്വവത്കരിക്കപ്പെട്ടു.

ആ ഭരണകൂടങ്ങളുടെ രണ്ടാം  തലമുറ അല്ലെങ്കിൽ രണ്ടാം നിരയിലുള്ള നേതാക്കൾ അധികാരത്തിൽ എത്തിയതോടെ  ലോകത്തിനു തന്നെ ഭീഷണിയാകുന്ന ലക്ഷണമൊത്ത ഭീകര സംഘങ്ങളായി അവ രൂപാന്തരം പ്രാപിച്ചു ഐസിസും താലിബാനും ബൊക്കോഹറാമും ഒക്കെ ആയി പുഷ്പിച്ചു.

അങ്ങനെ അമേരിക്കയെന്ന വിളക്കിനോട്  ചങ്ങാത്തം കൂടാൻ പോയ ഈയാംപാറ്റ രാജ്യങ്ങളുടെ കൂട്ടത്തിലെ വ്യത്യസ്തമായൊരു രാജ്യമായിരുന്നു പാകിസ്ഥാൻ - പാകിസ്ഥാനിൽ മികവുറ്റ ഒരു ഭരണകൂടമോ അമേരിക്കയ്ക്ക് ഏതെങ്കിലും വിധത്തിൽ വെല്ലുവിളി ഉയർത്തുന്ന വ്യാവസായിക സാമ്പത്തിക കുതിപ്പുകളോ പാകിസ്ഥാനിൽ ഒരുകാലത്തും ഉണ്ടായിരുന്നില്ല അതുകൊണ്ടു തന്നെ അമേരിക്കയ്ക്ക് അങ്ങോട്ടു പോയി പാകിസ്ഥാനിൽ ഭരണതലത്തിൽ ഒരു ആട്ടിമറി നടത്തേണ്ടി വന്നില്ല പാകിസ്ഥാൻ സ്വയം സമർപ്പിച്ചു സാമന്തനായി 

കാരണം അന്നത്തെ ലോകക്രമത്തിൽ അതിശക്തമായ പുരോഗമന സോഷ്യലിസ്റ്റു സമുഹ്യക്രമത്തോട് അടുപ്പം പുലർത്തിയിരുന്ന ഇന്ത്യയോടുള്ള ഭയവും അസൂയയും സ്വന്തം രാജ്യം അമേരിക്കയുടെ താൽപര്യങ്ങൾക്കു തുറന്നുകൊടുക്കാൻ അന്നത്തെ പാക് ഭരണാധികാരികളെ പ്രലോഭിപ്പിച്ചു. 

ഫലം സ്വാതന്ത്ര്യം ലഭിച്ചകാലത്തു മുംബായിയോടും കല്കട്ടയോടും കിടപിടിക്കുന്ന പ്രാധാന്യമുണ്ടായിരുന്ന കറാച്ചി അടക്കമുള്ള വ്യവസായ നഗരങ്ങൾ ശുഷ്കിച്ചു, ഭരണതലത്തിൽ കെടുകാര്യസ്ഥതയും അഴിമതിയും സ്വജന പക്ഷപാതവും കൊടികുത്തിവാണൂ, പലതവണ  സൈനിക അട്ടിമറി നടന്നു, രാജ്യത്ത് മതതീവ്രവാദികൾ പറയുന്നതനുസരിക്കാത്ത ജനങ്ങൾക്കു ജീവിക്കാനാവാത്ത അവസ്ഥയായി, ഭരണകൂടങ്ങൾക്കു പോലും മത  ഭീകരവാദികളുടെ കല്പനകൾ അനുസരിക്കേണ്ടിവരുന്നു.

മുൻകാലങ്ങളിൽ ഒരിക്കലും ഇന്ത്യ പാക്കിസ്ഥാനെ അനുകരിച്ചതായോ പാക്കിസ്ഥാൻ തെളിച്ച വഴിയേ പിൻഗമിച്ചതായോ ചരിത്രത്തിലെവിടെയും കാണാനില്ല പാകിസ്ഥാൻ ഇന്ത്യയെ അനുകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിനു നിരവധി തെളിവുകൾ ലഭ്യമാണുതാനും 

എന്നാൽ ഇപ്പോൾ മോദിജിയും കൂട്ടരും ചരിത്രം തിരുത്തുകയാണ് ഏതു വിധേനയും പണ്ഡിറ്റ് നെഹ്രുവും ബാബാസാഹേബ് അംബേദ്കറും സർവ്വേപ്പിള്ളി രാധാകൃഷ്ണനും നയിച്ച പാതയിൽ നിന്നും വേറിട്ട് സഞ്ചരിക്കണമെന്ന ദുശ്ശാഠ്യത്തിൽ  പാകിസ്ഥാൻ എന്ന പരാജയപ്പെട്ട മതാധിഷ്ടിത രാജ്യം - അറുപതുകളിലും   എഴുപതുകളിലും സുൾഫിക്കർ ഭൂട്ടോയും സിയാ ഉൽ ഹഖും -   സ്വികരിച്ച വിനാശകരമായ നിലപാടുകളെ അറുപതു വര്ഷങ്ങള്ക്കു  ശേഷം മോദിസംഘം  അനുകരിക്കുകയാണ്. അന്ന് ഈ  മണ്ടത്തരം കാണിക്കാൻ ഇന്ത്യയോടുള്ള ഭയം എന്നൊരു കാരണമെങ്കിലും പാകിസ്ഥാന് ഉണ്ടായിരുന്നു. 

എന്നാൽ മോദിയുടെ കൈകളിൽ ആദ്യ തവണ  ഭരണം ലഭിക്കുന്ന കാലത്തു ലോകത്തെ അഞ്ചാം നമ്പർ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ അമേരിക്കയുടെ തൊഴുത്തിൽ കൊണ്ട് കെട്ടാൻ അദാനിക്കും അംബാനിക്കും അമേരിക്കൻ വിപണിയിൽ പ്രവേശനം  ലഭിക്കുന്നതിനും ചില അമേരിക്കൻ കമ്പനികളുമായി അവർക്കു  സാങ്കേതിക വിദ്യ സഹകരണത്തിനുള്ള  അവസരം തുറന്നുകൊടുക്കപ്പെടുക എന്നതിനപ്പുറം എന്ത് ഗുരുതരമായ സാഹചര്യമാണ് നിലവിൽ ഉണ്ടായിരുന്നത് ? ഒരു രുപയുടെ വിനിമയ വില ഒരുഡോളറിന് സമമാക്കും  എന്ന് വാഗ്ദാനം ചെയ്തു ഭരണം പിടിച്ച മോദിയുടെ ആറുവര്ഷത്തെ ഭരണം കഴിഞ്ഞപ്പോൾ ഒരു രുപ ഒരു ബംഗ്ലാദേശി ടാക്കക്കു  സമം എന്ന നിലയിൽ തകർന്നു  കിടക്കുകയാണ് 

മോഡി ഇന്ത്യൻ വിപണി അമേരിക്കൻ കമ്പനികൾക്ക് മലർക്കെ തുറന്നിടുമ്പോഴും ഒരു കൈകൊണ്ട് മോദിയെ കെട്ടിപ്പിടിച്ചു മോദിയുടെ ഭാഷാ നൈപുണ്യത്തെക്കുറിച്ചു ട്രോളടിക്കുന്ന ട്രംപ്,  മറുകൈ കൊണ്ട് മറ്റുള്ള  ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ വിപണിയിൽ നിന്നും ലഭിച്ചിരുന്ന ഔട്സോഴ്സിംഗ്‌ കരാറുകൾ നിർത്തലാക്കാനും നഴ്‌സിംഗ്, വിവര സാങ്കേതിക വിദ്യ രംഗങ്ങളിലെ  നമ്മുടെ   വിദഗ്ദ്ധ തൊഴിലാളികൾക്ക്  അമേരിക്കൻ വിസ ലഭിക്കുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കടുപ്പിക്കാനുമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുകയാണ്.

അമേരിക്കയെ ആശ്രയിച്ച ഒരു രാജ്യവും സ്വയംപര്യാപ്തത  നേടിയ ചരിത്രമില്ല, തൊമ്മിയും പട്ടേലരും പോലെയുള്ള ആത്മബന്ധം തുടരാനായിരിക്കും അമേരിക്കയുടെ സാമന്ത രാജ്യങ്ങൾക്കുള്ള വിധി. അതിപ്പോൾ സൗദി അറേബ്യാ ആയാലും സൈപ്രസ് ആയാലും ഇന്ത്യ ആയാലും  വിത്യാസം ഒന്നും ഇല്ല. 


ഇന്ന് മോദിയെ ഉപയോഗിച്ചു അമേരിക്കൻ കരാറുകൾ നേടി എന്ന് സന്തോഷിക്കുന്ന അദാനിയുടെയും അംബാനിയുടെയും - നിലവിലെ ഇന്ത്യൻ മാർക്കറ്റിൽ കുത്തക നിയന്ത്രണമുള്ള കമ്പനികൾ അടക്കം അമേരിക്കൻ കമ്പനികളുടെ സ്വന്തമാക്കുവാൻ ഏതാനും വര്ഷങ്ങളുടെ താമസം ഉണ്ടാവുകയുള്ളു ( ഗുണമേന്മ കൊണ്ട്  ലോകപ്രശസ്തമായ ജാപ്പനീസ് കമ്പനികളായ സോണിയും നിസാൻ മോട്ടോഴ്‌സും  ഇന്ന് അമേരിക്കൻ ഉടമസ്ഥതയിലാണ് ) അപ്പോഴേക്കും മോദിയുടെ മതഭീകര സംഘം ഉള്ളിൽ നിന്നും പല സമ്മർദ ഗ്രുപ്പുകളായി പിരിഞ്ഞു പരസ്പരം ജാതിയും ഉപജാതിയും പാരമ്പര്യവും ഗോത്രവും പറഞ്ഞു പോരടിക്കാൻ തുടങ്ങും അവയിലെ ഓരോ ഗ്രുപ്പുകളും  മറു ഗ്രുപ്പിന്റെ സ്വാധിന മേഖലകളിൽ കടന്നു കയറാൻ ഇറാഖിലെയും അഫ്ഗാനിലെയും പോലെ  രക്തരൂക്ഷിത  സായുധ പോരാട്ടങ്ങൾ തന്നെ ആരംഭിച്ചേക്കാം.

ഇന്ത്യ മഹാരാജ്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ നാനാത്വത്തിൽ ഏകത്വം എന്ന ചിന്താസരണിയുടെ കടയ്ക്കൽ കത്തിവെച്ചുകഴിഞ്ഞു ഭക്ഷ്യോത്പന്നങ്ങൾ കഴിഞ്ഞാൽ ഏറ്റവും പ്രധാന കയറ്റുമതി ഉത്പന്നങ്ങളായ ഇരുമ്പുരുക്ക്, ഹെവി മെഷിനറി, വാഹന വ്യവസായം, തുണി വ്യവസായം എന്നിവ ഏതാണ്ട് പൂട്ടിക്കെട്ടിയ അവസ്ഥയിലെത്തിച്ചു കഴിഞ്ഞു 

BETTER LATE THAN NEVER -  അതുകൊണ്ട് മതമെന്ന കറുപ്പുകഴിച്ചു മയങ്ങിക്കിടക്കുന്ന ഇന്ത്യൻ ജനത ഇനിയെങ്കിലും ഉണർന്നു നിലവിലെ  സാഹചര്യം മനസിലാക്കി ശബ്ദമുയർത്തേണ്ട സമയമായിരിക്കുന്നു.  കള്ളന്മാരെയും കൊള്ളക്കാരെയും ദില്ലിയിൽ നിന്നും പറിച്ചെറിയേണ്ട സമയമായിരിക്കുന്നു. നാമറിയാതെ നമ്മെക്കുരുക്കിയ മതമെന്ന  അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞു ഒരു രണ്ടാമത്   സ്വാതന്ത്ര്യ സമരത്തിനൊരുങ്ങാൻ സമയമായി,  തെരുവുകളിൽ, കൃഷിയിടങ്ങളിൽ,  പണിശാലകളിൽ, സർവകലാശാലകളിൽ,  വ്യാപാര കേന്ദ്രങ്ങളിൽ, മാറ്റത്തിന്റെ ഉണർത്തുപാട്ടു മുഴങ്ങുവാൻ സമയമായി  ഇന്ന് നാം നമ്മുടെ ഇന്ത്യ വീണ്ടെടുത്തില്ലെങ്കിൽ നാളെ ഇന്ത്യ മറ്റൊരു അഫ്‌ഗാനോ ഇറാക്കോ ആയി മാറിയേക്കാം അങ്ങനെ വിട്ടുകൊടുക്കാനുള്ളതാണോ നമ്മുടെ മാതൃഭൂമി ? അമ്മയായ ഇന്ത്യ ? 


 ഒരുകെട്ട് പുകയിലക്കു വേണ്ടി തറവാട് പണയപ്പെടുത്തിയ കാരണവന്മാരുടെ കഥകൾ ഭൂതകാലത്തിൽ നിന്നും തിരികെ കയറിവരുമ്പോൾ അവയെ തിരികെ അടിച്ചോടിക്കേണ്ടത് തറവാട്ടിലെ വിവരവും വിദ്യാഭ്യാസവുമുള്ള  പുതുതലമുറയിലെ യുവാക്കളുടെ ചുമതലയാണ്  അതിനു പകരം അവർ  അതിലൊരു കഷ്ണം വാങ്ങി ചവച്ചു കിറുങ്ങിയിരിക്കാനാണ് ഭാവമെങ്കിൽ തറവാടിന്റെ ആധാരം യാങ്കിയുടെ അറയിലിരിക്കും.


"വിശ്രമിക്കാനില്ല സമയം സഖാക്കളേ ഉത്തിഷ്ഠത ജാഗ്രത - ഉടലൂരി   എറിയു കുതിക്കൂ  സഖാക്കളേ പടകുടിരങ്ങൾ  ഉണരട്ടെ" 

2019, ഏപ്രി 7

മെഡിക്കൽ കോളജ് കോഴവിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം.



തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയെ  പിടിച്ചുകുലുക്കിയ മെഡിക്കൽ കോളജ് കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം.


സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്ക് മെഡിക്കൽ കൗണ്‍സിലി‍െൻറ അംഗീകാരം വാങ്ങിനൽകാൻ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം



കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡൻറായിരുന്നപ്പോൾ നിയോഗിച്ച പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ബീജേപി നേതൃത്വം വെട്ടിലായത്. 

റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതുമായി ചിലർക്കെതിരെ പാർട്ടിതലത്തിൽ അച്ചടക്കനടപടിയുമുണ്ടായി ഇതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഉള്‍പ്പെടാത്ത അഴിമതി ആയതിനാൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ശിപാ‍ർശയോടെയാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചത്, ഒരു മാസം മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. 


അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കഴിഞ്ഞയാഴ്ച പ്രതിപക്ഷ നേതാവിൻെറ മൊഴി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈംബ്രാഞ്ച് അന്വേഷണം സൊസ്ഥാനത്തു ഗ്രൂപ്പുപോരില്‍ വലയുന്ന ബി.ജെ.പിക്ക് വലിയ തലവേദനയായിട്ടുണ്ട്. 


സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും മറ്റും വലിയ തിരിച്ചടിയും അവഹേളനവും നേരിട്ട നായര്‍ കോക്കസ് ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ച് പകരം വീട്ടുമെന്ന ആശങ്കയിലാണ് മുരളീധരന്‍ ഗ്രൂപ്പും ആറെസ്സെസും.

2019, ഏപ്രി 2

തല്ലുകൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാരും

അങ്ങനെ ഒരിക്കല്‍ കൂടി സുകുമാരന്‍ നായര്‍ തന്റെ പക്ഷം ഏതാണെന്നു വ്യക്തമാക്കിയിരിക്കയാണ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പു തന്നെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രവചനം ഇതോടെ നിവൃത്തിയായി.

Image may contain: 3 people, people standing

വെയിലുകൊണ്ടതും കേസില്‍ പെട്ടതും ബീജേപിക്കാര്‍ - ഇലക്ഷന്‍ അടുത്തപ്പോള്‍ സുകുമാരന്‍ നായരുടെ ജാതി സംഘടനയുടെ പരിപൂര്‍ണ്ണ പിന്തുണ പീതാമ്പരക്കുറുപ്പും ശശിതരൂരും നയിക്കുന്ന യൂഡിയെഫിന്.

ശബരിമല സ്ത്രീ പ്രവേശന വിധി വന്നപ്പോള്‍ ഭയ്യാജി ജോഷിയടക്കമുള്ള ആറെസ്സെസ് നേതൃത്വത്തിന്റെ നിലപാടുകള്‍ തള്ളിക്കൊണ്ട് പന്തളം രാജകുടുംബത്തിന്റെയും സുകുമാരന്‍ നായരുടെയും പിന്നാലെ എലികളെപ്പോലെ പോയി ശബരിമലയിലും നാടാകെയും കലാപം നടത്താന്‍ ശ്രമിച്ച് കുടുക്കിലായ കേരളത്തിലെ ബീജേപ്പിക്കാരെ ധര്‍മ്മസങ്കടത്തിലാക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പടുത്തപ്പോള്‍ സുകുമാരന്‍ നായരുടെ മലക്കം മറിച്ചീല്‍. 

മുന്‍പ് സൂര്യനെല്ലിക്കേസില്‍ പെട്ട കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ രക്ഷിക്കാനും ഇതുപോലൊരു പൂഴിക്കടകനുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു.

ഇതോടെ ഇപ്പോഴും ജാമ്യം ലഭിക്കാതെ സംസ്ഥാനത്തുടനീളമുള്ള സബ്‌ജയിലുകളില്‍ റിമാന്റില്‍ കഴിയുന്ന വിവിധ സമുദായക്കാരായ രണ്ടായിരത്തോളം ആറെസ്സെസ് പ്രവര്‍ത്തകരുടെ വിട്ടുകാരോടും ജാമ്യം ലഭിച്ചിട്ടും  സ്വന്തം നിലയ്ക്ക് കേസുനടത്തേണ്ടി വന്ന ആയിരക്കണക്കിനു സങ്കമിത്രങ്ങളോടും എടപ്പാള്‍ പോലീസ് സ്റ്റേഷനില്‍ ഇരുന്നു തുരുമ്പു പിടിക്കുന്ന ലക്ഷക്കണക്കിനു രൂപ വിലവരുന്ന ബൈക്കുകളുടെ ഉടമകളോടും എന്തു സമാധാനം പറയും എന്ന ആശങ്കയിലാണ് കേരളത്തിലെ ബീജേപി നേതൃത്വം.

പത്തനം തിട്ട സീറ്റില്‍ പന്തളം രാജാവ് ശശിക്കോ ശ്രീധരന്‍ പിള്ളയ്ക്കോ മത്സരിക്കാന്‍ അവസരം നല്‍കണം എന്ന സുകുമാരന്‍ നായരുടെ കല്‍പന അനുസരിക്കാതെ പിന്നോക്ക സമുദായക്കാരനും ആദ്യദിവസങ്ങളില്‍ ചരിത്ര പരമായ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും പിന്നീട് സുവര്‍ണാവസരം ശ്രീധരന്‍ പിള്ള മാത്രമായി മുതലെടുക്കും എന്നു കരുതി കലാപശ്രമം ഹൈജാക് ചെയ്ത സുരേന്ദ്രനു സീറ്റു കൊടുത്തതാണ് സുകുമാരന്‍ നായര്‍ ഇപ്പോള്‍ പ്രകോപിതനാകാന്‍ കാരണം

സുകുമാരന്‍ നായര്‍കൂടി തിരഞ്ഞെടുപ്പുസമയത്ത് യൂഡിയെഫ് പക്ഷത്തേക്ക് തിരിച്ചു പോയതോടെ ഇപ്രാവശ്യം കേരളത്തില്‍ ബീജേപിയുടെ സ്ഥാനാര്‍ഥികള്‍ പലരും കെട്ടിവെച്ച പണം പോലും തിരിച്ചു പിടിക്കുമെന്നുറപ്പില്ലാതായി. 

വെള്ളാപ്പള്ളിയുടെ കൂടി പിന്തുണയുണ്ടായിരുന്ന കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ നേടിയ വോട്ടുവിഹിതത്തേക്കാള്‍ ഇത്തവണ വോട്ടു വിഹിതം ഉയര്‍ത്തണം എന്ന അമിത് ഷായുടെ കര്‍ശന നിര്‍ദേശം എങ്ങിനെ എത്തിപ്പിടിക്കും എന്ന ആശങ്കയില്‍ കഴിയുന്ന ബീജേപി നേതാക്കള്‍ക്ക് ബീഡീജേയെസില്‍ നിന്നും പ്രമുഖ വിഭാഗം പിളര്‍ന്നു മാറിയതും സുകുമാരന്‍ നായരുടെ യൂഡിയെഫ് പിന്തുണയും നല്‍കിയിരിക്കുന്നത് ഹൈവോള്‍ട്ടേജ് ഷോക്കാണ്.

തിരുവനന്തപുറത്തെ മെഡിക്കല്‍ കോളജു കോഴ വിവാദം പുറത്തായ സമയം മുതല്‍ വിഭാഗീയത അതിന്റെ മൂര്‍ധന്യത്തില്‍ നേതാക്കള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ വരെയെത്തിയ ബീജേപി കേരള ഘടകം,  സ്ഥാനാര്‍ഥി നിര്‍ണ്ണയ സമയത്ത് കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത ശകാരം ഏറ്റുവാങ്ങേണ്ടി വന്ന ശ്രീധരന്‍ പിള്ള സുകുമാരന്‍ നായരുമായിച്ചേര്‍ന്നു നടത്തിയ പൂഴിക്കടകനില്‍  അമ്പരന്നു നില്‍ക്കുകയാണ്. 

തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും സംസ്ഥാന അധ്യക്ഷനാക്കാന്‍ ഗവര്‍ണ്ണര്‍ പദവി രാജിവെപ്പിച്ച് കുമ്മനത്തെ തിരികെ എത്തിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനു ഒന്നോ രണ്ടോ ദിവസം മുന്‍പ് ശ്രീധരന്‍ പിള്ള സുകുമാരന്‍ നായര്‍ വഴി യൂഡിയെഫ് ക്യാമ്പിലെത്തും എന്ന ഊഹാപോഹങ്ങള്‍ തെക്കന്‍ ജില്ലകളിലെ ആറെസ്സെസ് ശാഖകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിക്കുന്നുണ്ട്. 

അങ്ങനെ വന്നാല്‍ അണികള്‍ കൂടെ പോകാതിരിക്കാന്‍ പണ വാഗ്ദാനം മുതല്‍ ഹര്‍ത്താല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി മുങ്ങി നടക്കുന്നവരെ  പോലീസിനു കാട്ടിക്കൊടുക്കുമെന്നുള്ള ഭീഷണികള്‍ വരെ ഉയര്‍ത്തി ഓരോ ശാഖകളിലും പ്രത്യേക ബൈഠക്കുകള്‍ നടത്തുകയാണ് ആറെസ്സെസ് ജില്ലാ പ്രചാരകുമാര്‍.