2013 നവം 11

ബിനാമി

വര്ഷങ്ങളായി നമ്മുടെ നാടിന് പരിചിതമായ വാക്കാണ്ബിനാമി”. പദത്തിന്റെ കൃത്യമായ അര്ത്ഥം സമൂഹത്തിലെ എല്ലാവര്ക്കും അറിയില്ലെങ്കിലും ഒരാള്ക്ക് വേണ്ടി തട്ടിപ്പ് നടത്താനായി ഉപയോഗിക്കുന്ന മറ്റൊരു വ്യക്തിയുടെ പേരാണിതെന്ന് എല്ലാവര്ക്കും അറിയാം. പേര്ഷ്യന്ഭാഷയില്നിന്നുമുണ്ടായ ബിനാമി എന്ന പദത്തിന്റെ അര്ത്ഥം ഇത്രമാത്രം “A property without a name”. എന്നാല്പണ്ടുകാലം മുതല്ക്ക് തന്നെ നികുതി തട്ടിപ്പ് നടത്തുന്നത് ലക്ഷ്യമാക്കി. വസ്തുക്കളും മറ്റും വാങ്ങി കൂട്ടാനും കള്ളപ്പണത്തിന്റെ ചിലവഴിക്കല്സുഗമമാക്കാനുമാണ് ബിനാമികളെ പലരും ഉപയോഗിച്ചിരുന്നത്. ബിമാനികള്നാടിന് ആപത്താകുന്നു.

കള്ളപ്പണത്തിന്റെ സംവേദനം കൂടുതല്കാര്യക്ഷമമാകുന്നുവെന്ന് കണ്ടത്തോടെ 1988 -ല്തന്നെ ബിനാമി ട്രാന്സാക്ഷന്‍ (പ്രൊഹിബിഷന്‍) ആക്ട് നിലവില്കൊണ്ടു വന്നിരുന്നു. ഇതനുസരിച്ച് ബിനാമി ഇടപാടുകള്നിരോധിക്കുന്നുവെന്ന് മാത്രമല്ല. ബിനാമിവല്കരണത്തിലൂടെയുള്ള ഒരു വസ്തുവും ഉടമയ്ക്ക് കൈമാറ്റം ചെയ്യാന്അവകാശവുമുണ്ടാകില്ല. ഇരുപത്തിയഞ്ച് വര്ഷത്തില്കൂടുതലായി ശക്തമായ ഒരു നിയമം ഇവിടെയുണ്ടായിട്ടും. നമ്മുടെ നാടിനെ വികസനത്തെ കാര്ന്ന് തിന്നുന്ന ബിനാമിവത്കരണ പ്രക്രിയയ്ക്ക് എന്തുകൊണ്ടാണ് അറുതിവരാത്തത്.

ബിനാമിവത്കരണം നമ്മുടെ രാജ്യത്തെ എല്ലാ മേഖകളിലും സജീവമാണെങ്കിലും രാഷ്ട്രീയത്തില്ഇതിനു ലഭിക്കുന്ന സജീവ സാന്നിദ്ധ്യം ഏറ്റവും അധികം ബാധിക്കുന്നത് സമൂഹത്തെ തന്നെയാണ്. രാഷ്ട്രീയകാര്രാജ്യത്തെ സേവിക്കുകയും, സേവിക്കുമ്പോള്ലഭിക്കുന്ന കമ്മീഷനുകള്കള്ളപ്പണമായി കൂട്ടുകയും ചെയ്യുന്നു. ഇത്തരത്തില്കുന്നുകൂടുന്ന കള്ളപ്പണം എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുമ്പോഴാണ് ബിനാമികള്ഉടലെടുക്കുന്നത്. കോടികണക്കിന് രൂപയ്ക്ക് വസ്തുക്കള്വാങ്ങുന്നു. ബിസിനസ്സുകള്ആരംഭിക്കുന്നു. എന്നാല്ബിനാമിയുടെ പേരില്‍. ഇപ്പോള്ഭരണത്തിലിരിക്കുന്ന കോണ്ഗ്രസ്സുകാരില്മിക്കവരും 80 ശതമാനം കമ്മീഷന്പറ്റുന്നവരാണെന്ന് സര്ക്കാറിന്റെ തന്നെ ഭാഗമായ് ചീഫ് വിപ്പ് പറഞ്ഞത് അത്ര ലളിതമായി തള്ളി കളയാവുന്ന ഒരു കാര്യമല്ലഇത്തരത്തില്ലഭിക്കുന്ന കമ്മീഷന്തുക ചിലവാക്കണമെങ്കില്വിശ്വസ്തര്വേണം. വിശ്വസ്തര്വഴി ചെയ്യുന്ന അനധികൃത കച്ചവടങ്ങള്നാട്ടില്എല്ലാവര്ക്കും അറിയാമായിരിക്കും. എന്നാല്നീതിപീഠമോ, നീതിന്യായ വ്യവസ്ഥയോ ഇത് കാണാറില്ല. കണ്ടാലും മിണ്ടാറില്ല. അതാണ് ബിനാമിയും ബിനാമിയ്ക്ക് പിന്നിലുള്ള വന്ശക്തികളുടെയും പ്രഭാവം.

ഒരാള്ഒരു ഉന്നതന്റെ ബിനാമിയാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെടണമെങ്കില്തെളിവുകള്വേണം. അതല്ല കോടതിയുടെ തലപ്പത്തിരിക്കുന്ന ജസ്റ്റിസിന് മനസ്സില്അത്തരം ഒരു തോന്നല്ഉണ്ടായിട്ടും കാര്യമില്ല. അത് പരാമര്ശത്തില്ഒതുക്കാന്മാത്രമേ കഴിയുകയുള്ളൂ. ഭൂമി തട്ടിപ്പ് കേസില്‍ 200 കോടിയില്പരം രൂപ ഒരു കോണ്സ്റ്റബില്ചിലവാക്കുക. അതിനുള്ള വരുമാനമില്ലാത്ത ഇദ്ദേഹം ഒരു വന്ശക്തിയുടെ ബിനാമിയാണോയെന്ന് കോടതി ചോദിച്ചു എന്നാല്അദ്ദേഹം ആരുടെ ബിനാമിയാണെന്നും കോണ്സ്റ്റബില്ണേ കൂടാതെ ഇദ്ദേഹത്തിന് വേറെയും വിശ്വസ്തരായ ബിനാമിക ഉണ്ടെന്നും  കേരളത്തിലുള്ള എല്ലാവര്ക്കും പകല്പോലെ വ്യക്തമായി അറിയാവുന്ന ഒരു സത്യം മാത്രം. പക്ഷേ, കോടതികള്ക്കും പരിമിതികള്ഉണ്ടാകും. ഭരണവും നീതിപാലകരും സ്വന്തം കൈത്തണ്ടയില്വച്ച് അമ്മാനമാടുന്നവര്ക്കെതിരെ ഒരിക്കലും തെളിവുകള്ഉണ്ടാകില്ല. അഥവാ ഉണ്ടായാലും അതൊന്നും നീതി പീഠത്തിന്റെ മുന്നിലെത്തില്ല. ഇത്തരമൊരു സാഹചര്യം നിലനിക്കുന്നിടത്തോളം കാലം ഒരു ബിനാമികളും, ബിനാമികളെ സൃഷ്ടിക്കുന്നവരും ശിക്ഷിക്കപ്പെടില്ല.

ബിനാമിയെന്ന സങ്കല്പ്പത്തിന് ഇപ്പോള്ലക്ഷ്യം ഒന്നുമാത്രമാണ് അവിഹിത സമ്പാദ്യശേഖരണവും അഴിമതി നടത്തലും. അഴിമതി പണം മറയ്ക്കുന്നതിനുള്ള ബിനാമിയെന്ന മറയെ രാജ്യത്ത് നിന്നും എന്നന്നേയ്ക്കുമായി ഇല്ലാതാക്കുന്നതിനുള്ള വഴികളാണ് ആരായേണ്ടത്. നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന പല ഇടപാടുകളും കള്ളപ്പണത്തിന്റെ മറവിലാണെന്നത് എല്ലാവര്ക്കും അറിയാവുന്ന സത്യമാണ്. കള്ളപ്പണം സൃഷ്ടിക്കുന്നത് സാമ്പത്തിക അസമത്വം മാത്രമല്ല, മറിച്ച് പണം പല രാജ്യദ്രോഹ പ്രവൃത്തികള്ക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇരുപത് കോടിരൂപയ്ക്ക് ഒരു ബിസിനസ്സ് സംരംഭം വാങ്ങുന്നയാള്രേഖകളില്‍ 10 കോടിയെന്ന് കാണിക്കുകയും അവശേഷിക്കുന്ന പത്ത് കോടി കള്ളപ്പണമായി നല്കുകയും ചെയ്യുന്നത് ഇത്തരം അഴിമതി പണങ്ങളാണ്.

നമ്മുടെ ഖജനാവിലേക്ക് വരേണ്ട നികുതി പണങ്ങള്ബിനാമികള്വഴി അട്ടിമറിക്കപ്പെടുന്നു അല്ലെങ്കില്ഏതെങ്കിലും നിക്ഷിപ് വ്യക്തികളില്കുമിഞ്ഞു കൂടുന്നു. സലീം രാജ് കേസില്ബിനാമിയെ മുന്നിര്ത്തി കളിക്കുന്ന ഉന്നതനിലേക്ക് അന്വേഷണം വ്യാപിക്കുമെന്ന് ഉറപ്പായതോടെ കേസിന്റെ സുപ്രധാന രേഖകള്കാണാതായി. കല്ക്കരിപ്പാടം അഴിമതി കേസിലും പ്രധാനമന്ത്രി മന്‍‌മോഹന്സിങും ഭരണകൂടവും പ്രതിസന്ധിയിലായതോടെ കേസുമായി ബന്ധപ്പെട്ട ആയിരകണക്കിന് സുപ്രധാന രേഖകള്കാണാതായിരുന്നു. ഇതില്ലെല്ലാം ബിനാമികളുടെ സ്വാധീനം ഒഴിച്ചു നിര്ത്താന്കഴിയുന്നതല്ല.


അഴിമതി കുംഭകോണങ്ങളില്നിന്നും ജനദ്രോഹ നടപടികളില്നിന്നും വിമുക്തമല്ല ബിനാമി ഇടപാടുകള്‍. ഇത്തരം ഇടപാടുകളെയും ഇടപാടുകാരെയും ഇല്ലാതാക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്. വന്ഇടപാടുകള്നടക്കുമ്പോള്ഉണ്ടാകുന്ന സുതാര്യതയില്ലായ്മയാണ് അഴിമതി സാഹചര്യങ്ങള്സൃഷ്ടിക്കപ്പെടാന്മുഖ്യകാരണം. 1988 ല്കൊണ്ടുവന്ന ബിനാമി നിയമങ്ങളുടെ പഴുതുകള്അടച്ച് 2011-ല്‍ (2ജി ഇടപാട് അഴിമതി പുറത്ത് വന്ന കാലത്ത്) പുതിയ നിയമം പ്രതിസ്ഥാപിക്കപ്പെട്ടെങ്കിലും അതും നടപ്പില്വരുത്താന്സര്ക്കാറിന് കഴിയുന്നില്ല. തട്ടിപ്പ് നടത്താന്‍, തട്ടിപ്പിന്റെ പര്യായമായി ബിനാമികള്ഇന്നും നമ്മുടെ നാടിനെ കാര്ന്നുതിന്നുക്കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടില്നിന്നും വസൂരി ഇല്ലാതാക്കിയത് പോലെ ബിനാമികളെയും ബിനാമി ഇടപാടുകളെയും തുടച്ചു നീക്കേണ്ടതാണ്.

2013 ഒക്ടോ 18

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

മാണി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കിടപ്പറയില്‍ നിന്നും ഇറങ്ങി മുറ്റത്ത് നില്‍ക്കുകയാണ് അവസരങ്ങളുടെ ആഡംബര വാഹനം വരുന്നതും കാത്ത്. 




അടുത്ത ലോക്സഭാ ഇലക്ഷനു ശേഷം മുലായത്തിനെപ്പോലെ പ്രാദേശിക നേതാക്കളില്‍ ആരെങ്കിലും പ്രധാനമന്ത്രി ആയിക്കൊണ്ട് ഇടതു പിന്തുണയോട് കൂടിയ മൂന്നാം മുന്നണിയാവും അധികാരത്തില്‍ എത്തുക എന്നു മാണി സാറിനു മനസിലായി.

ആ സാഹചര്യത്തില്‍ ജോമോനെ ഒന്നു കേന്ദ്ര മന്ത്രി ആക്കണമെങ്കില്‍ ഇടതുപക്ഷത്തിന്റെ സഹായം ആവശ്യമുണ്ട്.

അതേസമയം പുറത്തുനിന്ന്‍ ഇടതുപക്ഷം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഭരണം വന്നാലും ജോമോന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കാന്‍ പാടില്ല.

അതിന് ഇടതുമായും വലതുമായും തന്ത്രപരമായ ബന്ധം നിലനിര്‍ത്തുകയും അതേ സമയം കേരളത്തില്‍ നിന്നും മറ്റു പ്രമുഖരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരും തന്നെ ജയിക്കാനും പാടില്ല.

ഇതിപ്പം അടുത്ത തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി കോട്ടയത്ത് ജയിച്ചാലും പത്തനംതിട്ടയിലും, ഇടുക്കിയിലും, എറണാകുളത്തും, കണ്ണൂരും, തിരുവനന്തപുരത്തും മാണിക്കേരളാകോണ്‍ഗ്രസുകാര്‍ കാലുവാരും.



എന്നിട്ട് പരാജത്തിന്റെ പാപഭാരം ഉമ്മഞ്ചാണ്ടിയുടെയും ഗ്രൂപ്പുകളിക്കാരുടെയും തലയില്‍ വെച്ച് സുധീരനോ കാര്‍ത്തികേയനോ മുഖ്യമന്ത്രിക്കസേര തരമാക്കി കൊടുക്കും. അങ്ങനെ ഉമ്മഞ്ചാണ്ടിയെ മറികടന്ന്‍ കോട്ടയത്ത് തനിക്ക് നഷ്ടമായ നേതൃസ്ഥാനം തിരികെപിടിക്കും.

ഇടതുപക്ഷം കേന്ദ്ര മന്ദ്രിസഭയില്‍ ചേരാതെ പുറത്തു നിന്നും പിന്തുണയ്ക്കുന്നിടത്തോളം കാലം ഇടതു പിന്തുണയുള്ള എന്നാല്‍ ഇടതു മുന്നണിയില്‍ അംഗമല്ലാത്ത - കേരളത്തില്‍ നിന്നുള്ള ഏക എം പി ( കേടീ ജലീല്‍ / ഫസല്‍ ഗഫൂര്‍ പൊന്നാനിയില്‍ നിന്നും ജയിച്ചില്ലങ്കില്‍) എന്ന നിലയില്‍ ജോമോന് ഒരു സഹ മന്ത്രി എങ്കിലും ആകുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

പ്രത്യുപകാരമായി എന്തെങ്കിലും ചെറിയ ന്യൂനപക്ഷ / കര്‍ഷക പ്രശ്നം വഷളാക്കി ഉമ്മഞ്ചാണ്ടിക്കുള്ള പിന്തുണ പിന്‍‌വലിക്കും.

പക്ഷേ ആകെയുള്ള ഒരു പ്രശ്നം മാണിസാറിന്റെ അഭയവും സങ്കേതവുമായ കത്തോലിക്കാ സഭയിലെ ചില മെത്രാന്മാരെ മനോരമ മുതലാളിമാര്‍ ചില ഉമ്മാക്കികള്‍ കാട്ടി വിരട്ടി നിര്‍ത്തിയിരിക്കുന്നത് മാത്രമാണ്.

ഇതൊക്കെ അറിയാവുന്ന കോണ്‍ഗ്രസുകാര്‍ കാലുവാരാതെ കോട്ടയത്ത് വീണ്ടും ജോമോനെ ജയിക്കാന്‍ വിടുമോ എന്നു കണ്ടറിയണം.

അസംബ്ലി മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനു ശേഷം (സീപിയെമ്മിന് വന്‍ ഭൂരിപക്ഷമുള്ള കുമരകം പഞ്ചായത്ത് ഒഴിവാക്കി കോണ്‍ഗ്രസിന് മ്രിഗീയ ഭൂരിപക്ഷമുള്ള വിജയപുരം പഞ്ചായത്ത് കോട്ടയം അസംബ്ലി മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ത്തതോടെ) കുറഞ്ഞത്  20,000 വോട്ടിനെങ്കിലും കോണ്‍ഗ്രസ് സ്ഥാനാത്ഥി ജയിക്കേണ്ട സ്ഥാനത്ത് തിരുവഞ്ചൂര്‍ ജയിച്ചത് വെറും 700 വോട്ടിന്.

സ്വന്തം സ്ഥാനാത്ഥിയെ വാരാന്‍ യാതൊരുളുപ്പും ഇല്ലാത്ത അസൂയയുടെ നിറകുടമായ കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെ എളുപ്പത്തില്‍ പോയി കേന്ദ്രമന്ത്രിയായി തങ്ങളുടെ തലക്കു മുകളില്‍ വിലസാന്‍ ജോമോനെ അനുവദിക്കുമെന്ന്‍ കരുതാമോ???

2013 മേയ് 6

അഴിമതി കഥകളുടെ ഘോഷയാത്ര



രണ്ടാം തവണയും അധികാരത്തിലേറിയ, ഇടതുപക്ഷത്തിന്റെ നിയന്ത്രണം ഇല്ലാത്ത യു പി എ സര്‍ക്കാര്‍ അഴിമതി കഥകളുടെ കുരിശ് ഒന്നിനു പുറമേ ഒന്നായി ചുമക്കുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. കല്‍ക്കരിപ്പാടം അഴിമതി ഇടപാടില്‍ നിയമ മന്ത്രി അശ്വതി കുമാര്‍ സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിച്ചതായുള്ള ആരോപണം കത്തിനില്‍ക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലും അഴിമതി ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നു. 


റെയില്‍വേ ബോര്‍ഡ് അംഗത്തിന് ഉന്നത പദവി നല്‍കാനായി ബന്‍സലിന്റെ സഹോദരീപുത്രന്‍ വിജയ് സിംഗഌ90ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തല്‍ വിജയ് സിംഗ്ല ള്‍പ്പെട്ട കോഴ ഇടപാടിനെ വിവരം ലഭിച്ച സി ബി ഐ വിദഗ്ദ്ധമായ അന്വേഷണത്തിലൂടെയാണ് കൈക്കൂലി നല്‍കിയ റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാറിനെയും അത് വാങ്ങിയ വിജയ് സിംഗ്ല യെയും ഇടപാടില്‍ ഇടനിലക്കാരായ മറ്റു നാലുപേരെയും അറസ്റ്റു ചെയ്തത്. 


വെസ്റ്റേണ്‍ റെയില്‍വേയില്‍ ജനറല്‍ മാനേജറായിരുന്ന മഹേഷ് കുമാര്‍ ഈയിടെയാണ് റെയില്‍വേ ബോര്‍ഡ് അംഗമായത്. അഴിമതിക്ക് ഏറെ അവസരമുള്ള ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയായി നിയമിക്കപ്പെടാന്‍ മഹേഷ് കുമാറിനോട് വിജയ് സിംഗ്ല രണ്ടുകോടി രൂപയുടെ കോഴ ഇടപാട് ഉറപ്പിച്ചതായാണ് സി ബാ ഐ പറയുന്നത്. ഇതിന്റെ ആദ്യ ഗഡുവായാണ് 90 ലക്ഷം രൂപ കൈമാറിയത്. ഇടപാടിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ മഹേഷ് കുമാറിന്റെയും വിജയ് സിംഗ്ല യുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തി വിവരങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ കോഴ  തുക കൈമാറിയ ഉടന്‍തന്നെ രണ്ടുപേരെയും പിടികൂടുകയായിരുന്നു. 90 ലക്ഷം രൂപയും സി ബി ഐ പിടിച്ചെടുത്തു.



കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ടു നിയമമന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടിക്കൊണ്ടിരുന്ന പ്രിതിപക്ഷത്തിനു ബന്‍സലിന്റെ അനിന്തരവന്റെ അറസ്റ്റ് പുതിയൊരു ആയുധമായി. ബി ജെ പിയും ഇടതുപക്ഷ പാര്‍ട്ടികളും ബന്‍സലിന്റെ രാജി ആവിശ്യപ്പെട്ടുകഴിഞ്ഞു. ഒരു റെയില്‍വെ ബോര്‍ഡ് അംഗത്തിന് ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ ബന്ധപ്പെട്ട മന്ത്രിയുടെ ഉറ്റബന്ധു കൈക്കൂലി വാങ്ങണമെങ്കില്‍ അതുമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും ആയിരിക്കണമെന്നുള്ള സാമാന്യ യുക്തിയാണ് പ്രതിപക്ഷം ബന്‍സലിനെതിരെ ആയുധമാക്കുന്നത്. 


പ്രതിപക്ഷത്തിന്റെ രാജി ആവിശ്യത്തിനെതിരെ യു പി എ പതിവു നാടകം ആവര്‍ത്തിക്കുകയാണ്. 


അറസ്റ്റുവാര്‍ത്ത പുറത്തുവന്ന ഉടന്‍ പ്രധാന മന്ത്രിയെയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും കണ്ട് ബന്‍സല്‍ രാജി സന്നദ്ധത അറിയിക്കുന്നു.സംഭവത്തില്‍ തനിക്കുയാതൊരു പങ്കുമില്ലെന്നാണ് ബന്‍സല്‍ ഇരുനേതാക്കളെയും അറിയിച്ചത്. അനിന്തരവന്‍ കൈക്കൂലി വാങ്ങിയതു തന്റെ അറിവോടെയായിരുന്നില്ല. അനിന്തരവനുമായി യാതൊരു ബിസിനസ് ബന്ധവുമില്ല. ഭരണകാര്യങ്ങളില്‍ ബന്ധുക്കളെ അടുപ്പിക്കാറില്ല. പൊതു ജീവിതത്തില്‍ സംശുദ്ധികാത്തുസൂക്ഷിക്കുന്ന ആളാണ്. ഇങ്ങനെ പോകുന്നു ബന്‍സലിന്റെ സത്യപ്രസ്താവനകള്‍. മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും മറ്റൊന്നു ആലോചിക്കാതെ അതു മുഖവിലയ്ക്കടുത്തു എന്നു വേണം കരുതാന്‍. കാരണം കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ അടങ്ങുന്ന കോര്‍ കമ്മിറ്റിയോഗം ബനസല്‍ രാജിവെക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. 


ഈ കോഴവിവാദം യു പി എ മന്ത്രിസഭയിലെ അംഗങ്ങളുടെ മാത്രമല്ല, റെയില്‍വെയില്‍ ഇപ്പോള്‍ നടമാടുന്ന കൊടിയ അഴിമതിയുടെ കഥകളിലേക്കും വെളിച്ചം വീശുന്നു.  


ലോകത്തെ രണ്ടാമത്തെ വലിയ റെയില്‍വെ ശൃംഖലയുള്ള ഇന്ത്യന്‍ റെയില്‍വെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സ്ഥാപനമാണെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (സി വി സി)വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പൊതുമേഖലാ സ്ഥാപനമെന്ന ബഹുമതിയാണ് സി വി സി ഇന്ത്യന്‍ റെയില്‍വെയ്ക്കു ചാര്‍ത്തിക്കൊടുത്തിരുന്നത്. രാജ്യത്ത് അഴിമതികുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെടുന്ന ഓരോ മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീതം റെയില്‍വെയില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അഴിമതിക്കുറ്റങ്ങളില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിലും റെയില്‍വെ അധികൃതര്‍ വീഴ്ചകാട്ടുന്നതായി സിവിസി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.



ഇന്ത്യന്‍ റെയില്‍വെ എന്ന ബൃഹത്തായ പ്രസ്ഥാനം രാഷ്ട്രിയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന മാഫിയാകളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. സിവിസിക്കു ലഭിച്ച ഒരു പരാതി പറിശോധിച്ചാലറിയാം റെയില്‍വെയില്‍ നടമാടുന്ന അഴിമതിയുടെ ആഴം. 


റെയില്‍വെയുടെ രാജ്യത്തെ ഏറ്റവും വലിയവര്‍ക്ക്‌ഷോപ്പാണ് ബീഹാറിലെ ജമല്‍പ്പൂരിലുള്ളത്. ട്രെയിനിന്റെ വിലുകളുടെ ബാള്‍ ബിയറിംഗ്‌സ് മാറ്റുന്നത് ഇവിടെയാണ്. ഏതാനും ആയിരം കിലോമീറ്ററുകള്‍ ഓടിക്കഴിയുമ്പോള്‍ വീലുകളുടെ ബാള്‍ബിയറിംഗ് മാറണമെന്നാണ്. 2000-3000 രൂപവരെ വിലയുള്ള ഇവ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ബാള്‍ബിയറിംഗ് മാറാന്‍ നൂറുകണക്കിനു ട്രെയിനുകള്‍ ജമല്‍പ്പൂരിലെത്തും. ഈ ട്രെയിനുകളില്‍ ഭൂരിഭാഗവും വര്‍ക്ക്‌ഷോപ്പിലെത്താറില്ല. ഇവയുടെ ബാള്‍ബിയറിംഗ് മാറിയതായുള്ള സര്‍ട്ടിഫിക്കറ്റ് നല്കി തിരിച്ചയയ്ക്കും. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ തട്ടിഎടുക്കുന്നത്. ജമല്‍പൂര്‍വര്‍ക്ക്‌ഷോപ്പിലെ ഉന്നതര്‍ മുതല്‍ സാധാരണ ജീവനക്കാരന്‍ വരെ ഈ അഴിമതിയില്‍ പങ്കാളിയാരുന്നു. ഈ വെട്ടിപ്പുമായി ബന്ധപ്പെട്ട വലിയതുകയ്ക്കുള്ള ഒരു ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെ അഴിമതിക്കാരടങ്ങിയ മാഫിയായുടെ ആളുകള്‍ വെടിവച്ചു കൊന്നതോടെയാണ് വര്‍ഷങ്ങളായി നടന്നു വന്നതിരിമറി പുറംലോകം അറിയുന്നത്. റെയില്‍വെയുടെ എല്ലാത്തലത്തിലും ഇത്തരത്തില്‍ കോടികളുടെ അഴിമതി നടക്കുന്നുണ്ട്. 


അഴിമതിയുടെ കറപുരളുന്ന മന്ത്രിമാര്‍ രാജിവെക്കേണ്ടതില്ലെന്ന് പറയുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ ഇത്തരത്തിലുള്ള അഴിമതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.


2013 മാർ 24

ശിക്ഷ വിധിക്കേണ്ടത് സര്‍ക്കാരാണോ?


കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇറ്റലിക്ക് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണു  വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ വധശിക്ഷ ഉണ്ടാവില്ലെന്നാണത്രേ ഇന്ത്യ ഇറ്റലിയെ അറിയിച്ചത്.


ഇതിനെ ഏതു വിധത്തിലാണ് നിയമസംവിധാനം കൈകാര്യം ചെയ്യുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഒരു കൊലപാതക്കക്കേസിലെ പ്രതികള്‍ക്ക് ഇത്തരമൊരു ഉറപ്പു കൊടുക്കാന്‍ ഒരു സര്‍ക്കാരിനു സാധിക്കുമോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. കോടതിയില്‍ വിചാരണ തുടങ്ങുന്നതിനു മുമ്പു തന്നെ ശിക്ഷ ഇന്നതായിരിക്കും എന്ന വിധത്തില്‍ ഒരു സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കുന്നത് നിയമസംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനു യോജിച്ചതാണോ?


ഇന്ത്യയിലെ സംവിധാനമനുസരിച്ച് കോടതികളാണ് വിധി പ്രസ്താവിക്കുന്നത്. അതിനുള്ള അര്‍ഹത സര്‍ക്കാരിനില്ല. കേസ് കോടതിയില്‍ എത്തി വിചാരണ നടത്തുകയും വാദപ്രതിവാദങ്ങള്‍ നടക്കുകയുമൊക്കെ വേണം. അതെല്ലാം കഴിഞ്ഞ് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കോടതി വിധി പ്രസ്താവിക്കും അപ്പോഴാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ അല്ലയോ എന്നൊക്കെ കണ്ടെത്തുന്നത്. ഇവിടെ വിചാരണ പോലും തുടങ്ങുന്നതിനു മുമ്പ് കേസ് നിസാരമാണെന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വിദേശ രാജ്യത്തിന് ഉറപ്പു കൊടുത്തിരിക്കുന്നു. അതിലൂടെ വാസ്തവത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങളെ അവഹേളിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്.


കുറ്റം ചെയ്‌തോ ഇല്ലയോ എന്നൊക്കെ കണ്ടെത്താനുള്ള അവകാശവും അധികാരവും കോടതിക്കാണുള്ളത്. അതില്‍ ഒരു ജനായത്ത സര്‍ക്കാരിനു വലിയ പങ്കൊന്നും ഇല്ല. ഒരു കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി ഇത്തരം ഉറപ്പുകള്‍ കൊടുത്ത സംഭവം ഇതിനു മുമ്പു കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഇന്ത്യയിലെ നിയമസംവിധാനം അനുസരിച്ചുള്ള വിചാരണയ്ക്കു ശേഷം കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ ചിലപ്പോള്‍ കോടതി വധശിക്ഷ വിധിച്ചേക്കാം. അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആരാണ്? 


ഇറ്റലി എന്ന രാജ്യത്തോട് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് അതിരുകവിഞ്ഞ വിധേയത്തം ഉണ്ടെന്നത് സത്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവിന്റെ താത്പര്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം. അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വലിയ സ്ഥാനമൊന്നുമില്ല. ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കുന്നവരാണ് കേന്ദ്ര മന്ത്രിസഭയിലിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സ്വദേശമായ ഇറ്റലിക്കെതിരേ എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിനു സാധിക്കില്ല. വലിയ നാടകങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി ഇറ്റലിക്കെതിരേ പ്രസ്താവനയിറക്കിയതു ചൂണ്ടിക്കാണിച്ചാലൊന്നും ഇന്ത്യയിലെ പ്രബുദ്ധരായ ജനതയെ പറ്റിക്കാനാവില്ല.



സുപ്രീം കോടതി നല്‍കിയ സമയ പരിധിക്കുള്ളില്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ അവരെ അറസ്റ്റ് ചെയ്യില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ എന്ന പേരില്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങി ഇറ്റലിയിലേക്കു പോയ കൊലയാളികളെ തിരികെ അയയ്ക്കില്ലെന്ന നിലപാടാണ് ഇറ്റലി സ്വീകരിച്ചത്. നാലാഴ്ചത്തേക്കെന്നു പറഞ്ഞ് നാട്ടിലേക്കു പോകാന്‍ അനുവദിച്ചവര്‍ തിരികെ വരില്ലെന്നു പറഞ്ഞപ്പോഴും കേന്ദ്ര സര്‍ക്കാരിന് വലിയ അനക്കമൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍, ഇറ്റാലിയന്‍ അംബാസഡര്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നു കോടതി വരെ പറഞ്ഞതോടെ മലക്കം മറിയുന്ന കാഴ്ചയും കണ്ടു. അതിന്റെ തുടര്‍ച്ചയായാണ് സോണിയാഗാന്ധിയുടെ പ്രസ്താവന വന്നത്.


ഇതെല്ലാം മനസിലാക്കാന്‍ തക്ക ശേഷിയുള്ള ഒരു ജനതയാണ് ഇവിടെയുള്ളതെന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കേണ്ടതായിരുന്നു. ഇറ്റലിക്കാരെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരെ ഭരണാധികാരികളായി ഇവിടെ വേണോയെന്നു തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.


കൊലക്കുറ്റം ചെയ്തവര്‍ക്ക് എന്തു ശിക്ഷ വിധിക്കണമെന്ന് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥ രാജ്യത്തിനു തന്നെ ഭൂഷണമല്ല. കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത് എന്ന ഒറ്റക്കാരണത്താല്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി വാദിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ളതു തന്നെ. ഇപ്പോള്‍ മന്ത്രി പറഞ്ഞിരിക്കുന്ന വാക്കുകളിലൂടെ നാവികരുടെ ഭാവി നമുക്കു പ്രവചിക്കാം. ചുരുങ്ങിയ ഏതെങ്കിലും ശിക്ഷ അവര്‍ക്കു ലഭിക്കുന്ന വിധത്തിലാകും പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തുകയെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ അതിനുള്ള നിര്‍ദേശം ഇതിനകം നല്‍കിയിട്ടുണ്ടാകും.



ഒരുപക്ഷേ, ശിക്ഷ ലഭിക്കാത്ത വിധത്തിലും പ്രോസിക്യൂഷന്‍ വാദിച്ചേക്കാം. നാവികര്‍ ചെയ്തത് വലിയ കുറ്റമൊന്നുമല്ല എന്ന ധ്വനി സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകളിലുണ്ട്. ഇറ്റലിക്കാര്‍ കുറ്റം ചെയ്താല്‍ അതു കുറ്റമല്ലാതാകുന്നത് എങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കിയാല്‍ കൊള്ളാം.


നിലവില്‍ സര്‍ക്കാര്‍ ഇറ്റലിക്കു നല്‍കിയിരിക്കുന്ന ഉറപ്പ് ജുഡീഷ്യറിയുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. എന്തു ശിക്ഷയാണു വിധിക്കേണ്ടതെന്ന് ജുഡീഷ്യറിയോടു നിര്‍ദേശിക്കാന്‍ ലെജിസ്ലേച്ചറിന് അധികാരമുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു.


മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കു വധശിക്ഷ തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ശിക്ഷ നല്‍കാന്‍ സാധിക്കുമോ എന്നാകും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുക. എല്ലാ വിധത്തിലും ഇറ്റലിയോടു വിധേയത്തം പ്രഖ്യാപിക്കാന്‍ മത്സരിക്കുന്ന കേന്ദ്ര മന്ത്രിമാരെ കാണുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്താനേ സാധിക്കുന്നുള്ളൂ. സ്വന്തം പ്രജകളേക്കാള്‍ വലുതാണ് വിദേശത്തെ കൊലയാളികളുടെ ജീവനെന്നു കരുതുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും മറുപടി നല്‍കാന്‍ ജനങ്ങള്‍ക്കു സാധിക്കണം.

2013 മാർ 13

ഊമ്പപ്പാ വരാല് വെള്ളത്തില്‍.


കടലില്‍ മലയാളികളായ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരെ ഇന്ത്യയിലേക്ക് മടക്കി അയക്കുകയില്ലെന്നുള്ള ഇറ്റലിയുടെ പ്രഖ്യാപനം യു പി എ സര്‍ക്കാരിനേറ്റ മറ്റൊരു പ്രഹരമാണ്. 


ജനദ്രോഹ നടപടികള്‍ ഒന്നൊന്നായി ചെയ്ത് കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു ജനവിരുദ്ധ നടപടിയായിരുന്നു ഇറ്റാലിയന്‍ സൈനികര്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി നാട്ടിലേക്ക് പോകാന്‍ ജാമ്യം അനുവദിക്കാം എന്ന നിലപാട്. 


നീണ്ടകരയില്‍ നിന്നു കടലില്‍ പോയ ബോട്ടിലെ രണ്ടു തൊഴിലാളികളെയാണ് ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സുരക്ഷാഭടന്മാരായ ലസ്‌തോറെ മാസിമിലിയാനോയും സല്‍വത്തോറെ ലിയോണും ചേര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15-നായിരുന്നു സംഭവം. തുടക്കം മുതല്‍ തങ്ങളുടെ സൈനികരെ ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ഇറ്റലി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തായിരുന്നു സംഭവമെന്നും അതുകൊണ്ട് സൈനികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നുമായിരുന്നു ഇറ്റലിയുടെ വാദം. കേരളത്തില്‍ ഈ സംഭവം ഉളവാക്കിയ ശക്തമായ പ്രതിഷേധവും ജനരോഷവുമാണ് ഇവര്‍ക്കെതിരേ കേസെടുത്ത് ഇവിടെത്തന്നെ വിചാരണ ചെയ്യാനുള്ള സാഹചര്യമൊരുക്കിയത്.


കൊലപാതകക്കേസില്‍ പ്രതികാളണെങ്കിലും വിദേശികള്‍ എന്നതു കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്‍കിയാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചത്. ജയിലിനു പകരം റസ്റ്റ് ഹൗസില്‍ കഴിയാന്‍ അനുവദിച്ചിരുന്നു. ബന്ധുക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്കു പോകാന്‍ കഴിഞ്ഞ ഡിസംബര്‍ 22ന് കോടതി ഇവര്‍ക്ക് അനുവാദം നല്‍കി. ജനുവരി 10ന് തിരിച്ചെത്തണമെന്നായിരുന്നു വ്യവസ്ഥ. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനോട് അനുകൂലമായിരുന്നു. 


ഇനി ഇവര്‍ മടങ്ങിവരാന്‍ പോകുന്നില്ലെന്നുള്ള വിമര്‍ശനത്തിന്റെ മുന ഒടിച്ച് ആറുദിവസം മുമ്പുതന്നെ സൈനികര്‍ കേരളത്തില്‍ തിരിച്ചെത്തി എല്ലാവരെയും ഞെട്ടിച്ചു. ഇതിനുശേഷമാണ് സുപ്രീംകോടതി ഇടപെട്ട് കേസിന്റെ വിചാരണയും സൈനികരുടെ തടവ് ചുമതലയുമൊക്കെ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്. സൈനികരെ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയാന്‍ അനുവദിക്കുകയും ചെയ്തു. ഇത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.


തുടക്കംമുതല്‍ തങ്ങളുടെ സൈനികരെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവന്ന ഇറ്റാലിയന്‍ സര്‍ക്കാര്‍ ദേശിയ തെരഞ്ഞെടുപ്പ് ആയുധമാക്കി അവര്‍ക്ക് ജാമ്യം അനുവദിപ്പിക്കാന്‍ അടുത്ത നീക്കം നടത്തി. വോട്ടു ചെയ്യാനായി സൈനികര്‍ക്ക് ജാമ്യം അനുവദിക്കണമെന്നുള്ള ഇറ്റലിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. എല്ലാ നയതന്ത്ര സന്നാഹങ്ങളും ശക്തമായി ഉപയോഗിച്ചുകൊണ്ടായിരുന്നു ഇറ്റലി ഇതിനായി നീക്കം നടത്തിയത്. ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ മുട്ടുവിറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജാമ്യത്തിന് അനുകൂലമായിരുന്നു. അതോടെ ഇറ്റാലിയന്‍ അംബാസിഡറുടെ സത്യവാങ്മൂലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സുപ്രീംകോടതി സൈനികര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഫെബ്രുവരി 22നായിരുന്നു ഇത്. നാലാഴ്ച കഴിയുമ്പോള്‍ മടങ്ങി എത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. 


രണ്ട് ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ ഇവര്‍ക്ക് നിസാര കാര്യത്തിനു ജാമ്യം അനുവദിക്കരുതെന്ന് ഒട്ടേറെ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതൊക്കെ അവഗണിച്ച് ജാമ്യം അനുവദിച്ചെന്നു മാത്രമല്ല, കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കാന്‍ കോടതി തയ്യാറായതുമല്ല. ഇറ്റാലിയന്‍ അംബാസിഡറുടെ ഉറപ്പ് അവിശ്വസിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും നിലപാട്.


ആശങ്കകള്‍ ശരിവയ്ക്കുംവിധം ഒരു ബോംബ് സ്‌ഫോടനം പോലെ ഇറ്റലിയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ്. തങ്ങളുടെ സൈനികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി നമ്മുടെ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. മനഃസാക്ഷി ഉള്ളവരൊക്കെ ഞെട്ടിയെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അമരക്കാര്‍ ഞെട്ടിയിരിക്കാന്‍ സാധ്യതയില്ല. കാരണം, ഇറ്റാലിയന്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്നുള്ള ഒരു നാടകമായിരുന്നു സൈനികരുടെ ജാമ്യനടപടി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, കേന്ദ്രസര്‍ക്കാര്‍ കോടതിയെയും സ്വാധീനിച്ചിരിക്കാം. സൈനികരുടെ തിരിച്ചുവരവ് നിര്‍ബന്ധിതമാക്കുന്ന കര്‍ശന വ്യവസ്ഥകള്‍ ഇല്ലാതെ ജാമ്യം അനുവദിക്കാനുള്ള കാരണം അതാവാം.



ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും സൈനികരെ വിട്ടുകിട്ടാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (:-( ഇറ്റാലിയന്‍ അംബാസിഡറെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി സര്‍ക്കാരിന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇനി ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത കുറെ പ്രഖ്യാപനങ്ങളും പതിവു ചട്ടക്കൂട്ടില്‍ ഒതുങ്ങുന്ന നടപടികളും ഉണ്ടാകും. അവയൊന്നും സൈനികരെ ഇന്ത്യയിലെത്തിക്കാന്‍ സഹായിക്കുകയില്ല.



തങ്ങളുടെ സൈനികരെ തിരിച്ചയക്കുകയില്ലെന്ന് തിങ്കളാഴ്ച വൈകുന്നേരം ഇറ്റാലിയന്‍ സര്‍ക്കാര്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതാണ്. ഇന്നലെ രാവിലെ പ്രധാനമന്ത്രിയെ കണ്ട് ആവലാതി പറയാന്‍ പാഞ്ഞെത്തിയ കേരളത്തില്‍നിന്നുള്ള എംപിമാരോട് അദ്ദേഹം പറഞ്ഞത് പത്രവാര്‍ത്തയില്‍ നിന്നാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നാണ്! ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരംതന്നെ ഈ നിലപാട് തിരുത്തിയ പ്രധാനമന്ത്രി ആരെയാണ് പേടിക്കുന്നതെന്നാണ് അറിയേണ്ടത്.


ഒരു വിദേശരാജ്യത്ത് കൊലക്കുറ്റത്തിന് ജലിലിലായ തങ്ങളുടെ രണ്ട് പൗരന്മാരെ രക്ഷിക്കാന്‍ ഇറ്റലി കാട്ടിയ ശുഷ്കാന്തി ഇന്ത്യന്‍ ഭരണാധിപന്മാരെ ലജ്ജിപ്പിക്കേണ്ടതാണ്. കാരണം വിസയുടെ കാലവധി കഴിഞ്ഞും തങ്ങി, മതിയായ രേഖകള്‍ ഇല്ലാതെ എത്തി ജോലി നേടി തുടങ്ങിയ വിസ ചട്ടങ്ങളുടെയും അല്ലറ ചില്ലറ മോഷണത്തിന്റെയുമൊക്കെ പേരില്‍ 6569 ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇവരില്‍ ചെറിയൊരു ശതമാനമാണ്.മയക്കുമരുന്നുകടത്ത്, ബലാല്‍സംഗം മുതലായ കടുത്ത കുറ്റങ്ങള്‍ ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന വലിയൊരു വിഭാഗത്തെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസികള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പരാതി വ്യാപകമാണ്. 

എന്തിന് സോമാലിയയിലും ഫിലിപ്പീന്‍സിലും അഫ്ഗാനിസ്ഥാനിലും കൊള്ളക്കാരുടെയും തീവ്രവാദികളുടെയും തടവിലായ സ്വന്തം പൗരന്മാരെപ്പോലും മോചിപ്പിക്കുവാന്‍ യധാവിധി ഇടപെടാന്‍ സാധിക്കാത്ത ഇന്ത്യയിലെ ഭരണാധികാരികള്‍ ഇറ്റാലിയന്‍ കൊലയാളികളെ തിരികെ എത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഈ രാജ്യത്തെ ഒരു പൂച്ചക്കുഞ്ഞുപോലും വിശ്വസിക്കില്ല.


വാറന്‍ ആന്‍ഡേഴ്സണെ പൊലെ, ഒക്ടാവിയോ ക്വട്രോച്ചിയെ പോലെ, ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ പോലെ, ലസ്‌തോറെ മാസിമിലിയാനോയും സല്‍വത്തോറെ ലിയോണും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തി സ്വന്തം നാട്ടില്‍ സര്‍വ സൗകര്യങ്ങളോടെയും സ്വതന്ത്രരായി വിരാജിക്കും. ഇവിടെ ഉന്നതരുടെ അരമനകളിലും അധികാരകേന്ദ്രങ്ങളിലും ആഹ്ലാദത്തിന്റെ വെളുത്ത പുക ഉയരും.

ഈ സാഹചര്യത്തില്‍ ഈ തിരുട്ടു നാടകത്തില്‍ പങ്കാളിത്തമില്ലാത്ത മുഴുവന്‍ ഭാരതീയരോടും പറയാന്‍ ഒറ്റ വാചകമേ മനസില്‍ വരുന്നുള്ളു

ഊമ്പപ്പാ വരാല് വെള്ളത്തില്‍

2013 ജനു 30

രണ്ടു മാസത്തേക്കു മാത്രം ഔദാര്യം


രണ്ടു മാസത്തേക്ക് കെഎസ്ആര്‍ടിസിയെ നടത്തിക്കാന്‍ ആവശ്യമായ തരത്തില്‍ സാമ്പത്തിക സഹായം നല്‍കാനാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നല്ല കാര്യം. പക്ഷേ, ഇവിടെ ചോദ്യങ്ങള്‍ മറ്റു തരത്തിലും ഉയരുന്നുണ്ട്.



സാമ്പത്തികമായി രണ്ടു മാസത്തേക്കു മാത്രം സഹായിക്കാമെന്നു പറയുമ്പോള്‍ ആര്‍ക്കോ വേണ്ടി ഔദാര്യം ചെയ്യുന്ന ധ്വനിയാണ് അതിലുള്ളത്. കെഎസ്ആര്‍ടിസിക്കു വലിയ തോതിലുള്ള സാമ്പത്തിക സഹായം നല്‍കുന്നതില്‍ ധനവകുപ്പ് എതിര്‍പ്പു പ്രകടിപ്പിച്ചെന്നാണു റിപ്പോര്‍ട്ട്.


വന്‍ ഉപഭോക്താക്കളുടെ പട്ടികയിലേക്ക് കെഎസ്ആര്‍ടിസി എത്തിയതോടെ എണ്ണക്കമ്പനികള്‍ ഡീസലിനുള്ള സബ്‌സിഡി എടുത്തു കളഞ്ഞതാണ് നിലവില്‍ കെഎസ്ആര്‍ടിസിയെ വന്‍ പ്രതിസന്ധിയിലാക്കിയത്. അത് അറിയാന്‍ വയ്യാത്തവരല്ല കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്നവര്‍. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെയാണ് കേരള സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും, സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ എണ്ണക്കമ്പനികള്‍ നീക്കം നടത്തിയപ്പോള്‍ അതിനെതിരേ ചെറുവിരലനക്കാന്‍ ആരുമുണ്ടായില്ല.



നിലവില്‍ കെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണു ധനമന്ത്രി കെഎം മാണി പറയുന്നത്. അതു വാസ്തവമാണെങ്കില്‍ അതേക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ അറിയണം. സര്‍ക്കാര്‍ എന്നാല്‍ അത് ഏതെങ്കിലും മന്ത്രിമാരുടെ കുടുംബസ്വത്തൊന്നുമല്ല.


ജനായത്ത വ്യവസ്ഥയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്നുണ്ടാക്കിയ സര്‍ക്കാരാണ് ഭരണം നിര്‍വഹിക്കുക. അത്തരത്തിലുള്ള സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയെ നേരിടുന്നുണ്ടെങ്കില്‍ അക്കാര്യം ആദ്യം അറിയേണ്ടത് ജനങ്ങളാണ്. അവരെ അത് അറിയിക്കുന്നതിനു പകരം, ജനകീയ വിഷയങ്ങള്‍ ഉയരുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. സംസ്ഥാന സര്‍ക്കാരിന്റെ പണം എന്നാല്‍ അതു ജനങ്ങളുടെ പണമാണ്. അതു കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട ആള്‍ മാത്രമാണ് ധനമന്ത്രി. അദ്ദേഹം ജനങ്ങളുടെ പണത്തിന്റെ കണക്ക് തുറന്നു പറയാന്‍ തയാറാകുന്നില്ലെങ്കില്‍ അവിടെയിരിക്കാന്‍ യോഗ്യനാണോ എന്നു ചിന്തിക്കണം.


കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം കെഎസ്ആര്‍ടിസി അവരുടെ യാത്രാ സൗകര്യങ്ങളില്‍ പ്രധാനമാണ്. അത്തരമൊരു സ്ഥാപനത്തെ ഇല്ലാതാക്കാന്‍ പോകുന്ന വിധത്തില്‍ ഏതെങ്കിലും തലത്തില്‍ നിന്നുള്ള ഇടപെടലുണ്ടാകുമ്പോള്‍ അടിയന്തരമായി പ്രതികരിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്.


സാമ്പത്തികമായി നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്താന്‍ സാധിക്കാത്ത മന്ത്രിയുടെ ന്യായവാദങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. നിലവിലുള്ള സംവിധാനങ്ങള്‍ തന്നെ ഫലപ്രദമായി വിനിയോഗിച്ചാല്‍ മറികടക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയേ കേരളത്തിലുള്ളൂ. അതിനെ പര്‍വതീകരിച്ചു കാണിച്ച് വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം ഇവിടെ ആവശ്യമില്ല. ഏതു വികസന പ്രവര്‍ത്തനത്തിന്റെ കാര്യം പറയുമ്പോഴും സാമ്പത്തികസ്ഥിതി ഭദ്രമല്ല എന്നു പറയുന്ന ഒരു ധനമന്ത്രിയെയാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റതില്‍പ്പിന്നെ കാണുന്നത്. വിവിധ ഇനങ്ങളിലുള്ള നികുതികളില്‍ ഉന്നതരില്‍ നിന്നു പിരിഞ്ഞു കിട്ടാനുള്ള തുകയത്രയും കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാവുക തന്നെ ചെയ്യും. അതില്‍ അതിശയവുമില്ല.


വന്‍കിട വ്യവസായികളുടെ കയ്യില്‍ നിന്നു പിരിഞ്ഞു കിട്ടാനുള്ള കോടിക്കണക്കായ തുക പിരിച്ചെടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന ഘടകം ഏതാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയണം. അവര്‍ക്ക് അത് അറിയാനുള്ള അവകാശവും അധികാരവുമുണ്ട്. ജനങ്ങളാല്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ചുമതല നിര്‍വഹിച്ച് പ്രതിഫലം പറ്റുക മാത്രം ചെയ്യേണ്ട മന്ത്രിമാര്‍ സ്വര്‍ഗലോകത്തു നിന്ന് നേരിട്ടിറങ്ങി വന്നവരൊന്നുമല്ല. ജനങ്ങളുടെ ദാസന്മാരാണ്. അത്തരത്തിലുള്ള പെരുമാറ്റമേ അവരില്‍ നിന്നുണ്ടാകാവൂ.


കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ച എണ്ണക്കമ്പനികളെക്കൊണ്ട് അതു തിരുത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ആവശ്യമെങ്കില്‍ പ്രശ്‌നം ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത്തരമൊരു നടപടി സ്വീകരിക്കുമ്പോള്‍ ആവശ്യമെങ്കിലെന്ന പദം പ്രയോഗിച്ചതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. നിലവില്‍ അത്തരം ഇടപെടലിന്റെ ആവശ്യമില്ല എന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നു തോന്നുന്നു. എണ്ണക്കമ്പനികളില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രസ്തുത കമ്പനികളെ കേരളത്തില്‍ നിന്നു പുറത്താക്കാന്‍ സാധിക്കുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആരും അരുടെയും മേലാളന്മാരല്ല. കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അതു സംസ്ഥാന സര്‍ക്കാരുകളുമായി കൂടി ആലോചിച്ച ശേഷമാവണം. അതിനു പകരം, കുറേ ഉത്തരേന്ത്യന്‍ ഗോസായിമാര്‍ വട്ടംകൂടിയിരുന്ന് തീരുമാനമെടുക്കുകയും അതിലൂടെയുണ്ടായേക്കാവുന്ന സാമ്പത്തിക ഘടകത്തെ വീതം വെക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്.


ഇത്തരം കശാപ്പുകളിലൂടെത്തന്നെയാണു സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ജനായത്ത ഭരണം കടന്നു പോകുന്നത്. ജനങ്ങളെ ശത്രുപക്ഷത്തു കാണുകയും ജനവിരുദ്ധത മുഖമുദ്രയാക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലേക്ക് ചുവടുറപ്പിച്ചവരാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ എന്ന് കുറച്ചു നാളായി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പ്രസ്തുത യുപിഎയ്ക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെയാണ് കേരളത്തിലെ യുഡിഎഫും. ഈ സര്‍ക്കാരില്‍ നിന്ന് ജനം അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. 


മന്ത്രിമാരുടെ സുഖജീവിതത്തിനു ചെലവാക്കാന്‍ പണം ധാരാളമുള്ള നാട്ടില്‍ ജനങ്ങളുടെ പ്രശ്‌നം വരുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നു. 

ഇത്തരം ഇരട്ടത്താപ്പുകളേപറ്റി ജനങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോള്‍ ജാതിക്കോമരങ്ങളെ പ്രീണിപ്പിച്ച്, ജാതി മത സ്പര്‍ധ വര്‍ധിപ്പിക്കുന്ന വിവാദങ്ങള്‍ സൃഷ്ടിച്ച്, പൊതുജന ശ്രദ്ധതിരിക്കുക. പീന്നീട് കെട്ടിപ്പിടിച്ച് ലാഭം പങ്കുവെച്ച് ഓര്‍മ്മ ശക്തി കുറവും സഹനശക്തി കൂടുതലുമുള്ള പൊതുജനത്തിന്റെ ഖജനാവു തുരന്നു തിന്നാന്‍ തക്ക അടുത്ത തട്ടിപ്പിനുള്ള കളമൊരുക്കുക. 

ഇതാണ് ആധുനിക ജനാധിപത്യം



(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തത്. ആര്‍ക്കെങ്കിലും അവ ഇവിടെ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഉടനെ നീക്കം ചെയ്യുവാന്‍ തയ്യാറാണ്)

2013 ജനു 21

സബ്സിഡി ഇല്ലാത്ത ഇന്ത്യ


ഇരുന്നൂറ്റി അമ്പതു ദശലക്ഷം പേര്‍ ദാരിദ്രരേഖയ്ക്കു താഴെ കഴിയുന്ന ഇന്ത്യയില്‍ സബ്‌സിഡിയുടെ കഴുത്തില്‍ കത്തിവീണു കൊണ്ടിരിക്കുകയാണ്. രാസവളം, പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയ്‌ക്കെല്ലാം ജനങ്ങള്‍ കൂടുതല്‍ വില നല്‍കേണ്ടി വരുന്നു. ഇനി കൂടുതല്‍ ഇനങ്ങള്‍ ഈ പട്ടികയിലേയ്ക്ക് കടന്ന് വരും. ഇവയ്‌ക്കെല്ലാം ഘട്ടംഘട്ടമായി സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതോടെ വിലയും ഉയര്‍ന്ന് കൊണ്ടിരിക്കും.


രാജ്യത്തിന്റെ ധനകമ്മി അപകടകരമായി ഉയരുന്നുതു ചൂണ്ടിക്കാട്ടിയാണ് പാവപ്പെട്ടവന്റെ സര്‍ക്കാര്‍ എന്ന ഭംഗിവാക്കു പറയുന്ന യു പി എ സര്‍ക്കാര്‍ സബ്‌സിഡി ഓരോന്നായി വെട്ടിക്കുറയ്ക്കുന്നത് ഒരു രാജ്യത്തിന്റെ ധനകമ്മി നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വരവിനേക്കാള്‍ ചെലവ് ക്രമാതീതമായി ഉയരുമ്പോള്‍ സമ്പദ് വ്യവസ്ഥ ആകെ തകരാറിലാകും. വിലക്കയറ്റവും രൂക്ഷമാകും. ഈ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ധനക്കമ്മി കഴിവതും നിയന്ത്രിക്കേണ്ടതുണ്ട്.


2012-13 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 5.3% ധനക്കമ്മിയാണ് ലക്ഷ്യമിടുന്നത്. ഒരിക്കലും ഈ ബഡ്ജറ്റ് ലക്ഷ്യം 100% കൈവരിക്കാന്‍ കഴിയുകയില്ല. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 4.3% ആക്കി നിയന്ത്രിച്ചു നിര്‍ത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയേയും ദോഷകരമായി ബാധിച്ചതോടെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റി. വ്യാവസായിക വളര്‍ച്ചയിലെ ഇടിവും കയറ്റുമതി മേഖലയ്‌ക്കേറ്റ തിരിച്ചടിയും കൂട്ടിച്ചേര്‍ന്നപ്പോള്‍ ധനകമ്മി 5.2% ആയി ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷത്തിലും സ്ഥിതിഗതികള്‍ കാര്യമായി മെച്ചപ്പെട്ടിട്ടില്ല. 2014 -ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും മാന്ദ്യത്തിനടിപ്പെട്ടാനുള്ള സാദ്ധ്യത ശക്തമാണെന്നിരിക്കെ 2013-ല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും കുഴപ്പത്തിലാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതൊക്കെ സംഭവിച്ചേക്കാം. കാരണം ആഗോളവത്കരണത്തെ തുടര്‍ന്ന് ലോകത്തെ പൊതുവായ ചലനങ്ങളില്‍ നിന്നും ആഗോളവല്‍കരണത്തെ അന്ധമായി പിന്തുടരുന്ന ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രമായി രക്ഷപ്പെട്ടു നില്‍ക്കാന്‍ കഴിയുകയില്ല എന്ന സ്ഥിതിയാണ്. അമേരിക്കയും യൂറോപ്പും സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടതോടെയാണ് 2009-2010 കാലഘട്ടത്തില്‍ മെച്ചപ്പെട്ട വളര്‍ച്ചാനിരക്കുമായി മുന്നേറിയ ഇന്ത്യയ്ക്കും കാലിടറിയത്.


എന്നാല്‍ ധനകമ്മി നിയന്ത്രിക്കാനും സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താനും സബ്‌സിഡി ഓരോന്നായി വെട്ടി കുറയ്ക്കുകയാണ് ഏകപോംവഴി എന്ന ചിന്ത കേന്ദ്രസര്‍ക്കാരിനെ പിടികൂടിയിരിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. സബ്‌സിഡി അത്രവലിയൊരു ശാപമാണോ? നിര്‍ദ്ധനര്‍ക്കും ഇടത്തരക്കാര്‍ക്കും അശ്വാസം പകരുന്നതിനാണ് വിവിധ തരത്തിലുള്ള ധനസഹായ പദ്ധതികള്‍ സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുന്നത്. പൊതു മേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരേ പ്രാധാന്യമുള്ള ഇന്ത്യയെപ്പോലെയുള്ള സമ്മിശ്ര സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് അര്‍ഹരാവര്‍ക്ക് സബ്‌സിഡിയിലൂടെ ആശ്വാസം പകരുക എന്നത് സര്‍ക്കാരിന്റെ സാമൂഹിക ബാധ്യതയും പ്രതിബദ്ധതയുമാണ്. ഈ പ്രതിബദ്ധതയില്‍ നിന്നാണ് യു പി എ സര്‍ക്കാര്‍ ഒളിച്ചോടുന്നത്. സബ്‌സിഡിക്കെതിരായ ശബ്ദമാണ് എവിടെയും ഉയര്‍ന്നു കേള്‍ക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയുടെ ഭാഗം സമ്പദ്‌വ്യസ്ഥയെ മൊത്തത്തില്‍ തകര്‍ക്കുകയാണെന്നാണ് ധനകാര്യമന്ത്രി പി ചിദംബരവും പെട്രോളിയം മന്ത്രി എ വീരപ്പമൊയ്‌ലിയും പറയുന്നത്.


സബ്‌സിഡി പൂര്‍ണ്ണമായി എടുത്ത് കളയുക എന്ന നയം ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുകയില്ല. മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ പോലും സബ്‌സിഡി സമ്പദ്രായത്തിന് എതിരേ ഇത്രരൂക്ഷമായ വികാരം ഇല്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും ചൈന അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും  സബ്‌സിഡി സമ്പ്രദായം ആണ് വെച്ച് പുലര്‍ത്തുന്നത്. അമേരിക്കയില്‍ കര്‍ഷകര്‍ക്ക് മാത്രം സബ്‌സിഡിയായി പ്രതിവര്‍ഷം നേരിട്ട് ലഭിക്കുന്നത് 110000 കോടി രൂപയാണ്. ഓസ്‌ട്രേലിയായില്‍ അര്‍ഹതയുള്ള ഒരു പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം 22550 രൂപായും സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് 45100 രൂപായും സര്‍ക്കാരില്‍ നിന്ന് ധനസഹായമായി ലഭിക്കും.


ധനകമ്മി പെരുകുന്നത് തടയാന്‍ സബ്‌സിഡി വെട്ടിക്കുറയ്ക്കുക എന്നതാണ് ഏക പരിഹാരമാര്‍ഗ്ഗം എന്നതാണ് യു പി എ സര്‍ക്കാരിന്റെ സമീപനം. രാസവളത്തിന്റെ സബ്‌സിഡി വെട്ടിക്കുറച്ചതിന്റെ തിക്തഫലം കാര്‍ഷിക മേഖല അനുഭവിച്ച് തുടങ്ങി. രാസവളത്തിന്റെ വില ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരട്ടിയായി.  ഡീസല്‍വില ഉയരുന്നത് രാജ്യത്ത് പൊതുവായ വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്.


ധനകമ്മി കുറയ്ക്കുന്നതിനായി സബ്‌സിഡി വെട്ടിക്കുറച്ച് പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും നടുവൊടിക്കുന്നതിന് പകരം സര്‍ക്കാര്‍ മറ്റ്മാര്‍ഗ്ഗങ്ങളേപ്പറ്റി ആലോചിക്കണം. അമേരിക്കയില്‍ പൊതുകടം നിയന്ത്രിക്കാന്‍ ഒബാമ ഭരണകൂടം ആതീവ സമ്പന്നര്‍ക്ക് പ്രത്യേക നികുതി ചുമത്തുക, വന്‍ തോതില്‍ ചെലവ് ചുരുക്കുക എന്നീ നടപടികളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ഇവിടെ അതീവ സമ്പന്നര്‍ക്ക് നികുതി ചുമത്തുക എന്ന നിര്‍ദ്ദേശം അപ്പാടെ തള്ളിക്കളഞ്ഞ ഒരു ധനമന്ത്രിയാണ് നമുക്കുള്ളത്.


സബ്‌സിഡി വെട്ടിക്കുറയ്ക്കാതെ തന്നെ സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഒട്ടേറെ വഴികളുണ്ട് അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിന് ഉണ്ടാകണമെന്ന് മാത്രം. തര്‍ക്കങ്ങളില്‍ കുടുങ്ങി 4,36,741 കോടി രൂപയാണ് നികുതിയിനത്തില്‍ പിരിച്ചെടുക്കാനാവാതെ കിടക്കുന്നത്. (രാജ്യത്തെ നികുതി വെട്ടിച്ചും, അഴിമതിയിലൂടെയും സ്വരുക്കൂട്ടി സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ബഹുസഹസ്ര കോടി ഡോളറുകള്‍ വേറെയും!!) രാജ്യത്തെ ബാങ്കുകള്‍ വിതരണം ചെയ്തിട്ടുള്ള വായ്പയുടെ 2.94 % കിട്ടാക്കടമായി കിടക്കുകയാണ്. വ്യോമയാന കമ്പനികളില്‍ നിന്ന് മാത്രം 40,000 കോടി രൂപ ബാങ്കുകള്‍ക്ക് കിട്ടാക്കടമായി കിടക്കുന്നു. 


വന്‍കിടക്കാര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും എന്നത്‌കൊണ്ട് ഇത്തരത്തിലുള്ള കുടിശ്ശിക പിരിച്ചെടുക്കാന്‍ സ്വദേശ വിദേശ മൂലധന കുത്തകകളുടെ നിര്‍ദേശങ്ങളനുസരിച്ച് മാത്രം ഭരണം നടത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കാറില്ല. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിടുന്നതാണ് കൂടുതല്‍ ലളിതമായ മാര്‍ഗ്ഗമെന്ന തിരിച്ചറിവാണ് സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള അവരുടെ ജനദ്രോഹ നടപടികള്‍ക്ക് പിന്നിലുള്ളത്.