2011 ഏപ്രി 8

നിങ്ങളെന്നെ പ്രശസ്തനാക്കി...

വീയെസ് "പ്രശസ്ത" എന്നു പറഞ്ഞപ്പോള്‍ ഉടനെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളിയ യൂഡീയെഫുകാരും, കോണ്‍ഗ്രസ്സ് നോട്ടീസിന്റെ നിലവാരത്തില്‍ വാര്‍ത്തകള്‍ പടച്ച് വിടുന്ന മാധ്യമ പ്രമാണികളും ഇന്നലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ "പ്രശസ്തയുടെ" "പ്രശസ്തി" സംബന്ധിച്ച് നടത്തിയ വിശദമായ പ്രസ്താവന അറിഞ്ഞില്ലെന്നു തോന്നുന്നു. വെള്ളാപ്പള്ളിക്കെതിരെ കേസു കൊടുക്കാന്‍.... എന്തിനു.. ഒന്നു പ്രതികരിക്കാന്‍ പോലും "ഒരുത്തനേയും" "ഒരുത്തിയെയും" കണ്ടില്ലല്ലൊ? ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയത്ത് (അല്ലാത്തപ്പൊഴും) പ്രമുഘ സമുദായ നേതാവിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും ഏറാന്‍ മൂളികള്‍ക്കും മുട്ടിടിക്കും  യൂഡീയെഫില്‍ ആണും പെണ്ണും കെട്ടവരല്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ വേള്ളാപ്പള്ളിക്കെതിരെ കേസു കൊടുക്കാന്‍ ധൈര്യം കാണിക്കട്ടെ.

എന്തായാലും ഇവിടെ വരെ വന്നതല്ലെ താഴെ കൊടുത്തിരിക്കുന്ന ഏതാനും ലിങ്കുകള്‍ കൂടി ഒന്നു സന്ദര്‍ശിക്കൂ.












വാല്‍ക്കഷണം : "പ്രശസ്ത സിനിമാതാരം" കാവ്യാ മാധവന്‍ ഉദ്ഘാടനം ചെയ്യുന്നു എന്നു പുതിയ കടയുടെ പരസ്യത്തില്‍ ചേര്‍ത്തതിനു കരിക്കിനേത്ത് ടെക്സ്റ്റെയ്ല്‍സിനെതിരെ കാവ്യ മാനനഷ്ടത്തിനു കേസു കൊടുത്തെന്നു കേട്ടു.. നേരാണോ ആവോ????

ചോദിച്ച പണം നല്‍കിയിട്ടും

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു കെ.പി.സി.സി. ചോദിച്ച പണം നല്‍കിയിട്ടും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പു യോഗങ്ങള്‍ക്ക്‌ ആളു കുറഞ്ഞെന്നു പാര്‍ട്ടി കേന്ദ്രനേതൃത്വം.

ഹരിപ്പാട്‌, തൃശൂര്‍, കോഴിക്കോട്‌ തുടങ്ങിയ സ്‌ഥലങ്ങളില്‍ കസേരകളെ സാക്ഷിനിര്‍ത്തി സോണിയയ്‌ക്കു പ്രസംഗിക്കേണ്ടിവന്നതില്‍ എ.ഐ.സി.സി, സംസ്‌ഥാന നേതൃത്വത്തിന്റെ വിശദീകരണം തേടി. കേരളത്തില്‍ സോണിയയുടെ യോഗങ്ങള്‍ക്ക്‌ ആളുണ്ടായില്ലെന്നു ദേശീയമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതും പാര്‍ട്ടിക്കു ക്ഷീണമായി.

തെരഞ്ഞെടുപ്പു ചെലവിനു സംസ്‌ഥാനനേതൃത്വം ആവശ്യപ്പെട്ട പണം എ.ഐ.സി.സി. നല്‍കിയിരുന്നെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്‌തമാക്കി. 16 ലക്ഷം രൂപയാണ്‌ ഓരോ നിയോജക മണ്ഡലത്തിലും അനുവദനീയമായ പരിധിയെങ്കിലും അതിലുമേറെ പണം എ.ഐ.സി.സി. നല്‍കിയിട്ടുണ്ടെന്നാണു സൂചന. ഇനിയും പണം നല്‍കാനിരിക്കെയാണ്‌ പാര്‍ട്ടി അധ്യക്ഷപ്രസംഗിച്ചത്‌ കാലിയായ സദസിനെ സാക്ഷിയാക്കിയെന്നു  കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്‌.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഇത്ര പണം നല്‍കിയിട്ടും പ്രവര്‍ത്തകരെ യോഗത്തിനു കൊണ്ടുവരാനും സദസ്‌ നിറയ്‌ക്കാനും സംസ്‌ഥാന നേതാക്കള്‍ക്കു കഴിഞ്ഞില്ലെന്നതു പോരായ്‌മയാണെന്നു കേന്ദ്രനേതൃത്വം പറയുന്നു.

എത്തിയവരില്‍ത്തന്നെ പലരും യോഗം തീരുന്നതിനുമുമ്പു സ്‌ഥലംവിടുകയും ചെയ്‌തു. ഇക്കാര്യത്തില്‍ സംസ്‌ഥാനനേതൃത്വം കൃത്യമായ വിശദീകരണം നല്‍കേണ്ടിവരും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ എത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കരുതെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

സോണിയ പ്രസംഗിച്ചത്‌ കാലിയായ സദസിനെ സാക്ഷിയാക്കിയെന്നു  ദേശീയ ദിനപത്രങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത വന്നത്‌ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തി.


മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.

2011 ഏപ്രി 6

സി.ബി.ഐ. അന്വേഷണം

ലോട്ടറിത്തട്ടിപ്പു സംബന്ധിച്ച സി.ബി.ഐ. അന്വേഷണം നടത്താമെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്‌ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ബോധിപ്പിച്ചു.

അന്യസംസ്‌ഥാന ലോട്ടറികളുടെ ചട്ടലംഘനത്തിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമാണെന്നും ലോട്ടറികള്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ച നിലപാടുകളെ കേന്ദ്രം ശ്ലാഘിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അന്യസംസ്‌ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടിനോടു കേന്ദ്രം പൂര്‍ണമായും യോജിച്ചു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ വി.ഡി. സതീശന്‍ എം.എല്‍.എ, തൃപ്പൂണിത്തുറയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ശിവന്‍കുട്ടി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളാണു ചീഫ്‌ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍, ജസ്‌റ്റിസ്‌ പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ പരിഗണിച്ചത്‌.

കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ എതിര്‍കക്ഷി സ്‌ഥാനത്തുനിന്നു നീക്കണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകര്‍ എന്ന നിലയിലാണു ചിദംബരവും ഭാര്യയും ലോട്ടറി വില്‍പനക്കാര്‍ക്കുവേണ്ടി മുമ്പ്‌ കോടതിയില്‍ ഹാജരായത്‌. ഈ കേസുകള്‍ അവസാനിച്ചതോടെ ഇവര്‍ക്കു കക്ഷികളുമായി ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു. ആരോപണം ഉന്നയിച്ച്‌ ഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കുവന്നാല്‍ അതു തള്ളിക്കളയാനാവില്ലെന്നു ഡിവിഷന്‍ ബെഞ്ച്‌ പരാമര്‍ശിച്ചു.

കേന്ദ്ര ലോട്ടറി ചട്ടലംഘനത്തിനു രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ്‌ മാര്‍ച്ച്‌ ഏഴിനു കേന്ദ്രം സംസ്‌ഥാനത്തിനു കത്തയച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ സി.ബി.ഐക്കു കേസുകള്‍ കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തങ്ങള്‍ക്കു ലഭിച്ച കത്തിനു മറുപടി നല്‍കിയതായി സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ നിതീഷ്‌ ഗുപ്‌ത വിശദീകരിച്ചു. സി.ബി.ഐ. അന്വേഷണത്തിനായുള്ള നടപടികള്‍ തുടരട്ടെയെന്നു കേസ്‌ വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു. വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ക്ക്‌ കേസ്‌ ഫയലുകള്‍ പോലീസില്‍നിന്നു നേരിട്ട്‌ ഏറ്റെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി.

ലോട്ടറി ചട്ടലംഘനം നടത്തുന്നവരെ അറസ്‌റ്റ് ചെയ്യാനും പരിശോധന നടത്താനും സുപ്രീംകോടതി വിലക്കുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടി കോടതി വ്യക്‌തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിക്കണമെന്നു നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടു നടപടി സ്വീകരിച്ചില്ലെന്നു കേസ്‌ വാദത്തിനിടെ കോടതി ആരാഞ്ഞു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എം.എല്‍.എ. തന്നെ സി.ബി.ഐ. അന്വേഷണത്തിനു കോടതിയെ സമീപിക്കേണ്ടിവന്നത്‌ എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. ഉത്തമവിശ്വാസത്തോടെയുള്ള നടപടികളാണു കേന്ദ്രം കൈക്കൊള്ളുന്നതെന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ മറുപടി.

കഴിഞ്ഞ ഡിസംബര്‍ 29-നു കേന്ദ്രമന്ത്രി ചിദംബരം മുഖ്യമന്ത്രിക്കയച്ച കത്ത്‌ കോടതിയുടെ വിമര്‍ശനത്തിനു കാരണമായി. പരാതികള്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിലേക്കാണ്‌ അയയ്‌ക്കേണ്ടതെന്ന കത്തിലെ പരാമര്‍ശമാണു കോടതിയുടെ വിമര്‍ശനത്തിനു കാരണമായത്‌. എന്താണ്‌ ഇത്തരമൊരു മറുപടി നല്‍കാന്‍ ഇടയാക്കിയതെന്നു കോടതി ചോദിച്ചു. വിവിധ മന്ത്രാലയങ്ങളാണു വിഷയം കൈകാര്യം ചെയ്യുന്നതെന്നും സംസ്‌ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.

2011 ഏപ്രി 5

ജമായത്ത് വീട്ടില്‍ അസ്‌ലം - അല്‍ഷിമേഴ്സ് ബാധിതരുടെ കേരളം

കണ്ണൂരു കാരി വിജയമ്മ കോഴിക്കോടുകാരന്‍ ജമായത്ത് വീട്ടില്‍ അസ്‌ലമിനെ സന്ദര്‍ശിച്ചത് അംഗീകരിക്കാനാവില്ലെന്നും അവര്‍ തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്നും വയലാര്‍ രാജമ്മ കൊല്ലത്ത് പ്രസ്താവിച്ചു.

പ്ണ്ടുമുതലേ തനിക്കു വയലാര്‍ രാജമ്മയുടെ വീട്ടുകാരുമായി അടുത്ത ബന്ധം ഉണ്ടെന്നും കഴിഞ്ഞ 28-ആം തീയതിയും കൂടി വയലാര്‍ രാജമ്മയുടെ അനുജത്തി വയനാട്ടില്‍ ഇപ്പോള്‍ കുടിയേറി താമസിക്കുന്ന മൈമ്മുനാ ഷാനവാസ് കോഴിക്കോട്ടുള്ള വീട്ടില്‍ എത്തി തന്നോട് ബന്ധപ്പെട്ടിരുന്നെന്ന് ജമായത്ത് വീട്ടില്‍ അസ്‌ലം ദില്ലിയില്‍ വ്യക്തമാക്കി, "ചര്‍ച്ച" യില്‍ സംതൃപ്തയായ മൈമ്മുനാ ഷാനവാസ് ഉടനെ ഒരു ദിവസം തന്റെ സഹോദരിമാരായ പുതുപ്പള്ളി കുഞ്ഞമ്മയെയും  ചെന്നിത്തല രമ യെയും കൂട്ടി വീണ്ടും എത്താമെന്നു ഉറപ്പു പറഞ്ഞിരുന്നതാണെന്നും, മൈമ്മുനാ ഷാനവാസിനെ കൂടാതെ ഇവരുടെ ബന്ധുക്കളായ കോഴിക്കോട്ടുള്ള ധീരേന്ദ്രനും മലപ്പുറത്തുള്ള പാണം പറമ്പില്‍ യൂത്ത ലൈലയും തന്റെ വീട്ടില്‍ സന്ദര്‍ശകരായിരുന്നുവെന്നും  ഇക്കാര്യങ്ങള്‍ ഒക്കെ അറിയാവുന്ന വയലാര്‍ രാജമ്മ ഇപ്പോള്‍ ബേജാറാകുന്നത് എന്തിനെന്നു മനസിലാകുന്നില്ലെന്നും ജമായത്ത് വീട്ടില്‍ അസ്‌ലം പറഞ്ഞു.

എന്നാല്‍ താന്‍ കോഴിക്കോട്ട് ജമായത്ത് വീട്ടില്‍ അസ്‌ലമിന്റെ വീട്ടില്‍ പോയത് സത്യമാണെന്നും അത് തന്റെ വീട്ടില്‍ പുതിയ ബന്ധുക്കളായ കോഴിക്കോട്ടുള്ള ധീരേന്ദ്രനും തൊടുപുഴ ജോസിയും വന്നപ്പോള്‍ ചായ കൊടുക്കാന്‍ പാല്‌ കടം ചോദിക്കാന്‍ ആണെന്നും അല്ലാതെ "അവിടെ മറ്റൊന്നും" നടന്നിട്ടില്ലെന്നും തിരിച്ചുവന്നപ്പോള്‍ താന്‍ ഉടുത്തിരുന്നത്‌ അസ്‌ലമിന്റെ മുണ്ട് ആയിരുന്നെന്ന്‌ അസൂയാലുക്കള്‍ വെറുതേ പറയുന്നതാണെന്നും മൈമ്മുനാ ഷാനവാസ് അറിയിച്ചു.



 

വാല്‍ക്കഷണം : ഈ പോസ്റ്റിനാധാരമായ വാര്‍ത്ത വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2011 മാർ 31

കോളിളക്കം

കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രിപദം അര്‍ത്ഥിക്കുന്നവര്‍ രണ്ടുണ്ടെന്നിപ്പോള്‍ വ്യക്‌തമായി. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി രണ്ട്‌ ഹെലികോപ്‌ടറുകളാണ്‌ കോണ്‍ഗ്രസ്‌ (ഹൈ) ഐക്കമാന്റ്‌ ഡല്‍ഹിയില്‍ നിന്നും അയച്ചുകൊടുത്തത്‌. ചെന്നിത്തലയ്‌ക്കൊന്ന്‌, ചാണ്ടിക്കുഞ്ഞിനൊന്ന്‌. കേരള രാഷ്‌ട്രീയച്ചൂടില്‍ പൊടിപടലങ്ങളുയര്‍ത്തിക്കൊണ്ട്‌ രണ്ട്‌ ഹെലികോപ്‌ടറുകളും പറന്നുനടക്കുന്നു. രണ്ടല്ല പതിനാല്‌ ജില്ലകളിലും പറന്നു കളിക്കാനുള്ള ഹെലിക്കോപ്‌ടറുകളിറക്കാനുള്ള 2 ജി കള്ളപ്പണം കോണ്‍ഗ്രസിന്റെ ''കൈ'' വശമുണ്ടെന്ന്‌ മുഖ്യമന്ത്രി. ഹെലികോപ്‌ടറുകളുയര്‍ത്തിയ പൊടിക്കാറ്റിനകത്ത്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്‌പരം പോരടിക്കുകയാണെന്ന്‌ എം.വി. രാഘവനും കുറ്റപ്പെടുത്തുന്നു.

കരയുന്ന കുഞ്ഞിനേ വോട്ടുള്ളൂ എന്ന തെരഞ്ഞെടുപ്പ്‌ ചൊല്ല്‌ നന്നായറിയുന്ന ആളാണ്‌ രമേശ്‌ചെന്നിത്തല. അതുകൊണ്ടാണല്ലോ കാല്‍നൂറ്റാണ്ടിനുശേഷം ഹരിപ്പാട്‌ മണ്ഡലത്തില്‍ ചെന്ന്‌ നെഞ്ചത്തടിച്ച്‌ കരഞ്ഞത്‌. തന്റെ സ്‌ഥാനം ത്യാഗം ചെയ്‌ത ബാബുപ്രസാദും കൂടെക്കരഞ്ഞു. രമേശന്‍ കരഞ്ഞത്‌ ആനന്ദക്കണ്ണീരും ബാബുപ്രസാദ്‌ കരഞ്ഞത്‌ നെഞ്ചുപൊട്ടിയാണെന്നും ദോഷൈക ദൃക്കുകള്‍ കരഞ്ഞു പറയുന്നു. ഹരിപ്പാട്ടെ കോണ്‍ഗ്രസുകാരെല്ലാം കൂട്ടക്കരച്ചില്‍ നടത്തിയെന്നാണറിഞ്ഞത്‌. ഇനി മെയ്‌ പതിമൂന്നിന്‌ പെട്ടി പൊട്ടിക്കുമ്പോള്‍ ചെന്നിത്തല ശരിക്കും പൊട്ടിക്കരയുമോ എന്നേ അറിയാനുള്ളൂ. ഉമ്മന്‍ചാണ്ടി കരയാനൊന്നും തയ്യാറല്ല, ചിരിയോടു ചിരിയാണെപ്പോഴൂം കുഞ്ഞൂഞ്ഞിന്‌.

കഴിഞ്ഞതവണ തന്നോടേറ്റുമുട്ടിത്തോറ്റ സിന്ധുജോയിയല്ലേ പാമ്പാടിയില്‍ വന്ന്‌ പ്രചാരണത്തിന്റെ വെടിക്കെട്ടിന്‌ തിരികൊളുത്തിയത്‌. സ്വാശ്രയസമരത്തിന്‌ ഇതേ ഉമ്മന്‍ചാണ്ടിസാറിന്റെ പോലീസാണ്‌ സിന്ധുവിന്റെ കാല്‍ അടിച്ചൊടിച്ചത്‌. തല്ല്‌ കിട്ടുകയാണെങ്കിലും അത്‌ മോതിരമിട്ട കൈകൊണ്ടായതില്‍ സിന്ധു ഇപ്പോള്‍ വളരെ ജോയ്‌ ആണത്രെ. ഉമ്മന്‍ചാണ്ടിയുടെ ആശ്രിതസ്‌ഥാനാര്‍ത്ഥി മോഹികളായ ടി. സിദ്ദീഖിനെയും എം.എം. ഹസ്സന്‍ഗാന്ധിയെയും ചെന്നിത്തല ഇടപെട്ട്‌ വെട്ടി നിരത്തിയത്രെ. നേരാണോ നുണയാണോ എന്തോ? എന്നാലും ഉമ്മന്‍ചാണ്ടി തന്നെയാവും മുഖ്യമന്ത്രിയെന്നാണ്‌, (ജെ) പി.സി. ചാക്കോ ആണയിടുന്നത്‌. ചെന്നിത്തല ജയിച്ചാലും ഏതെങ്കിലും പ്രധാന വകുപ്പിന്റെ മന്ത്രിയേ ആവുള്ളൂ. മിക്കവാറും പാമോയില്‍ വകുപ്പ്‌ കിട്ടാനാവും യോഗം. അങ്ങനെ മന്ത്രിയായിത്തീര്‍ന്നാല്‍ കെ.പി.സി.സി. പ്രസിഡന്റ്‌ പുതിയൊരാളായിരിക്കും.

തല്‍ക്കാലത്തെ ആക്‌ടിംഗ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ തലേക്കുന്നില്‍ ബഷീര്‍ തലച്ചുമട്‌ ഉടനെ ഇറക്കിവെക്കും. ബഷീര്‍ സാഹിബിന്‌ ആക്‌ടിംഗ്‌ പ്രസിഡന്റ്‌ പദമേ, തെന്നലയെപ്പോലെ സാധിക്കയുള്ളൂ. നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ അളിയനായതിനാല്‍ തലേക്കുന്നില്‍ ബഷീര്‍ ''ആക്‌ടിംഗ്‌'' പദത്തില്‍ ഒതുങ്ങാനാവും വിധി. ഇങ്ങനെയൊക്കെയാണ്‌ പി.സി. ചാക്കോസാറിന്റെ സ്വപ്‌നമെന്ന ചാക്കിലുള്ളത്‌. ഹെലികോപ്‌ടര്‍ ഇടയ്‌ക്കിടെ കേടാവുന്നുണ്ട്‌. ചെന്നിത്തലയുടെ പ്രചാരണ പരിപാടിയും ഇടയ്‌ക്കിടെ തടസ്സപ്പെടുന്നുണ്ട്‌. വല്ല ഹിമാലയന്‍ കാറിലുമായിരുന്നെങ്കില്‍ മേക്കപ്പുടയാതെ ഏസിയും ഓണാക്കി മലര്‍ന്നുകിടന്ന്‌ എല്ലാ പ്രചാരണസ്‌ഥലത്തുമെത്താമായിരുന്നു. ഹെലികോപ്‌ടറായപ്പോള്‍ പ്രചാരണം പൊടിപൂരമാണെങ്ങിലും മേക്കപ്പെല്ലാം ഇളകിപ്പോകുന്നു. ഉമ്മന്‍ചാണ്ടിക്ക്‌ ഈ പ്രശ്‌നമൊന്നുമില്ല. അലങ്കോലമായ വേഷവിധാനങ്ങള്‍ എന്നും കുഞ്ഞൂഞ്ഞിന്‌ അലങ്കാരമാണല്ലോ.

മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.


2011 മാർ 30

തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്നവര്‍

ചങ്ങനാശ്ശേരി ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍റ്റില്‍ ബസ് കയറാന്‍ സ്ഥിരമായി എത്തുന്നവരും അതുവഴി കടന്നു പോകുന്നവരും പലപ്പോളും കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള ഒരു തട്ടിപ്പുണ്ട് മിടുക്കരായ പ്രാദേശിക മോഷ്ടാക്കള്‍ വളരെ കയ്യടക്കത്തോടെ ചെയ്യുന്ന ഒന്ന്. കുറച്ച് തിരക്കുള്ള ഒരു ബ്സ് എത്തിയാലുടന്‍ തട്ടിപ്പുസംഘത്തിലെ ഒരാള്‍ തിക്കിത്തിരക്കി അതില്‍ കയറാന്‍ ശ്രമിക്കും എന്നിട്ട് യാത്രക്കാരില്‍ മാന്യനായ ഒരാളെ എങ്ങനെ എങ്കിലും പ്രകോപിപ്പിക്കാന്‍ ശ്രമിക്കും, അയാള്‍ പ്രതികരിച്ചാല്‍ പിന്നെ അതൊരു ചെറിയ ഉന്തും തള്ളും ഒക്കെയായി പത്താളുകൂടുന്ന ഒരു ചെറിയ സീന്‍ ഉണ്ടാക്കും. തിക്കും തിരക്കും സ്രിഷ്ടിച്ച് ആളുകളുടെ ശ്രദ്ധ അവിടേക്കാകുമ്പൊള്‍ കൂട്ടത്തിലെ മറ്റുള്ള പോക്കറ്റടിക്കാര്‍ വിദഗ്ധമായി പല യാത്രക്കാരുടെയും പഴ്സ് കൈക്കലാക്കിയിരിക്കും, അതോടെ കുഴപ്പം ഉണ്ടാക്കിയവന്‍  എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ നിന്നും പതിയെ തടിതപ്പും. പഴ്സ് നഷടപ്പെട്ടവര്‍ അതറിയുന്നത് ബസ് തിരുവല്ലയോ ചിങ്ങവനമോ പിന്നിട്ട ശേഷമായിരിക്കും അപ്പോളേക്കും നഗരത്തിലെ ഏതെങ്കിലും മൂന്നാംകിട മദ്യശാലയുടെ ഇരുണ്ട കോണില്‍ ലാഭം പങ്കുവെച്ച് ആഘോഷിക്കുകയാവും കൊള്ളസംഘം.


ചങ്ങനാശ്ശേരിയിലെ പോക്കറ്റടിക്കാരുടെ അതേ തന്ത്രമാണ് ബീജേപ്പീ നേതാവായ രാജീവ് ചന്ദ്രശേഘറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് കഴിഞ്ഞദിവസം വളരെ വിദഗ്ധമായി വിജയകരമായി കണ്ണൂരില്‍ പ്രയോഗിച്ചത്. ഉത്തേന്ത്യന്‍ നീലച്ചിത്രം കണ്ണൂരിലെ ബസ് കണ്ടക്ടറുദെ പേരില്‍ പുറത്ത് വിട്ട ശേഷം വളരെ നാളുകളായി "എക്സ്ക്ലുസീവുകള്‍" ഒന്നും കിട്ടാതെ വലഞ്ഞ ഏഷ്യാനെറ്റ് സംഘത്തിന്റെ എക്സ്ക്ലുസീവ് ഉണ്ടാക്കാനുള്ള വലയില്‍ കുടുങ്ങിയ ജയരാജനും പത്രപ്രവര്‍ത്ത യൂണിയനും ഇതിന്റെ പിന്നാമ്പുറക്കളികള്‍ അറിഞ്ഞു വരുമ്പോളേക്കും തങ്ങളുടെ ലാഭം പങ്കുവെക്കുകയാവും ഈ നാടകത്തിന്റെ പ്രായോജകര്‍. തിരഞ്ഞെടുപ്പിന്റെ ഊഷ്മാവുയരുമ്പോള്‍ ഇടത് പുരോഗമനശക്തികള്‍ക്കു മേല്‍ക്കയ് ലഭിക്കുന്നതിനു തടയിടാന്‍ ഇത്തരം പൊറാട്ട് നാടകങ്ങള്‍ ഇനിയും എത്രയെണ്ണം ഏഷ്യാനെറ്റിന്റെയും, മനോരമയുടെയും, ജയ്ഹിന്ദിന്റെയും മറ്റും അണിയറയില്‍ ഒരുങ്ങുന്നുണ്ടാവും? അതില്‍ കുടുങ്ങാതെ ജാഗ്രത പുലര്‍ത്തേണ്ട ചുമതല കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തര്‍ക്കുണ്ട്.


കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്തേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

സ്ഥലം കോട്ടയം ഗവണ്മെന്റ് കോളേജ്. വര്‍ഷം 1990.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മുന്‍പ് ഉച്ചയ്ക്ക് കോളേജ്ജ് ഗേറ്റിനുമുന്നില്‍ വച്ച് കേയെസ്യൂ വിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയെ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട നേതാവ് എസ്സെഫൈക്കരെന്നെ കുത്തിയേ...... എന്നലറിക്കരഞ്ഞുകൊണ്ട് കോളേജിനുള്ളിലേക്കോടി... കുത്തിയവര്‍ അവര്‍ വന്ന ഓട്ടോറിക്ഷയില്‍ കയറി രക്ഷപെട്ടു. അണികളും അദ്ധ്യാപകരും ചേര്‍ന്ന് നേതാവിനെ താലൂക്കാശുപത്രിയില്‍ പ്രവെശിപ്പിച്ചു, വൈകുന്നേരമായതോടെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചു കേരളമെങ്ങും കേയസ്യൂക്കാരുടെ പ്രകടനങ്ങള്‍, കോണ്‍ഗ്രസ്സ് ജില്ലാ നേത്രുത്വത്തിന്റെ പത്രസമ്മേളനം, പിറ്റേ ദിവസത്തെ മനോരമയില്‍ ഒന്നാം പേജില്‍ നാലു കോളം വാര്‍ത്ത...... കാര്യങ്ങള്‍ അങ്ങു പിടിവിട്ട് പോകുകയാണ്....

കാര്യങ്ങള്‍ ഇത്രത്തോളം ആയതോടെ പോലീസും കേസെടുത്ത് ഊര്‍ജിതമയി അന്വെഷണം തുടങ്ങി. അക്രമികള്‍ രക്ഷപെട്ട ഓട്ടോറിക്ഷയുടെ പേരും നമ്പറും പിന്തുടര്‍ന്ന പോലീസ് വൈകുന്നേരത്തോടെ പ്രതികളെ കയ്യോടെ പൊക്കി. ഓട്ടോഡ്രൈവര്‍ അടക്കം മൂന്നു പ്രതികളും കുത്തുകൊണ്ട നേതാവിന്റെ അയല്‍വാസികള്‍ അതില്‍ ഒരാള്‍ നേതാവിന്റെ അടുത്ത ബന്ധു. അതോടെ കള്ളി പുറത്തായി. സംഭവത്തിന്റെ കഥ, തിരക്കഥ, സംവിധാനം എല്ലാം നായകന്റെ (അതോ വില്ലനോ?)വക തന്നെ, പക്ഷേ കുത്താന്‍ ഏറ്റവന് മദ്യലഹരിയില്‍ ഉന്നം മാറി. കുത്ത് ഒരല്‍പ്പം ശ്ക്തി കൂടിപ്പോകുകയും നേതാവിനെ ആശുപത്രിയില്‍ പൃഅവേശിപ്പിക്കേണ്ടിവരികയും ചെയ്തതോടെ തിരക്കഥ കൈവിട്ടു പോകുകയായിരുന്നു.

എന്തായലും അപ്രാവശ്യം കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി മുഴുവന്‍ സീറ്റിലും എസ്സെഫൈ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

പ്രസ്തുത നേതാവ് ഇപ്പോല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതാവാണ്.

ഏഷ്യാനെറ്റിന്റെ തന്നെ മുന്‍ഷിയുടെഭാഷയില്‍ പറഞ്ഞാല്‍ - ചൊട്ടയിലെ ശീലം ചുടലവരെ.

2011 മാർ 28

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ്‌ ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നതെന്നു ചെന്നിത്തല



കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോടികളുപയോഗിച്ചാണ്‌ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ഹെലികോപ്‌റ്റര്‍ എത്തിച്ചതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കരയില്‍ ആരോപിച്ചു.

രമേശ്‌ ചെന്നിത്തല ഉപയോഗിക്കുന്ന ഹെലികോപ്‌ടറിന്റെ വാടക സ്‌ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുക്കണമെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനും തിരുവനന്തപുരത്ത്‌ ആവശ്യപ്പെട്ടു.

ആരോപണം അടിസ്‌ഥാനരഹിതമാണെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കെ.പി.സി.സിക്ക്‌ എ.ഐ.സി.സി. ഹെലികോപ്‌ടര്‍ നല്‍കിയിരുന്നെന്നും രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ്‌ ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമാണ്‌ ഹെലികോപ്‌ടര്‍ ഉപയോഗിച്ചുള്ള കെ.പി.സി.സിയുടെ വോട്ടുപിടുത്തമെന്ന്‌ പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ ആരോപിച്ചു.

എം.പിമാരെ വിലയ്‌ക്കെടുത്ത കോണ്‍ഗ്രസ്‌ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണം പ്രവഹിപ്പിക്കുകയാണെന്നും പിണറായി ആരോപിച്ചു. ഒരു പാര്‍ട്ടിയുടെ മുഖ്യപ്രചാരകര്‍ നിയമസഭാ സ്‌ഥാനാര്‍ഥി ആണെങ്കില്‍ സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിന്‌ ഹെലികോപ്‌ടര്‍ ഉപയോഗിച്ചാല്‍ അത്‌ സ്‌ഥാനാര്‍ഥിയുടെ ചെലവില്‍ കണക്കാക്കണമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിബന്ധന. ഹരിപ്പാട്ടെ സ്‌ഥാനാര്‍ഥിയായ ചെന്നിത്തല കോട്ടയത്തുനിന്നു മണ്ഡലത്തില്‍ ഹെലികോപ്‌ടറിലെത്തിയതു ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ ആക്ഷേപം. രമേശ്‌ ചെന്നിത്തല തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നതിന്റെ ചെലവ്‌ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ കണക്കില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ തെരഞ്ഞെടുപ്പു കമ്മിഷനു കത്തു നല്‍കി.

സ്‌കൂള്‍ ഗ്രൗണ്ട്‌ പോലുളള പൊതുസ്‌ഥലങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത്‌ ഉപയോഗിക്കുന്നതിന്‌ വിലക്കുള്ളപ്പോള്‍ ഹെലികോപ്‌ടറിനുവേണ്ടി പോലീസ്‌ പരേഡ്‌ ഗ്രൗണ്ട്‌ ഉപയോഗിച്ച കാര്യവും പരിശോധിക്കണമെന്ന്‌ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.
കാര്‍ട്ടൂണ്‍ - കേരളഭൂഷണം

2011 മാർ 27

കാളയെ വാങ്ങിത്തരാമെന്നു വാഗ്‌ദാനം

കാളയെ വാങ്ങിത്തരാമെന്നു വാഗ്‌ദാനം ചെയ്‌ത്, എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോസ്‌ തെറ്റയിലിനെതിരേ അപരനായി മത്സരിപ്പിക്കാന്‍ ഇറച്ചിക്കച്ചവടക്കാരനായ മാനസികരോഗിയെ തട്ടിക്കൊണ്ടുപോയെന്നു പരാതി. അപരനെ എതിര്‍പക്ഷം മോചിപ്പിച്ചു കൊണ്ടുപോയതു സംഘര്‍ഷത്തിനിടയാക്കി. പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ അങ്കമാലി ബ്ലോക്ക്‌ ഓഫീസിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌.

അങ്കമാലി മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോസ്‌ തെറ്റയിലിനു 'പാര'യായാണു മറുപക്ഷം അപരനുമൊത്തു പത്രിക സമര്‍പ്പിക്കാനെത്തിയത്‌. ചേരുന്ന പേര്‌ ഒപ്പിച്ചെടുക്കാന്‍ പരക്കംപാഞ്ഞ യു.ഡി.എഫുകാര്‍ ഒടുവില്‍ ഇറച്ചിക്കച്ചവടക്കാരനായ തെറ്റയില്‍ വീട്ടില്‍ ജോസിനെ കൈയോടെ പൊക്കി പൂരിപ്പിച്ച പത്രികസഹിതം ബ്ലോക്ക്‌ ഓഫീസിലെത്തിക്കുകയായിരുന്നു.

വിവരമറിഞ്ഞ എല്‍.ഡി.എഫുകാര്‍ സഹോദരന്‍ ബേബിക്കൊപ്പമെത്തി ജോസിനെ 'തിരിച്ചുപൊക്കി'. ഈ സമയം ബ്ലോക്ക്‌ ഓഫീസിലുണ്ടായിരുന്ന യു.ഡി.എഫ്‌. കൗണ്‍സിലര്‍ വില്‍സണ്‍ മുണ്ടാടന്‍ ജോസിനെ പിടിച്ചുനിര്‍ത്താന്‍ രംഗത്തിറങ്ങിയതോടെ സംഘര്‍ഷമായി.

പിടിവലിക്കൊടുവില്‍ എല്‍.ഡി.എഫുകാര്‍തന്നെ ജോസിനെ കൊണ്ടുപോയി. വില്‍സണ്‍ മുണ്ടാടന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണു തന്നെ തട്ടിക്കൊണ്ടുപോയതെന്നും കുറ്റിലക്കരയിലെ ഒരു വീട്ടില്‍ അടച്ചിട്ട്‌ ഒട്ടേറെ കടലാസുകളില്‍ ഒപ്പിടീച്ചുവെന്നും ജോസ്‌ പിന്നീടു പരാതിപ്പെട്ടു.

ഇറച്ചിക്കടക്കാരനായ തനിക്കു കാളയെ വാങ്ങിത്തരാമെന്നു വ്യാമോഹിപ്പിച്ചാണു തട്ടിക്കൊണ്ടുപോയതെന്നും ജോസ്‌ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 1996 മുതല്‍ പൈങ്കുളം സേക്രട്ട്‌ ഹാര്‍ട്ട്‌ ആശുപത്രിയില്‍ മാനസികരോഗത്തിനു ചികിത്സയിലാണ്‌ ജോസ്‌. പരാതിക്കൊപ്പം ഇതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്‌

2011 മാർ 26

മലമ്പുഴ: ബി.ജെ.പി. പിന്മാറ്റം ആര്‍ക്കുവേണ്ടി?

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മത്സരിക്കുന്നതിലൂടെ ദേശീയ ശ്രദ്ധനേടുന്ന മലമ്പുഴയില്‍ ബി.ജെ.പി. പാര്‍ട്ടി സ്‌ഥാനാര്‍ഥിയെ വേണ്ടെന്നുവച്ചത്‌ വോട്ട്‌ കച്ചവടത്തിന്‌? ജില്ലാ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു വോട്ടു കച്ചവടമാണ്‌ ഇതിന്റെ പിന്നിലെന്നും പറയുന്നു.

മലമ്പുഴ ജനതാദള്‍(യു)വിനു നല്‍കാനാണ്‌ തീരുമാനം. ബി.ജെ.പിക്ക്‌ വേരോട്ടം കുറഞ്ഞതുകൊണ്ടോ ജനതാദള്‍(യു)വിനു സ്വാധീനമുള്ളതുകൊണ്ടോ അല്ല ഈ തീരുമാനമെന്നതാണു സംശയമുണ്ടാക്കുന്നത്‌.

ഇതുവരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മലമ്പുഴ മണ്ഡലത്തില്‍നിന്നു പാര്‍ട്ടിക്ക്‌ ലഭിച്ച ഏറ്റവും കൂടിയ വോട്ട്‌ 1991-ല്‍ ടി. ചന്ദ്രശേഖരന്‍ നേടിയ 7,675 ആണ്‌. 96-ല്‍ മത്സരിച്ച എന്‍. ശിവരാജന്‌ 5423 വോട്ടാണു ലഭിച്ചത്‌. 2001 ല്‍ വീണ്ടും മത്സരിച്ച ചന്ദ്രശേഖരന്‌ 5190 വോട്ടുകൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നു. 2006-ല്‍ കര്‍ഷകമോര്‍ച്ചയുടെ സംസ്‌ഥാന പ്രസിഡന്റായിരുന്ന പി.ജെ. തോമസിനെയാണു പാര്‍ട്ടി മലമ്പുഴയില്‍ നിയോഗിച്ചത്‌. തോമസിന്‌ 4384 വോട്ടാണ്‌ ലഭിച്ചത്‌.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.കെ. പത്മനാഭന്‌ മലമ്പുഴയില്‍ 9498 വോട്ട്‌ ലഭിച്ചു. 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി. ഉദയഭാസ്‌കറിന്‌ മലമ്പുഴയില്‍ നിന്നും ഇരുപത്തി മൂവായിരത്തോളം വോട്ടും ലഭിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മെച്ചപ്പെട്ട പ്രകടനമായിരുന്നു. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പുതുപ്പരിയാരം, മലമ്പുഴ, പുതുശേരി പഞ്ചായത്തുകളില്‍ അംഗങ്ങളെ വിജയിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്‌. അകത്തേത്തറയിലും എലപ്പുള്ളിയിലും നിലവിലുണ്ടായിരുന്ന അംഗങ്ങള്‍ പരാജയപ്പെട്ടത്‌ ചുരുക്കം വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു.

മലമ്പുഴയേക്കാള്‍ മോശം പ്രകടനം കാഴ്‌ച്ചവച്ച മണ്ഡലങ്ങളിലും ബി.ജെ.പി. മത്സരിക്കുന്നുണ്ട്‌. അതില്‍ പ്രധാനം ചിറ്റൂരാണ്‌. 2006 ല്‍ ഇവിടെ പാര്‍ട്ടിക്ക്‌ ലഭിച്ചത്‌ 3374 വോട്ടാണ്‌. സി.പി.എമ്മുമായി സംഘര്‍ഷം പതിവായ മേഖലയുമാണ്‌ മലമ്പുഴ. ഇപ്പോഴത്തെ കര്‍ഷകമോര്‍ച്ച സംസ്‌ഥാന അധ്യക്ഷന്‍ ടി. ചന്ദ്രശേഖരന്‍ മണ്ഡലത്തിലെ വോട്ടറാണ്‌. മുമ്പ്‌ മണ്ഡലത്തില്‍ കൂടുതല്‍ വോട്ട്‌ നേടിയതും ചന്ദ്രശേഖരന്‍ മത്സരിച്ചപ്പോഴായിരുന്നിട്ടും ഇത്തവണ പാര്‍ട്ടിയുടെ പിന്മാറ്റം ദുരൂഹത വര്‍ധിപ്പിക്കുന്നു.

2011 മാർ 25

അയലത്തെ അദ്ദേഹം. അധവാ അക്കരപ്പച്ച.

പാര്‍ലമെന്‍ട്രി രംഗത്തും എസ്സെഫൈയിലും ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടും എവിടെയൊക്കെയൊ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവഗണിച്ചെന്നു (?) പരാതിപ്പെട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മുന്‍ സ: സിന്ധു ജോയി അറിയുവാന്‍... കാലങ്ങളായി സ്ഥാനമാനങ്ങള്‍ കയ്യടക്കി ആസ്വദിക്കുന്ന ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും, വയലാര്‍ രവിയും മാത്രമല്ല ഇനി പറയുന്നവരും കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എതിരാളികളുമായി ഏറ്റുമുട്ടി മേലുനോവാന്‍ കോണ്‍ഗ്രസുകാരെ കിട്ടില്ലെന്നാണു പൊതുവേയുള്ള വിശ്വാസം. അതിന്‌ അപവാദമായി, പ്രസ്‌ഥാനത്തിനുവേണ്ടി ഒരു കണ്ണ്‌ നഷ്‌ടപ്പെടുത്തിയയാളാണ്‌ വയനാട്ടില്‍നിന്നുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ഒ. ആര്‍. രഘു. കോഴിക്കോട്‌ ലോ കോളജില്‍ പഠിക്കുമ്പോഴാണ്‌ ഏറ്റുമുട്ടലില്‍ രഘുവിനു കണ്ണ്‌ നഷ്‌ടപ്പെട്ടത്‌. പിന്നീട്‌ തിരുവനന്തപുരത്ത്‌ സമരം നയിക്കുന്നതിനിടെ പോലീസ്‌ ലാത്തിച്ചാര്‍ജില്‍ നട്ടെല്ലിനും പരുക്കേറ്റു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റ്‌ കിട്ടാന്‍ ഈ ത്യാഗമൊന്നും പോരാ. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലേക്കുള്ള സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ രഘുവിന്റെ പേരും ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം ഔട്ട്‌.

തലസ്‌ഥാനത്ത്‌ കോണ്‍ഗ്രസിനൊരു ചാവേറുണ്ട്‌. ചെമ്പഴന്തി അനില്‍. അടി എന്നെഴുതിക്കാണിച്ചാല്‍ വീട്ടിലെത്തുന്ന കോണ്‍ഗ്രസുകാര്‍ക്ക്‌ അപവാദം. ഏതു സമരവും വിശ്വസിപ്പിച്ച്‌ ഏല്‍പ്പിക്കാം. ഇതൊക്കെയാണെങ്കിലും അനിലിനു സ്വന്തം പ്രസ്‌ഥാനത്തെ നന്നായറിയാം. സീറ്റെന്നു കേട്ടാല്‍ തൊഴുതു പിന്‍വാങ്ങും. 'എന്തിനപ്പീ ഈ പൊല്ലാപ്പ്‌' എന്നതാണ്‌ അനിലിന്റെ ലൈന്‍. അതുകൊണ്ടുതന്നെ നിരാശയും കുറയും.

കൈപ്പത്തി ചിഹ്നത്തില്‍ ഇത്തവണയെങ്കിലും അരക്കൈ നോക്കാമെന്ന്‌ ഉറച്ചു വിശ്വസിച്ച്‌, ഒടുവില്‍ ഹതാശരായ അനേകം അടിയുറച്ച കോണ്‍ഗ്രസുകാരില്‍ ഒരാള്‍ മാത്രമാണു രഘു. ഉണ്ണാന്‍ സമയമായപ്പോള്‍ വെള്ളം കോരിയവനും വിറകു വെട്ടിയവനുമൊക്കെ പുറത്ത്‌ എന്ന പതിവ്‌ കോണ്‍ഗ്രസ്‌ തെറ്റിച്ചില്ല. സ്‌ഥിരം സിറ്റിംഗ്‌ സാമാജികരും കേന്ദ്രം ചൂണ്ടിക്കാട്ടിയ, ആരുമറിയാത്ത യൂത്തുകാരുമൊക്കെ സീറ്റ്‌ ഉറപ്പിച്ചപ്പോള്‍ പലിശയ്‌ക്കു പണമെടുത്താണെങ്കിലും ഡല്‍ഹിവരെ പോയി മടങ്ങാനായിരുന്നു ഇക്കൂട്ടരുടെ വിധി.

ചിലരുടെ കാര്യത്തില്‍ വൈദ്യശാസ്‌ത്രത്തിനു പിഴച്ചാലേ മറ്റുള്ളവര്‍ക്കു സീറ്റ്‌ കിട്ടൂ എന്നു കെ.എസ്‌.യു. പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പേ അതു ബോധ്യപ്പെട്ടയാളാണ്‌ നെയ്യാറ്റിന്‍കര സനല്‍. കടുത്ത എ ഗ്രൂപ്പുകാരന്‍. എം.എല്‍.എ. ഹോസ്‌റ്റലിലെ ഉമ്മന്‍ചാണ്ടിയുടെ മുറിയായിരുന്നു ലോകം. എന്നെങ്കിലും ജന്മനാട്ടില്‍ സ്‌ഥാനാര്‍ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ യുവാവ്‌. ഒടുവില്‍ പട്ടിക വന്നപ്പോള്‍ സനല്‍ വെള്ളം കോരിയതത്രയും വെറുതേ.

കെ. കരുണാകരന്റെ വത്സലശിഷ്യയായ ജയാ ഡാലി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുന്നതും രാഷ്‌ട്രീയകേരളം കണ്ടു. പാരയും കുതികാല്‍വെട്ടും അറിയില്ല എന്നതാണു തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറിയായ വി.എസ്‌. ഹരീന്ദ്രനാഥിന്‌ 'അയോഗ്യത'യായത്‌. 1977-ല്‍ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റായിരുന്ന ഹരീന്ദ്രനാഥിന്‌ ഇക്കുറി പ്രതീക്ഷയുണ്ടായിരുന്നു. ആദര്‍ശത്തിന്റെ കാര്യത്തില്‍ ആന്റണിയുടെ അപരനെന്ന്‌ അറിയപ്പെടുന്ന എം. വിന്‍സന്റ്‌ തഴയപ്പെടുന്നത്‌ ഇതു രണ്ടാം വട്ടം. സാമുദായിക സമവാക്യങ്ങളും മതനേതൃത്വത്തിന്റെ ഇടപെടലുമാണു വിന്‍സന്റിനു വിലങ്ങുതടിയായത്‌. സീറ്റ്‌ കാട്ടി കൊതിപ്പിച്ച്‌ ഒടുവില്‍ നേതൃത്വം കൈ വീശിക്കാണിച്ച മറ്റൊരു യുവനേതാവാണ്‌ കെ.ജി. ജേക്കബ്‌. 1977-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നിര്‍വാഹകസമിതി അംഗമായിരുന്ന എം. ഗില്‍ബര്‍ട്ടിന്റെ മകന്‍. അതേ ജേക്കബ്‌ കരുണാകരന്റെ നിഴലായിരുന്നെങ്കിലും ലീഡര്‍ പാര്‍ട്ടി വിട്ടിട്ടും കൂടെപ്പോയില്ല. ആ വിശ്വസ്‌തതയ്‌ക്കും ഇക്കുറി സീറ്റില്ല. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ട്രിഡ ഭരിച്ച ഉറച്ച എ ഗ്രൂപ്പുകാരനായ പി.കെ. വേണുഗോപാല്‍, മുന്‍മന്ത്രി എസ്‌. വരദരാജന്‍നായരുടെ മകന്‍ വി. പ്രതാപചന്ദ്രന്‍ എന്നിവര്‍ക്കും നിയമസഭ സ്വപ്‌നം മാത്രമായി.

പതിറ്റാണ്ടുകള്‍ മൂവര്‍ണക്കൊടി പിടിച്ചിട്ടും മൂലയ്‌ക്കിരുത്തപ്പെട്ടവര്‍ എറണാകുളം ജില്ലയിലും നിരവധി. എന്‍. വേണുഗോപാല്‍, അഡ്വ. കെ.പി. ഹരിദാസ്‌, എ.ബി. സാബു, അബ്‌ദുള്‍ മുത്തലിബ്‌, ദീപ്‌തി മേരി വര്‍ഗീസ്‌, ടി.ജെ. വിനോദ്‌ തുടങ്ങിയവരാണ്‌ ഈ ഭാഗ്യംകെട്ടവര്‍. ഐ.എന്‍.ടി.യു.സി. നേതാവും എറണാകുളം ഡി.സി.സി. വൈസ്‌ പ്രസിഡന്റുമായ ഹരിദാസ്‌ തെരഞ്ഞെടുപ്പു വരുമ്പോഴെല്ലാം പട്ടികയുടെ തുടക്കത്തില്‍ ഉണ്ടാകുമെങ്കിലും ഒടുക്കം ചിത്രത്തിലുണ്ടാകില്ല.ഇത്തവണ വൈപ്പിനിലായിരുന്നു പ്രതീക്ഷ. കൊച്ചി മേയറാകാന്‍ ആവുന്നത്ര ശ്രമിച്ചു നോക്കിയെങ്കിലും പാരപ്രളയത്തില്‍ മുങ്ങിപ്പോകാനായിരുന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാലിന്റെ വിധി. മേയറാകുമെന്നു പ്രതീക്ഷിച്ചിരുന്ന ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.ബി. സാബു, തന്നെ തോല്‍പ്പിച്ചതില്‍ മുഖ്യപങ്ക്‌ വേണുഗോപാലിനാണു ചാര്‍ത്തിക്കൊടുത്തത്‌. നിയമസഭയിലേക്കു രണ്ടുപേരും തൃപ്പൂണിത്തുറ സീറ്റ്‌ പ്രതീക്ഷിച്ചതാണെങ്കിലും കെ. ബാബുവിനുതന്നെയാണ്‌ ഇത്തവണയും നിയോഗം.

അഖിലേന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസിന്‌ തൃക്കാക്കര മണ്ഡലത്തിലായിരുന്നു പ്രതീക്ഷ. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അബ്‌ദുള്‍ മുത്തലിബ്‌ ആലുവയും ടി.ജെ. വിനോദ്‌ കൊച്ചി അല്ലെങ്കില്‍ എറണാകുളവും പ്രതീക്ഷിച്ചിരുന്നു. മുന്‍ ഡെപ്യൂട്ടി മേയറാണ്‌ വിനോദ്‌. തൃശൂര്‍ ജില്ലയില്‍നിന്ന്‌ സംസ്‌ഥാന-ജില്ലാ ഭാരവാഹികളായ ജോണ്‍ ഡാനിയേല്‍, വി.ടി. ബല്‍റാം, അനില്‍ അക്കര, സനീഷ്‌കുമാര്‍, ഷാജി കോടങ്കണ്ടത്ത്‌, എ. പ്രസാദ്‌, ബിജോയ്‌ ബാബു തുടങ്ങിവരില്‍ പലരും ദിവസങ്ങളോളം ഡല്‍ഹിയിലും തിരുവനന്തപുരത്തും തമ്പടിച്ചു.

എല്ലാം വെറുതേ. യുവപ്രാതിനിധ്യമെന്ന പേരില്‍ അവകാശവാദമുന്നയിച്ച സി.എസ്‌. ശ്രീനിവാസന്‍, ജോസ്‌ വള്ളൂര്‍, ജോസഫ്‌ ടാജറ്റ്‌, എം.പി. വിന്‍സെന്റ്‌, സി.ഐ. സെബാസ്‌റ്റ്യന്‍ തുടങ്ങിയവരൊക്കെ നിരാശരായി.

യൂത്ത്‌ കോണ്‍ഗ്രസ്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റായി 10 വര്‍ഷം പ്രവര്‍ത്തിച്ച എബി കുര്യാക്കോസിന്‌ ഇപ്പോഴും പാര്‍ലമെന്ററി മോഹം ഏറെ അകലെ. പേരിനു ഡി.സി.സി. ജനറല്‍ സെക്രട്ടറിയാണെന്നു പറയാം. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റായിരുന്നപ്പോള്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റായിരുന്നു എം.ജെ ജോബ്‌. കെ. മുരളീധരനൊപ്പം ഡി.ഐ.സിയിലേക്കും പിന്നീട്‌ എന്‍.സി.പിയിലേക്കും ഒടുവില്‍ തിരികെ കോണ്‍ഗ്രസിലേക്കും മടങ്ങിയെങ്കിലും ജോബ്‌ തിരസ്‌കൃതരുടെ പട്ടികയിലാണ്‌.

വി.എസിനോട്‌ ഏറ്റുമുട്ടി ചാവേറാകുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുപോരിന്റെ ഇരയാകുകയും ചെയ്‌ത സതീശന്‍ പാച്ചേനിക്കും ഇതുവരെ ജനപ്രതിനിധിയാകാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ കാലം കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റായിരുന്നു പാച്ചേനി. കണ്ണൂരില്‍ 12 കൊല്ലം കെ.എസ്‌.യു. ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിനു യുവജനക്ഷേമ ബോര്‍ഡില്‍ അംഗത്വം കിട്ടിയതുമാത്രമാണു സമാശ്വാസസമ്മാനം. യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ ജില്ലാ പ്രസിഡന്റ്‌ അഡ്വ. സജീവ്‌ ജോസഫ്‌, കെ.പി.സി.സി. സെക്രട്ടറി വി.എ. നാരായണന്‍ എന്നിവരാണു മറ്റു ഹതഭാഗ്യര്‍.

കോഴിക്കോട്‌ ജില്ലയില്‍ കപ്പിനും ചുണ്ടിനുമിടയില്‍ സീറ്റ്‌ നഷ്‌ടപ്പെട്ടവരാണു ചെന്നിത്തലയുടെ വലംകൈയായ കെ.പി.സി.സി. സെക്രട്ടറി എന്‍. സുബ്രഹ്‌മണ്യനും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനായ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ടി. സിദ്ധിഖും. ഇത്തവണ എലത്തൂര്‍ സീറ്റ്‌ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സുബ്രഹ്‌മണ്യന്‍. എന്നാല്‍, ഈ സീറ്റ്‌ സോഷ്യലിസ്‌റ്റ് ജനതയ്‌ക്കു നല്‍കി. കോഴിക്കോട്‌ നോര്‍ത്തില്‍ കണ്ണുവച്ചെങ്കിലും പി.വി. ഗംഗാധരന്‍ കൊണ്ടുപോയി. എം.എം. ഹസനുശേഷം മുസ്ലിംസമുദായത്തില്‍നിന്നുള്ള യൂത്തിന്റെ പ്രസിഡന്റായിരുന്നു ടി. സിദ്ദിഖ്‌. തവനൂര്‍,നാദാപുരം, ആലുവ, ബേപ്പൂര്‍ സീറ്റുകളിലെല്ലാം പരിഗണിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ അപ്രീതി സിദ്ദിഖിനു വിനയായി.

കെ. കരുണാകരന്റെ വലംകൈയായിരുന്ന ഇബ്രാഹിംകുട്ടി കല്ലാറും തിരിച്ചെത്തിയപ്പോള്‍ തഴയപ്പെട്ടു. ഇടുക്കിയിലെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഡി.ഐ.സി (കെ) ടിക്കറ്റില്‍ മത്സരിച്ചു തോറ്റ ഇബ്രാഹിംകുട്ടിയെ അവിടെത്തന്നെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. എ.ഐ.സി.സി. നിര്‍ദേശിച്ച ജോസി സെബാസ്‌റ്റ്യനാണ്‌ ഉടുമ്പന്‍ചോലയില്‍ സ്‌ഥാനാര്‍ഥി.

ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേരുന്നതിന് ഇന്നലെ മുന്‍ സ: സിന്ധു ജോയി ഉയര്‍ത്തിയ മൂന്ന് ന്യായ വാദങ്ങളെക്കുറിച്ചു കൂടി നമുക്ക് പരിശോധിക്കാം.

1)  കോണ്‍ഗ്രസ്സിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍.

ശരിയായിരിക്കാം, റോസക്കുട്ടി ടീച്ചര്‍ക്കും പദ്മജയ്ക്കും ഒക്കെ മറ്റുള്ള പുരുഷ നേതാക്കന്മാരെപ്പോലെ ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങാനുള്ള അവസര സമത്വം ലഭിച്ചതാണൊ  മുന്‍ സ: സിന്ധു ജോയി ഉദ്ദേശിച്ചത്?

2)  മാര്‍ക്‍സിസ്റ്റ് പാര്‍ട്ടി അവഗണിച്ച ഗൗരിയമ്മയെ വളര്‍ത്തിയത് കോണ്‍ഗ്രസ്സാണ്.

കഴിഞ്ഞ കുറേ നാളുകളായി മുന്‍ സ: സിന്ധു ജോയി മലയാളം പത്രങ്ങളോ ദ്രുശ്യ മാധ്യമങ്ങളോ ശ്രദ്ധിക്കുന്നില്ല എന്നു കരുതേണ്ടിയിരിക്കുന്നു അല്ലെങ്കില്‍ ഇതുപോലൊരു തമാശ വിളിച്ച് കൂവുമായിരുന്നില്ലല്ലൊ? CPM നേതാവായിരുന്ന ഗൗരിയമ്മയുടെ നിഴല്‍ പോലുമല്ല ഇന്നു കൊണ്‍ഗ്രസ് നേതാക്കളുടെ ഔദാര്യത്തിനു കാത്തു നില്‍ക്കുന്ന JSS നേതാവായ ഗൗരിയമ്മ. സീറ്റ് വിഭജന ചര്‍ച്ചയുടെ സമയത്ത് ചെന്നിത്തല അവരെ അപമാനിച്ചു വിട്ടതൊന്നും മുന്‍ സ: സിന്ധു ജോയി അറിഞ്ഞിട്ടില്ലെന്നു കരുതുന്നു, രാജ്യ സ്ഭാ സീറ്റെന്ന പ്രലോഭനത്തില്‍ വീണ് ചാടിപ്പുറപ്പെടും മുന്‍പ് കോണ്‍ഗ്രസ്സ് ക്യാമ്പില്‍ കിട്ടുന്ന പരിഗണനയെ പറ്റി ഗൗരിയമ്മയോടും, M.V രാഘവനോടും, P.J.ജോസഫിനോടും, വീരെന്ദ്രകുമാറിനോടും ഒക്കെ ഒന്നു ചോദിച്ച് മനസിലാക്കേണ്ടിയിരുന്നു, ഒരാ​വേശത്തിനു കോണ്‍ഗ്രസ്സ് ക്യാമ്പില്‍ എത്തുകയും ഇപ്പോള്‍ പോകാന്‍ മറ്റൊരിടം ഇല്ലാത്തത് കൊണ്ട് ആട്ടും തുപ്പും സഹിച്ച് കഴിയുകയാണ് ഇവരൊക്കെ.

3)  ഞാന്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രതിനിധിയാണ് അതുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ വിളിച്ചാലുടനെ മാര്‍ക്‍സിസ്റ്റ് പാര്‍ട്ടി അവഗണിച്ചേ എന്നും പറഞ്ഞ് അവരുടെ കൂടെ പോയത്.

ഈ പ്രസ്താവന കൊണ്ട്  മുന്‍ സ: സിന്ധു ജോയി എന്താണ് ഉദ്ദെശിച്ചത് എന്നു മനസിലാകുന്നില്ല !!! 

സ്വന്തം വീട്ടില്‍ മുന്‍പ് അനുഭവിച്ചിരുന്ന സുഭിക്ഷതയില്‍ അല്‍പം കുറവുവരുമ്പോള്‍, അല്‍പം ബുദ്ധിമുട്ടും പ്രയാസങ്ങളും ഒക്കെ നേരിടുമ്പോള്‍ അയലത്തെ ക്രിമിനലായ ധനാഡ്യന്‍ വന്നു വിളിച്ചാലുടനെ ഇറങ്ങിപ്പോയി അവനോടൊപ്പം താമസം തുടങ്ങുന്നവരാണ് കേരളത്തിലെ മുഴുവന്‍ സ്ത്രീകളും എന്നാണോ???

എങ്കില്‍ കേരളീയരായ മുഴുവന്‍ സ്ത്രീകള്‍ക്കും, അവരുടെ പിതാക്കന്മാര്‍ക്കും, സഹോദരന്മാര്‍ക്കും, ഭര്‍ത്താക്കന്മാര്‍ക്കും വേണ്ടി ഞാന്‍ പ്രസ്താവനയെ ശക്തിയുക്തം അപലപിക്കുന്നു.

2011 മാർ 23

ലതിച്ചേച്ചിക്കു സീറ്റ് കിട്ടി

ലതിച്ചേച്ചിക്കു സീറ്റ് കിട്ടി, വളരെ സന്തോഷം.

പക്ഷെ അതു കോണ്‍ഗ്രസ്സിന്റെ കോട്ടയത്തെ മികച്ച വനിതാ നേതാവായ ലതിച്ചേച്ചിയോടുള്ള പരിഗണന കൊണ്ടോ MLA ആക്കാനുള്ള താല്‍പര്യം കൊണ്ടൊ അല്ല, മറിച്ചാണെന്നു ചിന്തിക്കാന്‍ ധാരാളം വകയുണ്ട് താനും. കഴിഞ്ഞ ദിവസം വരെ ലതിച്ചേച്ചിയെ പ്രധാനമായും പരിഗണിച്ചിരുന്നത് കോട്ടയത്തേക്കാണ്. സ്വാഭാവികമായും സ്വന്തം തട്ടകമായ കോട്ടയത്ത് ലതിച്ചേച്ചിക്കു നല്ല ജയ സാധ്യതയും ഉണ്ടായിരുന്നു, കാരണം പരമ്പരാഗത കോണ്‍ഗ്രസ്സ് മണ്ടലമായിരുന്ന കോട്ടയം, ടി.കേ രാമക്രിഷ്ണന്‍ ഇടത് പാളയത്തിലേക്ക് എത്തിച്ചെങ്കിലും, മെഴ്സി രവി തിരികെ പിടിച്ചിരുന്നു, നിലവിലെ MLA വാസവനു ജനസമ്മതി പോയിട്ട് സാധാരണ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരുടെ പോലും പിന്തുണ അവകാശപ്പെടാന്‍ കഴിയുകയില്ല, മാത്രമല്ല മണ്ടല പുനര്‍നിര്‍ണയത്തിനു ശേഷം, സാക്ഷാല്‍ വീയെസ്സ് വന്നു നിന്നാല്‍ പോലും പിടിച്ചടക്കാന്‍ പറ്റാത്തത്ര ഉറച്ച കോണ്‍ഗ്രസ്സ് മണ്ടലമായി കോട്ടയം മാറിയിട്ടുണ്ട്.

ഇതൊക്കെ മനസിലാക്കിയിട്ടാണ് കേന്ദ്രത്തിലെ അച്ഛന്‍ ചക്കിമോള്‍ക്കു വേണ്ടി അവകാശമുന്നയിച്ച് വന്നത്. ആ ആക്രമണത്തില്‍നിന്നു ഒരുവിധം രക്ഷപ്പെട്ടപ്പോള്‍ ഇതാ പാമോയില്‍ ചാണ്ടിച്ചന്റെ വലംകൈ "തിരുവഞ്ചൂര്‍" കോട്ടയം അടിച്ച്മാറ്റി. ലതിച്ചേച്ചിയെ മലമ്പുഴയില്‍ നേര്‍ച്ചക്കോഴിയാക്കിയിരിക്കുന്നു. ജനിച്ച നാട്ടില്‍ മല്‍സരിക്കണം എന്നു പറഞ്ഞു വന്ന "തിരുവഞ്ചൂര്‍" മുന്‍പ് എവിടെ ആയിരുന്നു, അടൂര്‍ മണ്ടലം സംവരണമാക്കിയപ്പോള്‍ മാത്രമാണോ തിരുവഞ്ചൂരിനു ജന്മ നാടിനോട് സ്നേഹം കൂടിയത്?

ലതിച്ചേച്ചി ഷാനിമോള്‍ ഉസ്മാനെ മാത്രുകയാക്കണം എന്നാണ് എന്റെ അഭിപ്രായം, നല്ല ഒരു മല്‍സരത്തിനെങ്കിലും സാധ്യത ഇല്ലാത്ത മലമ്പുഴയില്‍ നിന്നു മല്‍സരിച്ച് വെറുതെ കയ്യില്‍ ഉള്ള പൈസയും കടം വാങിയ പൈസയും പൊടിച്ചു കളയുന്നതിലും നല്ലത് മല്‍സരിക്കാതിരിക്കുന്നത് തന്നെ. ഒന്നുകില്‍ കോട്ടയത്ത്, അല്ലെങ്കില്‍ മല്‍സരിക്കാനില്ല എന്നു തീരുമാനിക്കാനുള്ള അത്രയും പക്വതയും നേത്രുഗുണവും ലതിച്ചേച്ചിക്ക് ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.

ഇല്ലെങ്കില്‍ ഒരിക്കല്‍ കൂടി വൈദ്യശാസ്ത്രം പരാജയപ്പെടുന്നത് വരെ കാത്തിരിക്കാം

2011 മാർ 22

ശോഭനാ ജോര്‍ജ്‌ റിബല്‍

മുന്‍. എം.എല്‍.എ. ശോഭനാ ജോര്‍ജ്‌ റിബലായി നാളെ ചെങ്ങന്നൂരില്‍ പത്രിക നല്‍കും. ശോഭനയ്‌ക്ക് ഓര്‍ത്തഡോക്‌സ് സഭ പിന്തുണ നല്‍കും. ചെങ്ങന്നൂരിനെ മൂന്നു തവണ അസംബ്ലിയില്‍ പ്രതിനിധീകരിച്ച ശോഭനയ്‌ക്ക് ഇക്കുറി ചെങ്ങന്നൂരില്‍ തന്നെ സീറ്റ്‌ നല്‍കണമെന്നായിരുന്നു സഭയുടെ താല്‌പര്യം. കാതോലിക്കാബാവായുടെ അസാന്നിധ്യത്തില്‍ ബഥേല്‍ അരമനയില്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ്‌ മാര്‍ അത്താനാസിയോസ്‌ ആണ്‌ സഭയുടെ നിലപാട്‌ വ്യക്‌തമാക്കിയത്‌.

സമദൂരസിദ്ധാന്തമാണ്‌ സഭ പിന്തുടരുന്നതെങ്കിലും തങ്ങളെ സഹായിച്ചവരെ തങ്ങള്‍ സഹായിക്കും എന്നുള്ള നിലപാടിലാണ്‌ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുക. പരുമല പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടതുസര്‍ക്കാര്‍ സഹായിച്ചിരുന്നു. തങ്ങളെ സഹായിച്ചവരെ പിന്തുണയ്‌ക്കാനാണ്‌ സഭയുടെ തീരുമാനം. കത്തോലിക്കാ സഭ കഴിഞ്ഞാല്‍ ക്രൈസ്‌തവരില്‍ രണ്ടാം സ്‌ഥാനം ഓര്‍ത്തഡോക്‌സ് സഭയ്‌ക്കാണുള്ളത്‌.

2011 മാർ 19

വി.എസ്‌. വീണ്ടും പടയ്‌ക്കിറങ്ങുമ്പോള്‍

സംസ്‌ഥാനത്തെ തെരഞ്ഞെടുപ്പ്‌ ചിത്രം വീണ്ടും മാറി മറിഞ്ഞു. രണ്ടു ദിവസത്തെ അനിശ്‌ചിതത്വത്തിനൊടുവില്‍ വി.എസ്‌. അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കാന്‍ രംഗത്തുവന്നതോടെ ഇനി പ്രചരണത്തിന്റെ അജണ്ട നിശ്‌ചയിക്കുന്നത്‌ അദ്ദേഹമായിരിക്കുമെന്ന്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങളില്‍ ആശങ്ക. തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ഇനി വി.എസ്‌. ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അവര്‍.

വി.എസിന്‌ സീറ്റ്‌ നിഷേധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്‌ഥാനത്ത്‌ ഉയര്‍ന്നു വന്ന സംഭവങ്ങള്‍ തെരഞ്ഞെടുപ്പില്‍ അപ്രസക്‌തമാകുമെന്നായിരുന്നു യു.ഡി.എഫിന്റെ വിലയിരുത്തല്‍. എന്നാല്‍ അവയാണ്‌ ഇനി തെരഞ്ഞെടുപ്പിലെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുക. വി.എസ്‌ ഇല്ലെങ്കില്‍ ഇത്തരം വിഷയങ്ങള്‍ക്ക്‌ മറുചോദ്യം ഉന്നയിച്ച്‌ രക്ഷപ്പെടാനായിരുന്നു യു.ഡി.എഫിന്റെ പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ തന്ത്രം.

തെരഞ്ഞെടുപ്പില്‍ വി.എസ്‌. പ്രധാനമായും ഉയര്‍ത്തുന്ന വിഷയങ്ങള്‍ പെണ്‍വാണിഭവും അഴിമതിയും ലോട്ടറിയുമൊക്കെയായിരിക്കും. ഇവയുമായി മുന്നോട്ടുപോകാന്‍ അവസാന മാസങ്ങളില്‍ ചില സംഭവങ്ങളും അദ്ദേഹത്തിനും ഇടതുപക്ഷത്തിനും വീണുകിട്ടി. വി.എസിന്‌ സീറ്റ്‌ നിഷേധിച്ചതിലൂടെ അതൊക്കെ തെരഞ്ഞെടുപ്പ്‌ രംഗത്തുനിന്നും ആവിയായെന്ന ആശ്വാസത്തിലായിരുന്നു യു.ഡി.എഫ്‌.

അഴിമതി തന്നെയായിരിക്കും വി.എസിന്റെ പ്രധാന പ്രചാരണ ആയുധം. ഇടമലയാര്‍, പാമോയില്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും വി.എസ്‌. പ്രചാരണത്തിന്‌ പ്രധാനമായും ആയുധമാക്കുന്നതെന്ന്‌ യു.ഡി.എഫിന്‌ ഭയമുണ്ട്‌. ഇതിനുപുറമെ മുനീറിനും അടൂര്‍ പ്രകാശിനുമെതിരെയുള്ള വിജിലന്‍സ്‌ കേസുകളും തെരഞ്ഞെടുപ്പില്‍ മുഴങ്ങിക്കേള്‍ക്കും. ഇവയ്‌ക്കെതിരായി വി.എസിനും മകനുമെതിരെ പല ആരോപണങ്ങളുമായി രംഗത്തുവന്നെങ്കിലും അതൊന്നും വേണ്ട രീതിയില്‍ ഏറ്റിട്ടില്ലെന്നും അവര്‍ വിലയിരുത്തുന്നുണ്ട്‌. മാത്രമല്ല ഇത്‌ തിരിഞ്ഞ്‌കൊത്തുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളും വി.എസിന്റെ വായില്‍ നിന്നും വരുമ്പോള്‍ പ്രതിരോധത്തിലാകാനെ കഴിയുവെന്നാണ്‌ യു.ഡി.എഫ്‌ പറയുന്നത്‌.

പെണ്‍വാണിഭത്തിനെതിരെയും വി.എസ്‌. യാതൊരു ലൈസന്‍സുമില്ലാതെ ആഞ്ഞടിക്കും. ഐസ്‌ക്രീം പാര്‍ലര്‍ തന്നെയായിരിക്കും അതില്‍ പ്രധാനമായും മുഴങ്ങിക്കേള്‍ക്കുക. ഇത്‌ കുഞ്ഞാലിക്കുട്ടിയെ മാത്രമല്ല യു.ഡി.എഫിനെ ഒന്നാകെ ബാധിക്കുമെന്ന്‌ നേതൃത്വം ഭയക്കുന്നുണ്ട്‌. ഈ വിഷയങ്ങളിലൊന്നും വി.എസിനെതിരെ ശക്‌തമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്തതും യു.ഡി.എഫിനെ വലയ്‌ക്കുന്നുണ്ട്‌.

വി.എസിനും ഇടതുസര്‍ക്കാരിനുമെതിരെ ശക്‌തമായ ആയുധമാക്കാന്‍ യു.ഡി.എഫ്‌ കരുതിവച്ചിരുന്നതാണ്‌ ലോട്ടറി വിഷയം. എന്നാല്‍ അതും ചീറ്റിപ്പോയെന്നാണ്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഹൈക്കോടതിയില്‍ കേസ്‌ വരുന്നതുവരെ മുഖ്യമന്ത്രിയെ വരെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞിരുന്നു.  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ വി.എസ്‌ കത്തയച്ചിരുന്നു. എന്നാല്‍ അത്‌ നടപടിക്രമം പാലിച്ചല്ലെന്ന്‌ ആരോപിച്ചാണ്‌ കോണ്‍ഗ്രസ്‌ രംഗത്ത്‌ വന്നത്‌. പക്ഷേ തന്റെ നിലപാടില്‍ വി.എസ്‌. ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീട്‌ ഇതുമായി ബന്ധപ്പെട്ട്‌ ആരോപണം ഉന്നയിച്ച വി.ഡി. സതീശന്‍ തന്നെ കോടതിയെ സമീപിച്ചതോടെയാണ്‌ ചിത്രങ്ങള്‍ മാറിമറിഞ്ഞത്‌.

കോടതിയില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ കേന്ദ്രത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ്‌ ശ്രമിച്ചത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശനത്തിന്റെ മുള്‍മുനയിലും നിര്‍ത്തി. ഇതോടെ അതും ഉപയോഗിക്കാന്‍ കഴിയാത്ത സ്‌ഥിതിയിലായി. വി.എസ്‌. തെരഞ്ഞെടുപ്പ്‌ ചിത്രത്തിലില്ലായിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉയര്‍ന്നുവരില്ലെന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.  ഇപ്പോള്‍ അതെല്ലാം അസ്‌തമിച്ച നിലയിലാണെന്നാണ്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

2011 മാർ 9

ബിജെപി ഇത്തവണയും വോട്ടുമറിക്കും

നൂ­റ്റി­നാല്‍­പ­ത് സീ­റ്റി­ലും മത്സ­രി­ക്കാ­നാ­ണ് ബിജെപി നേ­തൃ­ത്വം തീ­രു­മാ­നി­ച്ചി­രി­ക്കു­ന്ന­തെ­ങ്കി­ലും പതി­വു­പോ­ലെ ഈ തി­ര­ഞ്ഞെ­ടു­പ്പി­ലും വോട്ട് മറി­ക്കു­മെ­ന്നാ­ണ് അറി­യു­ന്ന­ത്. കഴി­ഞ്ഞ ദി­വ­സം ചേര്‍­ന്ന ബി­ജെ­പി യോ­ഗ­ങ്ങ­ളില്‍ എടു­ത്ത തീ­രു­മാ­ന­ങ്ങ­ളും അങ്ങ­ന­യൊ­രു സൂ­ചന നല്‍­കു­ന്നു­ണ്ടു­താ­നും. ആറ് സീ­റ്റു­ക­ളില്‍ വി­ജ­യി­ച്ചു കയ­റു­മെ­ന്നാ­ണ് കഴി­ഞ്ഞ ദി­വ­സം വി­ല­യി­രു­ത്തി­യി­രു­ന്ന­ത്. നാല്‍­പ­തോ­ളം സീ­റ്റു­ക­ളില്‍ നല്ല വോ­ട്ട് പി­ടി­ക്കാ­നാ­കു­മെ­ന്ന് പ്ര­തീ­ക്ഷി­ക്കു­ന്ന­താ­യും നേ­തൃ­ത്വം വി­ല­യി­രു­ത്തി­യി­രു­ന്നു.

ആ­റ് സീ­റ്റില്‍ വി­ജ­യി­ക്കു­മെ­ന്നും നാല്‍­പ­ത് സീ­റ്റില്‍ നല്ലൊ­രു ശത­മാ­നം വോ­ട്ട് പി­ടി­ക്കു­മെ­ന്നും വി­ല­യി­രു­ത്തിയ യോ­ഗ­ങ്ങ­ളില്‍ ബാ­ക്കി­യു­ള്ള നൂ­റ് സീ­റ്റി­നെ­ക്കു­റി­ച്ച് മൗ­നം പാ­ലി­ക്കു­ക­യാ­ണ് ഉണ്ടാ­യ­ത്. രണ്ട് തര­ത്തി­ലാ­ണ് ഈ മൗ­ന­ത്തെ വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന­ത്. ഒന്ന് കോണ്‍­ഗ്ര­സി­നെ ഒതു­ക്കാന്‍ ഇട­തു­പ­ക്ഷ­ത്തി­ന് വോ­ട്ട് മറി­ച്ചു­നല്‍­കു­ക, രണ്ട് ഈ മണ്ഡ­ല­ങ്ങ­ളില്‍ കോണ്‍­ഗ്ര­സി­നു വോ­ട്ടു­മ­റി­ക്കു­ക­യും പക­രം തങ്ങള്‍­ക്കു ജയ­സാ­ധ്യ­ത­യു­ള്ള മണ്ഡ­ല­ങ്ങ­ളില്‍ കോണ്‍­ഗ്ര­സി­ന്റെ വോ­ട്ടു­വാ­ങ്ങു­ക­യും ചെ­യ്യു­ക.

­തി­രു­വ­ന­ന്ത­പു­ര­ത്തെ നേ­മം മണ്ഡ­ല­മ­ട­ക്ക­മു­ള്ള സ്ഥ­ല­ങ്ങ­ളില്‍ കോണ്‍ഗ്രസ് വോ­ട്ട് മറി­ച്ച് നല്‍­കി­യാല്‍ പ്ര­ധാ­ന­പ്പെ­ട്ട സ്ഥാ­നാര്‍­ത്ഥി­കള്‍ നില്‍­ക്കു­ന്ന, വീ­റു­റ്റ പോ­രാ­ട്ടം നട­ക്കു­ന്ന ചില മണ്ഡ­ല­ങ്ങ­ളില്‍ ബി­ജെ­പി­യു­ടെ വോ­ട്ടു­കള്‍ മറി­ച്ചു­നല്‍­കു­മെ­ന്നാ­ണ് ഇപ്പോള്‍ അറി­യു­ന്ന­ത്. 1991­ലെ തി­ര­ഞ്ഞെ­ടു­പ്പില്‍ തി­രു­വ­ന­ന്ത­പു­രം ഈസ്റ്റില്‍ നട­ന്ന വോ­ട്ട് മറി­ക്കല്‍ രീ­തി ഇപ്പോ­ഴും ആവര്‍­ത്തി­ക്കു­മെ­ന്നാ­ണ് ലഭി­ക്കു­ന്ന സൂ­ച­ന. തി­രു­വ­ന­ന്ത­പു­രം ഈസ്റ്റില്‍ മത്സ­രി­ച്ച കെ രാ­മന്‍­പി­ള്ള­യ്ക്ക് കോണ്‍­ഗ്ര­സ് വോ­ട്ട് മറി­ച്ച് നല്‍­കാന്‍ രഹ­സ്യ­ധാ­രണ ഉണ്ടാ­യി­രു­ന്നു. പക­ര­മാ­യി നാല്‍­പ­തോ­ളം സീ­റ്റു­ക­ളില്‍ ബി­ജെ­പി­യു­ടെ വോ­ട്ടു­കള്‍ കോണ്‍­ഗ്ര­സി­ന് ലഭി­ക്കും. ഇതി­നെ­ക്കു­റി­ച്ച് കെ ജി മാ­രാര്‍ തന്റെ ആത്മ­ക­ഥ­യില്‍ എഴു­തി­യി­രു­ന്നു. കെ കരു­ണാ­ക­ര­ന്റെ നേ­തൃ­ത്വ­ത്തി­ലാ­ണ് ഈ രഹ­സ്യ­ധാ­രണ രൂ­പ­പ്പെ­ടു­ത്തി­യി­രു­ന്ന­ത്.

ഈ രഹ­സ്യ­ധാ­രണ പു­റ­ത്തു­വ­ന്ന­തി­നെ­ത്തു­ടര്‍­ന്ന് തോ­റ്റു­കൊ­ടു­ക്കാ­നാ­യി കോണ്‍­ഗ്ര­സ് നിര്‍­ത്തി­യി­രു­ന്ന ബി വി­ജ­കു­മാ­റി­നു­വേ­ണ്ടി ഇടതുപക്ഷം വോട്ടു മറിച്ചു നല്‍കി ജയി­പ്പി­ക്കു­ക­യും ചെ­യ്തി­രു­ന്നു. എന്നാല്‍ ബി­ജെ­പി പറ­ഞ്ഞ വാ­ക്ക് പാ­ലി­ച്ചു, നാല്‍­പ്പ­തി­ട­ങ്ങ­ളി­ലും കോണ്‍­ഗ്ര­സി­ന് വോ­ട്ട് മറി­ച്ചു­.

ഇ­ക്കു­റി ആറി­ട­ങ്ങ­ളില്‍ വി­ജ­യി­ക്കു­മെ­ന്ന് പ്ര­തീ­ക്ഷി­ക്കു­ന്നു­ണ്ടെ­ങ്കി­ലും മൂ­ന്നി­ട­ങ്ങ­ളി­ലെ­ങ്കി­ലും വി­ജ­യി­ക്ക­ണ­മെ­ന്നാ­ണ് ബി­ജെ­പി ആഗ്ര­ഹി­ക്കു­ന്ന­ത്. പാ­ല­ക്കാ­ട്, നേ­മം, മഞ്ചേ­ശ്വ­രം എന്നീ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളില്‍ കോണ്‍­ഗ്ര­സ് ദുര്‍­ബല സ്ഥാ­നാര്‍­ത്ഥി­ക­ളെ നിര്‍­ത്തു­ക­യോ ദുര്‍­ബല ഘട­ക­ക­ക്ഷി­കള്‍­ക്ക് സീ­റ്റ് നല്‍­കു­ക­യോ ചെ­യ്യു­മെ­ന്നു­മാ­ണ് അറി­യു­ന്ന­ത്.

2011 മാർ 8

ലോട്ടറികേസ്‌: ഹര്‍ജികള്‍ ഫയലില്‍; ചിദംബരത്തിന്‌ നോട്ടീസ്‌‍

ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി.ഡി സതീശന്‍ എം.എല്‍.എയും ലോട്ടറി വില്‍പ്പന തൊഴിലാളികളുടെ യൂണിയനും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സി.ബി.ഐ അന്വേഷണത്തെ സംസ്‌ഥാന സര്‍ക്കാരും കോടതിയില്‍ സ്വാഗതം ചെയ്‌തു. സി.ബി.ഐ അന്വേഷണം എന്ന പന്ത്‌ ഇനി കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്ന്‌ ഹര്‍ജി സ്വീകരിക്കവേ കോടതി അഭിപ്രായപ്പെട്ടു. തുടര്‍ വാദത്തിനായി രണ്ടാഴ്‌ചയ്‌ക്കു ശേഷം കേസ്‌ വീണ്ടും പരിഗണിക്കും.

അതേസമയം, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലെ ഒരു എം.എല്‍.എയും മുഖ്യമന്ത്രിയും അയച്ച കത്തിന്റെ അടിസ്‌ഥാനത്തില്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ആശ്‌ചര്യം പ്രകടിപ്പിച്ചു. വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോടതി, കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ഉള്‍പ്പെടെ 11 പേര്‍ക്ക്‌ ഉടന്‍ നോട്ടീസ്‌ അയയ്‌ക്കാന്‍ ഉത്തരവിട്ടു. കേസ്‌ വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രം സത്യവാങ്‌മൂലം സമര്‍പ്പിക്കണം.

കേസിലെ രാഷ്രടീയ പ്രധാന്യം കോടതിക്ക് ബോധ്യമുണ്ട്. കോടതിയെ രാഷ്ട്രീയ ആയുധമാക്കാന്‍ ആരെയും അനുവദിക്കില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഭരണഘടനപരമായ ഉത്തരവാദിത്തം കോടതിക്ക് നിറവേറ്റേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് ചെലമേശ്വര്‍, ജസ്റ്റീസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

മാണിക്കെതിരെയുള്ള പിള്ളയുടെ പരാമര്‍ശങ്ങള്‍ യു.ഡി.എഫില്‍ അസ്വസ്‌ഥത

കെ.എം. മാണിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട്‌ ആര്‍. ബാലകൃഷ്‌ണ പിള്ള തന്റെ ആത്മകഥയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ യു.ഡി.എഫില്‍ അസ്വസ്‌ഥത സൃഷ്‌ടിക്കുന്നു. ഈ പരാമര്‍ശങ്ങളില്‍ ശക്‌തമായ പ്രതിഷേധം മാണി വിഭാഗം രേഖപ്പെടുത്തി. പിള്ളയുടെ നടപടി മുന്നണിക്ക്‌ അത്ര ഗുണകരമല്ലെന്ന്‌ അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്‌.

പിള്ളയെ ശിക്ഷിക്കാന്‍ ഇടയായ ഇടമലയാര്‍ കേസുമായി മാണിയെ ബന്ധിപ്പിച്ചുകൊണ്ടാണ്‌ ചില പരാമര്‍ശങ്ങള്‍ പിള്ള തന്റെ ആത്മകഥയില്‍ നടത്തിയത്‌. ഒരു ആഴ്‌ച പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍ ജയിലില്‍ പോകുന്നതിന്‌ തൊട്ടു മുമ്പും ജയിലില്‍ പോയ ശേഷവും പുറത്തുവന്ന ലക്കങ്ങളിലാണ്‌ മാണിയെ പ്രതിസ്‌ഥാനത്ത്‌ നിര്‍ത്തിക്കൊണ്ടുള്ള ചില പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്‌. ഇടമലയാര്‍ കേസില്‍ മാണിയും കുറ്റക്കാരനാണെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്‌ ഇവയിലുള്ളത്‌.

ഇതില്‍ മാണി വിഭാഗം തീര്‍ത്തും പ്രതിഷേധത്തിലാണ്‌. പൊതുവേ യു.ഡി.എഫിലെ നേതാക്കളെല്ലാം അഴിമതിക്കാരാണെന്ന്‌ വരുത്തിതീര്‍ക്കാന്‍ തങ്ങളുടെ മുന്നണിയിലെ ഒരു നേതാവ്‌ തന്നെ ഇത്തരത്തില്‍ പറയുന്നത്‌ ശരീയായില്ലെന്നാണ്‌ അവരുടെ നിലപാട്‌. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്‌ഥാനത്തില്‍ ശിക്ഷിക്കപ്പെട്ട പിള്ള മുന്നണിക്കാകെ ബാദ്ധ്യതയായിട്ടുണ്ട്‌. അതിന്‌ വിലകൊടുക്കേണ്ടി വരുന്നത്‌ പിള്ള ഒഴികെയുള്ള മുന്നണിയിലെ മറ്റു കക്ഷികളാണ്‌ ആ സാഹചര്യത്തിലുള്ള ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും നേതൃത്വം വ്യക്‌തമാക്കുന്നു.

ഏത്‌ സന്ദര്‍ഭം കിട്ടിയാലും മാണിയെ അധിക്ഷേപിക്കുക പിള്ളയുടെ ഒരു നയമാണെന്ന്‌ കേരള കോണ്‍ഗ്രസ്‌(എം) വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ്‌ സമയത്തും ജോസഫ്‌ വിഭാഗം തങ്ങളുമായി ലയിക്കുമ്പോഴും പിള്ള സംസ്‌ഥാനത്തുടനീളം നടന്ന്‌ ഇത്‌ ആവര്‍ത്തിച്ചതാണ്‌. ഇപ്പോള്‍ പരസ്യമായി പറയാനുള്ള വേദിയില്ലാത്തതിനാലാണ്‌ ആത്മകഥയിലൂടെ ഇത്തരം വിലകുറഞ്ഞ സമീപനം സ്വീകരിക്കുന്നത്‌. പിള്ളയുടെ ആത്മകഥ തുടങ്ങി 36 ലക്കം കഴിഞ്ഞപ്പോഴാണ്‌ അദ്ദേഹത്തിന്‌ ഇക്കാര്യം ഓര്‍മ്മവന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ഇന്നുവരെ ബാലകൃഷ്‌ണപിള്ള ഇത്തരമൊരു അഭിപ്രായം കോടതിയിലോ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മുന്നിലോ പറഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം ഈ നിലപാട്‌ സ്വീകരിക്കുന്നത്‌ താന്‍ മാത്രമല്ല യു.ഡി.എഫിലെ എല്ലാവരും അഴിമതിക്കാരാണെന്ന്‌ വരുത്തിതീര്‍ക്കാനാണെന്നും അഭിപ്രായമുണ്ട്‌. ഇതുപോലെ പിള്ള പഞ്ചാബ്‌ മോഡല്‍ പ്രസംഗം നടത്തിയശേഷം മന്ത്രിസഭയില്‍ നിന്നും പുറത്തായ സമയത്ത്‌ മാണി കുറച്ചുനാള്‍ വൈദ്യുതി വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്നു. ഈ കലാഘട്ടത്തില്‍ നടന്നുവെന്ന്‌ പറയുന്ന ഗ്രാഫൈറ്റ്‌ കേസ്‌ രണ്ടാംഘട്ടത്തില്‍ മാണിയെ പ്രതിയാക്കാന്‍ പണ്ട്‌ പിള്ള കോടതിയെ സമീപിച്ചിരുന്നു.

ഇത്രയുമൊക്കെയായിട്ട്‌ സ്വയം ശിക്ഷിക്കപ്പെട്ട ജയിലിലായതിനുശേഷം മറ്റുള്ളവരെക്കൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നൂവെന്നാണ്‌ മാണിയുടെ പരാതി. ഡല്‍ഹിയില്‍ പത്രസമ്മേളത്തിനിടയില്‍ ഉണ്ടായ പ്രസ്‌താവനയ്‌ക്ക് പിള്ളയെ ജയിലില്‍പ്പോയി കണ്ട്‌ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നിട്ടാണ്‌ പിള്ള ഈ നിലപാട്‌ സ്വീകരിച്ചതെന്നും മാണി വിഭാഗം പറയുന്നു.

2011 മാർ 3

കൊ­ക്കോ­ക്കോള കമ്പ­നി­യില്‍­നി­ന്ന് നഷ്ട­പ­രി­ഹാ­രം, സം­സ്ഥാ­ന­ത്തി­ന് അവ­കാ­ശ­മി­ല്ലെ­ന്നു കെ­.എം. മാ­ണി­



­കൊക്കോക്കോള കമ്പ­നി­യില്‍­നി­ന്ന് നഷ്ട­പ­രി­ഹാ­രം ഈടാ­ക്കാന്‍ ട്രിബ്യൂണല്‍ രൂ­പി­ക­രി­ച്ച സം­സ്ഥാന സര്‍­ക്കാരിനെ നട­പ­ടി­യെ ചോ­ദ്യം­ചെ­യ്ത കെ എം മാ­ണി­ക്കെ­തി­രെ ജല­സേ­ചന വകു­പ്പ് മന്ത്രി എന്‍ കെ പ്രേ­മ­ച­ന്ദ്ര­നും ട്രി­ബ്യൂ­ണല്‍ രൂ­പി­ക­രി­ക്കു­ന്ന­താ­യു­ള്ള പഠ­നം നട­ത്തിയ കമ്മ­റ്റി­യി­ലെ അം­ഗം എസ് ഫൈ­സി­യും രം­ഗ­ത്തെ­ത്തി. പൊ­തു­ജ­നാ­രോ­ഗ്യം സം­സ്ഥാന വി­ഷ­യ­മാ­ണെ­ന്നും ഇത്ത­രം വി­ഷ­യ­ങ്ങ­ളില്‍ നി­യമ നിര്‍­മാ­ണം നട­ത്താന്‍ സര്‍ക്കാ­റി­ന് അധി­കാ­ര­മു­ണ്ടെ­ന്നും മന്ത്രി അറി­യി­ച്ചു. എന്നാല്‍ ഇതി­നെ ചോ­ദ്യം ചെ­യ്യു­ന്ന കെ­.എം. മാ­ണി­യെപ്പോ­ലു­ള്ള­വര്‍ നഷ്ട­പ­രി­ഹാ­രം നല്‍­കാ­നു­ള്ള ബാ­ധ്യ­ത­യില്‍­നി­ന്ന് കൊ­ക്ക­ക്കോള കമ്പ­നി­യെ രക്ഷി­ക്കാ­നു­ള്ള ശ്ര­മ­മാ­ണ് നട­ത്തു­ന്ന­തെ­ന്നും എന്‍ കെ പ്രേ­മ­ച­ന്ദ്രന്‍ പറ­ഞ്ഞു.

­പ­രി­സ്ഥി­തി വി­ഷ­യ­ത്തില്‍ നി­യ­മ­നിര്‍­മ്മാ­ണം നട­ത്തേ­ണ്ട­ത് കേ­ന്ദ്ര­മാ­ണെ­ന്നും അതു­കൊ­ണ്ടു­ത­ന്നെ കൊ­ക്കോ­ക്കോള കമ്പ­നി­യില്‍­നി­ന്ന് നഷ്ട­പ­രി­ഹാ­രം ഈടാ­ക്കാന്‍ ട്രി­ബ്യൂ­ണല്‍ രൂ­പി­ക­രി­ക്കാന്‍ സം­സ്ഥാ­ന­ത്തി­ന് അവ­കാ­ശ­മി­ല്ലെ­ന്നു­മാ­ണ് കെ എം മാ­ണി­ നി­യ­മ­സ­ഭ­യില്‍ പറ­ഞ്ഞ­ത്.

സര്‍­ക്കാ­രി­നെ വി­മര്‍­ശി­ക്ക­ണ­മെ­ന്ന പ്ര­തി­പ­ക്ഷ­ദൗ­ത്യ­മാ­ണ് കെ എം മാ­ണി ഈ വി­ഷ­യ­ത്തി­ല്‍ ചെ­യ്തി­രി­ക്കു­ന്ന­ത്. വി­ഷ­മ­ലി­നീ­ക­ര­ണം നട­ത്തിയ കോള കമ്പ­നി­ക്കെ­തി­രെ അഞ്ചു­വര്‍­ഷം­വ­രെ തട­വു­ശി­ക്ഷ ലഭി­ക്കാ­വു­ന്ന പരി­സ്ഥി­തി­സം­ര­ക്ഷ­ണ­നി­യ­മ­ത്തി­ലെ 15.1 വകു­പ്പു­പ്ര­കാ­രം ഇതു­വ­രെ­യും നട­പ­ടി എടു­ക്കാ­ത്ത­തി­ന് മലി­നീ­ക­രണ നി­യ­ന്ത്രണ ബോര്‍­ഡി­ന്റെ ചു­മ­തല കൂ­ടി­യു­ള്ള ആരോ­ഗ്യ­മ­ന്ത്രി പി കെ ശ്രീ­മ­തി­ട്ടീ­ച്ച­റെ കെ എം മാ­ണി­ക്ക് വിര്‍­ശി­ക്കാ­മാ­യി­രു­ന്നു. എന്നാല്‍ അതൊ­ന്നും ചെ­യ്യാ­തെ ട്രി­ബ്യൂ­ണല്‍ രു­പീ­ക­രി­ച്ച­തി­നെ വി­മര്‍­ശി­ച്ച­ത് അങ്ങേ­യ­റ്റം സം­ശ­യാ­സ്പ­ദ­മാ­ണ്.

2011 ഫെബ്രു 26

വിഎസിനെതിരെ കുറ്റം കണ്ടെത്താന്‍ കമ്മറ്റി, കുഞ്ഞാലിക്കുട്ടിയും അംഗം

തി­ര­ഞ്ഞെ­ടു­പ്പ് അടു­ത്ത സാ­ഹ­ച­ര്യ­ത്തില്‍ വി­എ­സി­നെ­തി­രെ തി­രി­യാന്‍ തന്നെ യുഡിഎഫ് തീ­രു­മാ­നി­ച്ചു.

ഇതു­വ­രെ പ്ര­തി­പ­ക്ഷ­ത്തി­ന്റെ പ്രിയ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന വി­എ­സി­നെ­തി­രെ ഇനി­യ­ങ്ങോ­ട്ട് കൂ­ടു­തല്‍ ആരോ­പ­ണ­ങ്ങള്‍ ഉന്ന­യി­ക്കാന്‍ തന്നെ­യാ­ണ് യു­ഡി­എ­ഫി­ന്റെ നീ­ക്കം. ആരോ­പ­ണ­ങ്ങള്‍ കണ്ടെ­ത്തി അവ­ത­രി­പ്പി­ക്കു­ന്ന­തി­നാ­യി എം എം ഹസന്‍ അദ്ധ്യ­ക്ഷ­നായ സമി­തി­യെ നി­യോ­ഗി­ച്ചു. ഈ സമി­തി­യില്‍ മു­സ്ലീം ലീ­ഗി­ന്റെ പി കെ കു­ഞ്ഞാ­ലി­ക്കു­ട്ടി­യും അം­ഗ­മാ­ണ്. ഐസ്‌­ക്രീം പെണ്‍­വാ­ണി­ഭ­ക്കേ­സില്‍ പ്ര­തി­രോ­ധ­ത്തി­ലായ കുഞ്ഞാലിക്കുട്ടി ഈ കമ്മ­റ്റി­യില്‍ ഉണ്ടെ­ന്ന­ത് നീ­ക്ക­ത്തി­ന്റെ അപ­ഹാ­സ്യത വര്‍­ദ്ധി­പ്പി­ക്കു­ന്നു­.
­
വി­എ­സി­നെ­തി­രെ­യു­ള്ള തെ­ളി­വു­കള്‍ കണ്ടെ­ത്തു­ന്ന­തി­നാ­യി എല്ലാ ഘട­ക­ക­ക്ഷി­ക­ളു­ടെ­യും പ്ര­തി­നി­ധി­കള്‍ അം­ഗ­ങ്ങ­ളായ സമി­തി­യാ­ണ് രൂ­പീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. ആരോ­പ­ണ­ങ്ങള്‍ കണ്ടെ­ത്തു­ന്ന­താ­യി വി­എ­സി­ന്റെ പൊ­ളി­റ്റി­ക്കല്‍ സെ­ക്ര­ട്ട­റി­മാ­രാ­യി­രു­ന്ന­വ­രെ സമീ­പി­ക്കു­ന്ന­തി­നും ധാ­ര­ണ­യാ­യി­ട്ടു­ണ്ട്.

വി­എ­സു­മാ­യി തെ­റ്റി­യ­ശേ­ഷം ആരം­ഭി­ച്ച വെ­ബ്സൈ­റ്റ് വി­ജ­യ­മാ­കാ­തെ നില്‍­ക്കു­ന്ന ഷാ­ജ­ഹാ­ന് ഏതാ­യാ­ലും പണി­യാ­യെ­ന്നു സാ­രം­.

2011 ഫെബ്രു 25

ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... എന്നാര്‍പ്പുവിളിക്കുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി കേരള രാഷ്ട്രീയത്തിലെ ചില കുത്തക മധ്യമാവിഷ്കൃത നാടകങ്ങള്‍ കാണുന്നവര്‍ക്ക് ബൈബിള്‍ പുതിയ നിയമത്തിലെ യേശുദേവന്റെ പരസ്യ സുവിശേഷ കാലത്തെ അവസാന ദിനങ്ങള്‍ ഓര്‍മ്മയില്‍ വരുക സ്വാഭാവികം.
 
നിന്ദിതര്‍ക്കും പീടിതര്‍ക്കും ആശ്രം ഏകി, രോഗികള്‍ക്ക് ആശ്വാസമേകി, അഞ്ചപ്പംകൊണ്ട്‌ അയ്യായിരം പേരുടെ വിശപ്പടക്കി,  യെരുശലേം ദേവാലയത്തില്‍ പ്രവേശിച്ച യേശുദേവന്‍ വിടെ കണ്ട കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുകയും നിങ്ങള്‍ സ്വര്‍ഗ്ഗ പിതാവിന്റെ ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി എന്ന് പറഞ്ഞുകൊണ്ട് പള്ളിക്കുള്ളില്‍ പ്രാവുകളെ വില്‍ക്കുന്നവരെയും മറ്റു തരികിട കച്ചവടക്കാരെയും ആട്ടി പുറത്താക്കി. ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പുരോഹിതന്മാരെ ചോദ്യം ചെയ്തു. സാധാരണക്കാരായ വലിയ പുരുഷാരം അവനോടോപ്പമെന്നു തിരിച്ചറിഞ്ഞ അവര്‍ അവനോടു സംവാദത്തിനു ദൈര്യപ്പെടാതെ തങ്ങളുടെ പ്രാമാണ്യത്തെ ചോദ്യം ചെയ്ത യേശുദേവനെതിരെ യഹൂദ പുരോഹിതരും ഭരണാധികാരികളും ചേര്‍ന്ന് ഗൂഡാലോചന നടത്തി അവനില്‍ കള്ള കുറ്റം ചുമത്തി അവനെ ക്രൂശിച്ചു. അവനെ മുപ്പതു വെള്ളിക്കാശിനു സ്വന്തം ശിഷ്യനായ യൂദാ ഒറ്റിക്കൊടുത്തു.
 
വിയെസ് സര്‍കാരിന്റെ അവസാന ദിനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ചരിത്രവുമായി വിദൂര സാദൃശ്യം തോന്നുന്നുണ്ടോ ?
 
അഴിമതിക്കാര്‍ക്കും സ്വജന പക്ഷപാതികള്‍ക്കും എതിരെ നടപടി എടുത്തു, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി, അറുപതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി നല്‍കാന്‍ നടപടി എടുത്തു, പെണ്‍ വാണിഭക്കാര്‍ക്കെതിരെ നിലപാട് സ്വീകരിച്ചു, കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും ആശ്വാസ നടപടികള്‍ സ്വീകരിച്ചു, സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ ബലികഴിക്കാതെ വികസന സംരംഭങ്ങള്‍ തുടക്കം കുറിച്ചു.   പൊതുമുതല്‍ കട്ട് മുടിപ്പിച്ചവരെ ജയിലില്‍ അടച്ചു, ലോട്ടറി മാഫിയക്കെതിരെ വിട്ടുവീഴ്ച ഇല്ലാതെ പോരാടി. ജനം വീയെസിനോപ്പം എന്ന് കണ്ടു വിറളിപിടിച്ച, ന്യായവിധിയുടെ വാള്‍ കണ്ടു ഭയന്ന  രാഷ്ട്രീയ, സമുദായ, മാധ്യമ പ്രമാണിമാര്‍ ദുരാരോപണം ഉയര്‍ത്തി വ്യക്തിഹത്യ നടത്താന്‍ രംഗത്തെത്തിക്കഴിഞ്ഞു, ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക....  എന്നാര്‍പ്പുവിളിക്കുന്നു. ഒറ്റിക്കൊടുക്കാന്‍ അഭിനവ യൂദാ ശശി സഖാവും റെഡി.
 
പ്രിയ സഖാവേ ന്യായം താങ്കളുടെ പക്ഷത്തെങ്കില്‍ അങ്ങയുടെ പുനരുദ്ധാനത്തിന്നായി ഞങ്ങള്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ കാത്തിരിക്കുന്നു.

2011 ഫെബ്രു 21

കോണ്ഗ്രസിന്റെ ദേശീയ കലാരൂപം

­കോണ്‍­ഗ്ര­സി­ന്റെ സ്വീ­ക­ര­ണ­യോ­ഗ­ത്തി​ല്‍ ബാര്‍ ഗേള്‍­സി­ന്റെ ഐറ്റം ഡാന്‍­സ് ഉള്‍­പ്പെ­ടു­ത്തി­യ­​ത് കോണ്‍ഗ്രസ് നേ­തൃ­ത്വ­ത്തെ പു­ലി­വാ­ലു പി­ടി­പ്പി­ച്ചു. ഉത്തര്‍­പ്ര­ദേ­ശി­ലെ സഹാ­റന്‍­പൂ­രില്‍ ഫെ­ബ്രു­വ­രി 16­ന് യു പി സി സി പ്ര­സി­ഡ­ന്റ് റീ­ത്ത ബഹു­ഗുണ ജോ­ഷി­യ്ക്ക് നല്‍­കിയ സ്വീ­ക­ര­ണ­യോ­ഗ­ത്തി​ല്‍ ബാര്‍ ഡാന്‍­സര്‍­മാ­രു­ടെ ഐറ്റം ഡാന്‍­സ് ഉള്‍­പ്പെ­ടു­ത്തി­യ­​താ­ണ് കോണ്‍­ഗ്ര­സി­നെ വെ­ട്ടി­ലാ­ക്കി­യ­ത്​.

ഇന്നലെ തൊടുപുഴയില്‍ നടത്തിയ ചവിട്ടു നാടകവും പരിച മുട്ട് കളിയും ഒക്കെ അവസാനിപ്പിച്ച് "കാബറെ" ഉടനെ തന്നെ കോണ്ഗ്രസിന്റെ ദേശീയ കലാരൂപം ആക്കുമെന്ന് പ്രത്യാശിക്കാം.

കേരളത്തില്‍ ഇതിന്റെ സംസ്ഥാന തല ഉത്ഘാടനം കുഞ്ഞാലിക്കുട്ടിക്കോ ഉണ്ണിത്താനോ സ്വീകരണം നല്‍കിക്കൊണ്ട് നടത്താവുന്നതാണ്.

2011 ഫെബ്രു 15

ഒരു ജനപ്രതിനിധി കൈക്കൂലി കൊടുക്കുവാന്‍ കൂട്ടു പോയത് ശരിയാണോ ?

 "പേറെടുക്കുവാന്‍    പോയ  വയറ്റാട്ടി ഇരട്ട പെറ്റു"  എന്ന് പറഞ്ഞ പോലെയാണ്   UDF ന്‍റെ യും വിശിഷ്യ കോണ്‍ ഗ്രസ്സിന്റെയും അവസ്ഥ. ഭരണമാറ്റം  സ്വപനം കണ്ട്‌ നടന്ന മുന്നണിയും നേതാക്കളും ഇന്ന് തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലായി എന്ന് സാരം . തിരഞ്ഞെടുപ്പ് അടുക്കുംതോറും കൂടുതല്‍ നില കൂടുതല്‍ വഷളാകുന്നു.UDFനെ വേട്ടയാടുന്ന സമീപകാല സംഭവങ്ങളില്‍ നേതാക്കള്‍ എടുത്ത  നിലപാടുകളുടെ വൈരുദ്ധ്യങ്ങളും, വൈചിത്ര്യങ്ങളും  അവര്‍ക്ക് സ്വയം പാരയാകുന്നു.കഷ്ട്ടം. വിനാശകാലേ വിപരീത  ബുദ്ധി .

വിഷയം ഒന്ന്
      
 ഐസ് ക്രീം  പാര്‍ലര്‍  കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം അത് ബഹുമാന്യ സുപ്രീം കോടതിവരെ തള്ളിയതാണ് എന്നായിരുന്നു. പിന്നെ ജസ്ട്ടിസ്സുമ്മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്  ഉമ്മന്‍ചാണ്ടി പ്രതികരിച്ചത് അത് കോടതികളുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് പറഞ്ഞാണ് .കോടതികളെ ആക്രമിക്കുന്നത് മാര്‍ക്സിസ്റ്റു കാരുടെ രീതി എന്നാണു അന്ന് പറഞ്ഞത്. ഇപ്പോള്‍ ബാലകൃഷ്ണ പിള്ളയുടെ വിധി  വന്നപ്പോള്‍ കൊണ്ഗ്രസ്സു " കളം"  മാറ്റി ചവിട്ടുന്നു.കൊണ്ഗ്രസ്സു നേതാവ് സുധാകരന്‍ തന്നെ പറയുന്നു സുപ്രീം കോടതിയില്‍ തന്നെ കൈക്കൂലി വാങ്ങുന്ന ജഡ്ജിമാര്‍  ഉണ്ടെന്നു. മൂപര് സുപ്രീം കോടതി ജഡ്ജി  കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടിട്ടുണ്ട് എന്ന് .ജയിലിലേക്ക് പോകാന്‍ മുഹൂര്‍ത്തം കാത്തു കഴിയുന്ന വാലുള്ള നായരുടെ മകന്‍ വാലില്ലാത്ത നായര്‍ പറയുന്നു. വി. എസ് കോടതിയെ സ്വാധിനിച്ചുവെന്നു.അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവാ ഇത് എന്ത് കോപ്പിലെ ന്യായമാണ് ഹേ ?പറയുന്ന ന്യായത്തില്‍ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍   ഇരട്ടത്താപ്പ് അല്ലെങ്കില്‍ അവസരവാദം എന്നൊക്കെ പണ്ടുള്ളവര്‍ പറയും . ഇപ്പോഴാത്തെ ജനം വീട്ടില്‍ ഇരിക്കുന്നവരെ തെറി വിളിക്കും . ഓര്‍ത്താല്‍ നന്ന്.                                                                

    ഇനി  സുധാകരന്‍ പറഞ്ഞത് സത്യമാണ്  എന്ന് ഞാന്‍ വിശ്വസിക്കുന്നു.കാരണം  സുധാകരന്‍റെ  മഹത്വം കൊണ്ടല്ല. 1990 ണ് ശേഷം ഇന്ത്യന്‍ കോടതികളില്‍ അപചയം സമ്പവിചിട്ടുണ്ട് എന്ന് തന്നെയാണ് സമീപകാലത്തെ ഒട്ടേറെ വെളിപ്പെടുത്തലുകള്‍  നല്‍കുന്ന  സൂചന.  വളരെ മുന്‍പ് തന്നെ സ:  ഈ. ഇം എസ്സ് ഉം  . LDF  സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് തന്നെ കര്‍ഷകരുടെ ഒരു വിഷയത്തിലാനെന്നു തോന്നുന്നു അച്ചുതാനന്ദനും കോടതികള്‍ക്കെതിരെ  ശക്തമായ വിമ്മര്‍ശനം ഉന്നയിച്ചിട്ടുള്ളത് ഓര്‍ക്കേണ്ടതാണ്. ജയരാജന്‍ പറഞ്ഞതും പ്രസക്തമാണ് എന്ന് ഇപ്പോള്‍ ജനം പറയുന്നുണ്ടെങ്കിലും  പൊതുവില്‍ ജയരാജന്‍ മാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ വലിയ  മാര്‍ക്കറ്റ്   ഇല്ലാത്തതിന്നാല്‍ അന്ന്  അത്ര എശിയില്ലാ. എല്ലാ രംഗങ്ങളിലും  അഴിമതി സാര്‍വത്രികമാണ്  അത് പോലെ ജുഡീഷ്യറിയെയും    അത് ബാധിച്ചു.ഉത്തരവാദി കോണ്‍ ഗ്രസ്സ് തന്നെ  എന്ന്  തിരിച്ചറിയാതെയാണ് ഇത്രയും വലിയ വെളിപ്പെടുത്തല്‍ നടത്തിയത് എന്നതാണ് സുധാകരന് പറ്റിയ അമളി.രാമസ്വാമി ഇമ്പീച്ച്മെന്ടു അട്ടിമറിച്ചതും,ഈ രാമസ്വാമി പിന്നീട് കോണ്‍ ഗ്രസ്സ് സ്ഥാനാര്‍ ത്ഥി യായതും , ബാലകൃഷ്ണന്റെ വളര്‍ച്ചയും  അതിനോടൊപ്പം മരുമകന്‍ ശ്രീനിജന്‍ ഉമ്മന്‍ചാണ്ടിയുടെ വിസ്വസ്തനായതും വരുന്ന തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്‌ മണ്ഡലത്തില്‍ മല്‍ത്സരിക്കാന്‍ വരെ ഒരുക്കം നടത്തിയിരുന്നു എന്നതും   അങ്ങാടി പാടാണ്.  ഇതൊക്കെ സുധാകരന്‍ മൈക്ക് കണ്ട ആവേശത്തില്‍  മറന്നു പോയെങ്കിലും കേരളത്തിലെ ജനങ്ങള്‍ ഇതൊക്കെ വേദനയോടെ  ഓര്‍ക്കുന്നു .
        ഇനി ദീര്‍ഘനാള്‍   എം എല്‍ ഏയും , ഇപ്പോള്‍ എം പി യുമായിരുന്ന സുധാകാരന്‍ ഇത്തരം മൂല്യച്യുതി  വളരെ മുന്‍പേ വെളിച്ചത്ത്  കൊണ്ട് വരുവാന്‍  ബാദ്ധ്യസ്ഥനായിരുന്നില്ലേ. ?  ജുഡീഷ്യറിയുടെ  അപചയങ്ങള്‍  ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ സുധാകരന്‍ ഉറങ്ങുകയായിരുന്നോ?  ഉത്തരവാദിത്വമുള്ള  ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇങ്ങിനെ കൈക്കൂലി കൊടുക്കുവാന്‍ മദ്യ ലോബിക്കു  കൂട്ടു  പോയത് ശരിയാണോ ?

     ജഡ്ജിയേ കാണാന്‍ പോയതിനു സുധാകരന്‍ വിവരിക്കുന്ന  സാഹചര്യം അല്പം വിശ്വാസ യോഗ്യമല്ല. തന്‍റെ ഒരു കേസ് വരുവാനുള്ള ബെഞ്ചിന്‍റെ  "ഉറപ്പു"(?) പരിശോധിക്കാന്‍ പോയതാണ് എന്നാണു അദ്ദേഹം വിവരിച്ചത് .വരികള്‍ക്കിടയില്‍ വായിച്ചാല്‍ ഈ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ കാര്യം വ്യക്തം .കരുണാകരന്റെ കാലത്ത് മൂപ്പരുടെ സുഹൃത്തുക്കള്‍ക്ക് ബാര്‍ ലൈസെന്സ് കൊടുത്തു .അത് ഹൈക്കോടതി തടഞ്ഞു. സുധാകരനും മദ്യ ലോബിയും സുപ്രീം കോടതിയില്‍ പോയി അനുകൂല വിധി കാശുകൊടുത്ത് വാങ്ങി . THE   END . ഇങ്ങിനെ ഒരുപിന്‍  വാതില്‍ കോടതികളില്‍ തുറന്നു കിടപ്പുണ്ട് എന്നറിഞ്ഞ  സുധാകരനോ സുഹൃത്തുക്കളോ പിന്നെയും ഡല്‍ഹിയില്‍ സുപ്രീം കോടതിയില്‍ "ഷോപ്പിങ്ങിനു" പോയിട്ടില്ല എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ മറ്റൊരു ന്യായം കണ്ട്‌ പിടിക്കേണ്ട  ബാദ്ധ്യത കൊണ്ഗ്രസ്സിനുണ്ട്. ഇട്ടേച്ചും  വയ്യാ ഇടുത്തിട്ടും വയ്യാ എന്ന നിലയിലായി  ഈ അഭിനവ  ഗന്ധിയന്മാര്‍. (ആര്‍ക്കാണ്  സമ്പവിക്കുന്നത്‌ എന്ന് പറയേണ്ടതില്ലല്ലോ)

     ആരോപണം ഗൌരവമാണ് , അത് അന്വേഷിക്കപ്പെടണം, ആരാണ് കോഴ    വാങ്ങിയതെന്നും ആരൊക്കെയാണ് കോഴ കൊടുത്തത് എന്നൊക്കെ സുധാകരന്‍ വെളിപ്പെടുത്തേണ്ടി വരും.അത് സുധാകരനും   കോണ്‍ഗ്രസ്സിന്നും  പണിയാകുമെന്നു മാത്രം. ആരും മുന്‍ കൈ എടുത്തില്ലെങ്കിലും പി. സി . ചാക്കോ ഈ അവസരം മുതലാക്കുമെന്നു പ്രത്യാശിക്കാം. സുധാകരന് സമയം കിട്ടുന്ന മുറയ്ക്ക് മന്‍മോഹന്‍ സിങ്ങ്നോടും ഈ അപചയങ്ങള്‍ ഒക്കെ  സൂചിപ്പിക്കണം . ഒ .എന്‍ വി യുടെ കവിതകളെ ക്കുറിച്ച് പഠിക്കാന്‍ സമയം കിട്ടിയ  മന്‍മോഹന്  കെ.ജി . ബാലകൃഷ്ണന് എതിരായുള്ള വാര്‍ത്തകളും ജുഡീഷ്യറിയുടെ  അപചയങ്ങളും   ഒന്നും അറിഞ്ഞിട്ടില്ല  എന്ന് തോന്നുന്നു. ഇനി ബാലകൃഷ്ണ പിള്ളക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കിയത് UDF തീരുമാനിചിട്ടാണോ.അങ്ങിനെ സ്വീകരണ നല്‍കുന്നത് സമൂഹത്തിനു നല്‍കുന്ന സന്ദേശമെന്ത്  ഇതാണോ  കുഞ്ഞാലികുട്ടിയുടെയും , ജേക്കബിന്റെയും ഒക്കെ കേസുകളില്‍ UDF  എടുക്കാന്‍ പോകുന്നത് എന്നറിയാന്‍ കേരളത്തിലെ ജനം കാത്തിരിക്കുന്നു.   അത്തരം ഒരു സ്വീകരണ യോഗത്തില്‍  സുധാകരനെ തന്നെ അയച്ചത്   K .P .C .C .യുടെ അറിവോടെയാണോ ? ഒരു ക്രിമിനല്‍ കുറ്റം നടത്തി ശിക്ഷിക്കപ്പെട്ട പിള്ളയെ പ്രകീര്‍ത്തിച്ചു സംസാരിക്കാന്‍ സുധാകരനെ "തന്നെ" എന്തേ നിയോഗിച്ചു?കലികാലം അല്ലാതെന്തു പറയാന്‍.

വിഷയം രണ്ടു.

പാമോയില്‍ കേസ്സ്.
കുഞ്ഞാലിക്കുട്ടി വഴിവിട്ടു പലതും പലര്‍ക്കും ചെയ്തു കൊടുത്തു എന്ന് പറഞ്ഞപ്പോള്‍ കുഞ്ഞാലികുട്ടിയെ  അഭിനന്ദിക്കേണ്ടതാണ്    എന്നായിരുന്നു   ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം . ടി. എച്ച് . മുസ്തഫ യുടെ സത്യവാങ്ങ്  മൂലം  പുറത്തുവന്നപ്പോഴും  സത്യം പറഞ്ഞ മുസ്തഫക്കും  അഭിനന്ദനം  നല്‍കേണ്ടിയിരുന്നു.മുസ്തഫയോട്  ഒരു ചിറ്റമ്മ നയം പാടില്ല. പകരം  തന്‍റെ  പേരില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അതിന്നു മാര്‍ക്സിസ്റ്റു കാര്‍ ഉത്തരം പറയണം എന്ന് പറയുന്നത് ഏവിടത്തെ "ക്ണാപ്പ് " ന്യായം എന്ന് മനസ്സിലായില്ല.

അതെന്തു മായി കൊള്ളട്ടെ . ഒരു ചെറിയ സംശയം .  പാമോയില്‍ ഇറക്കുമതി സമയത്ത് ധന മന്ത്രിയായിരുന്ന  ഉമ്മന്‍ ചാണ്ടി എന്തുകൊണ്ട് കേരള ഖജനാവിന്നു നഷ്ടം വരുന്ന ഈ ഇറക്കുമതിയിലെ വ്യവസ്ഥകള്‍ക്ക് കൂട്ടുനിന്നു. അതായത് ഒരു ധന മന്ത്രി എന്ന നിലയില്‍ കേരളത്തിന്‍റെ പൊതു താല്‍പ്പര്യം സംരക്ഷിക്കാന്‍   കഴിയാത്ത ഉമ്മന്‍ ചാണ്ടിയാണോ  UDF ന്‍റെ മുഖ്യമന്ത്രി  സ്ഥാനാര്‍ത്ഥി. കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാന്‍  മോച്ചനയാത്ര നടത്തി ഒരു കോടി ഒപ്പും സമാഹരിച്ചു  സെക്രട്ടേറിയറ്റ്  പടിക്കല്‍  ദിവാസ്വപ്നം കണ്ട്‌ കാത്തുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ സത്യസന്ധത  ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടണം.നിലവാര തകര്‍ച്ചക്കും ഒരു പരിധിയൊക്കെയില്ലയോ?  ഈ ഒരു കോടി ഒപ്പ് സത്യസന്ധമെന്നു കേരളത്തിലെ ഒരു കുഞ്ഞും വിശ്വസിക്കില്ല. പക്ഷെ ഇത് UDF   ന്‍റെ മുഖ മുദ്രയാണ് .ഒന്ന് വ്യക്തമാണ് "കോടികളാണ്"  ഭരണത്തില്‍ വന്നാല്‍ UDF  ന്‍റെ ലക്‌ഷ്യം. അതിന്‍റെ  മുന്നൊരുക്കമാണ്‌ ഈ കോടി യുടെ  സമാഹരണം  എന്ന്  ജനം തിരിച്ചറിയുന്നു.
 
ആകെ പുലിവാല് പിടിച്ച മട്ടാണ് UDF . അതിനിടയിലാണ്  ലെ "ലവന്‍"  അബ്ദുള്ളകുട്ടി സുധീരനെതിരെ  വാളെടുക്കുന്നത് . മുറ്റത്തെക്കിറങ്ങിയില്ല      മൂനടി വച്ചില്ല  പയ്യന് മമ്മൂട്ടിയും സുരേഷ് ഗോപിയുമോക്കെയാകാനാണ് മോഹം. അല്ലേലും സത്യം പറയുന്നവരെ  കണ്ടുകൂടാ എന്നാണു     കോണ്‍ ഗ്രസ്സിന്നു നിലപാട് .  കാര്യം പറഞ്ഞാല്‍ അവന്‍ കമ്യുണിസ്റ്    കാരന്‍  എന്ന നിലയ്ക്ക്  കേരളത്തില്‍ ഇപ്പോഴും മാറ്റം  വന്നിട്ടില്ല.
  
 
തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട്‌ വന്ന വിഭ്രാന്തി മൂലമാണ് ഈ പരസ്പര വൈരുദ്ധ്യം നിറഞ്ഞ  പ്രസ്താവനകളും വാദ മുഖങ്ങളുമായി  UDF തപ്പി തടഞ്ഞു  വീഴുന്നത് എന്ന്  വ്യക്തം.UDF  ന്‍റെ പരാജയം മുന്‍ കൂട്ടി കണ്ട്‌  നാരായണ  പണിക്കരും കൂട്ടരും കളം മാറ്റി ചവിട്ടാനുള്ള  സൂചനകള്‍ നല്‍കി കഴിഞ്ഞു . കത്തോലിക്ക സഭയിലെ  "ചില" പ്രമാണി മാര്‍ക്ക് കൂടി    ഈ നല്ല ബുദ്ധി  തോന്നിച്ചിരുന്നെങ്കില്‍    UDF എന്ന കാട്ടുകള്ളന്മാരെ കേരള ഭരണത്തില്‍ നിന്നു അകറ്റി  നിറുത്താന്‍  ഇടതുപക്ഷത്തിന്നു  ഏറെ ക്ലേശക്കേണ്ടി വരില്ല.

സത്യമേവജയതേ. എന്ന ബ്ലോഗില്‍ നിന്നും കടം കൊണ്ടത്

2011 ഫെബ്രു 1

ഐസ്ക്രീം തണുപ്പിച്ച് മനോരമയുടെ വിടുവേല

ന്യായാധിപര്‍ക്കുള്‍പ്പെടെ കോഴ നല്‍കി ഐസ്ക്രീം കേസ് അട്ടിമറിച്ച സംഭവം പുറത്തായതോടെ യുഡിഎഫിനെയും മുസ്ളിംലീഗിനെയും രക്ഷിക്കാന്‍ മലയാളമനോരമ നെട്ടോട്ടമോടുന്നു. സമാനമായ മറ്റു പല സംഭവത്തിലുമെന്നപോലെ ഈ കേസിലും സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും വെട്ടിലാക്കാന്‍ വകുപ്പുണ്ടോയെന്നാണ് മനോരമയുടെ അണിയറയില്‍ ഗവേഷണം നടത്തുന്നത്. 'പാര്‍ട്ടിക്കു വീണ്ടും വിഎസ് വക സിബിഐ കുത്ത്' എന്ന തലക്കെട്ടില്‍ മനോരമ തിങ്കളാഴ്ച ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച പ്രധാന വാര്‍ത്ത ഇത്തരത്തിലൊന്നാണ്. സിപിഐ എമ്മിനെ വെട്ടിലാക്കി ഐസ്ക്രീം കേസില്‍ വി എസ് സിബിഐ അന്വേഷണത്തിന് കത്തെഴുതുന്നു എന്നാണ് മനോരമ മെനഞ്ഞ കഥ. ഇങ്ങനെ കത്തെഴുതുന്ന കാര്യം വി എസ് ഇതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല, സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍തന്നെ അതെങ്ങനെ സിപിഐ എമ്മിന് എതിരാകും.

മുന്പ് ലാവലിന്‍ ആരോപണം രാഷ്ട്രീയമായി നേരിടും എന്ന് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി  അറിയിച്ചപ്പോള്‍ അത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയും ആണെന്ന് പ്രചരിപ്പിച്ച മനോരമ, ഇ. ടി. മുഹമ്മദ്‌ ബഷീറിന്റെ പ്രസ്താവന അറിഞ്ഞില്ലന്ന് കരുതേണ്ടിയിരിക്കുന്നു.

പെണ്‍വാണിഭക്കേസിലെ പ്രതി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. അധികാരവും പണവും ഉപയോഗിച്ച് ജുഡീഷ്യറിയെ ഉള്‍പ്പെടെ വിലയ്ക്കെടുത്ത് കേസ് അട്ടിമറിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സിബിഐ അന്വേഷണം നടക്കുമ്പോള്‍ വെട്ടിലാകുന്നത് ലീഗും യുഡിഎഫുമാണ്. എന്നാല്‍, സിപിഐ എം വെട്ടിലാകുമെന്നാണ് മനോരമയുടെ മനോരാജ്യം. 11-ാംപേജില്‍ എട്ട് വാര്‍ത്തയില്‍ ഏഴും ലീഗിനും യുഡിഎഫിനും വേണ്ടിയുള്ളതാണ്. 'കോഴ വാങ്ങിയിട്ടില്ല: ജസ്റ്റീസ് നാരായണ കുറുപ്പ്', 'ചാനല്‍ വാര്‍ത്ത തെറ്റ്: മുന്‍ പ്രോസിക്യൂട്ടര്‍', 'വഴിവിട്ടൊന്നും ചെയ്തില്ല: ജസ്റ്റീസ് തങ്കപ്പന്‍', 'കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കം ലീഗ് നേരിടും', 'ആസൂത്രിത ഗൂഢാലോചന: ചെന്നിത്തല' എന്നിങ്ങനെ വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഒരു പ്രസ്താവനമാത്രം കൊടുത്ത് മനോരമ തടിയൂരി. രണ്ടു ജഡ്ജിമാരുടെയും മുന്‍ പ്രോസിക്യൂട്ടറുടെയും നിഷേധക്കുറിപ്പുകള്‍ കൊടുത്ത മനോരമ ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും മുന്‍ പ്രോസിക്യൂട്ടര്‍ ടിവി ചാനലിനുമുന്നില്‍ പറഞ്ഞ വെളിപാടുകളും മുക്കി.

ഈ പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യതയില്ലെന്ന് വരുത്താന്‍ മനോരമ ഒരു വാര്‍ത്തകൂടി നല്‍കി- "വിതുര പീഡനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പീറ്റര്‍ നല്‍കിയ ഹരജിയില്‍ കോടതി വാദം കേട്ടു'' എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. വാര്‍ത്ത നല്‍കിയ ഞായറാഴ്ച കോടതിക്ക് അവധിയാണ്. മുമ്പ് കേട്ട വാദം പുതിയ സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാനാണിത്.

എങ്കിലും മേല്‍ പറഞ്ഞ വാര്‍ത്തയില്‍ നിന്നും നമ്മള്‍  മനസിലാക്കാതെ പോകരുതാത്ത ഒരു കാര്യം കേരളത്തില്‍ നടന്നതും നടക്കുന്നതുമായ സകല പീഡന കേസിലും ഇടപെടുകയും മുതലെടുപ്പ് നടത്തുകയും ചെയ്തിട്ടുള്ളത് ഇപ്പോള്‍ സമൂഹ മധ്യത്തില്‍ വെളിപ്പെട്ടിരിക്കുന്ന ഗൂഡ സംഘം തെന്നെ അല്ലേ എന്ന സന്ദേഹമാണ്.

ഞായറാഴ്ചത്തെ മനോരമയും ബഹുരസമാണ്. കേരളത്തില്‍ ഇറങ്ങിയ മിക്ക പത്രങ്ങളും ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വാര്‍ത്ത മുഖ്യവാര്‍ത്തയാക്കിയപ്പോള്‍, മനോരമ നേരെ ഈജിപ്തിലേക്ക് വച്ചുപിടിച്ചു. ഒന്നാംപേജില്‍ കൊടുത്ത രണ്ട് വാര്‍ത്തയാകട്ടെ ലീഗിന് സേവപിടിക്കുന്നതും. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച 11-ാംപേജില്‍ കൊടുത്ത ഏറ്റവും പ്രധാന വാര്‍ത്തയും സിപിഐ എമ്മിനെ വെട്ടിലാക്കാന്‍ പറ്റുമോ എന്ന ലക്ഷ്യത്തോടെ. ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ രഹസ്യനീക്കം അറിഞ്ഞ് കുഞ്ഞാലിക്കുട്ടിയുടെ പ്രതിരോധം എന്ന തലക്കെട്ടോടെ കുഞ്ഞാലിക്കുട്ടിയുടെ 'സാമര്‍ഥ്യം' വെളിപ്പെടുത്തുന്ന ലേഖനവും.
 "ജാഗ്രത" ബ്ലോഗില്‍ നിന്നും പകര്‍ത്തി എടുത്തത്

2011 ജനു 27

പശുവും ചത്ത് മോരിലെ പുളിയും പോയി

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് സുരേഷ് കല്‍മാഡിയെന്ന കോണ്‍ഗ്രസ് നേതാവിനെ നീക്കി. ഗെയിംസ് കഴിഞ്ഞ് ആരവങ്ങളുമൊഴിഞ്ഞിട്ട് മൂന്നു മാസമായി. പശുവും ചത്ത് മോരിലെ പുളിയും പോയിക്കഴിഞ്ഞിട്ട് നടപടിയെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ എത്രത്തോളം സ്വയം പരിഹാസ്യരാവുകയാണ്.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി സിബിഐയുടെ അന്വേഷണത്തിലാണ്. കല്‍മാഡിയും സംഘാടകസമിതി ജനറല്‍ സെക്രട്ടറി ലളിത് ഭാനോട്ടും അന്വേഷണത്തെ തടസപ്പെടുത്തുകയാണെന്ന് സിബിഐ പലവട്ടം പറഞ്ഞിരുന്നു. അന്നൊന്നും കല്‍മാഡിയെ മാറ്റാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കല്‍മാഡിയെ നീക്കം ചെയ്യാനുള്ള അധികാരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു മാത്രമാണെന്നും സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനും സാധിക്കല്ലെന്നുമായിരുന്നു സര്‍ക്കാരിനെ നയിക്കുന്നവരുടെ വാദം. വിവാദമുയര്‍ന്ന് മൂന്നു മാസത്തിലേറെ കഴിഞ്ഞതോടെ ഈ അധികാരത്തില്‍ മാറ്റം വന്നോയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു.

ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തല കുമ്പിട്ടു നില്‍ക്കേണ്ട അവസ്ഥയിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു എന്നതാണ് കല്‍മാഡിയുടെയും കൂട്ടരുടെയും നേട്ടം. കോടികള്‍ കൊണ്ടുള്ള കളികളില്‍ എത്ര തുക ആരുടെയൊക്കെ കീശകളിലായി എന്നത് അന്വേഷിക്കുമ്പോള്‍ കുറ്റാരോപിതര്‍ തന്നെ സംഘടനയുടെ തലപ്പത്ത് ഇരുന്നു എന്നത് തികച്ചും ഗൗരവമുള്ള സംഗതി തന്നെ. ഗെയിംസ് കഴിഞ്ഞ് മൂന്നു മാസത്തെ സമയം ധാരാളം മതി രേഖകള്‍ തിരുത്താനും അഴിമതിക്കു വെള്ളപൂശാനും. അതിനുള്ള സാവകാശം കല്‍മാഡിക്കും കൂട്ടര്‍ക്കും ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മനസറിവോടെയാണ് കല്‍മാഡിയുടെ നേതൃത്വത്തില്‍ കോടികളുടെ അഴിമതി നടത്തിയതെന്നു സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍.
തെളിവുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം, പൊതുജനമധ്യത്തിലിറങ്ങി നിന്ന് അഗ്നിശുദ്ധി വരുത്താന്‍ തയാറെന്നു പറയുന്ന പഴയ രാഷ്ട്രീയ തന്ത്രം തന്നെയാണ് കോണ്‍ഗ്രസിലെ ചിലരും കോമണ്‍വെല്‍ത്ത് സംഘാടകരും ചേര്‍ന്ന് നടത്തിയത്. ഇന്നലെ വരെ ഇല്ലാതിരുന്ന അധികാരം അജയ് മാക്കന്‍ എന്ന കേന്ദ്ര കായികമന്ത്രിക്ക് ഇപ്പോള്‍ എവിടെ നിന്നാണു ലഭിച്ചത്? കോടികള്‍ കട്ടുമുടിച്ച കൂട്ടരെ കയ്യോടെ പിടികൂടി തുറുങ്കിലടയ്‌ക്കേണ്ടതിനു പകരം കട്ട പണം ഒളിപ്പിക്കാനും കള്ളരേഖകള്‍ ചമയ്ക്കാനുമുള്ള സാവകാശം ഒരുക്കിക്കൊടുത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി തികച്ചും രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്.

നിരന്തരം അധികാരസ്ഥാനങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്നവരാണ് ഇവിടത്തെ ജനങ്ങള്‍. അവരുടെ നികുതിപ്പണത്തില്‍ നിന്നു കോടികള്‍ സ്വന്തം കീശയിലേക്ക് മാറ്റുകയും പെട്രോളിനും മറ്റും വില കുത്തനെ കൂട്ടി പാവപ്പെട്ടവനെ ആത്മഹത്യയിലേക്കു നയിക്കുകയുമെന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല.
കടുത്ത വിലക്കയറ്റത്തില്‍ വലഞ്ഞു നില്‍ക്കുകയാണ് ഇന്ത്യ. ദിനംപ്രതി വര്‍ധിക്കുന്ന ജീവിതച്ചെലവു താങ്ങാനാവാതെ ഓരോ ദിവസം ചെല്ലുന്തോറും പ്രതിസന്ധിയിലേക്കു നീങ്ങുന്ന ഇവിടുത്തെ സാധാരണക്കാരന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ് കേന്ദ്ര സര്‍ക്കാരും കല്‍മാഡിമാരും ചെയ്യുന്നത്. സുഖലോലുപതയുടെ മടിത്തട്ടില്‍ വിരാജിക്കുന്ന മന്ത്രിപ്രമുഖന്‍മാരും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് ഒരു രാജ്യത്തെയാകെ കൊള്ളയടിക്കുകയെന്നത് എത്രത്തോളം ഭീതിദമാണെന്നു ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.  സിബിഐ നടത്തുന്ന അന്വേഷണത്തെ അധികാര സ്ഥാനത്തിരുന്ന് തടസപ്പെടുത്തുന്നു എന്ന പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ അതിന് ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നു. അന്ന് അതു ചെയ്തില്ല എന്നതാണ് സംശയത്തിന്റെ മുനകള്‍ കേന്ദ്ര സര്‍ക്കാരിലേക്കും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കും എത്തിക്കുന്നത്.

കോമണ്‍വെല്‍ത്ത് അഴിമതിയും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവും 2ജി സ്‌പെക്ട്രം ക്രമക്കേടുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച അധോലോകമുഖവുമായാണ് കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അതിനിടയില്‍ത്തന്നെ ഓരോ കള്ളത്തരവും വ്യക്തമാക്കപ്പെടുന്നു എന്നത് ഇന്ത്യയിലെ ജനങ്ങളുടെ സത്യസന്ധതയുടെ തെളിവാണ്. അവരെ ചതിക്കുന്നവര്‍ ആരൊക്കെയെന്ന് വൈകാതെ വെളിപ്പെടുന്നുണ്ടെന്നതാണ് പാരമ്പര്യത്തിന്റെ പുണ്യം. അഴിമതിക്കാരനെന്ന് ആരോപണമുയര്‍ന്ന സുരേഷ് കല്‍മാഡിയെ എന്തുകൊണ്ട് ഇതേവരെ പുറത്താക്കിയില്ലെന്നതിനു സമാധാനം ബോധിപ്പിക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. ദൗര്‍ഭാഗ്യവശാല്‍ എഴുതിത്തയാറാക്കി മുന്‍കൂര്‍ അനുമതി വാങ്ങിയ പ്രസ്താവനകളില്‍ കയ്യൊപ്പു വയ്ക്കാന്‍ മാത്രമേ അദ്ദേഹത്തിനു സാധിക്കൂവെന്നാണ് ഡല്‍ഹിയിലെ സംസാരം.

ഭരണത്തിന്റെ നിയന്ത്രണം മറ്റു പല കൈകളിലാവുകയും അധികാരം നാമമാത്രമാവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്നതു മാത്രമാണ് ഇവിടെ സംഭവിക്കുന്നത്.  പ്രധാനമന്ത്രിപദം വിദേശ പര്യടനത്തിനോ വിദേശനേതാക്കളെ സ്വീകരിച്ച് ചര്‍ച്ച നടത്താനോ മാത്രമുള്ളതല്ലെന്ന്  ഇനിയൊരിക്കല്‍ക്കൂടി പ്രധാനമന്ത്രിക്കസേര കിട്ടിയില്ലെങ്കിലും പാര്‍ട്ടിയിലെ അഴിമതി നേതാക്കളെ മനസിലാക്കിക്കൊടുക്കണം. അതിനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്.

2011 ജനു 25

ഉഡുമ്പു മനുഷ്യര്‍



സ്പൈഡര്‍മാന്‍ അല്ല, പല്ലിയോ ഉഡുമ്പോ അല്ല, ജീവിക്കാന്‍ വേണ്ടി അര ഇഞ്ച് നൈലോണ്‍ ചരടില്‍ ഞാന്നു കിടന്നു ജോലിചെയ്യുന്ന ക്ലീനിങ്ങ് തൊഴിലാളികള്‍ - ദുബായില്‍ നിന്നുള്ള കാഴ്ച്ച. നാട്ടിലുള്ളവര്‍ അറിയുന്നുണ്ടോ പ്രവാസിയുടെ ഈ ഞാണിന്മേല്‍ കളി..









2011 ജനു 18

മാഫിയകള്‍ സഹയാത്രികരോ?

കേരളത്തിലെ സിപിഎം ഘടകത്തിനുള്ളിലെ ചേരിപ്പോര് വീണ്ടും മറനീക്കിത്തുടങ്ങിയിരിക്കുന്നു.


അന്യസംസ്ഥാന ലോട്ടറിയുടെ ചൂഷണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു എന്നതാണ് വിഎസിന്റെ പേരിലുള്ള ആരോപണം. ഒരു സംസ്ഥാനത്തെ ജനങ്ങളെയാകെ വിഡ്ഢികളാക്കി നടക്കുന്ന പരസ്യമായ തട്ടിപ്പിനെതിരേ മുഖ്യമന്ത്രി ഒരു നിലപാടെടുത്താല്‍ അത് തെറ്റാണെന്നു വിലയിരുത്തേണ്ടതുണ്ടോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിന്റെ പേരില്‍ രണ്ടു തട്ടിലായി തര്‍ക്കിക്കേണ്ട പാര്‍ട്ടിയല്ല സിപിഎം. അതല്ല പാര്‍ട്ടിയുടെ പാരമ്പര്യം. ദൗര്‍ഭാഗ്യവശാല്‍, അധ്വാനവര്‍ഗത്തേക്കാളേറെ പാര്‍ട്ടിക്കു പ്രിയം മാഫിയാ തലവന്‍മാരോടാണെന്ന തോന്നലുളവാക്കുന്ന വെളിപ്പെടുത്തലുകളും നടപടികളുമാണ് കുറേക്കാലമായി കേരളത്തില്‍ കാണുന്നത്.

ഇപ്പോഴത്തെ സംഭവവികാസങ്ങളെയും അതേ തുലാസില്‍ മാത്രമേ തൂക്കിനോക്കാനാകൂ. വ്യാജലോട്ടറി അച്ചടിച്ചു ജനത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുക്കുന്ന മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനുള്ള ബാധ്യത ഒരു സര്‍ക്കാരിനുണ്ട്. അതു നിറവേറ്റേണ്ടതു മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തമല്ല. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയാണ് യഥാര്‍ത്ഥത്തില്‍ മുന്‍കൈയെടുക്കേണ്ടത്. അതു ചെയ്യുന്നതിനു പകരം, നടപടിക്കു തയാറായ മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നു വരെ ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.

ഏതെങ്കിലും നേതാക്കളുടെ താത്പര്യമാകരുത് പാര്‍ട്ടിയെ നയിക്കേണ്ടത്. ജനങ്ങളുടെ താത്പര്യത്തിനാകണം മുന്‍തൂക്കം കൊടുക്കേണ്ടത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന വി.എസ് അച്യുതാനന്ദന്‍ എന്ന നേതാവ് അനഭിമതനാണ് എന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹം സ്വീകരിക്കുന്ന ജനോപകാരപ്രദമായ നടപടികളെ പുച്ഛിച്ചു തള്ളേണ്ടതുണ്ടോയെന്ന് നേതാക്കള്‍ ചിന്തിക്കുന്നത് നന്നായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം വിഎസ് ചെയ്തത് നല്ല കാര്യമാണ്. അതിനെതിരേയുള്ള ഓരോ നീക്കവും ജനഹൃദയങ്ങളില്‍ നിന്ന് തങ്ങളെ അകറ്റുകയേ ഉള്ളൂവെന്നും ആരോപണങ്ങളെ സാധൂകരിക്കുമന്നും തിരിച്ചറിയേണ്ടതായിരുന്നു. അതിനു പകരം, വിഎസിനെ പുകച്ചു ചാടിക്കാന്‍ നടത്തിയ നീക്കം തീര്‍ത്തും ശരിയായില്ല.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കിലിലും ഇതേ സമീപനമാണു പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വീകരിച്ചത്. സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കുന്നതിനുള്ള ബാധ്യതയാണ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്. അതിനു പകരം ജനങ്ങള്‍ക്കിടയില്‍ മോശമായ അഭിപ്രായം സൃഷ്ടിക്കാന്‍ മാത്രമുതകുന്ന നടപടികളിലേക്കു നീങ്ങരുതായിരുന്നു.

സാന്റിയാഗോ മാര്‍ട്ടിനല്ല കേരളത്തെ നിയന്ത്രിക്കേണ്ടത്. മാഫിയകളുടെ ഭരണമല്ല ജനത്തിന് ആവശ്യം. പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് മാര്‍ട്ടിനുമായോ സമാന സ്വഭാവക്കാരുമായോ എന്തെങ്കിലും ചങ്ങാത്തമുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യം. അതിന് വില നല്‍കേണ്ടവരല്ല കേരളത്തിലെ ജനങ്ങള്‍. വിഎസ് കേന്ദ്രത്തിനു കത്തയച്ചത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലാണ്. അത് ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ യശസ് കളങ്കപ്പെട്ടേനെ. അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടവരോട് അനുകൂല നിലപാടല്ല കേന്ദ്ര നേതൃത്വം സ്വീകരിച്ചതെന്നത് പാര്‍ട്ടിയുടെ യഥാര്‍ത്ഥ നയമെന്തെന്ന് വ്യക്തമാക്കുന്നുണ്ട്.

മാഫിയകളോട് സന്ധി ചെയ്യുന്ന രീതിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. എക്കാലവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും നീതി ലഭിക്കാതെ വലയുന്നവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ ചരിത്രമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. ചൂഷണത്തിനും അക്രമത്തിനുമെതിരേ സ്വീകരിച്ച രൂക്ഷമായ നിലപാടുകളാണ് കമ്യൂണിസ്റ്റ് ആശയത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയതെന്ന് വിസ്മരിക്കാതിരിക്കാം. അതിവിപ്ലവത്തിന്റെ പാതയിലൂടെയല്ലാതെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത് അധികാരത്തിലെത്തിയ ചരിത്രമുള്ള പാര്‍ട്ടിയെ  അധികാരം ദുഷിപ്പിച്ചു എന്നു ചിന്തിക്കാന്‍ പോലും സാധിക്കാത്തവരാണ് പാര്‍ട്ടി പ്രവര്‍ത്തകരും സഹയാത്രികരും. അവരെയെല്ലാം പരിഹസിക്കുന്നതിനു തുല്യമായിപ്പോയി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍.

സമ്പത്തിന്റെ തിളക്കത്തില്‍ കണ്ണു മഞ്ചിപ്പോകുന്നവരായിരുന്നില്ല പാര്‍ട്ടിയെ നയിച്ചിരുന്നത്. അതാണ് സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും പാര്‍ട്ടിയായി സിപിഎം മാറാനുണ്ടായ കാരണം. ഉയര്‍ന്ന ചിന്തയും ഉന്നതമായ വീക്ഷണവുമുള്ള നേതാക്കളുടെ കൂറ് ആത്യന്തികമായി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളോടും അധ്വാനവര്‍ഗത്തോടുമായിരുന്നു. ആ തലമുറയിലെ അവശേഷിക്കുന്ന ചുരുക്കം കണ്ണികളില്‍ പ്രമുഖനാണ് വിഎസ്. അക്കാരണത്താലാകാം അദ്ദേഹം മാഫിയകള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുമ്പെട്ടത്. സ്വാഭാവികമായും പാര്‍ട്ടി തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കരുതിയിരിക്കാം.

യഥാര്‍ത്ഥത്തില്‍, സംസ്ഥാന സര്‍ക്കാര്‍ അവസാന നാളുകളിലേക്കടുക്കുമ്പോള്‍പ്പോലും ജനങ്ങള്‍ക്കു വേണ്ടി യാതൊന്നും ചെയ്തില്ലെന്ന തോന്നലാണു പൊതുവേയുള്ളത്. പല നല്ല കാര്യങ്ങളും ചെയ്‌തെങ്കിലും അതൊന്നും ജനങ്ങള്‍ക്കിടയിലേക്ക് എത്തിയില്ലെന്നതാണു സത്യം.

2011 ജനു 7

ജോജോ കഥകള്‍ - ഭാഗം ഒന്ന്

നമ്മുടെ നായകന്‍ ജോജോ, 2000 -ആം ആണ്ടിന് മുന്പ് കോട്ടയത്തെ കമ്പ്യൂട്ടര്‍ കള്‍ക്ക് വൈദ്യനായിരുന്നവന്‍, പരോപകാരി, സൂചിതിരുകാന്‍ ഇടം കിട്ട്യാല്‍ തൂമ്പ തിരുകുന്നവന്‍, സര്‍വോപരി താനൊരു ശുദ്ദനും പാവവും ആണെന്ന് ഒരിക്കലും സമ്മതിക്കില്ലാത്തവന്‍.

പണ്ട് പണ്ട്  486  പ്രോസസ്സറും മോണോക്രോം മോണിട്ടറും ലോകം അടക്കി വാണിരുന്ന കാലം, ഡോസും, വേര്‍ഡ് സ്റ്റാര്‍ ഉം പഠിച്ചവര്‍, കറങ്ങുന്ന കസേരയില്‍ AC മുറിയില്‍ ഇരുന്നു പ്രിന്സ് ഓഫ് പേര്‍ഷ്യ യും പീ സീ മാനും കളിച്ചിരുന്ന കാലം, വിന്‍ഡോസ് ഫോര്‍ വര്‍ക്ക്‌ ഗ്രൂപ്സ് ഇന്‍സ്ടാള്‍ ചെയ്തിട്ടുള്ളവര്‍ മോനിട്ടറിനു മുകളില്‍ ടര്‍ക്കി ടവല്‍ പുതപ്പിച്ചിരുന്ന കാലം,  മുറം പോലുള്ള 1 .2 MB ഫ്ലോപ്പി ഡിസ്ക് കയ്യില്‍ കൊണ്ട് നടക്കുന്നവനെ പെണ്‍കുട്ടികള്‍ ഒളികണ്ണിട്ടു നോക്കിയിരുന്ന കാലം,
   
നരസിംഹ റാവു വിനെ പോലിരുന്ന കമ്പ്യൂട്ടര്‍ ഹൃത്വിക് റോഷനെ പോലെ ആക്കിയ വിന്‍ഡോസ്‌ 95 ഇതാ വരുന്നു, വന്നുകൊണ്ടേ ഇരിക്കുന്നു, വന്നു.

അക്കാലത്ത് കോട്ടയത്തെ പ്രമുഖ കമ്പ്യൂട്ടര്‍ ഷോപ്പില്‍ അപ്രന്റീസ് അല്ലാത്ത ഒറിജിനല്‍ സര്‍വീസ് എഞ്ചിനീയര്‍ ആയിരുന്നു ജോജോ. ചന്നം പിന്നം മഴ പെയ്യുന്ന ഒരു ഉച്ച നേരം, ജനല്‍ തുറന്നു  അനുപമ തീയട്ടെറിനു  മുന്‍പിലെ ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്ത് നില്‍ക്കുന്നവരെയോ ചിരിതൂകി നില്‍കുന്ന ഉച്ചപ്പടത്തിന്റെ പോസ്റ്റര്‍ ഓ ആസ്വദിക്കാന്‍ അനുവദിക്കാതെ മഴ പെയ്യുകയാണ്. ദുബായിലുള്ള അളിയന്‍ വിസ അയച്ചുതരുന്നത് സ്വപ്നം കണ്ട്   സര്‍വീസ് സെന്റര്‍ റൂമില്‍   ഒരു കമ്പ്യൂട്ടര്‍ ഇല്‍ office 4.3 ഇന്‍സ്റ്റോള്‍  ചെയ്യുന്നതിനിടെ  ഇന്സ്ടലെഷന്‍ ഡിസ്ക്  സെറ്റിലെ 31-ആമത്തെ ഫ്ലോപ്പി റീടിംഗ് എറര്‍  കാണിച്ചതിനെ തുടര്‍ന്ന്  കൊന്നത്തെങ്ങിന്റെ പാതിയില്‍ വച്ച് തളാപ്പ് നഷ്ടപ്പെട്ട തണ്ടാനേ പോലെ ഇരിക്കുകയായിരുന്നു  ജോജോ, receptionist അവധി എടുത്തതിനാല്‍ ഫോണ്‍ അറ്റെന്റ് ചെയ്ത acountant  പെങ്കൊച്  ഓടി സര്‍വീസ് റൂമില്‍ എത്തി "ജോജോ ഒരു സര്‍വീസ് കാള്‍ ഉണ്ട് അയാള്‍ ഇംഗ്ലീഷില്‍  ആണ് സംസാരിക്കുന്നെ, പെട്ടന്ന് വാ അറ്റന്‍ഡ് ചെയ്യ്"

ഇംഗ്ലീഷ് കാരനെ നേരിടാന്‍ ചങ്കും വിരിച് മസിലുപിടിച് എത്ത്യ ജോജോ ബലത്തില്‍ ഒരു ഗുഡ് ആഫ്ടര്‍ നൂണ്‍ ഒക്കെ പറഞ്ഞു കാര്യം അന്വേഷിച്ചു അയാളുടെ ഏതൊ ഫയല്‍ കാണുന്നില്ലത്രേ,
പിന്നീട്  സംഭാഷണം ഇപ്രകാരമായിരുന്നു.
jojo : sir you might deleted file
renju: I not delete file, you gave computer not working good, my file gone.
jojo: sir are you working under windows?
renju: "no window no window, only one glass door near my computer"


ധിം തരികിട ധോം !!!!!!

അടുത്ത സീനില്‍ നമ്മള്‍ കാണുന്നത് വള്ളിയില്‍  തൂങ്ങി ആടുന്ന ഫോണ്‍ ശ്രദ്ധിക്കാതെ ജോജോയുടെ മുഖത്ത് തളിക്കാന്‍ വെള്ളം അന്വേഷിക്കുന്ന അക്കൌണ്ടന്റിനെ  ആണ്,
  
രെന്ജ്ജു : മീരജാസ്മിന്റെ മുഖവും എന്നെഫ് വര്‍ഗീസിന്റെ ശബ്ദവും ഉള്ളവള്‍,  

2011 ജനു 4

കാന്‍സര്‍ ചികിത്സരംഗത്ത് വന്‍പ്രതീക്ഷ നല്‍കി ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌







കാന്‍സര്‍ ചികിത്സാരംഗത്ത്‌ വിപ്ലവാത്മക മാറ്റങ്ങള്‍ക്കു വഴിതെളിക്കാന്‍ കഴിയുന്ന ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌ ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരുന്നു. ഒരു ബില്യണ്‍ ബ്ലഡ്‌ സെല്ലുകളില്‍നിന്നു പോലും കാന്‍സര്‍ സെല്ലുകളെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ്‌ ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റിന്റെ മെച്ചം. നിലവിലുള്ള കാന്‍സര്‍ മുഴയില്‍നിന്നുള്ള കോശങ്ങള്‍ ശരീരത്തിലെ മറ്റ്‌ അവയവയങ്ങിലേയ്‌ക്ക്‌ എത്തിയിട്ടുണ്ടോ എന്നറിയുന്നതിനും ഈ പരിശോധന ഫലപ്രദമാകും.

മരുന്നുകള്‍ നല്‌കി അടുത്ത ദിവസം തന്നെ കാന്‍സര്‍ സെല്ലുകള്‍ നശിക്കുന്നുണ്ടോയെന്ന്‌ പുതിയ പരിശോധനവഴി വിലയിരുത്താം. രക്തത്തിലെ കാന്‍സര്‍ സെല്ലുകള്‍ ചികിത്സയോട്‌ പ്രതികരിക്കുന്നുണ്ടോ കാന്‍സര്‍ സെല്ലുകളുടെ എണ്ണം കുറയുന്നുണ്ടോ എന്നെല്ലാം അറിയുന്നതിനും ഈ പരിശോധന ഏറെ ഉപയോഗപ്രദമാണ്‌. കാന്‍സര്‍ സെല്ലുകളുടെ ജൈവികഘടന കണ്ടെത്താനും അടുത്ത തലത്തില്‍ അവ എങ്ങനെയാവും പ്രവര്‍ത്തിക്കുകയെന്നു തിരിച്ചറിയുന്നതിനും കഴിയും.

കാന്‍സര്‍ ചികിത്സയില്‍ പുതിയ പരിശോധന ഏറെ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ നിലവിലുള്ള വേദനയേറിയ ടിഷ്യൂ സാംപിളിംഗ്‌ പരിശോധനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നതും മെച്ചമാണ്‌. മാമോഗ്രാഫി, കൊളനോസ്‌കോപി എന്നിങ്ങനെ കാന്‍സര്‍ രോഗം കണ്ടെത്താനുളള പരിശോധനകള്‍ ലിക്വിഡ്‌ ബ്ലഡ്‌ ടെസ്‌റ്റിനായി വഴിമാറിയേക്കും. അമേരിക്കയിലെ നാല്‌ വലിയ കാന്‍സര്‍ ആശുപത്രികളാണ്‌ ഈ വര്‍ഷം ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌ നടപ്പിലാക്കുക.

കാന്‍സര്‍ ചികിത്സകള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്നു വിലയിരുത്തുന്നതിനാകും ഈ ടെസ്റ്റിനെ ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുക. ഏതെങ്കിലും മരുന്ന്‌ ഉപയോഗിച്ചിട്ട്‌ അതു ഗുണകരമാണോയെന്ന്‌ പെട്ടെന്നു തന്നെ കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ മറ്റു മരുന്നുകള്‍ പ്രയോഗിക്കുന്നതിനും ഈ ടെസ്‌റ്റ്‌ സഹായകമാകുമെന്ന്‌ പുതിയ ടെസ്റ്റ്‌ രൂപപ്പെടുത്തിയവരില്‍ ഒരാളായ ഡോ. ദാനിയേല്‍ ഹേബര്‍ പറയുന്നു. ഇപ്പോള്‍ കാന്‍സര്‍ മുഴകളില്‍നിന്ന്‌ നീഡില്‍ ബയോപ്‌സി വഴി കിട്ടുന്ന സെല്ലുകള്‍ പരിശോധിച്ചാണ്‌ കാന്‍സര്‍ നിര്‍ണയം നടത്തുന്നത്‌. എന്നാല്‍ ഒരു അവയവയത്തിലുള്ള കാന്‍സര്‍ സെല്ലുകള്‍ അടുത്ത ഘട്ടത്തില്‍ എന്താകുമെന്നു നിര്‍ണയിക്കാന്‍ ഇതുമൂലം കഴിയില്ല.

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്പനിയാണ്‌ പുതിയ കണ്ടുപിടുത്തത്തിനു നേതൃത്വം നല്‌കുന്നത്‌. 19 മില്യണ്‍ പൗണ്ടാണ്‌ പരീക്ഷണത്തിനായി ചെലവാക്കുന്നത്‌. വളരെ ചെറിയ 80,000 ബ്രിസിലുകള്‍ അടങ്ങിയ മൈക്രോചിപ്പുകളാണ്‌ രക്തപരിശോധനയ്‌ക്കായി ഉപയോഗിക്കുന്നത്‌. ഇതിലൂടെ രക്തം പമ്പ്‌ ചെയ്യുമ്പോള്‍ ബ്രിസിലുകളിലെ ആന്റി ബോഡികള്‍ കാന്‍സര്‍ സെല്ലുകളെ പിടികൂടും. പ്രത്യേക സ്റ്റെയിന്‍ ഉപയോഗിക്കുമ്പോള്‍ കാന്‍സര്‍ സെല്ലുകള്‍ തിളങ്ങുകയും അതുവഴി എളുപ്പം കണ്ടെത്താനും കഴിയും.

'Liquid biopsy' blood test could revolutionise cancer treatment

2011 ജനു 2

ഒബാമ വാഗ്ദാനങ്ങള്‍ വിഴുങ്ങുന്നു: ഇന്ത്യന്‍ കമ്പനികള്‍ക്ക് വീണ്ടും പാര



ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന വിലക്കുകള്‍ നീക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ രൂപപ്പെട്ട ധാരണകള്‍ തകിടംമറിയുന്നു. സന്ദര്‍ശനത്തിന്റെ ചൂടാറുംമുമ്പേ വിദേശ ഐ.ടി. കമ്പനികളില്‍നിന്ന് രണ്ടുശതമാനം നികുതി ഈടാക്കാനും ഇപ്പോഴത്തെ വിസാഫീസ് 2015 വരെ തുടരാനും യു.എസ് തീരുമാനമെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ മേല്‍ 20 കോടി ഡോളറിന്റെ അധികബാധ്യത ചുമത്തുന്ന നടപടിയാണിത്.

മന്‍മോഹന്‍ സിംഗ് ആണവ കരാര്‍ ഒപ്പിടാന്‍ കാണിച്ച താല്‍പര്യവും  ഉത്സാഹവും   ഏകപക്ഷീയമായ  ഇത്തരം നടപടികള്‍ പിന്‍വലിപ്പിക്കാന്‍ എന്തുകൊണ്ട് കാണിക്കുന്നില്ല? നമ്മുടെ ഗവര്‍മെന്റിന് നമ്മുടെ കമ്പനികളെയും ഭാരതീയരെയും കാള്‍ ഉത്തരവാദിത്വവും പക്ഷവാദിത്വവും വിദേയത്വവും അമേരിക്കയോടാണോ ?
 
ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് 30  വര്‍ഷത്തിനു ശേഷവും അമേരിക്കന്‍ വ്യവസായ ഭീമനില്‍ നിന്ന് ചില്ലിക്കാശു പോലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയാതെ ഇരിക്കുമ്പോള്‍ മാന്യമായി ബിസിനസ്‌ നടത്തുന്ന ഇന്ത്യന്‍ IT കമ്പനികളുടെ മേല്‍ അടിക നികുതി ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ ഒരു തടസവും ഇല്ല.
 
ഇതാണോ മന്മോഹനും കൂട്ടരും പാടിപ്പുകഴ്ത്തിയ ഉദാരവല്കരണവും തുറന്ന വിപണിയും ആഗോള അവസരങ്ങളും?