2013, നവം 11

ബിനാമി

വര്ഷങ്ങളായി നമ്മുടെ നാടിന് പരിചിതമായ വാക്കാണ്ബിനാമി”. പദത്തിന്റെ കൃത്യമായ അര്ത്ഥം സമൂഹത്തിലെ എല്ലാവര്ക്കും അറിയില്ലെങ്കിലും ഒരാള്ക്ക് വേണ്ടി തട്ടിപ്പ് നടത്താനായി ഉപയോഗിക്കുന്ന മറ്റൊരു വ്യക്തിയുടെ പേരാണിതെന്ന് എല്ലാവര്ക്കും അറിയാം. പേര്ഷ്യന്ഭാഷയില്നിന്നുമുണ്ടായ ബിനാമി എന്ന പദത്തിന്റെ അര്ത്ഥം ഇത്രമാത്രം “A property without a name”. എന്നാല്പണ്ടുകാലം മുതല്ക്ക് തന്നെ നികുതി തട്ടിപ്പ് നടത്തുന്നത് ലക്ഷ്യമാക്കി. വസ്തുക്കളും മറ്റും വാങ്ങി കൂട്ടാനും കള്ളപ്പണത്തിന്റെ ചിലവഴിക്കല്സുഗമമാക്കാനുമാണ് ബിനാമികളെ പലരും ഉപയോഗിച്ചിരുന്നത്. ബിമാനികള്നാടിന് ആപത്താകുന്നു.

കള്ളപ്പണത്തിന്റെ സംവേദനം കൂടുതല്കാര്യക്ഷമമാകുന്നുവെന്ന് കണ്ടത്തോടെ 1988 -ല്തന്നെ ബിനാമി ട്രാന്സാക്ഷന്‍ (പ്രൊഹിബിഷന്‍) ആക്ട് നിലവില്കൊണ്ടു വന്നിരുന്നു. ഇതനുസരിച്ച് ബിനാമി ഇടപാടുകള്നിരോധിക്കുന്നുവെന്ന് മാത്രമല്ല. ബിനാമിവല്കരണത്തിലൂടെയുള്ള ഒരു വസ്തുവും ഉടമയ്ക്ക് കൈമാറ്റം ചെയ്യാന്അവകാശവുമുണ്ടാകില്ല. ഇരുപത്തിയഞ്ച് വര്ഷത്തില്കൂടുതലായി ശക്തമായ ഒരു നിയമം ഇവിടെയുണ്ടായിട്ടും. നമ്മുടെ നാടിനെ വികസനത്തെ കാര്ന്ന് തിന്നുന്ന ബിനാമിവത്കരണ പ്രക്രിയയ്ക്ക് എന്തുകൊണ്ടാണ് അറുതിവരാത്തത്.

ബിനാമിവത്കരണം നമ്മുടെ രാജ്യത്തെ എല്ലാ മേഖകളിലും സജീവമാണെങ്കിലും രാഷ്ട്രീയത്തില്ഇതിനു ലഭിക്കുന്ന സജീവ സാന്നിദ്ധ്യം ഏറ്റവും അധികം ബാധിക്കുന്നത് സമൂഹത്തെ തന്നെയാണ്. രാഷ്ട്രീയകാര്രാജ്യത്തെ സേവിക്കുകയും, സേവിക്കുമ്പോള്ലഭിക്കുന്ന കമ്മീഷനുകള്കള്ളപ്പണമായി കൂട്ടുകയും ചെയ്യുന്നു. ഇത്തരത്തില്കുന്നുകൂടുന്ന കള്ളപ്പണം എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുമ്പോഴാണ് ബിനാമികള്ഉടലെടുക്കുന്നത്. കോടികണക്കിന് രൂപയ്ക്ക് വസ്തുക്കള്വാങ്ങുന്നു. ബിസിനസ്സുകള്ആരംഭിക്കുന്നു. എന്നാല്ബിനാമിയുടെ പേരില്‍. ഇപ്പോള്ഭരണത്തിലിരിക്കുന്ന കോണ്ഗ്രസ്സുകാരില്മിക്കവരും 80 ശതമാനം കമ്മീഷന്പറ്റുന്നവരാണെന്ന് സര്ക്കാറിന്റെ തന്നെ ഭാഗമായ് ചീഫ് വിപ്പ് പറഞ്ഞത് അത്ര ലളിതമായി തള്ളി കളയാവുന്ന ഒരു കാര്യമല്ലഇത്തരത്തില്ലഭിക്കുന്ന കമ്മീഷന്തുക ചിലവാക്കണമെങ്കില്വിശ്വസ്തര്വേണം. വിശ്വസ്തര്വഴി ചെയ്യുന്ന അനധികൃത കച്ചവടങ്ങള്നാട്ടില്എല്ലാവര്ക്കും അറിയാമായിരിക്കും. എന്നാല്നീതിപീഠമോ, നീതിന്യായ വ്യവസ്ഥയോ ഇത് കാണാറില്ല. കണ്ടാലും മിണ്ടാറില്ല. അതാണ് ബിനാമിയും ബിനാമിയ്ക്ക് പിന്നിലുള്ള വന്ശക്തികളുടെയും പ്രഭാവം.

ഒരാള്ഒരു ഉന്നതന്റെ ബിനാമിയാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെടണമെങ്കില്തെളിവുകള്വേണം. അതല്ല കോടതിയുടെ തലപ്പത്തിരിക്കുന്ന ജസ്റ്റിസിന് മനസ്സില്അത്തരം ഒരു തോന്നല്ഉണ്ടായിട്ടും കാര്യമില്ല. അത് പരാമര്ശത്തില്ഒതുക്കാന്മാത്രമേ കഴിയുകയുള്ളൂ. ഭൂമി തട്ടിപ്പ് കേസില്‍ 200 കോടിയില്പരം രൂപ ഒരു കോണ്സ്റ്റബില്ചിലവാക്കുക. അതിനുള്ള വരുമാനമില്ലാത്ത ഇദ്ദേഹം ഒരു വന്ശക്തിയുടെ ബിനാമിയാണോയെന്ന് കോടതി ചോദിച്ചു എന്നാല്അദ്ദേഹം ആരുടെ ബിനാമിയാണെന്നും കോണ്സ്റ്റബില്ണേ കൂടാതെ ഇദ്ദേഹത്തിന് വേറെയും വിശ്വസ്തരായ ബിനാമിക ഉണ്ടെന്നും  കേരളത്തിലുള്ള എല്ലാവര്ക്കും പകല്പോലെ വ്യക്തമായി അറിയാവുന്ന ഒരു സത്യം മാത്രം. പക്ഷേ, കോടതികള്ക്കും പരിമിതികള്ഉണ്ടാകും. ഭരണവും നീതിപാലകരും സ്വന്തം കൈത്തണ്ടയില്വച്ച് അമ്മാനമാടുന്നവര്ക്കെതിരെ ഒരിക്കലും തെളിവുകള്ഉണ്ടാകില്ല. അഥവാ ഉണ്ടായാലും അതൊന്നും നീതി പീഠത്തിന്റെ മുന്നിലെത്തില്ല. ഇത്തരമൊരു സാഹചര്യം നിലനിക്കുന്നിടത്തോളം കാലം ഒരു ബിനാമികളും, ബിനാമികളെ സൃഷ്ടിക്കുന്നവരും ശിക്ഷിക്കപ്പെടില്ല.

ബിനാമിയെന്ന സങ്കല്പ്പത്തിന് ഇപ്പോള്ലക്ഷ്യം ഒന്നുമാത്രമാണ് അവിഹിത സമ്പാദ്യശേഖരണവും അഴിമതി നടത്തലും. അഴിമതി പണം മറയ്ക്കുന്നതിനുള്ള ബിനാമിയെന്ന മറയെ രാജ്യത്ത് നിന്നും എന്നന്നേയ്ക്കുമായി ഇല്ലാതാക്കുന്നതിനുള്ള വഴികളാണ് ആരായേണ്ടത്. നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന പല ഇടപാടുകളും കള്ളപ്പണത്തിന്റെ മറവിലാണെന്നത് എല്ലാവര്ക്കും അറിയാവുന്ന സത്യമാണ്. കള്ളപ്പണം സൃഷ്ടിക്കുന്നത് സാമ്പത്തിക അസമത്വം മാത്രമല്ല, മറിച്ച് പണം പല രാജ്യദ്രോഹ പ്രവൃത്തികള്ക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇരുപത് കോടിരൂപയ്ക്ക് ഒരു ബിസിനസ്സ് സംരംഭം വാങ്ങുന്നയാള്രേഖകളില്‍ 10 കോടിയെന്ന് കാണിക്കുകയും അവശേഷിക്കുന്ന പത്ത് കോടി കള്ളപ്പണമായി നല്കുകയും ചെയ്യുന്നത് ഇത്തരം അഴിമതി പണങ്ങളാണ്.

നമ്മുടെ ഖജനാവിലേക്ക് വരേണ്ട നികുതി പണങ്ങള്ബിനാമികള്വഴി അട്ടിമറിക്കപ്പെടുന്നു അല്ലെങ്കില്ഏതെങ്കിലും നിക്ഷിപ് വ്യക്തികളില്കുമിഞ്ഞു കൂടുന്നു. സലീം രാജ് കേസില്ബിനാമിയെ മുന്നിര്ത്തി കളിക്കുന്ന ഉന്നതനിലേക്ക് അന്വേഷണം വ്യാപിക്കുമെന്ന് ഉറപ്പായതോടെ കേസിന്റെ സുപ്രധാന രേഖകള്കാണാതായി. കല്ക്കരിപ്പാടം അഴിമതി കേസിലും പ്രധാനമന്ത്രി മന്‍‌മോഹന്സിങും ഭരണകൂടവും പ്രതിസന്ധിയിലായതോടെ കേസുമായി ബന്ധപ്പെട്ട ആയിരകണക്കിന് സുപ്രധാന രേഖകള്കാണാതായിരുന്നു. ഇതില്ലെല്ലാം ബിനാമികളുടെ സ്വാധീനം ഒഴിച്ചു നിര്ത്താന്കഴിയുന്നതല്ല.


അഴിമതി കുംഭകോണങ്ങളില്നിന്നും ജനദ്രോഹ നടപടികളില്നിന്നും വിമുക്തമല്ല ബിനാമി ഇടപാടുകള്‍. ഇത്തരം ഇടപാടുകളെയും ഇടപാടുകാരെയും ഇല്ലാതാക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്. വന്ഇടപാടുകള്നടക്കുമ്പോള്ഉണ്ടാകുന്ന സുതാര്യതയില്ലായ്മയാണ് അഴിമതി സാഹചര്യങ്ങള്സൃഷ്ടിക്കപ്പെടാന്മുഖ്യകാരണം. 1988 ല്കൊണ്ടുവന്ന ബിനാമി നിയമങ്ങളുടെ പഴുതുകള്അടച്ച് 2011-ല്‍ (2ജി ഇടപാട് അഴിമതി പുറത്ത് വന്ന കാലത്ത്) പുതിയ നിയമം പ്രതിസ്ഥാപിക്കപ്പെട്ടെങ്കിലും അതും നടപ്പില്വരുത്താന്സര്ക്കാറിന് കഴിയുന്നില്ല. തട്ടിപ്പ് നടത്താന്‍, തട്ടിപ്പിന്റെ പര്യായമായി ബിനാമികള്ഇന്നും നമ്മുടെ നാടിനെ കാര്ന്നുതിന്നുക്കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടില്നിന്നും വസൂരി ഇല്ലാതാക്കിയത് പോലെ ബിനാമികളെയും ബിനാമി ഇടപാടുകളെയും തുടച്ചു നീക്കേണ്ടതാണ്.

2 അഭിപ്രായ(ങ്ങള്‍):

ajith പറഞ്ഞു...

അഞ്ചാറ് കാശൊണ്ടാക്കീട്ട് വേണം ഒരു ബിനാമിയെ വയ്ക്കാന്‍! ഇക്കാലത്ത് ഒരു ബിനാമിയെങ്കിലുമില്ലെങ്കില്‍ എങ്ങനാ....?!

ഫൈസല്‍ ബാബു പറഞ്ഞു...

ബിനാമികളല്ലേ ഇപ്പോള്‍ നാട് ഭരിക്കുന്നത് .