2019, ഡിസം 14

ചങ്ങലയ്ക്കു ഭ്രാന്ത് പിടിക്കുമ്പോൾ

CAD ബിൽ ഒറ്റയ്ക്കാണെങ്കിൽ കുഴപ്പമില്ല കാരണം ഇപ്പോൾ ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമൊന്നും ഇന്ത്യയിലേക്ക് അഭയാർഥികളായി പുതുതായി ആരും വരുന്നില്ല കാരണം ഒന്ന് ബംഗ്ലാദേശികൾ പത്തു വര്ഷം മുൻപ് വരെ  അഭയാർഥികളായി തൊഴിലും നല്ല ജീവിത സാഹചര്യങ്ങളും അന്വേഷിച്ചു കടന്നു വന്നത് പശ്ചിമബംഗാളിലേക്കായിരുന്നു ഇന്ന് പശ്ചിമ ബംഗാളിനേക്കാൾ മികച്ച ജീവിത സാഹചര്യങ്ങളും തൊഴിൽ സാഹചര്യങ്ങളും ധാക്കയിൽ ഉണ്ട് മുൻപ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും തുണിയും തുണി ഉത്പന്നങ്ങളും കയറ്റി അയച്ചിരുന്നത് നമ്മുടെ മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ആയിരുന്നെങ്കിൽ ഇന്നത് ധാക്കയിൽ നിന്നും ചിറ്റഗോങ്ങിൽ നിന്നുമാണ്. ആരോ എന്ന അമേരിക്കൻ ബ്രാന്റും കളർ പ്ലസ് എന്ന ഇന്ത്യൻ ബ്രാന്റും പോലും ഇപ്പോൾ വരുന്നത് ധാക്കയിൽ നിന്നുമാണെന്നു പറഞ്ഞാൽ നമ്മൾ വിശ്വസിക്കുമോ? 

ഇന്ന് പശ്ചിമ ബംഗാളിൽ നിന്നും വിദ്യാഭ്യാസമുള്ള ആളുകൾ അതിർത്തികടന്നു ബംഗ്ലാദേശിൽ പോയി ജോലി ചെയ്യുന്ന സാഹചര്യമുണ്ട്

പാക്കിസ്ഥാനിൽ നിന്നും പുതുതായി ഒരു അഭയാര്ഥിയും ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല കാരണം പാക്കിസ്ഥാനിൽ നിന്നും അമേരിക്കയിലേക്കും ക്യാനഡയിലേക്കും കുടിയേറ്റത്തിനു അപേക്ഷിക്കുന്നവരുടെ പേപ്പറുകൾ  അവർ വളരെ അനുഭാവപൂര്ണമാണ് പരിഗണിക്കുന്നത് കാരണം എന്താണെന്നു വിശദമായി എനിക്കറിയില്ല

ഈ നിയമത്തിൽ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറാൻ താൽപര്യപ്പെടുന്ന തമിഴരെപ്പറ്റി പരാമര്ശിക്കാത്തതു എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല

CAD നിയമം ദേശീയ പൗരത്വ രെജിസ്റ്ററുമായി കൂട്ടിച്ചേർത്തു പ്രയോഗിക്കുമ്പോഴാണ് അതൊരു കരിനിയമമായി രൂപാന്തരപ്പെടുന്നു കാരണം 1971 മുൻപുള്ള നമ്മുടെ പൗരത്വ രേഖകളാണ് അവർ ആവശ്യപ്പെടുന്നത് അത് ഹാജരാക്കാൻ രാജ്യത്തു എത്ര പേർക്ക് സാധിക്കും എന്നതാണ് പ്രധാന പ്രശ്‍നം.

ഉദാഹരണത്തിന്  ഇപ്പോൾ ആധാറും പാസ്‌പോർട്ടും പാൻ കാർഡും വരെയുള്ള ഒരാളുടെ  അപ്പൻ നന്നേ ചെറുപ്പത്തിൽ ആലപ്പുഴയിൽ  നിന്നും കോട്ടയത്തു വന്നു പണിയെടുക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്തതാണ് എന്നാൽ സ്വന്തം പേരിൽ ഒരു ചെറിയ വീടും സ്ഥലവും അയാളുടെ  അപ്പൻ വാങ്ങിയതും ആ അഡ്രസ്‌ വെച്ച് റേഷൻ കാർഡും ഡ്രൈവിങ് ലൈസൻസും കിട്ടിയതും 1966 ഇൽ ആയിരുന്നു ഇപ്പോഴത്തെ പൗരത്വ രെജിസ്ടരിന്റെ കട്ടോഫ് ഡേറ്റ് ആറു വര്ഷം പുറകോട്ടു മാറ്റിയാൽ അയാളും  അഭയാര്ഥിയാകും.

 കാരണം തന്റെ പൂര്വികരുമായി ബന്ധപ്പെട്ട തീയതി ചേർത്തിട്ടുള്ള ഒരു സർക്കാർ ഡോകുമെന്റ് സ്വന്തം കയ്യിലും അതിന്റെ റെക്കോർഡ് ഏതെങ്കിലും സർക്കാർ ഓഫിസിലെ രെജിസ്ടരിലും ഉള്ളത് അപ്പൻ ആദ്യമായി വാങ്ങിയ വീടിന്റെ ആധാരമാണ് അപ്പനുമായി ഉള്ള ബന്ധം തെളിയിക്കാൻ SSLC  ബുക്കും പാസ്‌പോർട്ടും ഉണ്ട് 

ഇടുക്കിയിൽ തോട്ടങ്ങളുടെ ലയങ്ങളിൽ താമസിച്ചിരുന്ന 2300 കുടുംബങ്ങൾക്ക് പട്ടയം കിട്ടിയത് ഇന്നലെയാണ് ഒരുപക്ഷെ അഞ്ചു വര്ഷം പഴക്കമുള്ള ആധാർ കാർഡോ ഏറ്റവും  അവസാനം ഇഷ്യൂ ചെയ്ത റേഷൻ കാർഡോ അവരുടെ കൈവശം ഉണ്ടായേക്കാം എന്നാൽ 1971 നു മുൻപുള്ള ഡേറ്റ് വെച്ച എന്ത് ഡോക്യുമെന്റ് ആയിരിക്കും അവരുടെ കൈവശം ഉണ്ടാവുക

അതായത് കേരളത്തിൽ ജനിച്ചു വളർന്ന കുമളിക്കും പാറശാലയ്ക്കും അപ്പുറം പോയിട്ടില്ലാത്ത,  പാക്കിസ്ഥാനും ബംഗ്ലാദേശു ഇതുവരെ മാപ്പിലും ഗ്ലോബിലും മാത്രം കണ്ടിട്ടുള്ളവരുടെ പിന്തലമുറക്കാർ പോലും  അവർ ബംഗ്ലാദേശില്നിന്നും പാക്കിസ്ഥാനില്നിന്നും കുടിയേറിയവരല്ല എന്ന് തെളിയിക്കേണ്ടി വന്നേക്കാം 

ഇപ്പോൾ അസമിൽ പൈലറ്റ് പ്രോജക്ടായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമപ്രകാരം അത്രയും പഴയ രേഖകൾ കൈവശമില്ലാത്തവരെല്ലാം ഇവിടെ അനധികൃത കുടിയേറ്റക്കാരാണ്

അങ്ങനെയുള്ള അനധികൃത കുടിയേറ്റക്കാരെല്ലാം ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിന് പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരും അങ്ങനെ അപേക്ഷ സമർപ്പിക്കുമ്പോൾ മുസ്ലിംകൾ അല്ലാത്തവരുടെ അപേക്ഷ സ്വീകരിക്കാനും മുസ്ലിംകളുടെ അപേക്ഷ നിരസിക്കാനും ഉള്ള വകുപ്പുണ്ടാക്കലാണ് പുതിയ CAD നിയമം - അതായതു തനിയെ കുടിച്ചാൽ ശരീരത്തിന് ഗുണം ചെയ്യുന്ന ശുദ്ധജലം വിസ്കിയോടൊപ്പം കലർത്തി കുടിച്ചാൽ പൂസാകുന്നതുപോലെയുള്ള ഒരു സെറ്റപ്പ്.

Related image

കഴിഞ്ഞ ഒരു വർഷമായി അസ്തിത്വം തെളിയിക്കാൻ  അപ്പൂപ്പന്റെ ജനന സർട്ടിഫിക്കറ്റും 1965 ലെ റേഷന്കാര്ഡും ഭാഗപത്രം വഴികിട്ടിയ സ്വത്തിന്റെ മുന്നാധാരവും ഒക്കെ തേടി ഓഫിസുകൾ തോറും കയറിയിറങ്ങുന്ന  ആസാമികൾക്കു എരിതീയിൽ എണ്ണയൊഴിക്കുന്ന പുതിയ ബില്ലിന്റെ ഭീകരത പെട്ടെന്ന് മനസിലായി അതുകൊണ്ടാണവർ സങ്കികളെ അടിച്ചോടിക്കുന്നതും  സങ്കികളുടെ അധോലോക നിലവറകൾക്കു തീയിടുന്നതും.  മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇപ്പോൾ കേട്ടറിയുകയും കണ്ടറിയുകയുമാണ് ഇനിയത് കൊണ്ടറിയാൻ തുടങ്ങുമ്പോൾ അവരും ആസാമികളെക്കാൾ ശക്തമായി പ്രതികരിക്കുന്നത് കാണാം.

Image result for assam nrc protest

കോളേജിൽ ചേർന്ന സമയത്തു SSLC ബുക്കിലെയും റേഷൻ കാർഡിലെയും പേരിൽ ഉണ്ടായ ചെറിയ വിത്യാസം പരിഹരിക്കാൻ വില്ലേജിലും താലൂക്കിലുമായി ഒന്നരമാസം കയറിയിറങ്ങിയത് ഇപ്പോഴും ഓർമ്മയുണ്ട് ആ നിലയ്ക്ക് ഞാൻ ഉണ്ടാകുന്നതിനു മുൻപ് മരിച്ചുപോയ വല്യപ്പന്റെ ജനന സർട്ടിഫിക്കറ്റും  ആ വല്യപ്പനുമായി   ഒരു വര്ഷം മുൻപ് മരിച്ച അപ്പനുള്ള ബന്ധം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റും  ഒക്കെ ഉണ്ടാക്കാനുള്ള ഓട്ടം എവിടെനിന്നും എവിടം വരെ  എത്രനാൾ ഓടേണ്ടി വരും ? 

ജനങ്ങൾ ഇങ്ങനെ പൗരത്വം തെളിയിക്കാൻ രേഖകൾ തേടി  നെട്ടോട്ടമോടുന്ന സമയം കൊണ്ട് കേന്ദ്രം ഭരിക്കുന്ന   ഹിപ്പോപൊട്ടാമസുകൾ രാജ്യത്തിൻറെ അടിവേര് വരെ കോർപറേറ്റുകൾക്ക് വിറ്റു മുടിക്കും  അവസാനം വിൽക്കാൻ പൊതുമുതൽ ഒന്നും ബാക്കിയില്ലാതെ വരുമ്പോൾ  ജനങ്ങളുടെ കിഡ്‌നി  മുറിച്ചു വിൽക്കും