തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയെ പിടിച്ചുകുലുക്കിയ മെഡിക്കൽ കോളജ് കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം.
സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്ക് മെഡിക്കൽ കൗണ്‍സിലിെൻറ അംഗീകാരം വാങ്ങിനൽകാൻ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം
കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡൻറായിരുന്നപ്പോൾ നിയോഗിച്ച പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ബീജേപി നേതൃത്വം വെട്ടിലായത്.
റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതുമായി ചിലർക്കെതിരെ പാർട്ടിതലത്തിൽ അച്ചടക്കനടപടിയുമുണ്ടായി ഇതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഉള്‍പ്പെടാത്ത അഴിമതി ആയതിനാൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ശിപാർശയോടെയാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചത്, ഒരു മാസം മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.
അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കഴിഞ്ഞയാഴ്ച പ്രതിപക്ഷ നേതാവിൻെറ മൊഴി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈംബ്രാഞ്ച് അന്വേഷണം സൊസ്ഥാനത്തു ഗ്രൂപ്പുപോരില്‍ വലയുന്ന ബി.ജെ.പിക്ക് വലിയ തലവേദനയായിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും മറ്റും വലിയ തിരിച്ചടിയും അവഹേളനവും നേരിട്ട നായര്‍ കോക്കസ് ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ച് പകരം വീട്ടുമെന്ന ആശങ്കയിലാണ് മുരളീധരന് ഗ്രൂപ്പും ആറെസ്സെസും.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ