2011, ഓഗ 18

റാന്നി നിവാസികള്‍ക്കു ഓണസമ്മാനം

അധികാരത്തിലെത്തി മാസങ്ങള്‍ തികയും മുമ്പേ സംസ്‌ഥാനത്തെ യു.ഡി,.എഫ്‌ സര്‍ക്കാര്‍ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്താതെ റാന്നിയിലെ ജനങ്ങള്‍ക്കു ഓണസമ്മാനം പ്രഖ്യാപിച്ചു. സാമ്പത്തികമായി ഏറെ ക്‌ളേശിക്കു നൂറു കണക്കിന്‌ രോഗികള്‍ ചികിത്സ തേടിയെത്തുന്ന റാന്നി താലൂക്കാശുപത്രി അടച്ചു പൂട്ടാനുള്ള വഴി തുറന്നാണ്‌ സര്‍ക്കാര്‍ റാന്നി നിവാസികള്‍ക്കു ഓണസമ്മാനം നല്‍കിയത്‌.

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ 12 വരെ ഡോക്‌ടര്‍മാര്‍ ഉണ്ടായിരുന്ന റാന്നി താലൂക്കാശുപത്രിയിലെ ഡോക്‌ടര്‍മാരുടെ എണ്ണം കേവലം നാലായി ചുരുക്കിയാണ്‌ പ്രതിപക്ഷ എം.എല്‍.എ യുള്ള റാന്നി മണ്ഡലത്തോട്‌ സര്‍ക്കാര്‍ പ്രതികരിച്ചത്‌. അതും ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയില്‍ തൊട്ടടുത്ത മണ്ഡലമായ റാന്നിയില്‍. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിലെ ഏറ്റവും പ്രാധാന്യമുള്ള സര്‍ക്കാര്‍ ആശുപത്രിയോടാണ്‌ മന്ത്രി അടൂര്‍ പ്രകാശിന്റേയും യു.ഡി.എഫ്‌ സര്‍ക്കാരിന്റേയും അവഗണന.

നൂറു കിടക്കകളുള്ള റാന്നി താലൂക്കാശുപത്രിയില്‍ നിത്യേന ആയിരത്തിലധികം രോഗികളാണ്‌ ചികിത്സ തേടിയെത്തുത്‌. സ്‌ത്രീ രോഗികളിലേറെയും ഗര്‍ഭിണികളോ ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെട്ട രോഗികളോ ആയിരുന്നു.സ്വകാര്യ ആശുപത്രികളില്‍ അരലക്ഷം രൂപാ വരെ മുടക്കേണ്ട പ്രസവശുശ്രൂഷകള്‍ താലൂക്കാശുപത്രിയില്‍ സൗജന്യമായി ലഭിച്ചിരുന്നത്‌ സാധാരണക്കാരായ മലയോരനിവാസികള്‍ക്കു ഏറെ ആശ്വാസമാണ്‌ നല്‍കിയിരുത്‌. ഗൈനക്കോളജി, ഓര്‍ത്തോ, അനസ്‌തേഷ്യാ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരടക്കം എണ്ണം അഞ്ചായി ചുരുങ്ങിയെങ്കിലും ആശുപത്രിയില്‍ പ്രസവ സംബന്ധമായ ചികിത്സകളും കിടത്തി ചികിത്സ, അത്യാഹിതം എന്നീ വിഭാഗങ്ങളും വലിയ കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിയടിലാണ്‌ റാന്നി താലൂക്കാശകുപത്രിയിലെ ഏക അനസ്‌തേഷ്യാ വിഭാഗം ഡോക്‌ടറെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്കു സ്‌ഥലം മാറ്റിയത്‌. ഇതോടെ റാന്നിയില്‍ ഡോക്‌ടര്‍മാരുടെ എണ്ണം നാലായി ചുരുങ്ങിയെതിനുപരി മയക്കു വിദഗ്‌ധന്റെ സേവനമില്ലാതെ പ്രസവകേസുകളും ഓര്‍ത്തോ വിഭാഗം ചികിത്സയും നടത്താനാകില്ലെന്ന സ്‌ഥിതിയും ഉണ്ടായിരിക്കുകയാണ്‌. ഇതോടെ റാന്നി താലൂക്കാശുപത്രിയിലെ കിടത്തി ചികിത്സാ - അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനവും ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്‌ക്കും.

റാന്നി താലൂക്കാശുപത്രിയോടുള്ള കടുത്ത അവഗണനക്കു പിന്നില്‍ രാഷ്‌ട്രീയ പകപോക്കലാണെ ആരോപണം ഉയര്‍ു കഴിഞ്ഞു.തുടര്‍ച്ചയായി മൂന്നു തവണയും യു.ഡി.എഫ്‌ ജില്ലാ കവീനര്‍ അഡ്വ. പിലിപ്പോസ്‌ തോമസിനെ തോല്‍പ്പിച്ച മണ്ഡലമാണ്‌ റാന്നി. ഇതോടൊപ്പം മാണി വിഭാഗം കേരള കോണ്‍ഗ്രസ്സിന്റെ ശകതമായ സമ്മര്‍ദ്ദവും റാന്നി ആശുപത്രിയുടെ ദുരവസ്‌ഥയ്‌ക്കിടയാക്കിയതായി ആക്ഷേപം ഉയരുന്നു.

റാന്നി താലൂക്കാശുപത്രിയില്‍ സര്‍ജന്‍ ഇല്ലാത്തതിനാലാണ്‌ അനസ്‌തീഷ്യാ ഡോക്‌ടറെ കോഴഞ്ചേരിയിലേക്കു സ്‌ഥലം മാറിയതെന്നാണ്‌ രാജു ഏബ്രഹാം എം.എല്‍.എ യോടു ഹെല്‍ത്തു സെക്രട്ടറി പ്രതികരിച്ചത്‌. എന്നാല്‍ കോഴഞ്ചേരി ആശുപത്രിയിലും സര്‍ജന്‍ ഇല്ലാതിരിക്കെ ഈ സ്‌ഥലം മാറ്റം എന്തിനെന്ന്‌ ഇനിയും വ്യക്‌തമാകുന്നില്ല.


വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

1 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ല പ്രതികരണം കേട്ടൊ ഭായ്