2011, ജൂലൈ 19

അവാര്‍ഡ് കിട്ടിയ വനിത

 ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്‌ദാനങ്ങള്‍ നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ ശാസിക്കണമെന്നു ലോകായുക്‌ത രാഷ്‌ട്രതിയോടു ശുപാര്‍ശ ചെയ്‌തു. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണാര്‍ഥം പുറത്തിറക്കിയ ലഘുലേഖയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്‌ദാനങ്ങള്‍ നല്‍കിയെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. പ്രവര്‍ത്തകയും അഭിഭാഷകയുമായ സുനിതാ ഭരദ്വാജാണു ലോകായുക്‌തയ്‌ക്കു പരാതി നല്‍കിയത്‌.

ചെലവുകുറഞ്ഞ 60000 ഫ്‌ളാറ്റുകള്‍ ജനങ്ങള്‍ക്കു കൈമാറാന്‍ തയാറാക്കിയിട്ടുണ്ടെന്നാണു തെരഞ്ഞെടുപ്പു ലഘുലേഘയില്‍ ദീക്ഷിത്ത്‌ നല്‍കിയ വാഗ്‌ദാനം. ഇതു വാസ്‌തവവിരുദ്ധമാണെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണു ദീക്ഷിത്തിനെ ശാസിക്കാന്‍ രാഷ്‌ട്രപതിയോട്‌ ലോകായുക്‌ത ജസ്‌റ്റിസ്‌ മന്‍മോഹന്‍ സരിന്‍ ശുപാര്‍ശ ചെയ്‌തത്‌.

 ഈ വാര്‍ത്തയോട് അനുബന്ധിച്ച് തീര്‍ച്ചയായും വായിച്ചിരിക്കേണ്ട മറ്റൊരു വാര്‍ത്ത താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്


ദിവംഗതയായ മേഴ്സി രവിയെ ഇങ്ങനെ അപമാനിക്കേണ്ടതുണ്ടായിരുന്നോ?