2011, ജൂലൈ 29

നാടുവാഴികള്‍

കേരളത്തിലെ ഏറ്റവും പ്രചാരമുള്ളതെന്നു കൊട്ടി ഘോഷിക്കപ്പെടുന്ന ചില പത്ര ദൃശ്യ മാധ്യമങ്ങള്‍ തമസ്കരിച്ച എന്നാല്‍ ഭരണ - മാഫിയാ ബന്ധത്തിന്റെ ഉത്തമ ഉദാഹരണങ്ങള്‍ തുറന്നുകാട്ടുന്ന രണ്ട് വാര്‍ത്തകള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്ത് വായിച്ച് നോക്കു.

1) ഭൂമാഫിയ കളിച്ചു :മേഴ്‌സി കുട്ടന്റെ അക്കാദമിസ്വപ്‌നം പൊലിഞ്ഞു.

http://mangalam.com/index.php?page=detail&nid=454676&lang=malayalam

2) എസ്‌.ഐക്കും സംഘത്തിനും എതിരേ ആഡംബരകാര്‍മാഫിയ അഴിഞ്ഞാടി.


ജാതി മത സംഘടനകളും കള്ളപ്പണ/ഭൂ മാഫിയകള്‍ നല്‍കുന്ന സഹായങ്ങള്‍ ആവോളം സ്വീകരിക്കുന്നവരും അധികാര സ്ഥാനങ്ങളില്‍ സ്വധീന ശക്തികളാകുമ്പോള് അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സമ്രക്ഷിക്കുവാന്‍ വേണ്ടി, രണ്ട് തലമുറകളായി നാടിന്റെ യശ്ശസ്സുയര്‍ത്തിയ കായിക താര കുടുംബം പുതു താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനായി ആരംഭിക്കുന്ന കായിക അക്കാദമി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതില്‍ തെല്ലും അല്‍ഭുതപ്പെടെണ്ടതില്ല.  എന്നാല്‍ മുഖ്യമന്ത്രിയുടെ അടുക്കളയില്‍പ്പോലും വെബ് ക്യാമറ സ്ഥാപിച്ച് ലോകം മുഴുവന്‍ സമ്പ്രേക്ഷണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും "സുതാര്യമായ" സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനം, നിലവിലുള്ള സര്‍ക്കാരില്‍ ഏറ്റവും അധികം സ്വാധീനമുള്ള, ലോകത്ത് എവിടെ എന്ത് സംഭവിച്ചാലും അടുത്ത എഡിഷനില്‍ അക്രമി വന്ന വഴി, അക്രമി അപ്പിയിട്ട സ്ഥലം, അക്രമി പോയ വഴി എന്ന തരത്തില്‍ സമയക്രമം അടക്കം വിശദമായ രേഖചിത്രം പ്രസിദ്ധീകരിക്കുന്നവരും, പത്രത്തിനൊപ്പം ഒരു "സംസ്കാരം" കൂടെ പ്രചരിപ്പിക്കുന്നവരും  അറിഞ്ഞില്ല എന്നു കരുതാനാവില്ലല്ലൊ?

പുതിയ ഭരണക്കാര്‍ അധികാരമേറ്റതോടെ ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ, അല്ലെങ്കില്‍ റബ്ബര്‍തോട്ടം കടും വെട്ട് വെട്ടി ചാറൂറ്റുന്നതു പോലെയാണ് ചിലരുടെയൊക്കെ പ്രവര്‍ത്തനങ്ങള്‍, സ്വാശ്രയ കോളേജുകാരുമായുള്ള ഒത്തുകളിയിലും ബാര്‍ ലൈസന്‍സുകള്‍ സീബീയെസ്സീ സ്കൂളുകള്‍ എന്നിവക്കുള്ള അനുവാദം നല്‍കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇതു വള്രെ വ്യക്തമായതുമാണ്. ആയുസ്സിന്റെ കാര്യത്തില്‍ ഒരുറപ്പുമില്ലാത്ത ഭരണം താഴെ വീഴും മുന്‍പ് പരമാവധി മുതെലെടുപ്പു നടത്തുക എന്ന വികാരമാവാം ഇത്തരം ആക്രാന്തത്തിനാധാരം, എന്നാല്‍ ക്രമസമാധാന പാലനത്തിനും, സാമ്പത്തിക കുറ്റവാളികളെ പിടികൂടുന്നതുനും എത്തിയ പോലീസുദ്യോഗസ്ഥരെ പച്ച ലഡു തിന്നുന്ന ചില പ്രാദേശിക നാടുവാഴികള്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തിയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു സംശയം മലപ്പുറം കേരളത്തില്‍ തന്നെയാണോ? അതോ വല്ല ഗുജറാത്തിലോ ബീഹാറിലോ ഉള്ള സ്ഥലമാണോ?

ഈ വാര്‍ത്തയും മുകളില്‍ സൂചിപ്പിച്ച മാധ്യമ പുങ്കവന്മാര്‍ പ്രാദേശിക വാര്‍ത്തയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍പൊരിക്കല്‍ കേരളത്തിലെ ഏറ്റവും വലിയ "ബ്ലേഡ് കമ്പനിയുടെ" ഉടമകളിലൊരുവന്‍ രണ്ട് അധോലോക ഗുണ്ടാത്തലവന്മാരോടൊപ്പം സഞ്ചരിക്കുമ്പോള്‍ മറ്റു ചില ഗുണ്ടാക്കുഞ്ഞുങ്ങളുടെ കത്തിക്കിരയായ സംഭവം മാസങ്ങളോളം ഒന്നാം പേജില്‍ ലീഡ് വാര്‍ത്ത നല്‍കി സര്‍ക്കാരിനെ ആക്രമിച്ച പത്രങ്ങള്‍ ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഓഫീസര്‍ സമാന രീതിയില്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത തമസ്കരിച്ചത് ഏതു തരം പത്രധര്‍മ്മമാണ് ?

2 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

പത്രധര്‍മ്മത്തെപ്പറ്റി പറയല്ലെ, പൊള്ളും :))

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

വായന അടയാളപ്പെടുത്തുന്നു.

താങ്കളുടെ ബ്ലോഗ് ലിങ്ക് എന്റെ വായനശാലയിലേയ്ക്ക് നൽകിയതിനു നന്ദിയും!